മറിയം ജിന്‍സി 3

Posted on

കുറച്ചു വൈകി. ക്ഷമിക്കണം. ബിസിനസ് തിരക്കും, പിന്നെ കഥ എഴുതി ശീലം ഇല്ലാത്തതും ഒക്കെ കൂടി വൈകി. വായിച്ചു സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി.

എന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തില്‍ അമ്പരപ്പും , പേടിയും തോന്നിയ അവള്‍ ഒരു ഞെട്ടലോടെ അവിടേക്ക് ഇരുന്നു. സത്യത്തില്‍ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ആരെയെങ്കിലും ഇങ്ങനെ തെറി വിളിക്കുന്നത്‌. നിയന്ത്രണം വിട്ടു പോയി എങ്കിലും പെട്ടന്ന് തന്നെ എനിക്ക് കുറ്റബോധം തോന്നി. വേണമെന്ന് വിചാരിച്ചല്ല എങ്കില്‍ കൂടി അങ്ങനെ പ്രതികരിച്ചു പോയി. അവള്‍ ഒരു ചന്തി മാത്രം ചെയറില്‍ വച്ച് ഇപ്പോള്‍ ഞാന്‍ അടിക്കും എന്നുള്ള ഭീതിയോടെയുള്ള ഇരിപ്പ് കണ്ടപ്പോള്‍ തന്നെ എന്‍റെ ദേഷ്യം പോയി. എനിക്കുള്ളില്‍ ചിരി വന്നുവെങ്കിലും ഞാന്‍ ഗൌരവം വിട്ടില്ല. ആ സമയത്ത് ഫോണ്‍ ഒന്ന് റിംഗ് ചെയ്തു സ്റ്റോപ് ആയി. അതിനു മുന്‍പും ഒരു മിസ്‌ കോള്‍ വന്നിരുന്നത് ഞാന്‍ ഓര്‍ത്തു വേഗം ഫോണില്‍ നോക്കി. ഭാര്യയാണ്.. ദുബായിയില്‍ എത്തിയിട്ട് ഭാര്യയെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ല എന്നോര്‍ത്തപ്പോള്‍ മനസ് ഒന്ന് വിങ്ങി. അതെങ്ങനെ വന്നപ്പോള്‍ മുതല്‍ ജിന്‍സി താടകയുടെ കാര്യം പറഞ്ഞു അച്ഛന്‍ വിളിക്കുകയല്ലേ. അതിന്‍റെ പിന്നാലെ പോയി മറന്നു. ജിന്‍സിയെ ഒന്ന് കൂടി കലിപ്പിച്ചു നോക്കിയ ശേഷം വേഗം തിരിച്ചു ഡയല്‍ ചെയ്തു അല്പം മാറി നിന്നു.

ഫോണ്‍ എടുത്ത ഉടന്‍ അവള്‍ “ഏട്ടാ അച്ഛന്‍ തന്ന ടാസ്കില്‍ ആണല്ലേ” ചിരിയോടെയാണ് ചോദ്യം വന്നത്. പരിഭവം പറയും എന്ന് ഓര്‍ത്തെങ്കിലും അതില്ലാതെ കാര്യം മനസിലാക്കിയാണ് അവള്‍ പ്രതികരിച്ചത്. എനിക്കതില്‍ അത്ഭുതം തോന്നിയില്ല. എല്ലായ്പോഴും അവള്‍ അങ്ങനെയാണ്. അതുകൊണ്ട് തന്നെയാണ് കല്യാണം കഴിഞ്ഞ ശേഷം അതിനു മുന്‍പുള്ള ഒരു ജീവിതത്തില്‍ നിന്നും തീര്‍ത്തും മാറിയത്. അങ്ങനെ ആലോചന കാട് കേറുന്ന ഇടയില്‍ എന്‍റെ മറുപടി കേള്‍ക്കാത്തത് കൊണ്ട് അവള്‍ വീണ്ടും ഏട്ടാ എന്ന് വിളിച്ചു. ഞാന്‍ ഉടന്‍ തന്നെ തിരിച്ചു നടന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ജിന്‍സിയുടെ പ്രതികരണം വരുന്ന ഭാഗം ഒഴികെ ബാക്കി എല്ലാം പറഞ്ഞു. അവളുടെ ഭര്‍ത്താവു പറഞ്ഞതും കൂടി പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈഫ് പറഞ്ഞു.

ഏട്ടാ തോമസ്‌ അങ്കിള്‍ അകെ ടെന്‍ഷനില്‍ ആണ്. അവരുടെ കാര്യം കഷ്ടത്തില്‍ ആണ്. ജിന്‍സിയുടെ ജോലി കൂടി ഇല്ലെങ്കില്‍ കഷ്ടമാകും എന്നാണ് ഇവിടെ പറഞ്ഞത്. അങ്കിള്‍ ഒന്നും നന്നായി കഴിക്കുന്നില്ല ഇവിടെ വന്നിട്ട്. വലിയ ടെന്‍ഷന്‍ പോലെ തോന്നി. ജിന്‍സിയുടെ ഫാമിലി ലൈഫും നല്ല സുഖത്തില്‍ അല്ലെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

എട്ടന് എങ്ങനെ ഹെല്പ് ചെയ്യാന്‍ പറ്റുക. പറ്റുമെങ്കില്‍ ചെയ്യുക. ഒരുപാടു റിസ്ക്‌ ഒന്നും എടുക്കണ്ട. നമുക്ക് എല്ലാവരെയും സഹായിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ കയ്യില്‍ അല്ലല്ലോ. അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു, ആ സംഭാഷണം തുടരാന്‍ എനിക്ക് താല്പര്യം തോന്നിയില്ല. ഞാന്‍ നോക്കാം എന്ന് പറഞ്ഞ ശേഷം വീട്ടുകാര്യങ്ങള്‍ ഒക്കെ ചോദിച്ചു. ഇവിടുന്നു ഫ്ലൈറ്റില്‍ കേറും മുന്‍പ് വിളിക്കാം എന്ന് പറഞ്ഞു കോള്‍ കട്ട്‌ ചെയ്തു.

തിരിഞ്ഞു നോക്കുമ്പോള്‍ ജിന്‍സി എന്നെതന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാന്‍ പതിയെ അവളുടെ അടുത്തേക്ക് നടന്നടുത്തു. അടുത്തെത്തിയപ്പോള്‍ അവള്‍ പതിയെ എഴുനേല്‍ക്കാന്‍ തുടങ്ങി. ഞാന്‍ കൈകൊണ്ടു ഇരിക്കാന്‍ ആംഗ്യം കാണിച്ചപ്പോള്‍ വേഗത്തില്‍ തന്നെ അവള്‍ ഇരുന്നു. ഞാന്‍ അടുതെത്തി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകള്‍ കലങ്ങി കിടപ്പുണ്ട്. കരഞ്ഞത് പോലെ തോന്നുന്നു. ഞാന്‍ അവളുടെ അടുത്തേക്ക് ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുള്ള കസേരയിലേക്കും എന്‍റെ മുഖത്തേക്കും അവള്‍ മാറിമാറി നോക്കി. കസേരയില്‍ ക്രോസ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. കൊറോണ പ്രോട്ടോക്കോള്‍. ഫോണ്‍ അടുത്തുള്ള പ്ലഗ് പോയിന്‍റില്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ട ശേഷം ഒരു കസേര വിട്ടുള്ള കസേരയില്‍ ഇരുന്നു. ജിന്‍സി എന്‍റെ പ്രവര്‍ത്തികള്‍ തന്നെ നോക്കി ഇരിക്കുന്നു. ഞാന്‍ അക്രമിക്കുമോ എന്നുള്ള പേടി ആണെന്ന് തോന്നുന്നു. ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഗൌരവത്തോടെ തന്നെ അവളെ നോക്കി. എന്‍റെ കണ്ണുകളെ നേരിടാന്‍ ആവാത്തപോലെ അവള്‍ നോട്ടം മാറ്റിക്കളഞ്ഞു.

അവളെ തെറി വിളിച്ചതിനാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങും എന്നുള്ള ഒരു ചമ്മല്‍ എനിക്കും ഉണ്ടായിരുന്നു. എന്നാലും സംസാരിക്കണമല്ലോ. ഞാന്‍ പതിയെ ഒന്ന് ചുമച്ചു. അവള്‍ എന്നെ തിരിഞ്ഞു നോക്കി. ഞാന്‍ പറഞ്ഞു തുടങ്ങി…

സീ ജിന്‍സി… മോശമായി സംസാരിച്ചതില്‍ സോറി. പെട്ടന്ന് ദേഷ്യം വന്നതുകൊണ്ട് ആണ്. നിന്നെ അപമാനിക്കണം എന്ന് ഞാന്‍ വിചാരിച്ചില്ല. നിന്‍റെ അപ്പന്‍ എന്‍റെ വീട്ടില്‍ ഉണ്ട്. അദ്ദേഹം നല്ല ടെന്‍ഷനില്‍ ആണ്. എന്‍റെ അച്ഛനും, വൈഫും പറഞ്ഞ കാര്യങ്ങള്‍ മാത്രമേ നിന്നെക്കുറിച്ചു എനിക്കറിയു. അവര്‍ നിന്നെ എങ്ങനെയെങ്കിലും സഹായിക്കാന്‍ ആണ് പറഞ്ഞത്. അതിനു വേണ്ടി നിന്നോട് സംസാരിക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത്‌.

നീ കരുതുന്നപോലെ ഞാന്‍ ഇവിടെ പെട്ട് കിടക്കുവല്ല. ഞാന്‍ ഇന്ന് നൈറ്റ് ഫ്ലൈ ചെയ്യും. ഇവിടെ നിന്ന് ചാര്‍ട്ടര്‍ ചെയ്തു പോകുന്ന ഒരു ഫ്ലൈറ്റില്‍ ഒരു സീറ്റ് എനിക്ക് കിട്ടിയതുകൊണ്ടാണ് ഇവിടെ വന്നത്. നിന്‍റെ കാര്യം അറിഞ്ഞപ്പോള്‍ അതെ ഫ്ലൈറ്റില്‍ തന്നെ ഒരു സീറ്റ് കിട്ടുമോ എന്നാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ആണ് ബന്ധപ്പെടാന്‍ ശ്രമിച്ചത്‌. ഇപ്പോള്‍ അതില്‍ സീറ്റ് ഫുള്‍ ആണ്. എന്തെങ്കിലും ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെടാം എന്നാണ് പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞു ഇതേപോലെ മറ്റൊരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഉണ്ട്. ഇതില്‍ സീറ്റ് ഇല്ലെങ്കില്‍ അതില്‍ റെഡിയാക്കി തരാന്‍ ശ്രമിക്കാം. ഇതാണ് ഈ ചെറിയ സമയത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം. ഇനി നിങ്ങളുടെ സൗകര്യം പോലെ ആലോചിച്ചു പറ. ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

അവള്‍ തിരിച്ചു എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. ഫോണിലേക്ക് ഒന്ന് നോക്കി എന്‍റെ മുഖത്തേക്ക് അറ്റന്‍ഡ് ചെയ്തോട്ടെ എന്ന് അനുവാദം ചോദിക്കുന്ന പോലെ ഒന്ന് നോക്കി. ഞാന്‍ മുഖം കൊണ്ട് കോള്‍ എടുക്കാന്‍ ആംഗ്യം കാണിച്ചു. അവള്‍ ഫോണ്‍ എടുത്തു ചെവിയോടു ചേര്‍ത്തു. അപ്പുറത്ത് നിന്നുള്ള സംസാരം കേട്ടിട്ട് ആകണം പെട്ടന്നു മുഖം മാറി. ഇടം കണ്ണുകൊണ്ട് എന്നെയൊന്നു നോക്കിയ ശേഷം എണീറ്റ് ദൂരെ മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. രണ്ടു മിനിറ്റ് നീണ്ട കോള്‍ കട്ട് ചെയ്തു തിരികെ നടക്കുമ്പോള്‍ ഫേസ് ഷീല്‍ഡിനുള്ളില്‍ കയ്യിട്ടു അവള്‍ കണ്ണ് തുടക്കുന്നത് കാണാമായിരുന്നു. എന്തായാലും നല്ലൊരു കോള്‍ ആയിരുന്നില്ല എന്ന് മനസിലായി. അവള്‍ തിരികെ എന്‍റെ അടുത്തേക്ക് എത്തിയ ശേഷം ഇടറിയ ശബ്ദത്തോടെ ഒന്ന് വാഷ്‌ റൂം വരെ പോയിട്ട് വരാം എന്ന് പറഞ്ഞു തിരികെ പോയി. ഞാന്‍ കണ്ണടച്ചു കസേരയിലേക്ക് ചാരി ഇരുന്നു.

ജിന്‍സി അടുത്ത് വന്നിരുന്നു മുരടനക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. ഫേസ് ഷീല്‍ഡ് എടുത്തു മാറ്റി ഒരു മാസ്ക് മാത്രം വച്ചാണ് ഇപ്പോള്‍ അവള്‍ ഇരിക്കുന്നത്. ഷീല്‍ഡ് ഇല്ലാതെ അവളെക്കണ്ട് ആ മുഖത്തേക്ക് ഒരു നിമിഷം നോക്കിയിരുന്നു പോയി. മുകളില്‍ നിന്ന് താഴേക്ക്‌ അവളെയൊന്നു സ്കാന്‍ ചെയ്തു എന്‍റെ കണ്ണുകള്‍ അരിച്ചിറങ്ങി. അവളുടെ മനോഹരമായ കണ്ണുകള്‍, മുഖത്തേക്ക് വീണു കിടക്കുന്ന കുറുനിരകള്‍. വലംപിരി ശംഖു പോലെ മനോഹരമായ കഴുത്ത്.

കഴുത്തില്‍ വളരെ നേര്‍ത്ത ഒരു സ്വര്‍ണ ചെയിന്‍. കാതില്‍ കല്ലുവച്ച ചെറിയ സ്റ്റഡ്. കഴുത്തിന്‌ താഴെക്ക് നോട്ടം നീണ്ടപ്പോള്‍ സാമാന്യം വലിപ്പമുള്ളഉയര്‍ന്നു മുലകള്‍. ഇരിക്കുമ്പോള്‍ പോലും വയറിന്‍റെ ഭാഗം അധികം തള്ളി നില്‍ക്കുന്നില്ല. കസേര നിറഞ്ഞിരിക്കുന്ന പോലെ വിശാലമായ നിതംബം. സുന്ദരി തന്നെ എന്ന് മനസ്സില്‍ ഓര്‍ത്തു. ഇപ്പോഴാണ്‌ ഞാന്‍ അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്. എന്‍റെ നോട്ടം കണ്ടിട്ടാവണം അവളൊന്നു ചുമച്ചു. ഞാന്‍ പെട്ടന്ന് ജാള്യത്തോടെ നോട്ടം പിന്‍വലിച്ചു. അവള്‍ മുഖം കൂര്‍പിച്ചു ഈര്‍ഷ്യയോടെ എന്നെ തന്നെ നോക്കുന്നു. ശ്ശെ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. വെറുതെ നോക്കി പോയതാണ്. ഒരു വിളറിയ ചിരി ചുണ്ടില്‍ വരുത്തിയ ശേഷം എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചു. അവള്‍ തല ആട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല. കഴിച്ചെന്നോ ഇല്ലെന്നോ എനിക്ക് മനസിലായില്ല.

എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ്‌ തോന്നി. അവള്‍ ഞാനൊരു കോഴി ആണെന്ന് കരുതിക്കാണും. പിന്നെ അവളിപ്പോള്‍ അങ്ങനെ വിചാരിച്ചാല്‍ എന്താണ് എന്ന് പെട്ടന്ന് തന്നെ ഓര്‍ത്തു ഞാന്‍ സംയമനം വേണ്ടെടുത്തു. ഞാന്‍ എണീറ്റ് പോയി അവിടെയുള്ള ഒരു കഫറ്റിരിയയില്‍ നിന്നും രണ്ടും സാന്ഡ്വിച്ചും ജ്യൂസും വാങ്ങി വന്നു. എയര്‍പോര്‍ട്ട്‌ സജീവമല്ലത്തതിനാല്‍ ഒന്നോ രണ്ടോ ഷോപ്പുകള്‍ മാത്രമേ ഉള്ളു. ഒരെണ്ണം അവള്‍ക്കു നേരെ നീട്ടി. ആദ്യം മടിച്ചെങ്കിലും പിന്നീടു വാങ്ങി..

കഴിക്കുന്നതിനിടയില്‍ അവള്‍ ഒന്ന് കൂടി മുരടനക്കി, എന്നിട്ട് എന്നോടായി ചോദിച്ചു. ഫ്ലൈറ്റിന്റെ കാര്യം വല്ലതും അറിഞ്ഞോ? ഞാന്‍ പെട്ടന്ന് അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു, അവര്‍ വിളിക്കും എന്നാണ് പറഞ്ഞത്. പത്തു മിനിറ്റ് കൂടി നോക്കാം. അതുകഴിഞ്ഞ് അങ്ങോട്ട്‌ വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു.

അവള്‍ക്കെന്തോ പറയാന്‍ തുടങ്ങിയിട്ട് സങ്കോചത്തോടെ എന്നെ നോക്കി. അവള്‍ എന്‍റെ മുഖത്തേക്ക് പരുങ്ങലോടെ നോക്കിയിട്ട് ഒരു കാര്യം ചോദിയ്ക്കട്ടെയെന്നു ചോദിച്ചു. യെസ് യു കാന്‍ എന്ന് പറഞ്ഞു അവള്‍ക്കെന്താ ചോദിയ്ക്കാന്‍ എന്ന് ചിന്തിച്ചു. മടിച്ചു മടിച്ചു അവള്‍ പറഞ്ഞു തുടങ്ങി, സര്‍.. അത്.. ആദ്യം മോശമായി പെരുമാറിയതിന് സോറി. സഹായിക്കാന്‍ വരുന്ന പല ആളുകളുടെയും ഉദ്ദേശം മറ്റു പലതുമാണ്. ഹസ്ബന്‍ഡ്ന്‍റെ കൂട്ടുകാര്‍ പോലും പലതവണ അങ്ങനെ സഹായിക്കാന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കിപ്പോള്‍ എല്ലാരോടും ദേഷ്യമാണ്. അതുകൊണ്ടാണ് പെട്ടന്ന്. സോറി. സര്‍നെ ഇന്സല്‍റ്റ് ചെയ്യാന്‍ വേണ്ടി അല്ല. എന്‍റെ ഒരു മാനസിക അവസ്ഥയില്‍ അങ്ങനെ സംഭവിച്ചതാണ്. പപ്പയോടും, സര്‍ന്‍റെ അച്ഛനോടും ഒന്നും പറയല്ലേ.

ഞാന്‍ അതുകേട്ട് മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ പറയുമ്പോള്‍ കണ്ണുകളുടെ ചലനവും വാക്കുകളുടെ ഭംഗിയും കേട്ട് അങ്ങനെ ഇരുന്നു. അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി. അവള്‍ പറയുമ്പോള്‍ ഇടയ്ക്കിടെ ഇംഗ്ലീഷ് കടന്നു വരുന്നുണ്ട്. വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നു. നല്ല ആക്സന്റ്. ഒരു നാട്ടിന്‍ പുറത്തെ കുട്ടി ഇങ്ങനെ സംസാരിക്കുന്നതു കൌതുകമുണ്ടായി. അവളുടെ കണ്ണുകളുടെ ഭംഗി എന്നെ വീണ്ടും വീണ്ടും കോര്‍ത്ത്‌ വലിക്കുന്ന പോലെ തോന്നി. മുഖത്ത് നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ല.

ഒരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് എന്ന് പറയുമ്പോള്‍ കൊറേ പൈസ ആകില്ലേ? അത്ര പൈസ ഒന്നും ഉണ്ടാകില്ല എന്‍റെ കയ്യില്‍. ഹസ്ബന്‍ഡ് ആണ് നേരത്തെ വിളിച്ചത് പുള്ളി നാട്ടിലേക്കു ഒരു ടിക്കറ്റ് റെഡിയാക്കാന്‍ ട്രൈ ചെയ്യുന്നത് എന്ന് പറഞ്ഞു. എനിക്ക് തന്നെ എന്താണ് ചെയ്യുക എന്ന് അറിയാത്ത അവസ്ഥ ആണ്. എനിക്ക് സര്‍നെ ഒരുപാടു ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടമില്ല. എനിക്ക് മറ്റന്നാള്‍ മിഡ്നൈറ്റ്നു മുന്‍പ് അവിടെ ഇറങ്ങിയില്ലെങ്കില്‍ എന്‍റെ വിസ കാന്‍സല്‍ ആകും. അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞു പോയിട്ട് കാര്യമില്ല. അവിടെ എത്തിയാലും ഇത്രയും ദിവസം ക്വാറന്റൈന്‍ ഉണ്ടല്ലോ. അതും നല്ല കോസ്റ്റ്ലി ആണല്ലോ. സൊ ഞാന്‍ തിരികെ നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇതു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. വേഗം മുഖം കുനിച്ചു കയ്യിലിരുന്ന ടിഷ്യുകൊണ്ട് കണ്ണ് തുടച്ചു ദൂരേക്ക്‌ നോക്കിയിരിപ്പായി.

ഞാനും എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി. കഴിച്ചു എഴുന്നേറ്റു ജ്യൂസു കുടിച്ചു വേസ്റ്റ് ബിന്നില്‍ ഇട്ട ശേഷം ഒന്നുകൂടി ഫ്ലൈറ്റ് റെഡിയാക്കിയ ഓഫിസില്‍ വിളിക്കാം എന്ന് ഓര്‍ത്തു ചാര്‍ജില്‍ കുത്തിയ ഫോണ്‍ ഊരി എടുത്തു നടന്നു. നേരത്തെ വിളിച്ച ആളിനെ തന്നെ വിളിച്ചു. പെട്ടന്ന് തന്നെ കോള്‍ കണക്റ്റ് ആയി, പേര് പറഞ്ഞു ഫ്ലൈറ്റ് കാര്യം ചോദിച്ചപ്പോള്‍ തന്നെ അവന്‍ ഇങ്ങോട്ട് പറഞ്ഞു. സര്‍ രാത്രി ആണ് ടേക്ക് ഓഫ്. സമയം കൃത്യമായി അല്പസമയത്തിനകം അറിയിക്കാം. ചെറിയൊരു കണ്ഫ്യുഷന്‍ ഉണ്ടാരുന്നു. രണ്ടു പേര്‍ക്ക് കോവിഡ് ടെസ്റ്റ്‌ റിസള്‍ട്ട് വരാന്‍ വൈകി. ലക്കിലി അതും നെഗടിവ് ആണ്. ബാക്കി എല്ലാം ഓക്കേ ആണ്. എയര്‍ ഏഷ്യയുടെ ഒരു സ്റ്റാഫ് എയര്‍പോര്‍ട്ടില്‍ നിങ്ങളെ സഹായിക്കും. സമയമുണ്ടല്ലോ സര്‍ റസ്റ്റ്‌ എടുക്കു. താങ്ക്സ് പറഞ്ഞ ശേഷം ഞാന്‍ ഒരു സീറ്റ് ഉണ്ടാകുമോ എന്ന് നോക്കാന്‍ പറഞ്ഞിരുന്ന കാര്യം ഓര്‍മിപ്പിച്ചു. അതിനയാള്‍ സോറി സര്‍ കനോട്ട് ഹെല്പ്. ഇതൊരു 14 സീറ്റ് ലോങ്ങ്‌ റേഞ്ച് ജെറ്റ് ആണ്. സീറ്റ് ഫുള്‍ ആണ്. സര്‍ പാസഞ്ചര്‍ ഡിറ്റയില്സ് മെയില്‍ ചെയ്യു. ഞങ്ങള്‍ അവരെ കോണ്ടാക്ട് ചെയ്യാം. ടു ത്രീ ഡെയ്സ് അടുത്ത ഷെഡ്യൂള്‍ ഉണ്ടാകും. ഇത്രയും പറഞ്ഞു പരസപരം നന്ദി പറഞ്ഞു ഫോണ്‍ വച്ചു.

ഞാന്‍ നിരാശയോടെ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തനിക്കു ഈ കമ്പനി പരിചയപെടുത്തിയ അന്‍സാറിനെ ഓര്‍മ വന്നത്. അവനെ ഒന്ന് വിളിക്കാം എന്തെങ്കിലും വഴി അവന്‍ വിചാരിച്ചാല്‍ നടക്കും. അവന്‍റെ സുഹൃത്ത്‌ ആണ് കമ്പനിയുടെ പാര്‍ട്ണര്‍ എന്നാണ് അവന്‍ പറഞ്ഞത്. വേഗം ഫോണില്‍ അവന്‍റെ നമ്പര്‍ തിരഞ്ഞു കോള്‍ ബട്ടന്‍ അമര്‍ത്തി. ഫുള്‍ റിംഗ് ചെയ്തു കട്ടായി. അവന്‍ ബിസിയാകും. മിസ്കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കും എന്നറിയാം. ആദ്യമായി ദുബൈയില്‍ ജോലി തെണ്ടി വന്നപ്പോള്‍ മുതല്‍ ഉള്ള കമ്പനിയാണ് അവനുമായി. രണ്ടുപേരും ഏകദേശം ഒരേ അവസ്ഥ ആയിരുന്നു. ഒരുമിച്ചു കുറെ ജോലി തെണ്ടി. കഷ്ടപ്പാടും സങ്കടവും നിറഞ്ഞ സുഖമുള്ള ആ ഓര്‍മകളില്‍കൂടി ഒരു നിമിഷം പിന്നിലേക്ക്‌ പോയി. രണ്ടു പേരും ഒരേപോലെയാണ് വളര്‍ന്നത്‌. ഇന്ന് അവനും അബുദാബിയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. ഒരാവശ്യം വന്നാല്‍ പരസ്പരം മനസ് നിറഞ്ഞു കൂടെ നില്‍ക്കുന്ന സൌഹൃദം. ഓര്‍മയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവന്‍റെ കോള്‍ വന്നു. അവനോടു കാര്യം പറഞ്ഞു. അച്ഛന്റെ ഇടപെടലും , ജിന്‍സിയാണ് ആളെന്നും പറഞ്ഞില്ല. ഒരു സുഹൃത്ത്‌ ആണെന്ന് പറഞ്ഞത്. അവന്‍ കമ്പനി മുതലാളിയെ വിളിച്ചിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞു. ഞാന്‍ തിരികെ വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി അപ്പോഴും ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. ഞാന്‍ മുന്നോട്ടാഞ്ഞു ആ മുഖത്തേക്ക് നോക്കി. കണ്ണ് നിറഞ്ഞു ഒഴുകുകയാണ് എന്ന് മനസിലായി. എനിക്ക് പെട്ടന്ന് മനസലിവ് ഉണ്ടാകുന്നതല്ല. എന്നാല്‍ അവളോട്‌ എന്തോ ഒരു ഇഷ്ടം തോന്നി. എങ്ങനെയെങ്കിലും സഹായിക്കണം എന്ന തോന്നല്‍ ഉണ്ടായി.

ഞാന്‍ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു വിളിച്ചു ജിന്‍സി…

അവള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മുഖമുയര്‍ത്തി എന്നെ നോക്കി. ഒരുപാടു സംഘര്‍ഷം അനുഭവിക്കുന്നു എന്നവളുടെ മുഖം പറയുന്നുണ്ട്.

ഞാന്‍ പറഞ്ഞു തുടങ്ങി… ജിന്‍സി ഞാന്‍ ഈ ദുബായില്‍ ഒന്നര വര്‍ഷത്തോളം ഒരു പ്രതീക്ഷയും ഇല്ലാതെ അലഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഫുഡ് പോലും കഴിക്കാന്‍ പൈസ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ എത്രയോ ഭേദമാണ്. നിങ്ങള്‍ക്കൊരു ജോലി ഉണ്ട് സാലറി ഉണ്ട്. അവിടെ വരെ എത്തിപ്പെടുന്നതില്‍ ഉള്ള തടസമാണ് മുന്നില്‍. അതിനും നിങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതീക്ഷ ഉണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ ആകണ്ട. കരയേണ്ട കാര്യമില്ല. ഒരുറപ്പ് ഞാന്‍ തരാം വിസ കാന്‍സല്‍ ആകും മുന്‍പ് ജിന്‍സിയെ അവിടെ എത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഇത് പറഞ്ഞ ശേഷം അവളുടെ കൈപത്തിയില്‍ പിടിച്ചു ഒന്നമര്‍ത്തിയ ശേഷം മറ്റേ കൈകൊണ്ടു ആശ്വസിപ്പിക്കുന്ന പോലെ കയ്യില്‍ തട്ടി. എന്‍റെ മനസ്സില്‍ ഒരു ഐഡിയ വന്നിരുന്നു ഇത് പറയുമ്പോള്‍. അവള്‍ കണ്ണ് നീരിനുള്ളില്‍ കൂടി എന്നെ നോക്കിയെങ്കിലും മുഖത്തെ ഭാവം മാറിയില്ല. ഞാന്‍ പിടിച്ചിരിക്കുന്ന കയ്യിലേക് ഒന്ന് നോക്കി. വേഗന്നു ഞാന്‍ പിടി വിട്ട് വീണ്ടും പറഞ്ഞു, ജിന്‍സി എഴുനേറ്റ് ഒന്ന് കൂടി മുഖം കഴുകി വരൂ. അപ്പോഴേക്കും ഞാന്‍ ഒരു കോള്‍ ചെയ്യട്ടെ. ഞാന്‍ എണീറ്റ് ഫോണ്‍ എടുത്തു വീണ്ടും ഫ്ലൈറ്റ് ഓഫിസില്‍ വിളിച്ചു. എപ്പഴും ഫോണ്‍ എടുക്കുക ഒരാള്‍ തന്നെ ആണെന്ന് മനസിലായി. ഞാന്‍ അയാളോട് എന്‍റെ ഐഡിയ പറഞ്ഞു. എനിക്ക് രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്‍റെ സീറ്റ് മറ്റൊരാള്‍ക്ക്‌ കൊടുക്കാന്‍ സാധിക്കുമോ. പെട്ടന്ന് അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. എന്നിട്ട് അതിനുള്ള ബുദ്ധിമുട്ട് അയാള്‍ പറഞ്ഞു. RTPCR മുതലുള്ള സാങ്കേതിക തടസം, അതുമല്ലതെയുള്ള പേപ്പര്‍ വര്‍ക്ക്. അവിടെ ഇറങ്ങാനുള്ള പെര്‍മിഷന്‍. ഇങ്ങനെ കുറെ നൂലാമാലകള്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് സമാധാനത്തോടെ RTPCR വാലിഡ്‌ ആണെന്നും വിസ ഉള്ള ആളാണ് എന്നും പറഞ്ഞു. പറ്റുമെങ്കില്‍ ഇത് ശരിയാക്കിയാല്‍ വളരെ ഉപകാരം ആണെന്ന് പറഞ്ഞു. അയാള്‍ ഉറപ്പു തന്നില്ലെങ്കിലും നോക്കാം എന്ന് പറഞ്ഞു. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. തിരികെ ജിന്‍സിയെ നോക്കിയപ്പോള്‍ അവള്‍ അതെ ഇരുപ്പു തന്നെയാണ്. അടുത്തെത്തി പഴയ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സര്‍ എന്ന് വിളിച്ചു അവളെന്തോ പറയാന്‍ തുടങ്ങി. എന്നെ സഹിച്ചതിന് നന്ദിയുണ്ട്. സഹായിക്കാന്‍ മനസ് കാണിച്ചതിനും താങ്ക്സ്. സര്‍ വിചാരിക്കുന്ന മാത്രം അല്ല എന്‍റെ പ്രശ്നങ്ങള്‍. അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ല എന്നറിയാം. അവ പറയാന്‍ എനിക്ക് താല്പര്യം ഇല്ല. മുഖം കഴുകിയാല്‍ കരച്ചില്‍ മാറി ചിരി വരുമൊന്നു അറിയില്ല. ആദ്യമായാണ് എന്നെ ഒരാള്‍ ഇങ്ങനെ സഹായിക്കാം എന്ന് പറയുന്നത്. അതും ഇത്ര വലിയൊരു സഹായം. സാറിനെ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. വളര്‍ന്ന ശേഷവും ചില തവണ കണ്ടിട്ടുണ്ട്. എനിക്ക് പോകാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഈ കാണിച്ച മനസ്സ് മറക്കില്ല. അത് പറഞ്ഞു അവള്‍ വീണ്ടും തേങ്ങി. കണ്ണുനീര്‍ തുടച്ചു നോട്ടം മാറ്റി.

ഈ സമയം എന്‍റെ ഫോണ്‍ റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത് നേരത്തെ സംസാരിച്ച ആള് തന്നെയാണ്. അയാള്‍ പറഞ്ഞു സര്‍ ബോസ് വിളിച്ചു സാറിനെ ഒരു ടിക്കറ്റ് കൂടി നല്‍കി സഹായിക്കാന്‍ പറഞ്ഞു. സര്‍ ബോസിന്‍റെ ഫ്രണ്ട് ആണല്ലേ? സോറി സര്‍ അറിഞ്ഞില്ല. അന്‍സാര്‍ പണി തുടങ്ങി എന്ന് എനിക്ക് മനസിലായി. സര്‍ എക്സ്ട്രാ സീറ്റ് തരപ്പെടുത്താന്‍ പറ്റില്ല. പകരം സര്‍ പറഞ്ഞ ഓപ്ഷന്‍ ചെയ്യാം. സാറിന്റെ സീറ്റ് മറ്റേ ആള്‍ക്ക് കൊടുക്കാം. സാറിന് നെക്റ്റ് ഡേ സീറ്റ് തരാം. വേഗം പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ മെയില്‍ ചെയ്യണം. എനിക്ക് ടിക്കറ്റ് കിട്ടിയപ്പോള്‍ തോന്നിയ സന്തോഷത്തിലും കൂടുതല്‍ ആണ് അപ്പോള്‍ തോന്നിയത്. ഞാന്‍ ചോദിച്ചു നെക്സ്റ്റ് ഡേ എനിക്ക് സീറ്റ് കിട്ടും എന്ന് പറഞ്ഞത് എന്നാണ്. അതിനയാള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. അത് ഇപ്പഴും ഫിക്സഡ് അല്ല. വേഗം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നാണ്. എന്തായാലും അത് നിരാശ നല്‍കിയെങ്കിലും ഈ ഫ്ലൈറ്റില്‍ ജിന്‍സിയെ വിടാന്‍ ഞാന്‍ ഉറപ്പിച്ചു. വേഗം മെയില്‍ ചെയ്യാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ ആയിരുന്നു. ജിന്‍സിയോട് കാര്യം കൃത്യമായി പറഞ്ഞില്ല, ട്രൈ ചെയ്യാന്‍ ആണ് എന്ന് പറഞ്ഞ് അവള്‍ അയച്ച അവളുടെ ഡോക്സ് ഫോര്‍വേഡ് ചെയ്തു കൊടുത്തു.

അടുത്തടുത്ത്‌ ഇരിക്കുന്നെങ്കിലും ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടയ്ക്കിടെ മുഖത്ത് നോക്കി അങ്ങോട്ടും ഇങ്ങോട്ടും ചിരിക്കുക മാത്രമാണ് ആക്ടിവിറ്റി. ഞാന്‍ ഫോണിലും ലാപ്പിലും ഒക്കെ എന്തെങ്കിലും ചെയ്തിരിക്കും. സമയം പോകുന്നതേയില്ല,

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും, ഞാന്‍ ഇടയ്ക്കു എണീറ്റു നടന്നു വീണ്ടും വന്നിരിക്കും. ജിന്‍സി എന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു ഒന്ന് മുരടനക്കി, ഞാന്‍ നോക്കിയപ്പോള്‍ “സര്‍ ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി എന്നറിയാം സോറി എന്ന് പറഞ്ഞു.” അത് കേട്ട ഞാന്‍ പറഞ്ഞു എന്നെ സര്‍ എന്ന് വിളിക്കണ്ട. നേരത്തെ കരച്ചില്‍ ആയതു കൊണ്ട് പറയാതിരുന്നത്. ശ്യാം എന്ന് വിളിച്ചാല്‍ മതി. ഇതുവരെ ബുദ്ധിമുട്ടായില്ല, പക്ഷെ ഇങ്ങനെ സര്‍ സര്‍ എന്ന് വിളിച്ചാല്‍ ആകും. സര്‍ എന്ന് കേള്‍ക്കുന്നത് ഭയങ്കര ബോര്‍ ആണ്. കൂടെകൂടെ ഇങ്ങനെ പറയണ്ട. അവള്‍ അതുകേട്ടു ചെറുതായി ഒന്ന് ചിരിച്ചു. ആ ചിരിയില്‍ പോലും ഉള്ളില്‍ പേറുന്ന എനിക്ക് അവ്യക്തമായ അവളുടെ പ്രയാസങ്ങള്‍ തെളിഞ്ഞു കാണാമായിരുന്നു. വീണ്ടും മുഖം തിരിച്ചു പുറത്തേക്കു നോക്കിയിരിപ്പായി അവള്‍.

അപ്പോള്‍ എന്‍റെ ഫോണ്‍ വീണ്ടും അടിക്കാന്‍ തുടങ്ങി. അച്ഛനാണ് , ഫോണ്‍ എടുത്തപ്പോള്‍ അച്ഛന്‍ ആശങ്കയോടെ ജിന്‍സിയുടെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. തോമാച്ചന്‍ അകെ വിഷമിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞു അച്ഛാ ഞാന്‍ ജിന്‍സിയെ കണ്ടു. ഇവിടെ ഉണ്ട്, വേണമെങ്കില്‍ ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞു. ഞാന്‍ ഫോണ്‍ അവള്‍ക്കു കൊടുത്തു. അവള്‍ ഫോണ്‍ വാങ്ങി എന്തൊക്കെയോ സംസാരിച്ച ശേഷം ഫോണ്‍ തിരികെ തന്നപ്പോള്‍ തോമാച്ചന്‍ ആയിരുന്നു ലൈനില്‍. അദ്ധേഹം എനിക്ക് നല്ലത് വരും എന്നൊക്കെ പറഞ്ഞു ഫോണ്‍ വച്ച്. ഞാന്‍ സംശയത്തോടെ അവളെ നോക്കിയപ്പോള്‍, അവളുടെ ഫോണ്‍ കയ്യില്‍ എടുത്തു അത് സ്വിച് ഓഫ് ചെയ്തു വച്ചിരിക്കുന്നു എന്ന് കാണിച്ചു തന്നു. എന്തിനാണെന്ന് ഞാന്‍ ചോദിക്കും മുന്നേ അവള്‍ ഇങ്ങോട്ട് പറഞ്ഞു. സാം വിളിച്ചാല്‍ നെഗറ്റിവ് ആണ് പറയുക. എന്നെ കുറെ കുറ്റവും പറയും. അതുകൊണ്ട് ഓഫ് ചെയ്തു വച്ചതാണ് എന്ന് പറഞ്ഞപ്പോള്‍ അവളുടെ ചിരിച്ച മുഖം വീണ്ടും വാടിയിരുന്നു.

എന്‍റെ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ട്രാവല്‍ കമ്പനിയില്‍ നിന്നും ആണ്. ജിന്‍സിയുടെ സീറ്റ് ഓക്കേ ആയി എന്നാണ് പറഞ്ഞത്. ടേക്ക് ഓഫ് രാത്രി 12.20 ആണ്. 7pm മണിക്ക് ഒരു പ്രത്യേക കൌണ്ടറില്‍ എത്തണം എന്ന നിര്‍ദേശം നല്‍കി. ബോഡിംഗ്, ചെകിംഗ്, ഇമിഗ്രേഷന്‍ എല്ലാം അവിടെ പറഞ്ഞു തരും എന്ന് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തു ജിന്‍സിയുടെ നേര്‍ക്ക് നോക്കിയിട്ട് ഞാന്‍ കണ്ഗ്രാറ്റ്സ് പറഞ്ഞു. അവള്‍ അതിശയത്തോടെ എന്നെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു. എടൊ താന്‍ രാത്രി ഫ്ലൈറ്റില്‍ പറക്കുന്നു. എല്ലാം ഓക്കേ ആണ്. അവള്‍ ഞെട്ടലോടെ സീറ്റില്‍ നിന്നും എണീറ്റു. വിശ്വാസം വരാതെ എന്നെ നോക്കി. ഞാന്‍ പതിയെ കണ്ണിറുക്കി ഒന്ന് ചിരിച്ചു.

സത്യമാണോ സര്‍ ? എന്ന് അവള്‍ വീണ്ടും ചോദിച്ചു. സര്‍ വിളി കേട്ട് ഞാന്‍ രൂക്ഷമായി ഒന്ന് നോക്കിയപ്പോള്‍ അവള്‍ തോള്‍ ചലിപ്പിച്ച് അയ്യോ സോറി എന്ന് പറഞ്ഞു. ആ സമയത്ത് അവള്‍ക്കു കൊച്ചു കുട്ടികളുടെ ഭാവമായിരുന്നു. മാസ്കിന്‍റെ ഉള്ളില്‍ കൂടി ആണെങ്കിലും അല്പമെങ്കിലും സന്തോഷമുള്ള ഒരു മുഖഭാവം അവളില്‍ അപ്പോള്‍ മാത്രമാണ് കണ്ടത്.

അവള്‍ പറഞ്ഞു എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. താങ്ക്സ് മാഷെ. നിങ്ങള്‍ സൂപ്പര്‍ ആണ്. ഞാന്‍ കൌതുകത്തോടെ ആ മാഷെ വിളി കേട്ട് അവളെ നോക്കി. മാഷെന്ന് വിളിക്കാനാ മനസ് പറഞ്ഞത്, അതാ ഒരു ചമ്മിയ ചിരിയോടെ അവള്‍ പറഞ്ഞു. അവള്‍ക്കു വല്ലാതെ സന്തോഷം ആയി എന്നെനിക്കു മനസിലായി. ആ മാഷെ വിളിയില്‍ ആ സന്തോഷവും, ബഹുമാനവും ഉണ്ടെന്നു മനസിലായി.

ഉടന്‍ ഞാന്‍ പറഞ്ഞു. ഒരുപാടു സന്തോഷിക്കാന്‍ വരട്ടെ. അവിടെ എത്തിയിട്ട് സന്തോഷിച്ചാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ഒന്നും ആരും വിചാരിക്കുന്ന പോലെ അല്ലല്ലോ. ഒരു കൊറോണ വന്നു ലോകം തന്നെ മാറി. അതുകൊണ്ട് അവിടെ എത്തിയിട്ട് മതി എന്നെ പുകഴ്ത്തുന്നത്. ഇത് കേട്ടു അവള്‍ കൂടുതല്‍ ചിരിക്കുകയാണ് ചെയ്തത്.

മാഷെ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലേ ഒരു പ്രതീക്ഷയുടെ കാര്യം. ആ പ്രതീക്ഷ ആണ് എന്‍റെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നത്. എനിക്ക് മാഷിനെ വിശ്വാസം ആണ്. ഇപ്പോള്‍ എനിക്ക് നല്ല ധൈര്യം തോന്നുന്നു. ആദ്യം വിളിച്ചപ്പോള്‍ എന്‍റെ പെരുമാറ്റം മൂലം അഹങ്കാരിയായ ഇവളെ ഒന്നും സഹായിക്കണ്ട എന്ന് മാഷിന് വിചാരിക്കാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ. മാഷിന്‍റെ വലിയ മനസാണ്.

മതി പൊക്കിയത്. എനിക്ക് താല്പര്യം ഇല്ല. എപ്പഴും പോസിടിവ് ആയി ചിന്തിക്കുക. ഈ ലോകത്ത് ആരെങ്കിലും ഒക്കെ ആരെയെങ്കിലും ഒക്കെ സഹായിക്കാന്‍ ഉണ്ടാകും. ഇതുപോലും എന്‍റെ ഒരു സുഹൃത്ത്‌ വഴി വന്ന സഹായം ആണ്. അതുകൊണ്ട് ക്രെഡിറ്റ് ഒന്നും എനിക്ക് വേണ്ട. തല്‍കാലം വീട്ടില്‍ പറയണ്ട. ഫ്ലൈറ്റില്‍ കയറിയ ശേഷം ഞാന്‍ പറയാം.

അത് കേട്ടപ്പോള്‍ അവള്‍ പറഞ്ഞു, കയറിയിട്ടും പറയണ്ട ഹസ്ബന്‍ഡ് അറിയണ്ട ഇപ്പോള്‍. ഞാന്‍ അവിടെ എത്തിയിട്ട് ഞാന്‍ വിളിച്ചു പറയാം. അതാണ് നല്ലത്. ഞാന്‍ പോകില്ല , പോകരുത് എന്ന് ആഗ്രഹിക്കുന്ന അയാള്‍ തല്‍ക്കാലം അറിയണ്ട.

എനിക്ക് കൌതുകം തോന്നി എങ്കിലും ശരി എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു വാഷ്‌ റൂമിലേക്ക്‌ പോയി. തിരികെ വന്നു വീണ്ടും ചെയറില്‍ ഇരുന്നു മയങ്ങി.

ഇടയ്ക്കു പരസ്പരം എന്തെങ്കിലും ഒക്കെ സംസാരിക്കും. ചിരിക്കും. ആദ്യം ഞങ്ങള്‍ക്കിടയില്‍ തോന്നിയ ഒരു അകലം ഇപ്പോള്‍ ഇല്ല എന്ന് മനസിലായി. എങ്കിലും ജിന്‍സി അവളെക്കുറിച്ച് ഒന്നും വിട്ടു പറയുന്നില്ല. അവളുടെ ലൈഫില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നു മാത്രം മനസിലായി.

ഇടയ്ക്കു അന്‍സാര്‍ വിളിച്ചു. ടിക്കറ്റ് സുഹൃത്തിന് കൊടുത്തെന്നു അവന്‍ അറിഞ്ഞിരുന്നു. കുറെ നേരം മറ്റു പല കാര്യങ്ങളും സംസാരിച്ച ശേഷം അവന്‍ വേറെ വഴി നോക്കുന്നുണ്ട്. ശരിയാകും എന്ന് പറഞ്ഞു കട്ട് ചെയ്തു.

ഏകദേശം അഞ്ചു മണി ആയപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ ഒരു എയര്‍ അറേബ്യ സ്റ്റാഫ് വന്നു കുറച്ചു പേരുകള്‍ വിളിച്ചു. അതില്‍ ജിന്‍സിയുടെ പേരുണ്ടായിരുന്നു. ജിന്‍സി കൂടാതെ ചൈനീസ് മുഖമുള്ള മൂന്നാല് പേരുള്‍പ്പെടെ ചിലരെയും മാറ്റി നിര്‍ത്തി അയാള്‍ നിര്‍ദേശങ്ങള്‍ കൊടുക്കുകയുണ്ടായി. ജിന്‍സി കൂടാതെ അതില്‍ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. ജിന്‍സി ഈ സമയം ഒക്കെ അയാള്‍ പറയുന്നത് ശ്രദ്ധിക്കാതെ എന്നെ നോക്കി കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുകയുണ്ടായി. ഞാന്‍ അവിടെ പറയുന്നത് കേള്‍ക്കാന്‍ ദേഷ്യത്തോടെ ആംഗ്യം കാണിച്ചു. അവള്‍ക്കു വല്ലാത്ത ടെന്‍ഷന്‍ പോലെ തോന്നി.

അയാള്‍ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം 7 മണിക്ക് എല്ലാവരും എത്തേണ്ട കൌണ്ടര്‍ പറഞ്ഞു കൊടുത്തു എല്ലാവര്ക്കും ഓരോ സ്ലിപ് കൊടുത്തു തിരികെ പോയി.

അയാള്‍ പോയ ഉടന്‍ ജിന്‍സി ഓടി എന്‍റെ അടുത്ത് വന്നു. മാഷിന്‍റെ പേര് വിളിച്ചില്ലല്ലോ. മാഷ് വേറെ ഫ്ലൈറ്റില്‍ ആണോ പോകുന്നെ. ഞാന്‍ ഇങ്ങനെ പോയിട്ടില്ല. ഒപ്പം ഉണ്ടാകും എന്ന് സമാധാനം ആയിരുന്നു. എനിക്ക് പേടി ഉണ്ട്. ഇതൊക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു അവള്‍ നിന്ന് കിതച്ചു. മാഷ് കൂടെ ഇല്ലാതെ ഞാന്‍ പോകില്ല.

ഞാന്‍ പറഞ്ഞു, എടൊ അങ്ങനെ പറയരുത്. ഞാന്‍ വേറെ ഫ്ലൈറ്റില്‍ ആണ്. താന്‍ പേടിക്കണ്ട. ഹോംഗ് കോംഗ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു ഇറങ്ങുന്നത് വരെ എല്ലാം സെറ്റ് ആണ്. അവിടെ നിന്നും ഇറങ്ങിയാല്‍ തനിക്കു ക്വാറന്റൈന്‍ താമസിക്കാന്‍ ഉള്ള സ്ഥലവും റെഡി ആണ്. അതിനുള്ള ആളുകള്‍ പുറത്തു ഉണ്ടാകും. അവരുടെ ഡീറ്റയില്‍സ് വാട്സപ് ചെയ്തിട്ടുണ്ട്. അതെങ്ങനെ ഫോണ്‍ ഓണ്‍ ആയാല്‍ അല്ലെ കാണു. എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു. അവളും ഒരു ചമ്മിയ ചിരി ചിരിച്ച ശേഷം ഫോണ്‍ എടുത്തു ഓണ്‍ ചെയ്തു. അതില്‍ തുരു തുരെ മെസേജ് വരുന്ന ശബ്ദം കെട്ടു. സുഖകരമല്ലാത്ത അവള്‍ക്കു നോക്കാന്‍ ഇഷ്ടമില്ലാത്ത മെസേജുകള്‍ ആണെന്ന് അവളുടെ മുഖം കണ്ടാല്‍ അറിയാം. അവള്‍ എന്‍റെ മെസേജ് തുറന്നു എന്നെ കാണിച്ചു. ഞാന്‍ അയച്ച റൂം ബുകിംഗ് കണ്ഫര്‍മേഷന്‍, മറ്റു വിവരങ്ങള്‍. എയര്‍ പോര്‍ട്ടില്‍ നിന്നും കൊണ്ട് പോകുന്ന ഡീറ്റയില്‍സ് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ലാസ്റ്റ്ല്‍ ഉള്ള നമ്പര്‍ എന്‍റെ സ്റ്റാഫിന്‍റെ ആണ് , ഇറങ്ങി എന്ത് ആവശ്യം ഉണ്ടെങ്കിലും അവളെ വിളിക്കണം. ഇപ്പോള്‍ തന്നെ അവളെ ആഡ് ചെയ്തു ഒന്ന് സംസാരിച്ചു പരിചയപ്പെടു. ഫിലിപ്പിനോ ആണ്. നല്ല ലേഡി ആണ്. ജ്യോമേരി എന്നാണ് പേര്.

എല്ലാം കേട്ട ശേഷം അവള്‍ സംശയത്തോടെ പറഞ്ഞു, എനിക്ക് ക്വാറന്റൈന്‍ ഉള്ള സ്ഥലം ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ടല്ലോ. അതിനു വേറെ സ്ഥലം വേണ്ട. ഞാന്‍ ബുക്ക് ചെയ്ത സ്ഥലത്ത് തന്നെ താമസിക്കാം. ഓള്‍റെഡി കുറച്ചു പൈസ അടച്ചതാണ് ഓണ്‍ലൈന്‍ വഴി. ഇനി അതിനും കൂടി അധികം പൈസ കൊടുക്കണ്ടല്ലോ. വിഷമത്തോടെ ആണ് അവളതു പറഞ്ഞത്.

അവളുടെ അവസ്ഥ മനസിലായിരുന്ന ഞാന്‍ പറഞ്ഞു, ആ സ്ഥലം ജ്യോമേരി അന്വേഷിച്ചു. അത് കുറച്ചു ദൂരെയാണ്, അതുമല്ല അത് തനിക്കു ഒറ്റയ്ക്ക് താമസിക്കാന്‍ സേഫ് ആയ സ്ഥലം അല്ലെന്നാണ് ജ്യോ പറഞ്ഞത്. അതുകൊണ്ട് അവള്‍ വേറെ ബുക്ക് ചെയ്തത്. ഇവിടെ തന്നെ താമസിച്ചാല്‍ മതി. തന്‍റെ സേഫ്ടി എന്‍റെ കൂടി ഉത്തരവാദിത്തം ആണ്. എന്തെങ്കിലും സംഭവിച്ചാല്‍ ആളുകള്‍ എല്ലാം കൂടി എന്നെ കൊല്ലും. ഇപ്പോഴത്തെ കാര്യങ്ങള്‍ അറിയാമല്ലോ. സോഷ്യല്‍ മീഡിയ ഒക്കെ കൊന്നു കൊല വിളിക്കും. അതുകൊണ്ട് ഞാന്‍ പറയുന്നത് അനുസരിക്കുക. ഇത് ഞാന്‍ പറഞ്ഞത് അല്പം ഗൌരവത്തില്‍ ആണ്.

അവള്‍ മനസില്ലാമനസോടെ തലയാട്ടി….

ഈ കാര്യങ്ങള്‍ ഒക്കെ ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ എന്‍റെ ഓഫിസ് സ്റ്റാഫിനെകൊണ്ട് ചെയ്യിച്ചിരുന്നു. ഒരിക്കല്‍ എനിക്ക് വേണ്ടി ചെയ്തതിനാല്‍ അവര്‍ക്ക് വളരെ എളുപ്പം ആയിരുന്നു. ജിന്‍സി സ്വപ്നത്തില്‍ എന്നപോലെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും പറഞ്ഞു.

ജിന്‍സി ശ്രദ്ധിക്ക്, ഇതൊരു സാധാരണ നമ്മള്‍ കാണുന്ന അവസ്ഥ അല്ല. താന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം. അപ്പോള്‍ എല്ലാം ശ്രദ്ധിക്കണം. സാധാരണ ഫ്ലൈറ്റ് പോകുന്ന പോലെ അല്ല ഈ ഫ്ലൈറ്റുകള്‍ പോകുന്നത്. അതുകൊണ്ട് ഇടയ്ക്കു ബാങ്കോക്കിലോ, ലവോസിലോ ഇറങ്ങിയ ശേഷം ആകും പോകുക. ഒന്നും പേടിക്കേണ്ട കാര്യമില്ല. സാധാരണ എത്തുന്നതിലും സമയം എടുക്കും എത്താന്‍. അതുകൊണ്ട് അവിടെ ചെന്നിട്ടു പറയാന്‍ നില്‍ക്കാതെ കാര്യം വീട്ടില്‍ പറയുന്നതാണ് നല്ലത്. അല്ലെങ്കില്‍ വീട്ടില്‍ ഉള്ളവര്‍ ടെന്‍ഷന്‍ ആകും. ഞാനും ട്രാവലിംഗ് ആണെങ്കില്‍ എന്നെയും അവര്‍ക്ക് കോണ്ടാക്ട് ചെയ്യാന്‍ കഴിയില്ലല്ലോ. ഇത്ര ലോങ്ങ്‌ ജേര്‍ണി ആയത് കൊണ്ട് ആണ് ജിന്‍സിയെ ഈ ഫ്ലൈറ്റില്‍ തന്നെ പോകാന്‍ പറഞ്ഞത്. കാരണം ജിന്‍സിക്ക് അവിടെ എത്തേണ്ടത് എന്നേക്കാള്‍ ആവശ്യമാണ്. അല്ലെങ്കില്‍ ഒരുമിച്ചു പോകാമായിരുന്നു. അതുകൊണ്ട് വേറെയൊന്നും ഓര്‍ക്കണ്ട. അവിടെ എത്താന്‍ നോക്ക്. പറ്റുമെങ്കില്‍ അവിടെ വച്ച് നമുക്ക് എപ്പഴെങ്കിലും കാണാം.

ജിന്‍സി ആകെ ടെന്‍ഷനില്‍ ആണെന്ന് മനസിലായി. അവള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ എന്ത് പറയണം എന്ന് അറിയാത്ത പോലെ.

മാഷെ! അവള്‍ പറഞ്ഞു തുടങ്ങി. ഇത്രയും പറഞ്ഞതുകൊണ്ട് മാഷിനോട് പറയാം. ഈ ഫോണില്‍ ഓണ്‍ ചെയ്തപ്പോള്‍ വന്ന മെസേജ് മുഴുവന്‍ സാമിന്റെ ആണ്. അത് മുഴുവന്‍ എനിക്കുള്ള ചീത്ത ആണ്. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് രണ്ടു വര്ഷം ആയി. പപ്പയെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണു ഞാന്‍ ഒന്നും അറിയിക്കാതെ കൊണ്ട് പോകുന്നത്. ചേച്ചിയെ പോലെ എനിക്കും വന്നു എന്ന് പപ്പാ അറിഞ്ഞാല്‍ തകര്‍ന്നു പോകും. അതുകൊണ്ട് മാഷ് എങ്ങനെയെങ്കിലും ഇത് ഹാന്‍ഡില്‍ ചെയ്യണം. ഞാന്‍ അവിടെ എത്തും വരെ എനിക്ക് സമധാനം വേണം. അയാള്‍ ഞാന്‍ അവിടെ എത്തുന്നത്‌ വരെ അറിയണ്ട. എനിക്ക് അയാളുടെ മെസേജുകള്‍ വായിക്കയും കേള്‍ക്കുകയും വേണ്ട. അതാ ഞാന്‍ ഫോണ്‍ ഓഫ് ആക്കി വച്ചത്. പപ്പയോടു മാഷ് പറഞ്ഞാല്‍ മതി ഒരുമിച്ചു ആണ് ട്രാവല്‍ ചെയ്യുന്നത്. ഇനി അവിടെ എത്തിയിട്ടേ വിളിക്കു എന്ന്.

അവള്‍ മെന്റലി ഒരുപാടു സ്ട്രെസ് അനുഭവിക്കുന്നു എന്ന് മനസിലായി. ഇനി അവളെ കൂടുതല്‍ ടെന്‍ഷന്‍ ആക്കണ്ട എന്ന് കരുതി. ഞാന്‍ ഓകെ പറഞ്ഞു.

അവള്‍ ഫോണ്‍ എടുത്തു എന്തോ ചെയ്തുകൊണ്ട് മാറി നിന്നു. ഞാനും ഫോണ്‍ എടുത്തു അച്ഛനെ വിളിച്ചു രാത്രി ട്രാവല്‍ ചെയ്യും. ഇനി അവിടെത്തിയിട്ടെ ചിലപ്പോള്‍ വിളിക്കു എന്ന് തോമാച്ചനെ അറിയിക്കാന്‍ പറഞ്ഞു. കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു മനസിലാക്കി. വിളിക്കാന്‍ വൈകിയാല്‍ ടെന്‍ഷന്‍ ആകണ്ട എന്ന് പറഞ്ഞു. അച്ഛന് വലിയ സന്തോഷമായെന്നു മറുപടിയില്‍ നിന്നും മനസിലായി. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു വൈഫിനു മെസേജ് അയച്ചു കാര്യം പറഞ്ഞു. ഞാന്‍ എന്‍റെ സീറ്റ് ജിന്‍സിക്ക് കൊടുത്തു. ഞാന്‍ നാളെ വേറെ ഫ്ലൈറ്റില്‍ പോകും എന്ന് പറഞ്ഞു. വേറെ ആരോടും ഇത് പറയണ്ട എന്ന് പറഞ്ഞു. രാത്രി വിളിക്കാം എന്ന് കൂടി ചേര്‍ത്ത് മെസേജ് അയച്ചു. ഞങ്ങള്‍ ഒരുമിച്ചല്ല പോകുന്നത് എന്ന് ഒരാള്‍ എങ്കിലും അറിയുന്നത് നല്ലതാണെന്ന് തോന്നി.

ജിന്‍സി ആരോടോ ചാറ്റ് ചെയ്തുകൊണ്ട് വാഷ്‌ റൂമിലേക്ക്‌ പോകുന്നത് കണ്ടു. ഞാന്‍ വീണ്ടും വന്നു ചെയറില്‍ ഇരുന്നു. കുറെ സമയം കഴിഞ്ഞു തിരിച്ചു വരുന്ന ജിന്‍സിയുടെ മുഖം കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. അടുത്ത് വന്ന അവള്‍ ഫോണ്‍ എന്‍റെ നേര്‍ക്ക്‌ കാണിച്ചിട്ട് “മാഷെ എന്താ ഇത്” എന്ന് ചോദിച്ചു. അവളുടെ മുഖത്തുള്ള ദേഷ്യം കണ്ണുകളില്‍ പ്രകടമായിരുന്നു. ഫോണ്‍ വാങ്ങി മെസേജ് വായിച്ചപോള്‍ മനസിലായി ജിന്‍സി എന്‍റെ സ്റ്റാഫ് ജ്യോമേരിയോട് ആണ് ചാറ്റ് ചെയ്തത് എന്ന്. ഇവള്‍ അങ്ങോട്ട്‌ പരിചയപ്പെടാന്‍ മെസേജ് അയച്ചതിന് റിപ്ലെ ആ തെണ്ടി അയച്ചത് ആണ് പണിയായത്. യാ മേഡം ബോസിന്‍റെ സീറ്റ് നിങ്ങള്‍ക്ക് തന്നു എന്ന് ബോസ് പറഞ്ഞു. നിങ്ങളുടെ എല്ലാ കാര്യവും നോക്കണം എന്ന് പറഞ്ഞു. എന്നൊക്കെ പറയുന്ന മെസേജ്. അതിനു ഇവള്‍ തിരിച്ചു എന്‍റെ സീറ്റ് ആണോ അവള്‍ക്കു കൊടുത്തത് എന്ന് വീണ്ടും ചോദിച്ചു ഉറപ്പിച്ചിരിക്കുന്നു. അത്ര വായിച്ചപ്പഴേ കാര്യം മനസിലായ ഞാന്‍ ഫോണ്‍ തിരികെ കൊടുത്ത് എണീറ്റ് നടന്നു ഗ്ലാസില്‍ കൂടി പുറത്തേക്കു നോക്കി നിന്നു. ജിന്‍സി അടുത്ത് വന്നു എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. എന്നിട്ട് ഞാന്‍ പറഞ്ഞു, ജിന്‍സി നീ ഒന്നും പറയണ്ട. എന്നേക്കാള്‍ നിനക്കാണ് അവിടെ എത്തേണ്ടത് ആവശ്യം എന്ന് നമുക്ക് രണ്ടാള്‍ക്കും അറിയാം. അപ്പോള്‍ ഇതാണ് ചെയ്യാന്‍ പറ്റുന്നത്. അതുകൊണ്ട് ആണ്. വേറെ ഒന്നും വിചാരിക്കണ്ട. തന്‍ ടെന്‍ഷന്‍ ആകണ്ട. ഞാന്‍ ത്യാഗം ഒന്നും ചെയ്തില്ല. എന്നേക്കാള്‍ ആവശ്യം ഉള്ള ഒരാള്‍ക്ക് വേണ്ടി ഒഴിവായി. അത്രയെ ഉള്ളൂ. താന്‍ ഹാപ്പി ആയി പോകണം. ഞാന്‍ ഒരു ദിവസം വൈകിയാല്‍ ഒന്നും സംഭവിക്കില്ല. പക്ഷെ നിന്നെ ഓര്‍ത്തു വിഷമിക്കുന്ന അച്ഛന്‍ ഉണ്ട്. നിനക്ക് തന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് മറ്റൊന്നും ഓര്‍ക്കണ്ട.

അവളുടെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് ഞാന്‍ കണ്ടു. വിതുമ്പി കൊണ്ട് അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു ഏങ്ങി കരഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി. അവളുടെ വിയര്‍പ്പിന്‍റെ മനം മയക്കുന്ന ഗന്ധം എന്നെ മയക്കി. ഒരുപാടു പെണ്ണുങ്ങളെ കെട്ടിപ്പിടിച്ചു എങ്കിലും ഇത്ര മാര്‍ദവം ഉള്ള ഒരു ശരീരം എന്‍റെ നെഞ്ചില്‍ അനുഭവപ്പെട്ടിട്ടില്ല എന്ന് തോന്നിപ്പോയി. വിങ്ങി കരയുന്ന അവളുടെ വെണ്ണ മുലകള്‍ വിതുമ്പലിനോപ്പം ഉയര്ന്നുതഴ്ന്നു നെഞ്ചിനു താഴെ മുട്ടിക്കൊണ്ടിരുന്നു. അവളും ഞാനും തമ്മില്‍ ഉയരത്തില്‍ ചെറിയ വ്യത്യാസമേ ഉള്ളു. അവളുടെ വിതുമ്പല്‍ കൂടിയപ്പോള്‍ അവള്‍ ശക്തിയായി എന്നെ കെട്ടിപ്പിടിച്ചു. അവളുടെ അടിവയര്‍ എന്‍റെ മുന്‍പില്‍ അമര്‍ന്നുരഞ്ഞു. എനിക്ക് മറ്റു ചിന്തകള്‍ വന്നു തുടങ്ങി. എന്‍റെ കുട്ടന്‍ കനം വെക്കുന്നത് പോലെ തോന്നി. അവളുടെ ശരീരത്തിന്‍റെ സ്പര്‍ശനം കുഴപ്പം ആകും എന്ന് എനിക്ക് മനസിലായി. അവള്‍ കരച്ചിലിലില്‍ ആണെങ്കിലും എന്‍റെ താഴെയുള്ള വ്യത്യസം അവള്‍ക്കു മനസിലുന്ന നിലയിലേക്ക് എത്തുന്നത്‌ എന്നെ ടെന്‍ഷന്‍ ആക്കി. ദൂരെ നിന്ന് ആളുകള്‍ നോക്കുന്നുമുണ്ട്. ഞാന്‍ അവളെ ബലമായി പിടിച്ചു അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചു. അവള്‍ ഇറുക്കി കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് വിടുന്നില്ല. ഒരുവിധം ഞാന്‍ അവളെ അടര്‍ത്തി മാറ്റി. കൈ കൊണ്ട് അവളുടെ കണ്ണ് തുടച്ചു. പെട്ടന്ന് അവള്‍ സ്ഥലകാലബോധം വന്ന പോലെ എന്നില്‍ നിന്നും ദൂരേക്ക് മാറി. അവള്‍ കണ്ണ് തുടച്ചുകൊണ്ട് പോയി ചെയറില്‍ ഇരുന്നു. അവിടെയിരുന്നു അവള്‍ എന്നെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അവള്‍ക്കും ചമ്മല്‍ ആയി എന്ന് മനസിലായി. പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. അങ്ങനെ സമയം എഴാകാന്‍ ആയപ്പോള്‍ അവളുടെ കൂടെ പോകുന്നവര്‍ എണീറ്റ് പോകുന്നത് കണ്ടപ്പോള്‍ അവളും എണീറ്റു ബാഗ് എടുത്തു എന്‍റെ അടുത്ത് വന്നു.

ചിരി മാഞ്ഞു പോയ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു. എന്നെ കെട്ടിപ്പിടിച്ച ചമ്മല്‍ കൂടി ഉള്ളതിനാല്‍ അവള്‍ എന്തോ പറയാന്‍ തപ്പിതടയുന്നു. ഞാന്‍ ഇടയ്ക്കു കേറി പറഞ്ഞു അവിടെ എത്തിയിട്ട് മെസേജ് അയക്കണം. അവള്‍ തലയാട്ടി. താങ്ക്സ് എന്ന് പറഞ്ഞു തിരികെ നടന്നു. അല്‍പദൂരം പോയ ശേഷം അവള്‍ തിരികെ എന്‍റെ അടുക്കലേക്കു വേഗം വന്നു.

അടുത്തെത്തിയ അവള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു മാഷിന് ഓര്‍മ ഉണ്ടോ ? വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ പപ്പയുടെ കൂടെ വീട്ടില്‍ വന്നിട്ടുണ്ട്. ചെങ്കല്ല് കൊണ്ടുള്ള ഒരു കൊച്ചു വീട്ടില്‍ പടിയില്‍ മാഷിന്‍റെ അച്ഛന്‍ പറിച്ചു തന്ന മല്‍ബറി പഴങ്ങള്‍ തിന്നുകൊണ്ട്‌ ഇരിക്കുമ്പോള്‍ മാഷിന്‍റെ കയ്യിലിരുന്ന പഴങ്ങള്‍ വേണമെന്ന് പറഞ്ഞു എന്‍റെ അനിയത്തി വാശി പിടിച്ചപ്പോള്‍ മാഷ് അത് അവള്‍ക്കു കൊടുത്തു. എന്‍റെ പപ്പയുടെ കൂട്ടുകാരന്‍റെ ആ മകനെ വീണ്ടും ഇവിടെ വച്ച് കാണുമെന്നു കരുതിയില്ല. ഇങ്ങനെ ഒരവസരത്തില്‍ എനിക്ക് സഹായമാകും എന്ന് കരുതിയില്ല. അന്ന് അനിയത്തിക്ക് മല്‍ബറി പഴങ്ങള്‍ കൊടുത്ത മനസ് ഇത്ര വലിയ ഒരു കാര്യം എനിക്ക് ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. നിങ്ങള്‍ വലിയവന്‍ ആണ്. ആ ചെറിയ വീട്ടില്‍ നിന്നും നിങ്ങള്‍ എത്ര ഉയരത്തില്‍ എത്തി എന്നെനിക്കറിയില്ല. പക്ഷെ അന്നും ഇന്നും നിങ്ങളുടെ മനസ് വളരെ ഉയരത്തില്‍ ആണ്. എന്നെ വിളിച്ച ചീത്ത ഇപ്പോള്‍ ഞാന്‍ എന്ജോയ്‌ ചെയ്യുന്നു. അത് ഞാന്‍ അര്‍ഹിച്ചിരുന്നു. മറക്കില്ല. എല്ലാ കടവും ഞാന്‍ വീട്ടും. നിങ്ങള്‍ ആണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല ആണ്. അത്രയും പറഞ്ഞു അവള്‍ കാലില്‍ പൊങ്ങി എന്‍റെ കവിളില്‍ ഒരു ഉമ്മ നല്‍കിയ ശേഷം വേഗം തിരിഞ്ഞു നടന്നു. ഞാന്‍ തരിച്ചു നിന്ന് പോയി.

ഞാന്‍ അത്ര നല്ലവനായ ആണല്ല എന്ന് പറയണം എന്നുണ്ടായിരുന്നു. ഞാന്‍ നല്ലവന്‍ ആണോ എന്ന് ഞാന്‍ തന്നെ ഒരു നിമിഷം ചിന്തിച്ചു പോയി. ഒരിക്കലും അല്ല എന്നറിയാം. നടന്നു പോകുന്ന അവള്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഓര്‍മയില്ലായിരുന്നു. അവളുടെയോ അനിയത്തിയുടെയോ മുഖം എന്‍റെ മനസ്സില്‍ ഇല്ല. തോമാച്ചനെ ഓര്‍മയുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തോമാച്ചനെ കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ പാച്ചിലിനിടയില്‍ എപ്പഴെങ്കിലും അവരെ കണ്ടതായി ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നിന്നു. അപ്പോഴും അവളുടെ ഉമ്മ കവിളില്‍ നല്‍കിയ കുളിര്‍ എന്‍റെ ശരീരം മുഴുവന്‍ പടര്‍ന്നു കയറുന്നത് ഞാനറിഞ്ഞു.

എന്‍റെ ഓര്‍മകളെ ഭേദിച്ച് കൊണ്ട് ജിന്‍സിയുടെ ശബ്ദം കാതില്‍ മുഴങ്ങി. അവള്‍ ഷേക്ക്‌ ഉണ്ടാക്കി കൊണ്ട് വന്നതാണ്‌. അതുമായി വന്നു അടുത്തിരുന്നു. ഗ്ലാസില്‍ നിന്നും അവള്‍ അത് എന്‍റെ ചുണ്ടിലേക്ക്‌ പിടിച്ചു തന്നു. ഞാന്‍ ഒന്ന് രണ്ടിറക്ക്‌ കുടിച്ചിട്ട് അവളോട്‌ കുടിക്കാന്‍ കണ്ണ് കാണിച്ചു. അവള്‍ ഗ്ലാസ് തിരിച്ചു ഞാന്‍ കുടിച്ച അതെ ഭാഗം ചുണ്ടില്‍ അടിപ്പിച്ചു കുടിച്ചു. ഇങ്ങനെ കുടിക്കുമ്പോള്‍ ടേസ്റ്റ് കൂടും എന്ന് പറഞ്ഞു അവള്‍ കുണുങ്ങി ചിരിച്ചു. പെണ്ണിന് പ്രേമം അസ്ഥിയില്‍ പിടിച്ചല്ലോ എന്നോര്‍ത്ത് ഞാനും ചിരിച്ചു. അവള്‍ കുറച്ചു കൂടി കുടിച്ച ശേഷം ഗ്ലാസ് ടേബിളില്‍ വച്ചിട്ട് എന്നെ പിടിച്ചു ചരിച്ചു അവളുടെ മടിയിലേക്ക്‌ കിടത്തി. അവള്‍ പതിയെ തലയില്‍ കൂടി വിരല്‍ ഓടിക്കാന്‍ തുടങ്ങി. അവളുടെ വിരലുകളില്‍ വൈദ്യതി തരംഗങ്ങള്‍ ഉണ്ടെന്നു തോന്നി. തലയില്‍ ആകെ ഒരു സുഖമുള്ള പെരുപ്പ്‌ അനുഭവപ്പെടുന്നു. ഞാന്‍ അങ്ങനെ കിടന്നു ഒരു കയ്യെത്തിച്ച് അവളുടെ കഴുത്തിന്‌ പുറകില്‍ കൂടി ചുറ്റി അവളുടെ മുഖം പിടിച്ചു എന്‍റെ മുഖത്തിന്‌ നേര്‍ക്ക്‌ കുനിച്ചു. അവളുടെ പിങ്ക് നിറമുള്ള തിളങ്ങുന്ന ചുണ്ടുകള്‍ വായിലാക്കി ചപ്പി വലിച്ചു. അല്പനേരം ആ ചുംബനം അതേപോലെ തുടര്‍ന്ന്. ഞാന്‍ പിടിവിട്ടപ്പോള്‍ മുഖം ഉയര്‍ത്തി അവള്‍ വിളിച്ചു. ശ്യാമേട്ട…

ഞാന്‍ മൂളി.. രാത്രി ചിക്കന്‍ കറിയും റൈസും ഉണ്ടാക്കട്ടെ. ഞാന്‍ പിന്നെയും മൂളി. ഇഷ്ടമല്ലേ ..? അവള്‍ വീണ്ടും ചോദിച്ചു. കുഴപ്പമില്ല എന്ന് പറഞ്ഞു. ചിക്കന്‍ കറി വെക്കാന്‍ എല്ലാ Ingrediants ഉണ്ടോന്നു എനിക്കറിയില്ല. പറ്റുന്ന പോലെ ഉണ്ടാക്കിയാല്‍ മതി. എനിക്ക് സ്പെഷ്യല്‍ ഫുഡ് വേണമെന്നില്ല. എന്ത് കിട്ടിയാലും ഞാന്‍ കഴിക്കും.

വലിയ ടേസ്റ്റ് ഒന്നും പ്രതീക്ഷിക്കണ്ട , അമിത പ്രതീക്ഷ ഇല്ലാതെ കഴിച്ചാല്‍ ഇഷ്ടപ്പെടും അവള്‍ പറഞ്ഞു.. എനിക്ക് ചിരി വന്നു.

ഒരു പ്രതീക്ഷയും ഇല്ലാതെ കിട്ടിയ സദ്യ ആല്ലേ നീയ്. ഇത്ര മനോഹരമായ സദ്യ ഉള്ളപ്പോള്‍ വേറെ എന്ത് കഴിക്കാന്‍ ആണ് പെണ്ണെ? എന്ന് പറഞ്ഞു ഞാന്‍ അവളുടെ മുലകളില്‍ ഒന്ന് കയ്യോടിച്ചു.

അയ്യട മോനെ, ഇന്നിനി മോന്‍ സദ്യ കഴിക്കണ്ട. എനിക്ക് നല്ല നീറ്റല്‍ ഉണ്ട് അതില്‍ എന്നും പറഞ്ഞു നാണത്തോടെ എന്നെ തള്ളി മാറ്റി അവള്‍ എണീറ്റ് ഓടി.

എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണ്, വികാരത്തിലേക്ക് എത്തും വരെ എതിര്‍പ്പും, നാണവും ഒക്കെ ആയിരിക്കും. എന്നാല്‍ ശരീരം ചൂട് പിടിച്ചു തുടങ്ങിയാല്‍ പിന്നെ കളി മാറും. അതാണ് എന്‍റെ അനുഭവം എന്ന് ഞാനോര്‍ത്തു. അങ്ങനെ തന്നെ കിടന്നു ഞാന്‍ വീണ്ടും ദുബായ് എയര്‍പോര്‍ട്ടിലെ ഓര്‍മകളിലേക്ക് തിരികെ പോയി. ഇപ്പഴും ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിശ്വാസം വരുന്നില്ല.

തിരിഞ്ഞു നടന്നു പോകുന്ന ജിന്‍സിയെ നോക്കി നിന്ന് പോയി ഞാന്‍. അവളുടെ അഴകുള്ള നടത്തം, നടക്കുന്നത്തിനൊപ്പം താളത്തില്‍ ചലിക്കുന്ന നിതംബം. ഇത്ര നേരവും അടുത്തുണ്ടായിരുന്ന ഒരു പ്രത്യേക മണം അകന്നു പോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഇടയ്ക്കവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ നോട്ടവും നില്‍പ്പും കണ്ടു എന്താ എന്ന് മുഖം കൊണ്ട് ചോദിച്ചു. ഞാന്‍ ഒന്നുമില്ല എന്ന് തോള്‍ അനക്കി മറുപടി നല്‍കി. എന്നിട്ടും എനിക്ക് നോട്ടം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. അവള്‍ നടന്നു കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു. അവളും പിന്നെയും പല തവണ തിരിഞ്ഞു നോക്കിയിരുന്നു. എന്തോ ഒരു നഷ്ടബോധം എനിക്ക് ഫീല്‍ ചെയ്തു. വളരെ കുറച്ചു മണിക്കൂറുകള്‍ മാത്രം അടുത്തുണ്ടായിരുന്ന ഒരാള്‍ പോലെ അല്ല തോന്നിയത്. ഒരുപാടു നാളത്തെ അടുപ്പം ഉള്ളതുപോലെ തോന്നി.

ഞാന്‍ ഫോണ്‍ ചാര്‍ജറില്‍ കുത്തിയിട്ട ശേഷം വീണ്ടും കസേരയിലേക്ക് ഇരുന്നു മയങ്ങി. കുറെ നേരം അങ്ങനെ ഇരുന്നു ഉറങ്ങി പോയി. കഴുത്ത് വേദനിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്. ഉണര്‍ന്നപ്പോള്‍ ഫോണ്‍ അടിക്കുന്ന സൌണ്ട് കെട്ടു. എഴുനേറ്റ് ചെന്നപ്പോഴേക്കും കട്ടായി. എട്ടു മിസ്‌ കോളുകള്‍ കിടക്കുന്നു. ആറെണ്ണം വൈഫ് ആണ്. ഒരെണ്ണം അന്‍സാര്‍ ആയിരുന്നു. വേറൊരെണ്ണം ജ്യോമേരി. ആദ്യം ഫോണ്‍ എടുത്തു അന്‍സാറിനെ വിളിച്ചു. അവന്‍ ഒരു ഫ്ലൈറ്റ്ന്‍റെ കാര്യം പറയാനാണ് വിളിച്ചത്. മക്കാവു പോകുന്ന ഒരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഉണ്ട്. അതില്‍ ഒരു സീറ്റ് ട്രൈ ചെയ്യാന്‍ ആണ്. അവിടെ നിന്ന് ഹോംഗ് കോംഗ് പോകാനുള്ള സംവിധാനം ഞാന്‍ നോക്കാന്‍ പറ്റുമോ എന്ന് ചോദിച്ചത്. ഈ ഫ്ലൈറ്റില്‍ അധികം ആളുകള്‍ ഉണ്ടാവില്ല. കൂടുതല്‍ വിവരങ്ങള്‍ അല്പം കഴിഞ്ഞു പറയാം എന്ന് പറഞ്ഞു. ട്രാവല്‍ ബാന്‍ ഇല്ലെങ്കില്‍ മകാവ് നിന്നും ഞാന്‍ പോകാം. കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. അല്ലെങ്കില്‍ അവിടെയും ക്വാറന്റൈന്‍ ഉണ്ടാകും. ഹോംഗ് കോങ്ങില്‍ ഇറങ്ങാന്‍ പറ്റുന്നതാണ് ഉത്തമം. അവന്‍ നോക്കട്ടെ എന്ന് പറഞ്ഞു ഫോണ്‍ വച്ചു.

ഉടന്‍ തന്നെ വൈഫിനെ വിളിച്ചു. അവള്‍ അകെ ടെന്‍ഷന്‍ ആയി എന്ന് മനസിലായി. ഞാന്‍ ഉറങ്ങി പോയി എന്ന് പറഞ്ഞു. ജിന്‍സിയുടെ കാര്യം തിരക്കിയപ്പോള്‍ അവള്‍ ഫ്ലൈറ്റ് കേറാന്‍ പോയ കാര്യം പറഞ്ഞു. ഉടന്‍ വൈഫ് പറഞ്ഞു. നന്നായി ഒരുമിച്ചു പോകാത്തത് എന്തായാലും ഒരു പെണ്ണല്ലേ. എന്‍റെ സമാധാനം പോകുമായിരുന്നു. ഇത് പറഞ്ഞു പെട്ടന്ന് അവള്‍ അബദ്ധം പറ്റിയപോലെ സൌണ്ട് ഉണ്ടാക്കി. ഞാന്‍ അവളെ കളിയാക്കി ഓരോന്ന് പറഞ്ഞു. കുറച്ചു നേരം സംസാരിച്ചു ഫോണ്‍ കട്ടാക്കി.

ജ്യോ യെ കൂടി വിളിക്കാം എന്ന് കരുതിയപ്പോള്‍ കുറെ വാട്സപ്പ് നോട്ടിഫിക്കേഷന്‍ കിടക്കുന്നത് കണ്ടു. മെസേജ് നോക്കിയപ്പോള്‍ ജിന്‍സിയും, വൈഫും, ജ്യോയും മെസേജ് അയച്ചിരിക്കുന്നു. ആദ്യം ജ്യോയുടെ മെസേജ് നോക്കി. അവള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തത് ഓക്കേ ആണോ എന്നറിയാന്‍ വിളിച്ചതായിരുന്നു. എല്ലാം ഓക്കേ ആണെന്ന് റിപ്ലെ അയച്ച ശേഷം ജിന്‍സിയുടെ മെസേജ് തുറന്നു.

അവള്‍ ഓരോ സ്റ്റേജ് അപ്ഡേറ്റ് ചെയ്തു എനിക്ക് മെസേജ് ഇടുന്നതാണ്. കൂടെ ഉള്ള ഒരു ചൈനക്കാരിയുമായി കമ്പനി ആയി എന്നൊക്കെ എഴുതിയിരിക്കുന്നു. എല്ലാത്തിലും എന്തെങ്കിലും ഒക്കെ സ്മൈലി ഉണ്ടാകും. ലാസ്റ്റ് സ്മൈലി എന്‍റെ റിപ്ലെ കാണാത്തതില്‍ ഉള്ള ആകാംക്ഷയോടെ ഉള്ളതാണ്. ഞാന്‍ ഉറങ്ങിപോയി എന്ന് റിപ്ലെ ചെയ്തു. അവള്‍ ഓണ്‍ലൈനില്‍ ഇല്ല. ഞാന്‍ ഫോണ്‍ പോക്കറ്റില്‍ ഇട്ടു ടോയ്ലറ്റില്‍ പോയി.

പിന്നെയും സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു. ഒരുവിധം രാത്രി 10 മണി ആയി. ജിന്‍സിയുടെ മെസേജ് വന്നു. സോറി മാഷെ മാഷിന്‍റെ റിപ്ലെ കാണാതിരുന്നപ്പോള്‍ ഫോണ്‍ ബാഗില്‍ ഇട്ടു. ഇപ്പഴാണ് നോക്കിയത്. സോറി.

എനിക്ക് ചിരി വന്നു. ഇത്ര സോറി ഒന്നും വേണ്ട എന്ന് ഞാന്‍ റിപ്ലെ ചെയ്തു. എന്തായി കാര്യങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചു.

ഒരിടത് ഇരുത്തിയിരിക്കുന്നു. മൊത്തം 14 പേരുണ്ട്. 11.30 മണിക്ക് ബോര്‍ഡിംഗ് എന്നാണ് പറഞ്ഞത്. വെയിറ്റ് ചെയ്യുകയാണ്.

അപ്പോള്‍ ഞാന്‍ ഹാപ്പി ജേര്‍ണി മെസേജ് അയച്ചു.

തിരികെ താങ്ക്സിന്‍റെ കൂടെ സ്മൈലിംഗ് ഐസും മൂന്നു ഹാര്‍ട്ടും ഉള്ള മൂന്നാല് ഇമോജിയും.

അപ്പോള്‍ ഞാന്‍ പറഞ്ഞു ആ ബാഗില്‍ പുറത്തെ ഉറയില്‍ കുറച്ചു ഡോളര്‍ വച്ചിട്ടുണ്ട്. അത് എടുത്തു സൂക്ഷിച്ചു വെക്കു.

അതിനു തിരികെ വന്നത് ഫ്ലഷ്ഡു ഫേസ് ഇമോജി ആണ്. കൂടെ ഇതെന്തിനാ ഇത്.?

അതിരിക്കട്ടെ കയ്യില്‍, ഉപയോഗം വന്നില്ലെങ്കില്‍ തിരികെ തന്നാല്‍ മതി.

എന്‍റെ കയ്യില്‍ കുറച്ചു കാഷ് ഉണ്ട് മാഷെ, എന്നാലും ഇതെപ്പോള്‍ വച്ചു.

അത് താന്‍ വാഷ്‌ റൂമില്‍ പോയപ്പോള്‍ വച്ചതാണ്. അത് സാരമില്ല. അവിടെ ചെന്നിട്ട് എന്ത് ആവശ്യം ഉണ്ടെങ്കിലും ജ്യോ യെ വിളിച്ചാല്‍ മതി.

പൊക്കോ ഇനി ഒരാവശ്യവും ഇല്ല മാഷെ. ഈ കടമെല്ലാം എങ്ങനെ വീട്ടും എന്നറിയില്ല മാഷെ ?

താന്‍ ഇപ്പോള്‍ അതൊന്നും ഓര്‍ക്കണ്ട, ആദ്യം അവിടെ ഇറങ്ങട്ടെ.

അതിനു തിരികെ വന്നത് നേരത്തെ അയച്ച പോലത്തെ ഹാര്‍ട്ട്‌ ഇമോജി.

തിരികെ എന്ത് പറയണം എന്നെനിക്കു അറിയില്ലായിരുന്നു. ഞാന്‍ ഫോണ്‍ പിടിച്ചു അങ്ങനെ ഇരുന്നു.

ഫോണ്‍ നോക്കിയപ്പോള്‍ അവള്‍ വേണ്ടും ടൈപ് ചെയ്യുന്നു..

ഇനി ഫ്ലൈറ്റില്‍ കേറിയിട്ടു മെസേജ് അയക്കാം മാഷെ . ചാര്‍ജ് കുറവാണു. ഞാന്‍ ഇത്തിരി കുത്തി ഇടട്ടെ.

ഞാന്‍ ഓക്കേ ബൈ പറഞ്ഞു.

എന്തിനാ ബൈ പറയുന്നേ, ബൈ പറയുന്നേ എനിക്ക് ഇഷ്ടമല്ല എന്ന് അവള്‍ തിരിച്ചു മെസേജ് ഇട്ടു. കൂടെ ചിരിക്കുന്ന ഇമോജി.

ഞാന്‍ രണ്ടു ഹഹ ഇട്ടു ഫോണ്‍ പോക്കറ്റില്‍ ഇട്ടു.

എഴുനേറ്റു കഫറ്റിരിയയില്‍ പോയി ഒരു കോഫി വാങ്ങി വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി പോയ ശേഷം ഭയങ്കര ബോറായി തോന്നി. സമയം പോകുന്നെ ഇല്ല.

ഫോണ്‍ എടുത്തു അന്‍സാറിനെ വിളിച്ചു. അവന്‍ കൂടുതല്‍ വിവരം ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞു. ഒരു ഫ്ലൈറ്റ് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് ഫൈനലൈസ് ആയില്ല എന്നാണ് പറഞ്ഞത്. അവന്‍ പറഞ്ഞു താമസിക്കുമെങ്കില്‍ പുറത്തിറങ്ങു, അവിടെ താമസം ഒക്കെ സെറ്റ് ആക്കാമെന്ന്. ഞാനും അതാണ് ആലോചിച്ചത്. നോക്കട്ടെ എന്ന് അവനോടു പറഞ്ഞ ശേഷം കട്ട് ചെയ്തു.

നാളെ കൂടി കഴിഞ്ഞാല്‍ പോകാനായി വീണ്ടും RTPCR എടുക്കേണ്ടി വരും. അങ്ങനെ ആണെങ്കില്‍ പുറത്തിറങ്ങാം. പാസ്പോര്‍ട്ടില്‍ അമേരിക്കന്‍ വിസ ഉള്ളതുകൊണ്ട് വിസ പെട്ടന്ന് കിട്ടും. പക്ഷെ ഇവിടെ ഏഴു ദിവസം quarantine ഇരിക്കേണ്ടി വരും. സഹായിക്കാന്‍ പോയി ഞാന്‍ കുടുങ്ങി എന്ന് എനിക്ക് മനസിലായി. എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു.

മെസ്ജെ വന്ന സൌണ്ട് കെട്ടു. ജിന്‍സിയാണ്.

മാഷെ എന്തെടുക്കുവാ.?

ഞാന്‍ ഇവിടെ എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നു.

അവള്‍ തിരിച്ചു കണ്ണ് മിഴിച്ചുള്ള ഇമോജി അയച്ചു.

മാഷെ ഈ ചൈന ആന്റി ചോദിക്കുന്നു അവിടെ ഇരുന്നത് ഹസ്ബന്‍ഡ് ആണോ എന്ന്. ഞാന്‍ ആണെന്ന് പറഞ്ഞു. കുഴപ്പം ഇല്ലല്ലോ.

ഹോ എന്ത് കുഴപ്പം. അവരുടെ മോളെ ഒന്നും ഞാന്‍ കല്യാണം ആലോചിക്കുന്നില്ലല്ലോ.

ഹിഹി അതല്ല മാഷെ. ഞാന്‍ കരഞ്ഞുകൊണ്ട്‌ കെട്ടിപ്പിടിച്ചതു അവര് കണ്ടു, അപ്പോള്‍ അല്ലെന്നു പറഞ്ഞാല്‍ അവര്‍ എന്തെങ്കിലും വിചാരിച്ചാലോ. അതുകൊണ്ട് പറഞ്ഞതാ.

അത് സാരമില്ലഡോ. ഇനി അതോര്‍ത്തു ടെന്‍ഷന്‍ ആകണ്ട. അവരൊന്നും ഇതൊക്കെ വലിയ കാര്യം ആക്കില്ല.

മം.. അത് പിന്നെ മാഷെ എനിക്ക് ശരിക്കും പേടി ഉണ്ട്. ഇവിടെ ഇരുന്നാല്‍ ഒരു കുഞ്ഞു വിമാനം കാണാം. അതിലാണ് പോകുന്നത് എന്ന് അവര്‍ പറഞ്ഞു. എനിക്ക് പേടി തോന്നുന്നു.

എന്തിനു പേടിക്കുന്നത് ?

ഇത്ര ചെറിയ വിമാനം ഒക്കെ അത്ര ദൂരം സേഫ് ആയി പോകുമോ? കടലില്‍ എങ്ങാനും വീണു പോയാലോ ?

അത് ലോങ്ങ്‌ റേഞ്ച് ഫ്ലൈറ്റ് ആണ്. മെയിലില്‍ ഡീറ്റയില്‍സ് ഉണ്ടല്ലോ. ഒറ്റ സ്ട്രെച്ചില്‍ പോകില്ല അവിടെ വരെ. ഇടയ്ക്കു എവിടെ എങ്കിലും നിര്‍ത്തും. താന്‍ പേടിക്കണ്ട.

മം മാത്രം മറുപടി.

ആദ്യം വിളിച്ചപോള്‍ ഉള്ള ബോള്‍ഡ്നസ് ഒക്കെ വെറുതെ ആണല്ലേ? ഇതാണല്ലേ ശരിക്കുള്ള ആള്.

എന്‍റെ മാഷെ, എന്‍റെ ശരിക്കുള്ള സ്വഭാവം അതാണ് കുറച്ചു വര്‍ഷമായി. എന്താന്നറിയില്ല നിങ്ങളോട് ഇപ്പോള്‍ ആ സ്വഭാവം കാണിക്കാന്‍ തോന്നുന്നില്ല. ഞാന്‍ ആദ്യമായി ഒഫിഷ്യല്‍ അല്ലാതെ അങ്ങോട്ട്‌ കേറി മെസേജ് അയക്കുന്ന ആള് മാഷാ. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് എനിക്കറിയാം. ഇനിയും ഞാന്‍ അതുപോലെ പെരുമാറിയാല്‍ കര്‍ത്താവ്‌ പൊറുക്കില്ല.

ഓ അപ്പോള്‍ സഹായിച്ചത് കൊണ്ടും, കര്‍ത്താവു പൊറുക്കില്ല എന്നത് കൊണ്ടും ആണ് ഈ മനം മാറ്റം.

അയ്യോ അങ്ങനെ പറയല്ലേ മാഷെ. ആളുകളെ അടുത്തറിയുമ്പോള്‍ ആണല്ലോ മനസിലാകുന്നത്.

അതെ. അപ്പോള്‍ അടുത്തറിയും മുന്‍പ് ഹാര്‍ഷായി പെരുമാറുന്നത് നല്ലതാണോ ?

മാഷെ ഞാന്‍ ഇങ്ങനെ ആയി പോയി. അതൊക്കെ വലിയ കഥയാണ്.. എപ്പഴെങ്കിലും കാണുമ്പൊള്‍ പറഞ്ഞു തരാം. മാഷിനോട് സംസാരിച്ചപ്പോള്‍ മനസിന്‍റെ ഭാരം കുറഞ്ഞത്‌ പോലെ.

അതിനു ഇനി നമ്മള്‍ കാണുമോ എന്ന് ആര്‍ക്കറിയാം.

അതൊക്കെ കര്‍ത്താവിന്‍റെ കയ്യില്‍ ആണ്. കര്‍ത്താവ് തീരുമാനിച്ചാല്‍ കാണും.

ഓ ശരി. ഞാന്‍ ഒന്നും പറയുന്നില്ല.

മാഷെ അക്കൌണ്ട് നമ്പര്‍ അയച്ചു തരണേ. ഞാന്‍ ഓരോ മാസമായി പറ്റുന്ന പോലെ പൈസ ഇട്ടു തരാം.

ആദ്യം താന്‍ അവിടെ എത്തു. എന്നിട്ട് തരാം അക്കൌണ്ട് ഒക്കെ. ഇപ്പോള്‍ അതൊക്കെ ഓര്‍ത്തു ടെന്‍ഷന്‍ ആകണ്ട.

പൈസ ഞാന്‍ തരും മാഷേ..

പൈസ എനിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

വേണ്ടാന്ന് പറഞ്ഞാലും ഞാന്‍ തരും.

ഞാന്‍ വേണ്ടാന്ന് പറയില്ല മോളെ. പേടിക്കണ്ട.

എനിക്ക് പേടി ഇല്ല. ഇപ്പോള്‍ നിങ്ങളോട് എനിക്ക് കൂടുതല്‍ ഇഷ്ടം ഉണ്ട്. പൈസ വേണ്ടാന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ദേഷ്യം വരുമായിരുന്നു.

ഒരു പ്രത്യേക സ്വഭാവം ആണല്ലേ…? ഹഹഹ

അതെ മാഷേ.. ഇത് ഒരെണ്ണം ഉള്ളു ലോകത്ത്.. മാഷെ ബോര്‍ഡിംഗിന് വിളിക്കുന്നു. ഫ്ലൈറ്റില്‍ കയറിയിട്ട് മെസേജ് അയക്കാം.

ഓക്കേ ജിന്‍സി.

ഞാന്‍ ഒരിക്കല്‍ കൂടി ആ മെസേജുകള്‍ മുഴുവന്‍ വായിച്ചു നോക്കി. ഉള്ളില്‍ എന്തോ ഒരു സുഖം തോന്നി. കുറെ സമയം കൂടി അങ്ങനെ ആ മെസേജുകള്‍ ഒക്കെ നോക്കി ഇരുന്നു.

അപ്പോള്‍ വീണ്ടും ജിന്‍സിയുടെ മെസേജ് വന്നു. ഫ്ലൈറ്റില്‍ കേറി മാഷേ. ഇന്‍സൈഡ് എല്ലാം സൂപ്പര്‍ ആണ്. ഫസ്റ്റ് ടൈം എക്സ്പീരിയന്‍സ്.

ഓക്കേ സേഫ് ജേര്‍ണി.

മാഷേ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ… ഒരിക്കലും എക്സ്പീരിയന്‍സ് ചെയ്യാത്ത ഒരു ട്രാവല്‍ ആണ്. എനിക്ക് പേടിച്ചിട്ടു കയ്യും കാലുമൊക്കെ വിറക്കുകയാണ്.

അയ്യേ ഇത്രേം പേടിയാണോ. കൂടിപ്പോയാല്‍ തകര്‍ന്നു വീണോ തീപിടിച്ചോ ചത്ത്‌ പോകും. കൂടുതല്‍ ഒന്നും ഉണ്ടാകില്ല. താന്‍ പേടിക്കാതെ പോ.

എടാ ദുഷ്ടാ. ഒരു യാത്ര പോകുമ്പോള്‍ ഇങ്ങനെയാ പറയുക. !

എടാന്നോ ഹേ.!

അയ്യോ മാഷേ സോറി പെട്ടന്ന് പറ്റി പോയതാണ്. ഇങ്ങനെ പേടിപ്പിച്ചാല്‍ ടെന്‍ഷന്‍ ആകില്ലേ. സോറി ട്ടോ…

ആ ഞാന്‍ ക്ഷമിച്ചു. പോട്ടെ സാരമില്ല. ഞാന്‍ തമാശ പറഞ്ഞതാടോ. സേഫ് ഫ്ലൈറ്റ് ആണ്. താന്‍ പേടിക്കണ്ട. ഞാന്‍ കുറെ ട്രാവല്‍ ചെയ്തതാ. സാധാരണ ഫ്ലൈറ്റിലും സേഫ് ഇതാണ്.

ആണോ മാഷേ ?

ആണ് ജിന്‍സി. താന്‍ പേടിക്കണ്ട. ( ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാ. എനിക്ക് അറിയില്ല. ഒന്ന് രണ്ടു തവണ ചെറിയദൂരം ട്രാവല്‍ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇത്ര ദൂരം പോയിട്ടില്ല.)

ഓക്കേ മാഷെ മൂവ് ചെയ്തു. അവിടെ എത്തി മെസേജ് അയക്കാം.

ശരി ജിന്‍സി.

താങ്ക്സ് മാഷേ. താങ്ക്സ് ഫോര്‍ എവെരിതിംഗ്. കൂടെ ഒരു ഹാര്‍ട്ട്‌ ഇമോജിയും.

ഞാന്‍ തംസ് അപ്പ് അയച്ചു. (അവള്‍ അത് സീന്‍ ചെയ്തു)

പെട്ടന്ന് ഒരു ശൂന്യത പോലെ തോന്നി. കൂടെ ഉള്ള എന്തോ ഒന്ന് പോകുന്നത് പോലെ. ഞാന്‍ പതിയെ എഴുന്നേറ്റു നടന്നു. അര മണികൂര്‍ കഴിഞ്ഞു.

സമയം പോകുന്നില്ല. ഫോണെടുത്തു ജിന്‍സിക്ക് ഒരു ഹായ് ഇട്ടു വച്ച്. അവള്‍ ഓണ്‍ലൈന്‍ ആകുമ്പോള്‍ മെസേജ് Delivered ആകുമല്ലോ എന്നോര്‍ത്ത്.

ലാപ്ടോപ് എടുത്തു വച്ച് , ഹാര്‍ഡ് ഡിസ്കില്‍ ഉള്ള ഒരു ഫിലിം പ്ലേ ചെയ്തു കണ്ടിരുന്നു. കുറച്ചു കണ്ടപ്പോള്‍ തന്നെ ബോറടിച്ചു. ഒരു മൂഡ്‌ തോന്നിയില്ല.

ലാപ് അടച്ചു വച്ച് കണ്ണടച്ചിരുന്നു.

പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു. അന്‍സാര്‍ ആണ്. ഫോണ്‍ എടുത്തയുടന്‍ ശ്യാമേ ഒരു ട്രാവല്‍ എജന്റ്റ് നിന്നെ വിളിക്കും. അവര്‍ നിനക്കൊരു ട്രാവല്‍ റെഡി ആക്കും. പൈസ കുറച്ചു കൂടുതല്‍ ആകും. അത് നോക്കണ്ട. നിനക്ക് പോകേണ്ടത് അത്യാവശ്യം ആണെങ്കില്‍ അത് നമുക്ക് സെറ്റ് ആക്കാം. പോകുന്നില്ലെങ്കില്‍ നീ ഇറങ്ങ്. ഇവിടെ സ്റ്റേ ചെയ്യാം. എന്നിട്ട് ഒരു സെറ്റപ്പ് റെഡി ആകുമ്പോള്‍ പോകാം.

അത് കേട്ടു ഞാന്‍ പറഞ്ഞു അത്യാവശ്യം ഇല്ലെങ്കില്‍ കൂടി ഇപ്പഴെങ്കിലും പോയില്ലെങ്കില്‍ കുറെ നഷ്ടം ഉണ്ടാകും. ബിസിനസ് ചിലപ്പോള്‍ കയ്യില്‍ നിന്നും പോകും. അതുകൊണ്ട് അവര്‍ വിളിക്കട്ടെ ഞാന്‍ സംസാരിച്ചു നോക്കട്ടെ എങ്ങനെ ആണെന്ന്. പൈസ കുഴപ്പമില്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫ്ര്‍ ചെയ്യാമല്ലോ. അവര്‍ വിളിക്കട്ടെ.

ശരി ശ്യാം. പൈസ ഞാന്‍ കൊടുത്തോളം. അത് പ്രോബ്ലം അല്ല. അപ്പോള്‍ ശരി ബൈ. ഒരു സൂം മീറ്റിംഗ് ഉണ്ട്. പിന്നെ വിളിക്കാം.

ഓകെ ബൈ ഡാ..

ഫോണ്‍ കട്ട് ചെയ്തു, ഞങ്ങള്‍ തമ്മില്‍ അങ്ങനെയാണ് കാഷ് ഡീലിംഗ്. ചോദ്യം ഒന്നും ഇല്ല, രണ്ടുപേരും പരസ്പരം ഹെല്പ് ചെയ്തിട്ട് മറക്കാതെ സെറ്റില്‍ ചെയ്യും. ഒരല്പം ആശ്വാസം തോന്നി. എന്തെങ്കിലും ആകട്ടെ നോക്കാം.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വിളിച്ചു. ഫ്ലൈറ്റിന്‍റെ കാര്യങ്ങള്‍ പറഞ്ഞു. മൂന്നാല് എയര്‍പോര്‍ട്ടുകള്‍ ടച് ചെയ്തു പോകുന്ന ഫ്ലൈറ്റ് ആണ്. 24 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും അവിടെ എത്താന്‍ എന്ന് പറഞ്ഞു. റേറ്റ് പറഞ്ഞത് ഞാന്‍ നേരത്തെ ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ എടുത്തതിലും വളരെ കുറവാണു. അത് കേട്ടപ്പോള്‍ എനിക്ക് അല്പം കണ്ഫ്യുഷന്‍ ആയെങ്കിലും ഓക്കേ പറഞ്ഞു. ബാകി കാര്യങ്ങള്‍ മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ഡീറ്റെയില്‍സ് പറഞ്ഞു കൊടുത്തു ഫോണ്‍ കട്ട്‌ ചെയ്തു.

ഉടന്‍ തന്നെ അന്‍സാര്‍നെ വിളിച്ചു എന്‍റെ ഡൌട്ട് പറഞ്ഞു. അവന്‍ തിരിച്ചു വിളിക്കാന്നു പറഞ്ഞു.

ഇരുപതു മിനിറ്റ് കഴിഞ്ഞു അവന്‍ തിരിച്ചു വിളിച്ചു പേടിക്കണ്ട. സേഫ് ആണ്. ചാര്‍ജ് കുറവ് ഉള്ള കാര്യവും മറ്റും അവന്‍ അറിഞ്ഞത് വച്ച് പറഞ്ഞു തന്നു. 100% കണ്‍വിന്‍സ് ആയില്ലെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ഒക്കെ ഉണ്ടാകാം എന്നത് ഓര്‍ത്തു ആശ്വസിച്ചു.

പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു. മെയില്‍ വന്ന അനുസരിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്ന് രണ്ടു മണിക്കൂറില്‍ എല്ലാം കണ്ഫേം ആയി. എനിക്കിവിടുന്നു പുറത്തു ഇറങ്ങാന്‍ പറ്റാത്തത് കൊണ്ട് വേറെ ഒരു ഫ്ലൈറ്റില്‍ മറ്റൊരു എയര്‍പോര്‍ട്ടില്‍ എത്തണം. അവിടെ നിന്നാണ് എനിക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ പറ്റുക. അതെല്ലാം അവര്‍ ഓര്‍ഗനൈസ് ചെയ്യുന്നുണ്ട്. അവിടെ എത്തുമ്പോഴേക്കും ഇപ്പോഴുള്ള PCR കാലാവധി തീരും. അതുകൊണ്ട് അവര്‍ തന്നെ PCR ചെയ്യാന്‍ ഏര്‍പ്പാടാക്കിയ ആള്‍ വന്നു സാമ്പിള്‍ എടുത്തു കൊണ്ട് പോയി. റിസള്‍ട്ട് മെയില്‍ ചെയ്യാമെന്നും പ്രിന്‍റ് കോപ്പി എവിടെ വച്ചെങ്കിലും ഫ്ലൈറ്റില്‍ എത്തിക്കും എന്ന് ഉറപ്പു പറഞ്ഞു. കുറച്ചു നേരം ഉറങ്ങാം എന്ന് കരുതി കസേരയില്‍ ചാരി ഇരുന്നെങ്കിലും ഉറങ്ങാന്‍ പറ്റിയില്ല. ജിന്‍സിക്ക് അയച്ച മെസേജ് ഡെലിവര്‍ ആയോ എന്ന് ഇടയ്ക്കു നോക്കി. ആയിട്ടില്ല.

രാത്രി 12.20 നു ജിന്‍സിയുടെ ഫ്ലൈറ്റ് പുറപ്പെട്ടപ്പോള്‍ നാലഞ്ച് മണികൂര്‍ ഉള്ളില്‍ തന്നെ പോകാന്‍ ഉള്ള സെറ്റപ്പ് റെഡിയാകും എന്ന് കരുതിയില്ല. വെളുപ്പിന് നാലരക്ക് ഒരുപാടു ആശങ്കയോടെ ഒരു പ്രൈവറ്റ് ജെറ്റില്‍ മൂന്നാല് പേര്‍ക്കൊപ്പം കയറുമ്പോള്‍ എപ്പോള്‍ ഹോംഗ്കോങ്ങില്‍ എത്തും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആ ഫ്ലൈറ്റ് വേഗം തന്നെ മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അവിടെ നിന്നാണു ഞങ്ങള്‍ക്കുള്ള ഫ്ലൈറ്റ്. അതികം വൈകാതെ ഫോര്‍മാലിറ്റിസ് തീര്‍ത്തു വെളുപ്പിനെ ഏഴു മണിക്ക് വിമാനം കയറി. അന്നൊരു ചൊവ്വാഴ്ചയായിരുന്നു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെ Quarantine അറേഞ്ച് ചെയ്ത അപ്പാര്ട്ട്മെന്റില്‍ എത്തുമ്പോള്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ഒരു യാത്രയായിരുന്നു കഴിഞ്ഞത്. വേറെ ബുദ്ധിമുട്ട് ഇല്ലെങ്കിലും അത്ര നേരം വിമാനത്തില്‍ മാത്രം ഇരിക്കുക എന്നത് ആദ്യത്തെ അനുഭവം ആയിരുന്നു.മലേഷ്യ ഉള്‍പ്പെടെ പല സ്ഥലങ്ങളില്‍ ലാന്‍ഡ്‌ ചെയ്തും ടേക്ക് ഓഫ് ചെയ്തുമായിരുന്നു യാത്ര.

ഇടയ്ക്കു എവിടെയോ വച്ച് ജിന്‍സിയുടെ മെസേജ് വന്നിരുന്നു. അവള്‍ ബുധന്‍ രാവിലെ എത്തിയെന്നുണ്ടായിരുന്നു മെസേജില്‍. നന്ദി ഒക്കെ ഉണ്ടായിരുന്നു എങ്കിലും അവസാന വരികള്‍ ദുരൂഹമായി തോന്നി.

“ഇനി നമ്മള്‍ ഒരിക്കലും കാണാതിരിക്കുന്നതാണ് മാഷെ നല്ലത്.” കടം എല്ലാം വീട്ടും. ഒന്നും വിചാരിക്കല്ലേ മാഷെ. സോറി.

അവള്‍ പറ്റിച്ചല്ലോ എന്ന് ചിന്തിക്കാന്‍ തോന്നിയില്ല. കണ്ഫ്യുഷന്‍ ആയെങ്കിലും റിപ്ലെ ചെയ്യാന്‍ തോന്നിയില്ല.

നല്ല ക്ഷീണം ഉള്ളതിനാല്‍ ഞാന്‍ കുളിച്ചു വന്നു അച്ഛനും, വൈഫിനും, അന്‍സാറിനും എത്തിയെന്ന വിവരം മെസേജ് അയച്ച ശേഷം ബെഡ്ഡിലേക്ക് മറിഞ്ഞു. കിടന്നപ്പോള്‍ ജ്യോക്ക് കൂടി മെസേജ് അയക്കാം എന്നോര്‍ത്തത്. അവള്‍ക്കും എത്തിയ വിവരം മെസേജ് ചെയ്തു കിടന്നു. നല്ല ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി.

റൂമിലെ ഫോണ്‍ അടിക്കുന്നത് കേട്ടാണ് രാവിലെ ഉണര്‍ന്നത്. ഉറക്കചടവോടെ ഫോണ്‍ ചെവിയില്‍ വച്ചു. അപ്പുറത്ത് ജ്യോ ആയിരുന്നു. സര്‍ രാത്രി മുതല്‍ വിളിക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ ഫോണ്‍ സ്വിച് ഓഫ് ആണ്. ഗസ്റ്റ് ഇന്നലെ രാത്രി റൂമില്‍ ബോധം കെട്ടു കിടക്കുകയായിരുന്നു. എനിക്കൊന്നും മനസിലായില്ല.

ഹലോ ജ്യോ, കാം ഡൌണ്‍. എനിക്കൊന്നും മനസിലായില്ല. ആര് ഹോസ്പിറ്റലില്‍, ഏതു ഗസ്റ്റ്.? നീ കൂള്‍ ആയി കാര്യം പറ.

യുവര്‍ ഗസ്റ്റ് ലേഡി. മറിയം ജിന്‍സി, ഫ്രം ഇന്ത്യ. അവള്‍ ഹോസ്പിറ്റലില്‍ ആണ്. ഡിന്നര്‍ കൊടുത്തത് വളരെ ലേറ്റ് നൈറ്റില് റൂമിന്‍റെ പുറത്തു കണ്ടപ്പോള്‍ ജീവനക്കാര്‍ ഡോര്‍ മുട്ടിയിട്ട് തുറന്നില്ല. അവര്‍ വേറെ കീ വച്ച് തുറന്നു നോക്കിയപ്പോള്‍ ബോധം ഇല്ലാതെ കിടക്കുന്നു. ഡോകടര്‍ വന്നു ചെക്ക് ചെയ്തു. ഇപ്പോള്‍ പേടിക്കാനില്ല ബോധം ഉണ്ട്. ഫുഡ് കഴിക്കാത്തത് കൊണ്ടാണ് എന്നാണ് പറയുന്നത്.

ഓ മൈ ഗോഡ്. സ്ക്രൂവ്ഡു. വാട്ട് ഹാപ്പന്‍ ടു ഹേര്‍?

ഡോണ്ട് നോ മിസ്റ്റര്‍ ശ്യാം. നിങ്ങള്‍ അവളോട്‌ സംസാരിക്കു. ഇപ്പോള്‍ വേണ്ട ഇപ്പോള്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു.

ജ്യോ അവള്‍ എവിടെയാണ് താമസിക്കുന്നത് ?

നിങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ ആണ്. വേറെ ബില്‍ഡിങ്ങില്‍ ആണ്. ഇപ്പോള്‍ ഹോട്ടല്‍ ക്ലിനിക്കില്‍ ആണ്. അവള്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലോക്കില്‍ തന്നെ മാറ്റാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

അതെന്തിനാണ് അങ്ങനെ പറഞ്ഞത് . ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.

സര്‍ അത് ഹോട്ടലുകാര്‍ പറഞ്ഞു അവര്‍ക്ക് അവളെ അവിടെ താമസിപ്പിക്കാന്‍ പറ്റില്ല ഏതെങ്കിലും ഗവര്‍മെന്റ് സെന്ററില്‍ മാറ്റണമെന്ന്. അപ്പോള്‍ എനിക്ക് പറയേണ്ടി വന്നു നിങ്ങള്‍ ആണ് അവരുടെ കെയര്‍ ടേക്കര്‍ എന്ന്. നിങ്ങളുടെ റൂമിന് അടുത്തേക്ക് മാറ്റിയാല്‍ മതി. എന്ത് വേണമെന്ന് അറിയാന്‍ ഞാന്‍ കുറെ വിളിച്ചു. ഫോണ്‍ ഓഫ് ആയിരുന്നു. ഹോട്ടല്‍ ഫോണില്‍ പല തവണ വിളിച്ചിട്ടും എടുത്തില്ല. വേറെ വഴിയില്ലായിരുന്നു സര്‍.

ഞാന്‍ അത്ര ഉറക്കം ആയിരുന്നു എന്ന് എനിക്ക് അത്ഭുതം തോന്നി. ജ്യോ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യുന്ന ആളാണ്. അതുകൊണ്ട് അവളെ കുറ്റം പറയാന്‍ ആവില്ല.

സാരമില്ല ജ്യോ. അവള്‍ ഉണര്‍ന്നു കഴിഞ്ഞു എന്നോട് സംസാരിക്കാന്‍ ഹോട്ടലുകാരോട് പറയു. ഞാന്‍ വേണ്ടപോലെ ചെയ്തോളാം. സോറി ടു ട്രബിള്‍ യു ജ്യോ. താങ്ക്സ്.

മൈ പ്ലഷര്‍ സര്‍, ഇറ്റ്സ് പാര്‍ട്ട്‌ ഓഫ് മൈ ജോബ്‌. താങ്ക്സ് ബൈ സര്‍.

ഞാന്‍ മൊത്തം വട്ടായ പോലെ ആയി. ഒന്നും മനസിലാകുന്നില്ല. ജിന്‍സിക്ക് ഇതേ ഹോട്ടലില്‍ തന്നെ Quarantine എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. വേറെ ഹോട്ടല്‍ നോക്കണം എന്ന് പ്രത്യേകം പറയാത്തത് കൊണ്ട് അങ്ങനെ ജ്യോ ചെയ്തത് എന്ന് മനസിലായി. അതുമല്ല എനിക്ക് വേണ്ടപ്പെട്ട ആരോ ആണെന്ന് അവള്‍ കരുതിക്കാണും. അവളെ കുറ്റം പറയാന്‍ പറ്റില്ല. എന്‍റെ സീറ്റ് ഒക്കെ കൊടുത്തു കൊണ്ട് വന്നതല്ലേ. അനുഭവിക്കുക തന്നെ.

എണീറ്റ് എന്‍റെ ഫോണ്‍ എടുത്തു ചാര്‍ജ് ചെയ്യാന്‍ കുത്തി ഇട്ടു. ടോയ്ലറ്റില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. ഒന്ന് ആലോചിക്കണം എന്ന് തോന്നി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പാനിക് ആകരുത് എന്നറിയാം. ഒരു കോഫി ഉണ്ടാക്കുന്ന നേരം കൊണ്ട് തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരു ഏകദേശ ഐഡിയ മനസ്സില്‍ കണ്ടു. ഡോര്‍ തുറന്നു പുറത്തു കൊണ്ട് വച്ചിരുന്ന ബ്രേക്ക് ഫാസ്റ്റ് എടുത്തു അകത്തു വച്ചു. കോഫിയുമായി ഫോണിനു അടുത്തേക്ക് വന്നിരുന്നു. ഫോണ്‍ അല്പം ചാര്‍ജ് ആയിരുന്നു, ഓണ്‍ ചെയ്തു വച്ച ശേഷം കോഫി ഊതി കുടിക്കാന്‍ തുടങ്ങി.

ഫോണ്‍ ഓണ്‍ ആയി വന്നപ്പോള്‍ തന്നെ മെസേജുകള്‍ ചറ പറ വരുന്ന ശബ്ദം വന്നു തുടങ്ങി. ഒന്നും നോക്കാന്‍ മനസ് വന്നില്ല. അലസമായി കോഫി കുടിച്ചുകൊണ്ട് ചിന്തയില്‍ മുഴുകി.

ഫോണ്‍ കയ്യിലെടുത്തു മേസേജുകള്‍ക്ക് റിപ്ലെ കൊടുത്തു. മെസേജ് സ്ക്രോള്‍ ചെയ്തു വരുമ്പോള്‍ ജിന്‍സിയുടെ മെസേജ് ഉണ്ടായിരുന്നു.

മാഷെന്താ റിപ്ലെ ഇടാത്തത്. കാണണ്ടന്നല്ലേ പറഞ്ഞത്. മെസേജ് അയക്കരുതെന്നല്ല മാഷെ. മാഷ് എപ്പഴാ വരുന്നത്. ഫ്ലൈറ്റ് കിട്ടിയില്ലേ? ഇവിടെ ഭയങ്കര ബോര്‍ ആണ്. ഉറങ്ങാനും സാധിക്കുന്നില്ല. വട്ടു പിടിക്കുന്നത്‌ പോലെ മാഷെ. പ്ലീസ് വന്നാല്‍ പറയണേ. മാഷിന് വരാന്‍ പറ്റിയില്ലെന്നോര്‍ത്തു എനിക്ക് ടെന്‍ഷന്‍ ആകുന്നു. ടേക്ക് കെയര്‍ മാഷെ. മിസ്‌ യു.

ഞാന്‍ മൊത്തം കണ്ഫ്യുഷന്‍ ആയി. ഇവളെ മനസിലാകുന്നില്ലല്ലോ. ഇവള്‍ക്ക് വല്ല അസുഖവും ഉണ്ടോ ആവൊ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം.

പെട്ടന്ന് ഫോണില്‍ ഒരു മിസ്‌ കോള്‍ വന്നു. UAE നമ്പര്‍ ആണ്. അപ്പോഴാണ് ശ്രദ്ധിച്ചത് ആ നമ്പരില്‍ നിന്നും കഴിഞ്ഞ രാത്രിയിലും മിസ്ഡ് കോള്‍ വന്നിരുന്നു. ഫോണ്‍ ഓഫ് ആകും മുന്പ് ആയിരിക്കും. വിളിച്ചു നോക്കാം എന്ന് ഓര്‍ത്തു ഡയല്‍ ചെയ്തു. നാലഞ്ച് ബെല്ലില്‍ തന്നെ ഫോണ്‍ എടുത്തു. ഹലോ വച്ച് ആരാ എന്ന് ചോദിച്ചു. സാം ആണെന്ന് മറുപടി കിട്ടി. ഏതു സാം എന്ന് ചോദിച്ചു. ഉടന്‍ അവിടെ നിന്നും “അവള് കൂടെയില്ലേ ഒന്ന് കൊടുത്തെ സംസാരിക്കണം.” ഇത് കേട്ട ഞാന്‍ ഏതവള്‍ ? നിങ്ങള്‍ ആരാ എന്ന് ചോദിച്ചു.

ജിന്‍സി നിന്‍റെ കൂടെ അല്ലെ വന്നത്? അവള്‍ക്കു കൊടുക്ക്‌.

ജിന്‍സിയുടെ ഭര്‍ത്താവു സാം ആണെന്ന് മനസിലായി. അവന്‍ ഒന്നും അറിഞ്ഞില്ലേ? എന്ത് പറയണം ഇപ്പോള്‍. ഓരോ കുരിശു വന്നു കേറുന്നല്ലോ.

ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു. ഹലോ മിഷ്ടര്‍ എന്‍റെ കൂടെ ഒരു അവളും ഇല്ല. നീ പറയുന്ന ജിന്‍സി ചൊവ്വാ നൈറ്റ് ഫ്ലൈറ്റില്‍ കയറി പോയി. ഞാന്‍ ഇന്നാണ് എത്തിയത്. ജിന്‍സി ഏതോ ഹോട്ടലില്‍ Quarantine ആണ്. നിങ്ങള്‍ അവരെ വിളിക്കു. എനിക്ക് അറിയില്ല അവര്‍ എവിടെയെന്നു. അവര്‍ക്ക് ഒരു ടിക്കറ്റ് റെഡിയാക്കി കൊടുത്തു, അതല്ലാതെ എനിക്ക് ഒന്നും അറിയില്ല. ഇനി എന്നെ വിളിക്കരുത്. ബൈ. ദേഷ്യത്തോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അതിനു ശേഷം എണീറ്റ് പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നു ലാപ്ടോപ് തുറന്നു വച്ചു. കുറച്ചു ഒഫിഷ്യല്‍ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ഫോണ്‍ അടിച്ചു. എടുത്തപ്പോള്‍ റിസപ്ഷനില്‍ നിന്നുമാണ്. എന്‍റെ പേരും മറ്റും ചോദിച്ചു കണ്ഫേം ആയ ശേഷം ജിന്‍സിയുടെ കാര്യങ്ങള്‍ ആണ് പറഞ്ഞത്. വൈഫ് ഇപ്പോള്‍ ഓക്കേ ആണ് സര്‍. ഉറക്കക്ഷീണവും, ഫുഡ് കഴിക്കാത്തതും കൊണ്ടാണ് മയങ്ങിയത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വേറെ പേടിക്കാന്‍ ഒന്നും ഇല്ല സര്‍. നിങ്ങളുടെ ബ്ലോക്കിലേക്ക് വൈഫിന്‍റെ റൂം മാറ്റുകയാണ്. നിങ്ങള്‍ അറൈവല്‍ ഡേറ്റ്സ് ഡിഫറന്‍സ് ഉള്ളതിനാല്‍ തല്‍ക്കാലം ഒരു റൂമില്‍ അനുവദിക്കില്ല. അടുത്ത PCR ചെയ്ത ശേഷം നെഗറ്റിവ് ആണെങ്കില്‍ റൂം കാന്‍സല്‍ ചെയ്തു നിങ്ങളുടെ റൂമിലേക്ക്‌ മാറാം.

എന്‍റെ തല പെരുത്ത്‌ കേറി. ജ്യോ ഇവരോട് ജിന്‍സിയെന്റെ വൈഫ് ആണെന്നാവും പറഞ്ഞത്. ഞാന്‍ ഒന്നും മിണ്ടാതിരികുനത് കൊണ്ട് അപ്പുറത്ത് നിന്നും അയാള്‍ ഹലോ എന്ന് പറഞ്ഞു. ഞാന്‍ യെസ് ഓക്കേ എന്ന് പറഞ്ഞു.

സര്‍ ഇതൊരു ഫോര്‍മാലിറ്റി ആണ്. വൈഫിനു ഒരു കൌണ്‍സിലര്‍ എന്നും രണ്ടു മൂന്നു തവണ വിളിക്കും. അപ്പോള്‍ അവര്‍ അവര്‍ക്ക് അലോട്ട് ചെയ്ത റൂമില്‍ ഉണ്ടാകണം. അതുകൊണ്ടാണ്.

ഞാന്‍ ഇറ്റ്സ് ഓക്കേ എന്ന് പറഞ്ഞു. വേണമെങ്കിലും അവരുടെ റൂമില്‍ പോകുകയോ അവര്‍ക്ക് തന്‍റെ റൂമില്‍ വരുകയോ ചെയ്യാം എന്നാണ് അയാള്‍ പറയാതെ പറഞ്ഞത് എന്ന് മനസിലായി. എനിക്ക് അവരോടോന്നു സംസാരിക്കണം എന്ന് പറഞ്ഞു. അവന്‍ റൂം നമ്പര്‍ പറഞ്ഞു തന്നു. സെയിം നമ്പര്‍ ആണ് ഇന്റര്‍കോം. ഫൈവ് മിനിറ്റില്‍ അവര്‍ റൂമില്‍ എത്തും. അത് കഴിഞ്ഞു വിളിക്കാം.

ഞാന്‍ വീണ്ടും ഓക്കേ പറഞ്ഞു. അയാള്‍ വേറെ ഹെല്പ് വല്ലതും വേണമെങ്കിലും വിളിക്കാന്‍ ഉള്ള നമ്പരുകള്‍ പറഞ്ഞ ശേഷം ഫോണ്‍ വച്ചു.

ഫോണ്‍ വച്ച ശേഷം എണീറ്റ് പോയി ഒരു സ്മോള്‍ ഒഴിച്ച് സോഡയുമായി വന്നിരുന്നു. മൂന്നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. എടുത്തപ്പോള്‍ അപ്പുറത്ത് ജിന്‍സിയാണ്. അവല്ദുഎ മാഷെ എന്നുള്ള വിളി ഒരു കുളിര്‍മഴ പോലെയാണ് തോന്നിയത്. എങ്കിലും ഞാന്‍ ഗൌരവം നടിച്ചു ഹലോ വച്ചു.

മാഷ് പിണങ്ങിയാണോ എന്ന് അവള്‍ ചോദിച്ചു. റൂം നമ്പര്‍ റിസപ്ഷന്‍ ജോലിക്കാര്‍ പറഞ്ഞു തന്നു. അതാണ് വിളിച്ചത്.

ഞാന്‍ എന്തിനു പിണങ്ങണം. ഇതെന്താ കുട്ടിക്കളി വല്ലതും ആണോ. പിണങ്ങാനും ഇണങ്ങാനും. തനിക്കു എന്ത് പറ്റിയത് ? കുറച്ചു സംസാരിക്കാന്‍ ഉണ്ട്. താന്‍ എന്‍റെ റൂമിലേക്ക്‌ വരൂ. അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട്‌ വരാം.

വേണ്ട മാഷെ ഞാന്‍ ഒന്ന് ഫ്രഷ് ആയ ശേഷം അങ്ങോട്ട്‌ വരാം. മാഷിന് ഞാന്‍ വലിയ ബുദ്ധിമുട്ട് ആയി എന്നറിയാം. സോറി മാഷേ ഒന്നും മനപൂര്‍വം അല്ല.

ആ കുറച്ചു ബുദ്ധിമുട്ട് ആയി. അത് താന്‍ വാ അപ്പോള്‍ പറയാം.

ശരി മാഷെ. അവളുടെ സൌണ്ട് പതറിയത് മനസിലായി. എങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.

ഞാന്‍ ഡോര്‍ തുറന്നു കോറിഡോറില്‍ ഇറങ്ങി നോക്കി. എല്‍ ഷേപ്പ് കെട്ടിടം ആണ്. അതിന്‍റെ വാലില്‍ ഉള്ള ഭാഗത്താണ് എന്‍റെ റൂം. അപ്പാര്ട്ട്മെന്റ്റ് ആയിട്ടുള്ള ഭാഗം അവിടെ മാത്രം ഉള്ളെന്നു മനസിലായി. ബാകി റൂമുകള്‍ എല്ലാം നീളന്‍ കോറിഡോറില്‍ ഒറ്റ റൂം ആണെന്ന് ഡോര്‍സ് കണ്ടപ്പോള്‍ മനസിലായി. രണ്ടു റൂം അപ്പുറത്ത് ജിന്‍സിയുടെ റൂം കണ്ടു. എന്‍റെ റൂം ഒറ്റപ്പെട്ട പോലെ ആണ്. കോര്‍ണറില്‍ നിന്നും മാറിയാണ് ഡോര്‍. ഒന്നുകൂടി അവിടെ നോക്കിയ ശേഷം റൂമില്‍ കയറി വിസ്കി നുണഞ്ഞുകൊണ്ടിരിന്നു.

പത്തിരുപതു മിനിറ്റ് കഴിഞ്ഞു കാണും. ഫോണില്‍ മെസേജ് വന്നു. ജിന്‍സിയാണ്. മാഷെ എവിടെയാണ് റൂം , കാണുന്നില്ല.

ഞാന്‍ പോയി ഡോര്‍ തുറന്നു കോറിഡോര്‍ തിരിഞ്ഞു വരുന്ന മൂലക്ക് ചെന്ന് നോക്കിയപ്പോള്‍ അവള്‍ നില്‍ക്കുന്നു. അവളുടെ റൂം പോലെ ഉള്ള റൂം ആകും അവള്‍ നോക്കിയത്. അവളെ വിളിച്ചു. അവള്‍ എന്നെ കണ്ടതും ഓടി വന്നു. ഒരു ടീ ഷര്‍ട്ടും പാന്റും ആണ് വേഷം. കയ്യില്‍ ഒരു ചെറിയ ബാഗും ഉണ്ട്. ഞാന്‍ തിരികെ മുറിയില്‍ കയറിയ പുറകെ അവളും മുറിയില്‍ കയറി.

റൂമില്‍ കയറിയ അവളെ സോഫ ചൂണ്ടി ഇരിക്കാന്‍ പറഞ്ഞു.

അവള്‍ റൂമില്‍ കയറി മൊത്തം നോക്കുകയാണ്. ഇത് കൊള്ളാം മാഷെ എനിക്ക് കിട്ടിയത് ഒരു റൂം ആണ്. നാല് ചുമരുകള്‍ മാത്രം. എനിക്ക് വട്ടായി പോയി.

ഹായ് ഇവിടെ ബാല്‍ക്കണിയും ഉണ്ടല്ലോ.

ഇവിടെ കിച്ചനും ഉണ്ട്. താന്‍ ഇരിക്ക്. ചോദിക്കട്ടെ.

അവള്‍ സംശയത്തോടെ ബാഗും മടിയില്‍ വച്ച് പതിയെ ഇരുന്നു. എന്താ മാഷെ എന്നോട് ദേഷ്യം ആണോ ?

പൊന്നു മാഷെ ഉറക്കം വന്നില്ല. അതുകൊണ്ട് ഒരു സ്ലീപ്പിംഗ് പില്‍ കഴിച്ചത്, എന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഒരെണ്ണം കൂടി കഴിച്ചത്. അതാ ഉറങ്ങി പോയത്. അതിനാണ് ഇവരെല്ലാം കൂടി ഞാന്‍ ബോധംകെട്ടു വീണെന്നും പറഞ്ഞു ഈ സീന്‍ ഒക്കെ ഉണ്ടാക്കിയത്. എന്‍റെ ഫോണ്‍ നമ്പര്‍ ലോക് ആയതുകൊണ്ട് അതെടുത്തു ആരെയും വിളിച്ചില്ല ഭാഗ്യത്തിന്. പാവം ജ്യോ ആണ് പെട്ടത്. സച് എ നൈസ് ലേഡി. വെരി ലവ്ലി. ഇവിടെനിന്നു ഇറങ്ങിയിട്ട് എനിക്ക് അതിനെ കണ്ടു നന്ദിയും സോറിയും ഒക്കെ പറയണം.

സോറി മാഷേ, പറ്റി പ്പോയി. ഇനി ഞാന്‍ മാഷിനെ ബുദ്ധിമുട്ടിക്കില്ല.

അത്ര നേരവും അവളോട്‌ ഒരു ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ഇത് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ചെറുതായി ചിരിച്ചിട്ട് ഞാന്‍ പറഞ്ഞു. എടൊ താന്‍ സ്ലീപ്പിംഗ് പില്‍ കഴിച്ചു അടിച്ചു പോയാല്‍ എന്‍റെ അവസ്ഥ എന്താകും എന്ന് താന്‍ ഓര്‍ത്തോ ? മത്തയിച്ചനോട് ഞാന്‍ എന്ത് സമാധാനം പറയും. ?

പൊ മാഷേ അങ്ങനൊന്നും ഇല്ല. ഞാന്‍ ഒന്ന് രണ്ടു തവണ രണ്ടു ടാബ് കഴിച്ചിട്ടുള്ളതാ. ഇത് അവര്‍ മുഖത്ത് വെള്ളം ഒഴിച്ച് ഉണര്തിയപ്പോള്‍ ഗുളികയുടെ സെടെഷനില്‍ ആയിരുന്നു. അതുകൊണ്ട് അവര്‍ കരുതിയത്‌ ഞാന്‍ ബോധം കെട്ടു വീണതാണെന്നു. അതാണ് അവര്‍ വീല്‍ ചെയര്‍ ഒക്കെ കൊണ്ട് വന്നു എന്നെ ആ റൂമില്‍ കൊണ്ട് ഇട്ടതു. ഡോക്ടര്‍ ഒക്കെ വന്നു. ഞാന്‍ ഗുളികയുടെ കാര്യം പറഞ്ഞില്ല. അയാള്‍ക്ക് മനസിലായതും ഇല്ല. ഗുളിക കഴിച്ച കാര്യം ഇപ്പോള്‍ നമ്മക്ക് രണ്ടിനും മാത്രം അറിയൂ. ഇപ്പോള്‍ ഒരുത്തി വിളിച്ചു ഭയങ്കര കൌന്സലിംഗ് ആണ്. ഇനി വൈകിട്ട് വീണ്ടും വിളിക്കും.

ആള് കൊള്ളാമല്ലോ. അത് പോട്ടെ. കഴിഞ്ഞത് കഴിഞ്ഞു. ജിന്‍സി ഇപ്പോള്‍ നമ്മള്‍ അടുത്തടുത്ത്‌ റൂമില്‍ ആണ്. ആ ജ്യോ കാരണം ഹോട്ടല്‍ കാരുടെ വിചാരം നീ എന്‍റെ ഭാര്യ ആണെന്നാണ്. അതുകൊണ്ട് ദയവ് ചെയ്തു ഇവിടെനിന്നും ഇറങ്ങുന്ന വരെ ഇനി എനിക്ക് ടെന്‍ഷന്‍ തരരുത്.

സോറി മാഷേ. ജ്യോ അല്ല ഞാനാ റിസപ്ഷനിലെ സ്റ്റാഫിനോട് വൈഫ് ആണെന്ന് പറഞ്ഞത്.

അതെന്തിനാ ഞാന്‍ കണ്ണ് മിഴിച്ചു ചോദിച്ചു.

ഞാന്‍ ഉണര്‍ന്നു കിടന്ന സമയത്ത് അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് വിഷമം ആയി. കൃത്യമായി കേട്ടില്ല എങ്കിലും അവര്‍ എന്നെ മോശമായി ആണ് കരുതിയത്‌ എന്ന് തോന്നി. അതാണ് മാഷ് എന്‍റെ ഹസ് ആണെന്ന് പറഞ്ഞത്. അപ്പോള്‍ അങ്ങനെ അറിയാതെ പറഞ്ഞു പോയി. പറഞ്ഞു കഴിഞ്ഞാണ് അത് തെറ്റായി എന്ന് ഓര്‍ത്തത്‌.

ഞാന്‍ ഒന്നും മിണ്ടിയില്ല. ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണ് സത്യം.

മാഷെ ഇത്രയും സഹായിച്ചതിന് ഇവള്‍ പണി തന്നല്ലോ എന്ന കരുതുന്നത് എന്നറിയാം. ചില സമയത്ത് ഞാന്‍ ഇപ്പഴും നാട്ടിന്‍ പുറത്തുകാരി ആണ് മാഷെ അതാണ്. ഒന്നും തോന്നല്ലേ.

ഞാന്‍ ഒന്നും പറഞ്ഞില്ല. അവളോടെ എന്തൊക്കെയോ ചോദിയ്ക്കാന്‍ ആണ് വിളിപ്പിച്ചത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല.

പിന്നെ മാഷെ ഈ കാഷ് വാങ്ങു. മാഷ് ബാഗില്‍ വച്ചതാ. എനിക്ക് ആവശ്യം വന്നില്ല. ഇനി വേണ്ട. അത് പറഞ്ഞു അവള്‍ എഴുനേറ്റു കാഷ് എന്‍റെ കയ്യില്‍ വച്ചിട്ട് ബാഗ് അടുത്തുള്ള ടേബിളില്‍ വച്ച ശേഷം വീണ്ടും ഇരുന്നു.

ഞാന്‍ അത് തിരകെ നീട്ടിയിട്ട്‌ താന്‍ വച്ചോ , സാലറി കിട്ടുന്ന വരെ യൂസ് ചെയ്യാമല്ലോ.

വേണ്ട മാഷെ, ഞാന്‍ വന്നിട്ട് ബോസിനെ വിളിച്ചു. അയാളുടെ വൈഫ് ആണ് എന്‍റെ ബോസ്. അവര്‍ ഭയങ്കര സാധനം ആരുന്നു. ചിരിക്കത്തു പോലും ഇല്ലാരുന്നു. ഞാന്‍ തിരികെ വരില്ലെന്ന് അവര് കരുതിയത്‌. ഞാന്‍ വിസ പ്രോബ്ലം ആകും മുന്നേ വന്നത് അവര്‍ക്ക് അത്ഭുതം ആയി. ഇന്നലെ എന്നെ വിളിച്ചു കുറെ സംസാരിച്ചു. എന്‍റെ അക്കൌണ്ടില്‍ കുറച്ചു പൈസ ഇട്ടു. അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ചാര്‍ജ് എല്ലാം അവര്‍ കുറച്ചു എമൌണ്ട് തരാമെന്ന് പറഞ്ഞു. മാഷിനെ കണ്ടത് മുതല്‍ ഫുള്‍ പോസിറ്റിവ് ആണ് മാഷെ. അവര്‍ ഒരാളിനോടും അങ്ങനെ പെരുമാറുന്നതല്ല. മാഷൊരു ദൈവത്തെ പോലെ ആണ് എനിക്ക്.

അത് നല്ല വാര്‍ത്ത‍ ആണല്ലോ. ഞാന്‍ ദൈവം ഒന്നും അല്ല. പോലെയും അല്ല. ഇത്രയൊക്കെ പൊക്കി അടിക്കണ്ട. ഇനി കാണണ്ട എന്ന മെസേജ് ഫോണില്‍ ഉണ്ട്. എന്നിട്ട് ചുമ്മാ തള്ളുന്നത് കണ്ടാല്‍ അറിയാം.

അയ്യോ മാഷേ അങ്ങനല്ല. അത് ഞാന്‍ ആകെ ടെന്‍ഷന്‍ ആയി മാഷെ അതാ. എന്നെ സാം വട്ടു പിടിപ്പിച്ചു. അതാ. ഞാനും മാഷും ഒരുമിച്ചു ആണോ എന്നൊക്കെ അങ്ങേര്‍ക്കു ഡൌട്ട് ആരുന്നു. അയാള്‍ അങ്ങനെ വല്ലോം പപ്പയോടു പറയുമോ എന്ന് പോലും ഞാന്‍ പേടിച്ചു. അതെല്ലാം കൂടി ഓര്‍ത്തപ്പോള്‍ ടെന്‍ഷന്‍ ആയി. എന്‍റെ മനസും ചെറുതായി ഒന്ന് പതറി. അപ്പോള്‍ ഓര്‍ത്തു ഇനി കാണുന്നത് ശരിയല്ല എന്ന്.

എന്ത് പതറി? സാം വിളിച്ച കാര്യം ഞാന്‍ പറഞ്ഞില്ല. ഇനി അതോര്‍ത്തു അവളെ ടെന്‍ഷന്‍ ആക്കണ്ട എന്ന് കരുതി.

അത് മാഷെ അതെങ്ങനെ പറയണം എന്നറിയില്ല. ആര്‍ക്കായാലും മാഷിനെ പോലെ ഒരാളെ ഇഷ്ടം ഉണ്ടാകുമല്ലോ. എനിക്ക് മാഷിനോട് ഒട്ടും അകല്‍ച്ച തോന്നുന്നില്ല. ഒരുപാടു നാളായി അറിയുന്ന പോലെ ഒരു ഫീല്‍. പലതവണ നമ്മള്‍ അയച്ച മെസേജ് ഒക്കെ വായിച്ചു. എല്ലാം കൂടി ആയപ്പോള്‍ അങ്ങനെ എഴുതി പോയതാ. മാഷ് അത് വിട്ടേക്ക്. ഇപ്പോള്‍ ഞാന്‍ ഓക്കേ ആണ്.

എനിക്ക് തോന്നിയപോലെ തന്നെ അവള്‍ക്കും തോന്നി എന്നതില്‍ ചെറിയൊരു ആഹ്ളാദം തോന്നിയെങ്കിലും പുറമേ കാണിച്ചില്ല.

ഞാന്‍ പറഞ്ഞു, ജിന്‍സി ആവശ്യം ഇല്ലാതെ ടെന്‍ഷന്‍ അടിക്കണ്ട. ഇപ്പോള്‍ ഇവിടെ എത്തിയല്ലോ. നന്നായി ജോലി ചെയ്യുക. നല്ലൊരു ഉയര്‍ച്ച ഉണ്ടാകും. എന്‍റെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ ഉണ്ടാകും. ടെന്‍ഷന്‍ ആകണ്ട.

താങ്ക്സ് മാഷെ. എനിക്ക് മാഷിനോട് സംസാരിക്കുമ്പോള്‍ ഒരുപാടു ആശ്വാസം തോന്നുന്നു. സാമിനെ കണ്ടും അറിഞ്ഞും ഞാന്‍ ആണുങ്ങളെ വെറുത്തു പോയിരുന്നു. മാഷിനെപ്പോലെയും ആളുകള്‍ ഉണ്ടല്ലോ.

ജിന്‍സി, സാമിന്റെ അവസ്ഥ അയാള്‍ക്കെ അറിയൂ. നിങ്ങള്‍ പരസ്പരം സംസാരിച്ചാല്‍ തീരുന്ന പ്രോബ്ലം ഉണ്ടാകു. വേണമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാം.

എന്‍റെ മാഷെ മാഷിന് അറിയില്ല. അതൊന്നും വേണ്ട. ഇത് ഇങ്ങനെ പോകട്ടെ. ആദ്യം എനിക്ക് പപ്പയുടെ കടം വീട്ടണം. അതുവരെ ഇനി എനിക്ക് വേറെ ഒരു ടെന്‍ഷനും എടുത്തു തലയില്‍ വെക്കണ്ട. എനിക്ക് അല്പം വെള്ളം വേണം മാഷേ. അവള്‍ ടേബിളില്‍ ഇരുന്ന ഗ്ലാസില്‍ നോക്കി പറഞ്ഞു.

ഞാന്‍ പറഞ്ഞു ആ ഗ്ലാസിലെ വേറെ സാധനം ആണ്. വെള്ളം ഞാന്‍ എടുത്തു കൊണ്ട് വരാം.

ഞാന്‍ പോയി വെള്ളം എടുത്തു കൊടുത്തു. അവള്‍ക്കു വെള്ളം കൊടുത്ത ശേഷം ഞാന്‍ വീണ്ടും കസേരയില്‍ വന്നിരുന്നു. വെള്ളം കുടിച്ച ശേഷം അവൾ ഗ്ലാസ് ടേബിളിൽ വച്ചു. ആ സമയം ഞാന്‍ കയ്യെത്തിച്ച് എന്‍റെ ഫോണ്‍ ടേബിളില്‍ നിന്നും എടുക്കുന്ന വഴിക്ക് കൈ തട്ടി അവളുടെ ബാഗ് താഴെ വീണു. അതിനുള്ളിലെ ചില സാധനങ്ങൾ ബാഗില്‍ നിന്നും പുറത്തു വീണു. ലിപ്സ്റ്റിക്ക് ഉൾപ്പെടെ ചില സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്റെ കണ്ണുടക്കിയത് പിങ്ക് നിറത്തിലുള്ള ഡോൾഫിനെ പോലെയുള്ള ഒരു ചെറിയ സാധനത്തിൽ ആയിരുന്നു. ഒറ്റനോട്ടത്തില്‍ പെട്ടെന്ന് അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അവൾ അയ്യോന്ന് പറഞ്ഞു ആ സാധനം എടുത്ത് ബാഗിൽ വെക്കാൻ കാണിച്ച വ്യഗ്രത കണ്ടിട്ട് എനിക്കെന്തോ അതൊരു നോർമൽ സാധനമായിട്ട് തോന്നിയില്ല. എങ്കിലും ഞാന്‍ അപ്പോള്‍ ചോദിച്ചില്ല. അവള്‍ അതെല്ലാം തിരികെ ബാഗില്‍ വച്ച് ബാഗ് അടച്ചു വച്ച് പോകാന്‍ എണീറ്റു.

ഞാൻ ചോദിച്ചു എവിടെ പോകുന്നു.

റൂമില്‍ പോകുന്നു. കുറച്ചു ഡ്രസ് വാഷ്‌ ചെയ്യണം.

പോകാന്‍ വരട്ടെ. താന്‍ ഇരിക്ക്.

എന്തായിരുന്നു ആ പിങ്ക് സാധനം വെപ്രാളത്തോടെ എടുത്തു ബാഗില്‍ വച്ചത്.

പൊ മാഷേ അതൊന്നും ഇല്ല.

അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് പിന്നേം ക്യൂരിയോസിറ്റി ആയി.എന്തെങ്കിലും മേക്കപ്പ് സാധനം ആകും എന്നായിരുന്നു എന്റെ ധാരണ. ഹാ പറയെന്നെ. കണ്ടപ്പോള്‍ കീ ചെയില്‍ ആണെന്ന് തോന്നി. ഒന്ന് കാണട്ടെ.

അയ്യട. പൊ മോനെ. അത് മാഷ് കാണണ്ട..

അത് കേട്ട് എനിക്ക് അത് എന്താണെന്ന് കാണാനുള്ളആഗ്രഹം വർധിച്ചു.

മെന്‍സ്ട്രല്‍ കപ്പ് ആണോ ഇനി. അത് ഞാന്‍ ക്ലോസ് ആയി അങ്ങനെ കണ്ടിട്ടില്ല എന്നോര്‍ത്തു.

എന്തായാലും മേക്കപ്പ് സാധനം അല്ലേ ഒന്ന് കാണട്ടെ.

അവൾ പേടിയോടെ വേണ്ട മാഷേ വിട്ടേക്ക്. റൂമിൽ പോവാ. അവള്‍ എണീറ്റു.

ഞാൻ പറഞ്ഞു ഇനി അത് എന്താന്ന് കാണാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല. ഒന്ന് കാണിക്കടോ.

ശോ മാഷിന്റെ ഒരു കാര്യം. മാഷിനോട് എനിക്ക് നോ പറയാൻ പറ്റില്ല അതുപോലെ മാഷിനോട് എന്തെങ്കിലും പറയാൻ എനിക്ക് ഹെസിറ്റേഷനും ഇല്ല. പക്ഷെ..

താന്‍ പറയടോ. ഞാനല്ലേ.

അവള്‍ തലകുനിച്ചിരുന്ന പറഞ്ഞു. അത് പിന്നെ മാഷെ അത്.

മം പറ. പോരട്ടെ

മാഷെ അതു, അതൊരു… അതൊരു സെക്സ് ടോയിയാണ് മാഷേ.

എനിക്ക് ഞെട്ടലും അതിശയവുംഎല്ലാം കൂടി ചേർന്ന ഒരു അവസ്ഥയായിരുന്നു. ഒരു മരവിപ്പ് പോലെ. ഞാന്‍ അത്ര നല്ല പുള്ളി അല്ല എന്നാലും അവള്‍ അങ്ങനെ ഒട്ടും ഞാന്‍ പ്രതീക്ഷിച്ചില്ല.

സെക്സ് ടോയ്, ജിൻസി നീ. ഇതൊക്കെ ചീത്ത സാധനങ്ങളാണ്. തന്നെക്കുറിച്ച് ഞാൻ ഇങ്ങനെ കരുതിയില്ല.

അതുകൊണ്ടാ നിനക്ക് സാമിനോട് അകല്‍ച്ച ഫീല്‍ ചെയ്യുന്നത്. ഇങ്ങനെ പാടില്ല കുട്ടി. ഇതൊക്കെ എവിടുന്നു പഠിച്ചു.

അയ്യോ അല്ല മാഷെ. ഇത് വലിയ കഥയ. തെറ്റിദ്ധരിക്കല്ലേ. ഞാന്‍ ഉപയോഗിക്കാറില്ല. ആകെ ഞാനത് രണ്ടോ മൂന്നോ പ്രാവശ്യം ആണ് ഉപയോഗിച്ചത്.

എനിക്കിഷ്ടപ്പെട്ടില്ല. എന്റെ ഒരു സുഹൃത്ത് ഇവാന്‍ജലില്‍ എനിക്ക് വേണ്ടി വരുത്തി തന്നതാണ്. അതൊക്കെ വലിയ കഥയാണ് മാഷേ.

താൻ കഥ പറയൂ.

ഓ വേണ്ട മാഷെ. ഞാന്‍ പോവാ. അവളുടെ മുഖം വിഷമത്തില്‍ ആയത് മനസിലായി.

എടൊ താന്‍ വിഷമിക്കാതെ, പെട്ടന്ന് കണ്ടപ്പോള്‍ ഞാന്‍ ഷോക്ക് ആയി അതാണ്‌. താന്‍ പറ. ഇപ്പഴത്തെകാലത്ത് ഇതൊക്കെ കോമണ്‍ ആണ്.

അത് പറയാന്‍ ആണെങ്കില്‍ ഇനി എന്‍റെ കഥ മുഴുവന്‍ പറയണം മാഷെ. അല്ലെങ്കില്‍ മാഷെന്നെ തെറ്റിദ്ധരിക്കും.

താന്‍ പറയടോ. നമുക്ക് ഒരുപാട് സമയം ഉണ്ടല്ലോ.

ടെന്‍ഷന്‍ ആകണ്ട പെണ്ണെ. നീ പറ. ഞാന്‍ എണീറ്റ് അവളുടെ അടുത്ത് ചെന്ന് തോളില്‍ തട്ടി.

അവള്‍ തോളില്‍ ഉള്ള എന്‍റെ കൈ ഒരു കൈകൊണ്ടു എടുത്തു മുന്നിലേക്ക്‌ കൊണ്ട് രണ്ടു കൈകള്‍കൊണ്ടും ചേര്‍ത്ത് പിടിച്ചു. അവളുടെ കയ്യില്‍ എന്‍റെ കൈ മുറുകുന്നത് എനിക്ക് മനസിലായി. അവള്‍ ടെന്‍ഷനില്‍ ആണെന്ന് എനിക്ക് മനസിലായി.

മാഷെ എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല. എല്ലാ വീടും പോലെ ഞങ്ങളും കഴിഞ്ഞു പോന്നത്. മൂന്നു പെണ്‍കുട്ടികള്‍ ആണെങ്കിലും പപ്പാ ഞങ്ങള്‍ക്ക് നല്ല ഫ്രീഡം തന്നാണ് വളര്‍ത്തിയത്‌. ഒരുപാടു പൈസ ഇല്ലായിരുന്നു എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് ഇല്ലായിരുന്നു. ഞങ്ങളെ എല്ലാവരെയും നല്ലപോലെ പഠിപ്പിക്കാന്‍ അയച്ചു.

ചേച്ചിക്ക് അവളുടെ കൂടെ കോളേജില്‍ പഠിച്ച ഒരാളെ ഇഷ്ടമായിരുന്നു. നല്ല ഫാമിലി ഒക്കെ ആയതിനാല്‍ രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാതെ കല്യാണം തീരുമാനിച്ചു. ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ ഞാൻ ബാംഗ്ലൂർ പഠിക്കുകയാണ്. വലിയ കുഴപ്പമില്ലാതെ ജീവിതം പോകുന്നതായിരുന്നു. ബാംഗ്ലൂരിൽ തന്നെയുള്ള ഒരു പയ്യനുമായി എനിക്കിഷ്ടം ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായും അവസാനമായും പ്രേമിച്ചത് അവനെയായിരുന്നു. എന്റെ വീട്ടിലും അവനെക്കുറിച്ച് അറിയാം അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു. പഠിത്തം കഴിഞ്ഞാൽ കല്യാണം കഴിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ചേച്ചിയുടെ ഹസ്ബൻഡ്ഒരു കേസിൽപ്പെടുന്നത്. ഒരു കേസ് അല്ലായിരുന്നു കുറെ കേസുകൾ. അവയിൽ പലതിലും ചേച്ചിയും പ്രതിയായി. പലയിടത്തും ബിസിനസ് എന്നൊക്കെ പറഞ്ഞു ചേച്ചിയെ കൊണ്ട് ഒപ്പിടിവിച്ചിരുന്നു. പലതും ആളുകളെ പറ്റിക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ ആയിരുന്നു എന്ന് കേസ് ആയപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. തെളിവുകള്‍ ഒക്കെ എതിരായിരുന്നു. അങ്ങനെ ചേച്ചിയെയും അവനെയും റിമാന്‍ഡ്‌ ചെയ്തു.

ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്ന ദിവസങ്ങള്‍ ആയിരുന്നു ആദ്യം. ഇങ്ങനെ ഒന്നും പരിചയം ഇല്ലല്ലോ. പപ്പ ആകെ തകര്‍ന്നു. പപ്പക്ക് എങ്ങനെയും ചേച്ചിയെ രക്ഷിക്കണം എന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ എന്ത് പറയാന്‍. ഒന്നും അറിയില്ലല്ലോ. സുഹൃത്തുക്കള്‍ വഴി ഏതോ നല്ല വക്കീലിനെ ഏര്‍പ്പാടാക്കി. കുറെ പൈസ മുടക്കി ചേച്ചിക്ക് ജാമ്യം കിട്ടി. 14 കേസുകള്‍ ഉണ്ടായിരുന്നു ചേച്ചിയുടെ പേരില്‍. പപ്പ ഞങ്ങള്‍ക്ക് ഉള്ളതെല്ലാം എടുത്തു കേസ് നടത്തി. കുറെ സാക്ഷികളെ ഒക്കെ കണ്വിന്സ് ചെയ്തു. പരാതിക്കാരെ സെറ്റില്‍ ചെയ്തു. പുതിയ കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തൊക്കെയോ ചെയ്തു. എനിക്കൊന്നും അറിയില്ല മാഷെ. അവസാനം ഞങ്ങളുടെ പൈസയും, ഉണ്ടായിരുന്നു കുറെ സ്ഥലങ്ങളും എല്ലാം വിറ്റ് തീര്‍ന്നു. ചേച്ചിയെ കേസില്‍ നിന്നും രക്ഷിച്ചു. അവള്‍ ഡിവോഴ്സ് ആയി. എക്സാം സമയം ആയതിനാല്‍ ഞാന്‍ മിക്കവാറും ബംഗ്ലൂര്‍ ആയിരുന്നു.

അവിടെ എന്‍റെ ലവര്‍ ഈ വിവരം എല്ലാം അറിഞ്ഞു അവന്‍റെ വീട്ടുകാര്‍ ബന്ധം സമ്മതിക്കില്ല എന്ന് പറഞ്ഞു. ഞാന്‍ അകെ തകര്‍ന്നു. എങ്കിലും അവന്‍ ആയിരുന്നു ഒരു ആശ്വാസം. ഇടയ്ക്കു എല്ലാം ഒന്ന് പറയാന്‍ ആരെങ്കിലും വേണ്ടേ. എന്നാല്‍ അതിനു ശേഷം അവന്‍റെ പെരുമാറ്റം അല്പം വ്യത്യസ്തമായി. ആവശ്യമില്ലാതെ ബോഡിയില്‍ ഒക്കെ തൊടാന്‍ തുടങ്ങി. ഞാന്‍ എന്‍റെ പ്രശ്നത്തില്‍ ഉള്ളില്‍ അത് ശ്രദ്ധിച്ചില്ല. ഒരിക്കല്‍ അവന്‍ എന്നെ പബ്ബില്‍ പോകാന്‍ വിളിച്ചു. ഞാന്‍ പോയില്ല. അത് കാരണം അവന്‍ കുറെനാള്‍ എന്നോട് മിണ്ടിയില്ല.

റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ രണ്ടു പേപ്പര്‍ പൊട്ടി. പിന്നെ അത് എഴുതിയെടുക്കുക ആയി ലക്‌ഷ്യം. അപ്പോള്‍ അവന്‍ വീണ്ടും കോണ്ടാക്റ്റ് ചെയ്യാന്‍ തുടങ്ങി. പിന്നെയും ഫോണ്‍ വിളികളും ഇടക്ക് പാര്‍ക്കില്‍ ഒക്കെ പോക്കും ആയി. ആരുമില്ലാത്ത എനിക്ക് അവനില്‍ വലിയൊരു ആശ്വാസം കണ്ടു. വീട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിക്ക് നമുക്ക് ലിവിംഗ് ടുഗതര്‍ ആയാലോ എന്നൊരു ആശയം അവന്‍ പറഞ്ഞു. ഞാന്‍ എതിര്‍ത്ത്. എന്‍റെ പപ്പയെ വിഷമിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. അതിനവന്‍ പറഞ്ഞ മറുപടി എന്‍റെ വീട്ടില്‍ പറയാം അവന്‍റെ വീട്ടില്‍ അറിയണ്ട എന്നാണ്. കല്യാണം രെജിസ്ടര്‍ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞത് അവന്‍ സമ്മതിച്ചില്ല. രെജിസ്ടര്‍ ചെയ്താല്‍ അവന്‍റെ വീട്ടില്‍ അറിയും എന്നാണ് അവന്‍ പറഞ്ഞത്. എനിക്ക് അവനിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.

അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കോമണ്‍ ഫ്രണ്ടിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഇടയില്‍ അവന്‍ എനിക്ക് എന്തോ കുടിക്കാന്‍ തന്നു. പന്തികേട്‌ തോന്നിയ ഞാന്‍ കുടിച്ചില്ല. കുറച്ചു കഴിഞ്ഞു അവന്‍ എനിക്ക് വായില്‍ ഒരു ഗുളിക പോലെ എന്തോ കൊണ്ട് ഇട്ടു തരാന്‍ ശ്രമിച്ചു. ഞാന്‍ അതും തുപ്പി. അവന്‍ ദേഷ്യം വന്നു എന്നെ പിടിച്ചു തള്ളി. ഞാന്‍ അവിടുന്ന് ഇറങ്ങി പോന്നു. അവിടെ വച്ചാണ് ഞാന്‍ “ഇവ” യെ (ഇവാന്‍ജലില്‍) പരിചയപ്പെടുന്നത്. ഞാന്‍ പുറത്തു ഇറങ്ങി നില്‍ക്കുമ്പോള്‍ ഇവ എനിക്കൊപ്പം ഇറങ്ങി വന്നു കാര്യം തിരക്കി. ഞാന്‍ കരഞ്ഞു പോയി. അവള്‍ എന്നെ ആശ്വസിപ്പിച്ച ശേഷം എന്നെ ഒരു യൂബര്‍ വിളിച്ചു വിട്ടു. അവള്‍ എന്‍റെ നമ്പര്‍ എടുത്ത ശേഷം പറഞ്ഞു നാളെ വിളിക്കാം എന്ന്.

രണ്ടു ദിവസം കഴിഞ്ഞു ഇവ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചു ഷോപ്പിങ്ങിനു പോയി. നല്ല ഫ്രണ്ട്സ് ആയി. ഇടയ്ക്കിടെ കാണാന്‍ തുടങ്ങി. അവള്‍ക്കു ഒരുപാടു ഫ്രണ്ട്സ് ഉണ്ട്. ഇവ ഒരു മോഡേന്‍ പെണ്ണാണ്‌. അവള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഒന്നും ഇല്ല. ഒന്നില്‍ കൂടുതല്‍ ബോയ്‌ഫ്രണ്ട്സ് വരെ ഉണ്ട്. ഞാനും അവളെപ്പോലെ ഒക്കെ ആണെന്നാണ് ആദ്യം അവള്‍ കരുതിയത്‌. എന്‍റെ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ള എന്‍റെ റിലേഷന്‍ നല്ലതിനല്ല. അവന്‍ ആള് ശരിയല്ല. അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന്.

ഞാനും അവനെ ഇനിയും മുന്നോട്ടു കൊണ്ടുപോകണ്ട എന്ന് ഓര്‍ത്തിരുന്നു. ചേച്ചി ഇഷ്ടമുള്ള ആളെ കെട്ടിയാണ് ഞങ്ങളുടെ കുടുംബം തന്നെ ഇങ്ങനെ ആയതു. അതുകൊണ്ട് ഞാന്‍ പപ്പ പറയുന്ന ആളെ കെട്ടാം എന്നൊക്കെ ആലോചിച്ചു തുടങ്ങി. ഇവ അവനെക്കുറിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. പറയുക മാത്രം അല്ല ഞാന്‍ നേരിട്ട് കാണുകയും ചെയ്തു. ഇവ ലൈഫ് ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണെങ്കിലും അവള്‍ എന്നെ ഒന്നിനും നിര്‍ബന്ധിച്ചില്ല. അത് മാത്രമല്ല എന്നോട് ഇപ്പോള്‍ ഉള്ളതുപോലെ തന്നെ ജീവിക്കാവു എന്ന് എപ്പഴും പറയും. അവള്‍ ഇങ്ങനെ ഒക്കെ ആയി പോയി. ഇനി മാറാന്‍ ആഗ്രഹം ഇല്ല എന്ന് പറഞ്ഞു.

ഞാന്‍ പോയ പേപ്പര്‍ ട്രൈ ചെയ്യുന്ന കൂട്ടത്തില്‍ തന്നെ ഇവ എനിക്കൊരു പാര്‍ട്ട്‌ ടൈം ജോലി റെഡി ആക്കി തന്നു. ഞാനും ഇവയും, വേറെ രണ്ടു പേരും കൂടി ഒരിടത്തേക്ക് താമസം മാറി. സത്യം പറഞ്ഞാല്‍ എന്‍റെ വിഷമങ്ങള്‍ ഒക്കെ മറന്നത് ആ കാലത്താണ്. ആ സമയത്ത് ഇവ ഇറോട്ടിക് വിഡിയോ ഒക്കെ കാണിച്ചു തരുമായിരുന്നു. അതൊക്കെ കാണാന്‍ ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും എല്ലാം ഒരേപോലെ ഒക്കെ ആയപ്പോള്‍ മടുപ്പായി.

അയ്യോ മാഷെ ബോറായോ എന്നവള്‍ ഇടയ്ക്കു ചോദിച്ചു.

ഞാന്‍ ഇല്ലെന്നു കണ്ണടച്ചു കാണിച്ചു. അവള്‍ കഥ പറയുമ്പോള്‍ ഉള്ള അവളുടെ മുഖം ആസ്വദിച്ചിരിക്കാന്‍ തന്നെ ഒരു സുഖം ഉണ്ട്. ഇടയ്ക്കിടെ അവളുടെ കണ്ണുകള്‍ നിറയുന്നതും ചിലപ്പോള്‍ അവളുടെ മൃദുവായ കവിളില്‍ കൂടി കണ്ണുനീര്‍ ഒഴുകിയിറങ്ങുന്നതും കാണാമായിരുന്നു. കണ്ണുനീര്‍ തുടക്കാന്‍ എന്‍റെ മനസ് ആഗ്രഹിച്ചുവെങ്കിലും കൈകള്‍ ചലിച്ചില്ല.

ഈ സമയത്ത് പുറത്തു അനക്കം തോന്നിയത്. ലഞ്ച് കൊണ്ട് വന്നതാണ്‌ എന്ന് മനസിലായി. ഇനി കഥ ഫുഡ് കഴിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഞാന്‍ എണീറ്റ് പോയി. ആദ്യം ജിന്‍സിയുടെ റൂമിന്‍റെ മുന്നില്‍ വച്ചിരുന്ന ഫുഡ് എടുത്തു അതിനു ശേഷം എന്‍റെ ഫുഡ് എടുത്തു റൂമില്‍ വന്നു. ഫുഡ് കൊണ്ട് വരാന്‍ മാത്രമാണ് ഹോട്ടല്‍ സ്റ്റാഫ് ഈ വഴിക്ക് വരുന്നത്. അതും ഫുള്‍ PPE ഒക്കെ ഇട്ടാണ് വരിക. രണ്ടു ദിവസം കൂടുമ്പോള്‍ ബെഡ് ഷീറ്റ് ടവല്‍ ഒക്കെ മാറ്റി തരും എന്ന് പറഞ്ഞു. അതും അവര്‍ കൊണ്ട് വച്ചിട്ട് പോകുകയേ ഉള്ളു. നമ്മള്‍ മാറിയ ശേഷം പഴയത് പുറത്തു വെക്കണം എന്നാണ് പറഞ്ഞത്.

റൂമില്‍ നോക്കിയപ്പോള്‍ ജിന്‍സിയെ കാണുന്നില്ല. ബാത്‌റൂമില്‍ പോയി കാണും എന്ന് ഓര്‍ത്തു.

ഞാന്‍ ടേബിളില്‍ ഫുഡ് കൊണ്ട് വച്ച് രണ്ടു പ്ലേറ്റ് എടുത്തു വച്ചു.

ബാത്‌റൂമില്‍ നിന്നും തിരികെ വന്ന ജിന്‍സി കിച്ചണിലും ബെഡ്റൂമിലും കയറി നോക്കിയ ശേഷം വന്നു.

നല്ല സെറ്റപ്പ് ആണ് മാഷേ ഇത്. കിച്ചണില്‍ അത്യാവശ്യം കുക്ക് ചെയ്യാന്‍ ഉള്ള പാത്രങ്ങള്‍ ഒക്കെ ഉണ്ടല്ലോ.

ഹഹഹ ഫുഡ് ഉണ്ടാക്കാനുള്ള കുറച്ചു സാധനങ്ങള്‍ ഞാന്‍ ജ്യോയെ കൊണ്ട് വാങ്ങി വച്ചിട്ടുണ്ട്. താന്‍ ഇവിടെ വന്നു കുക്ക് ചെയ്തു കഴിക്കു. വേണ്ടത് എന്താന്ന് പറഞ്ഞാല്‍ ജ്യോ വാങ്ങി എത്തിക്കും.

വേണം മാഷെ മാഷിനും ഞാന്‍ ഉണ്ടാക്കി തരാം. സ്ഥിരം ഇവിടുന്നു തരുന്ന ഫുഡ് കഴിച്ചാല്‍ വെറുത്തു പോകും.

അത് പൊളിക്കും. താന്‍ കഴിക്കു ഇപ്പോള്‍. കഴിക്കുന്ന കൂടെ ബാകി കഥ പറയു.

മാഷിന് എന്‍റെ കഥ ബോറടിച്ചില്ലേ.

എന്തിനു ബോറടിക്കണം. താന്‍ പറയു. ഇഷ്ടമുള്ളവരുടെ അനുഭവം കേള്‍ക്കുന്നത് ബോറടിയല്ലല്ലോ. ഞാന്‍ മനപൂര്‍വം ഒന്ന് എറിഞ്ഞു നോക്കിയതാണ്. അത് അവള്‍ക്കു ഇഷ്ടമായി എന്ന് മനസിലായി. മുഖം വിടര്‍ന്നു, നാണിച്ച ഒരു പുഞ്ചിരി വിടര്‍ന്നു. ഒപ്പം കണ്ണുകള്‍ ചെറുതായി ചുണ്ടുകള്‍ വിറച്ചു.

പെട്ടന്ന് തന്നെ അവള്‍ അവളെ നിയന്ത്രിച്ചു ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തുകൊണ്ട് പറഞ്ഞു.

ഞാനും ഇവയും എല്ലാമായി ബംഗ്ലൂര്‍ ജീവിതം സന്തോഷമായി പോയിരുന്നു. പോയ പേപ്പര്‍ എഴുതിയെടുത്തു. കുറച്ചു കൂടി നല്ലൊരു ജോലിക്ക് കേറി.

ഈ സമയം ഒരു മിനിറ്റ് എന്ന് പറഞ്ഞു ഞാന്‍ എണീറ്റു പോയി ഒരു വിസ്കി ഒഴിച്ചിട്ടു വന്നു. അവള്‍ അതിലേക്കു സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.

തനിക്കു വേണോ ? ഒരെണ്ണം ഒഴിക്കട്ടെ ?

ഇതെന്താ മാഷെ ബ്രാണ്ടി ആണോ?

അല്ല വിസ്കി ആണ്.

എനിക്ക് ബ്രാണ്ടി, വിസ്കി ഒന്നും ഇഷ്ടമല്ല മാഷെ. വൈന്‍, ബിയര്‍ ഒക്കെ ചിലപ്പോള്‍ ഇത്തിരി കഴിക്കും. വോഡ്കയും കഴിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു ബിയര്‍ എടുക്കാം എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ വേണ്ട മാഷെ. എനിക്ക് ഫുഡ് കഴിക്കുമ്പോള്‍ പറ്റില്ല. മാഷ് നല്ലോണം കുടിക്കും അല്ലെ?

ഹേയ് ഞാന്‍ അങ്ങനെ കുടിക്കില്ല.

ഉവ്വ. ഞാന്‍ കണ്ടതല്ലേ ഞാന്‍ വന്നപ്പോള്‍ ഒരു ഗ്ലാസില്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ വീണ്ടും. ഇങ്ങനെ കുടിക്കണ്ട മാഷെ.

അത് ഇവിടെ വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ. അതാണ്. അല്ലെങ്കില്‍ വല്ലപ്പോഴും കുടിക്കു. ജിന്‍സി പറഞ്ഞതുകൊണ്ട് ഇതും കൂടി കഴിഞ്ഞാല്‍ ഇന്നിനി കുടിക്കില്ല. ഓക്കേ.

അവള്‍ സന്തോഷത്തോടെ ഒരു ചിരി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത്‌ തുടര്‍ന്ന്.

വളരെ പതുക്കെ ആണ് അവള്‍ കഴിക്കുന്നത്‌.

ഞാന്‍ പറഞ്ഞു ബാകി പറയു.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് മാഷെ എനിക്ക് സാമിന്റെ ആലോചന വരുന്നത്. പപ്പ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. പെണ്ണ് കാണാന്‍ വരുന്ന ദിവസം ഞാന്‍ നാട്ടില്‍ പോയി. എന്നെ കണ്ടപ്പഴേ സാമിന് ഇഷ്ടമായി.

അത് കേട്ട ഞാന്‍ അതിപ്പോ തന്നെ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്. സുന്ദരിക്കുട്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു.

പൊ മാഷെ കളിയാക്കാതെ.

കളിയാക്കിയതല്ല കുട്ടി. നീ തമിഴില്‍ ഉണ്ടായിരുന്ന സിമ്രാന്‍ പോലെ ഉണ്ട്. ചെറിയൊരു വ്യത്യസം ഉണ്ടെന്നെയുള്ളൂ മുഖത്ത്. കണ്ണും മൂക്കും ഒക്കെ അതേപോലെ തന്നെ. ചുണ്ട് അല്പം കൂടി തടിച്ചതും നല്ലതും ജിന്‍സിയുടെയാണ്. ബാകി ഫിഗര്‍ ഒക്കെ അതെ പോലെ തന്നെ.

മാഷെ ഞാന്‍ എണീറ്റ് പോണോ ? മനുഷ്യനെ ആക്കുന്നതിനു ഒരു പരിധി ഉണ്ട്. ഹെല്പ് ചെയ്തെന്നു വച്ച് ഇങ്ങനെ വട്ടാക്കണ്ട ട്ടോ.

ഞാന്‍ എനിക്ക് തോന്നിയത് പറഞ്ഞത്. ഇഷ്ടം ആയില്ലെങ്കില്‍ വിട്ടേക്ക്. ഞാന്‍ ഗൌരവം അഭിനയിച്ചു.

ന്‍റെ മാഷെ പിണങ്ങണ്ട. മാഷ് പറഞ്ഞത് എല്ലാം ഓക്കേ. ഞാന്‍ ബാകി പറയാം.

എനിക്ക് സാമിനെ ഇഷ്ടമായത് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചാണ്. എല്ലാം അറിയാം അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ. എല്ലാ കുടുംബത്തിലും ഇങ്ങനെ എന്തെങ്കിലും ഒക്കെ കാണും എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാന്‍ പപ്പയോടു എനിക്ക് ഓക്കേ ആണെന്ന് പറഞ്ഞു. പെണ്ണ് കണ്ട ശേഷം ഞാന്‍ തിരിച്ചു ബംഗ്ലൂര്‍ വന്ന പിറ്റേ ദിവസം സാം ബംഗ്ലൂര്‍ വന്നു എന്നെ വിളിച്ചു. അന്ന് വൈകിട്ട് ഒരുമിച്ചു പാര്‍ക്കില്‍ ഒക്കെ പോയി, ഡിന്നര്‍ ഒക്കെ കഴിച്ചു ഞങ്ങള്‍ കുറച്ചു കൂടി അടുത്തു. ഒരുപാടു സുന്ദരന്‍ അല്ലെങ്കിലും സംസാരിക്കാന്‍ ഒക്കെ നല്ലതാണു സ്നേഹം ഉണ്ടെന്നു തോന്നി. പിന്നെ എന്‍റെ അനിയത്തിയെ പഠിപ്പിക്കണം, എന്‍റെ ഫാമിലിയെ സപ്പോര്‍ട്ട് ചെയ്യണം എന്നൊക്കെ ഉത്തരവാദിത്തം പോലെ പറഞ്ഞു. പെട്ടന്ന് പാസ്പോര്‍ട്ട് അപ്ലെ ചെയ്യണം കല്യാണം കഴിഞ്ഞാല്‍ കൂടെ ദുബായ് പോകാന്‍ ഉള്ളതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ അതിലൊക്കെ വീണുപോയി മാഷെ. എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുമല്ലോ ആഗ്രഹങ്ങള്‍.

അങ്ങനെ കല്യാണം കഴിഞ്ഞു. ഒരു മാസം കഴിഞ്ഞു സാം തിരിച്ചു ദുബായ് പോയി. സാമിന്‍റെ അനിയത്തിക്ക് കല്യാണം നോക്കുന്നുണ്ട് അതിനു വരും അതുകഴിഞ്ഞ് ഒരുമിച്ചു തിരികെ ദുബായ് പോകാം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ തിരികെ ബംഗ്ലൂര്‍ ജോലിക്ക് വന്നു.

സാമിന്റെ സിസ്റ്റര്‍ടെ കല്യാണം അടുത്തപ്പോള്‍ ആണ് മനസിലായത് എന്‍റെ പപ്പ അവസാനം ഉണ്ടായിരുന്ന സ്ഥലം വിറ്റ് സാമിന് കൊടുത്ത പൈസയും എനിക്കിട്ട ഗോള്‍ഡ്‌ ഒക്കെ എടുത്താണ് അവര്‍ കല്യാണം പ്ലാന്‍ ചെയ്യുന്നതെന്ന്. ഞാന്‍ തകര്‍ന്നു പോയി. പപ്പയോടു പറയാന്‍ പറ്റുമോ. ഹസ്ബന്‍ഡിന്റെ ആവശ്യം എന്‍റെ കൂടി ആവശ്യം എന്ന് ഓര്‍ത്തു ഞാന്‍ എല്ലാം സമ്മതിച്ചു.

ഏങ്ങി വന്ന കരച്ചില്‍ അടക്കി അവള്‍ പാത്രം എടുത്തു കിച്ചണില്‍ പോയി. ഞാന്‍ വല്ലാതെ ആയി. ഞാനും കഴിപ്പ്‌ മതിയാക്കി എണീറ്റ് കിച്ചണില്‍ പോയി. എന്‍റെ കയ്യിലെ പാത്രം കൂടി വാങ്ങി അവള്‍ കഴുകി വച്ച്. ഞാന്‍ തിരികെ സിറ്റിംഗ് റൂമില്‍ വന്നിരുന്നു. അവളോട്‌ ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

അല്‍പ സമയം കഴിഞ്ഞാണ് ജിന്‍സി വന്നത്. അവളുടെ മുഖം ആകെ വാടിയിരുന്നു. അവള്‍ വീണ്ടും വന്നു സോഫയില്‍ ഇരുന്നു.

ഞാന്‍ അവളുടെ അടുത്ത് സോഫയില്‍ ഇരുന്നു. എന്നിട്ട് വിളിച്ചു. ജിന്‍സി ..

അവള്‍ മം എന്ന് മൂളി.

സോറി തന്നെ ആവശ്യം ഇല്ലാത്തതു ഓര്‍മിപ്പിച്ചതിനു. താന്‍ ബാകി പറയണ്ട. ഉറങ്ങണം എങ്കില്‍ റൂമില്‍ പോയി ഉറങ്ങിക്കോ.

ആ ഇരുപ്പില്‍ തന്നെ അവള്‍ ഒരു പൊട്ടലോടെ എന്‍റെ നെഞ്ചിലേക്ക് വീണു. ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. മാഷെ എന്‍റെ ജീവിതവും ആഗ്രഹങ്ങളും എല്ലാം നശിച്ചു. ഇനി എനിക്കെന്‍റെ പപ്പക്ക് വേണ്ടി ജീവിച്ചാല്‍ മതി.

അവളുടെ കണ്ണുനീര്‍ എന്‍റെ ടിഷര്ട്ടില്‍ കൂടി ഉള്ളിലേക്ക് പടരുന്നത്‌ ഞാന്‍ അറിഞ്ഞു.

ജിന്‍സി പോട്ടെ മോളെ. അതൊക്കെ കഴിഞ്ഞില്ലേ. പോട്ടെ മറന്നേക്കു. ഇനി താന്‍ കഥ ഒന്നും ഓര്‍ക്കണ്ട, പറയുകയും വേണ്ട.

ഇല്ല മാഷെ എനിക്കെല്ലാം നിങ്ങളോട് പറയണം. ഞാന്‍ എല്ലാം പറയും. ഇത്തിരി നേരം ഞാന്‍ ഇങ്ങനെ കരഞ്ഞോട്ടെ മാഷെ. പ്ലീസ്

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എന്‍റെ നെഞ്ചില്‍ കിടക്കുന്ന അവളുടെ പുറത്തു കൂടി ഞാന്‍ പതിയെ തലോടി. തലമുടിയില്‍ തഴുകി. പുറത്തു പതിയെ തട്ടി. അവളുടെ കൈ എന്‍റെ ടി ഷര്‍ട്ടില്‍ മുറുകുന്നത് ഞാനറിഞ്ഞു. ടീ ഷര്‍ട്ട് വലിയുന്നു. അതിനൊപ്പം അവള്‍ ഏങ്ങലടിച്ചു കരയുന്നു.

ഞാന്‍ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ കരച്ചില്‍ നിന്നും. ചെറിയ ഏങ്ങലടി മാത്രം ആയി മാറി. ഞാന്‍ വിളിച്ചു ജിന്‍സി… അനക്കം ഇല്ല. ഞാനൊന്നു പേടിച്ചു.

ബോധം പോയി ഈശ്വര എന്ന് ഞാനോര്‍ത്തു.

അവളെ വിടര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഒന്ന് ചിണുങ്ങി. ഒപ്പം ടി ഷര്‍ട്ടില്‍ പിടി മുറുകി.

ഉറങ്ങിയെന്നു മനസിലായി. ഞാന്‍ അവളെ സോഫയിലേക്ക് കിടത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ എന്നെ കുറച്ചു കൂടി മുറുകെ പിടിച്ചു എന്‍റെ മടിയിലേക്ക്‌ തല വച്ചു. അപ്പോഴും ഒരു കൈകൊണ്ടു എന്‍റെ ഷര്‍ട്ടില്‍ ഇറുക്കിപിടിച്ചിരുന്നു. ഇടതു വശം താഴെ വരുന്ന രീതിയില്‍ മുഖം എന്‍റെ വയറിനു അഭിമുഖം ആയാണ് അവള്‍ കിടക്കുന്നത്.
സോഫയില്‍ ചാരി ഇരിക്കുന്ന എന്‍റെ മടിയില്‍ തല വച്ച് ചരിഞ്ഞു കാലൊക്കെ മടകി വച്ച് ജിന്‍സി കിടക്കുന്നു. എനിക്ക് അത്ഭുതം തോന്നി. നാല് ദിവസം മുന്‍പ് ദുബായി എയര്‍പോര്‍ട്ടില്‍ മാത്രം കണ്ടു പരിചയപ്പെട്ട എന്‍റെ മടിയില്‍ തല വച്ച് കിടക്കുന്ന പെണ്ണ്. ഞാനവളുടെ വലത്തേ തോളില്‍ പതിയെ തട്ടി കൊണ്ടിരുന്നു. കൈ ഇറക്കം കുറവായിരുന്നതിനാല്‍ അവളുടെ തോള്‍ ഭാഗം കൂടുതലും കാണാമായിരുന്നു.

അല്‍പ സമയം കഴിഞ്ഞപ്പോള്‍ അവള്‍ ഒന്ന് അനങ്ങിതി തിരിഞ്ഞു വീണ്ടും പഴയപോലെ കിടന്നു. അപ്പഴും ഉടുപ്പിലെ പിടി വിട്ടിരുന്നില്ല. അനക്കത്തില്‍ അവളുടെ ടീഷര്‍ട്ട് അല്പം ചുരുണ്ട് മുകളിലേക്ക് കയറി. അവളുടെ ഇടുപ്പ് പുറത്തു വന്നു. ചന്ദന നിറമുള്ള അവളുടെ വയറിന്‍റെ സൈഡിലെ ഭാഗം കണ്ടിട്ട് കൊതി വന്നു. ഞാന്‍ കൈ വച്ച് പതിയെ അവിടെ ഒന്ന് തലോടി. ഞാന്‍ തൊട്ട ഭാഗം ഒന്ന് വിറച്ചപോലെ തോന്നി പെട്ടന്ന് കയ്യെടുത്തു. അരയില്‍ നിന്നും താഴേക്ക്‌ അല്പം മാറിയ അവളുടെ പാന്റിന്റെ അരികില്‍ കൂടി ഇളം വയലറ്റ് നിറമുള്ള ഷഡിയുടെ ഇലസ്ടിക് കാണാമായിരുന്നു. എനിക്ക് ആകെയൊരു തരിപ്പ് അനുഭവപെട്ടു. നിയന്ത്രണം നഷ്ടമാകരുതെ എന്ന് പ്രാര്‍ത്ഥിച്ചു കടിച്ചു പിടിച്ചിരുന്നു. അല്‍പ സമയം കൂടി കഴിഞ്ഞപ്പോള്‍ അവള്‍ നിവര്‍ന്നു കിടന്നു. ഇപ്പോഴും ഇടം കൈ കൊണ്ട് എന്‍റെ ഷര്‍ട്ടില്‍ ഇറുക്കിയുള്ള പിടി വിട്ടിരുന്നില്ല.

മലര്‍ന്നു കിടന്ന ജിന്‍സിയുടെ വയറിലേക്ക് നോട്ടം വീണ എന്‍റെ സകല നിയന്ത്രണവും നഷ്ടമായി. ആലില വയറിലെ , മനോഹരമായ പൊക്കിള്‍ ചുഴി ഏതൊരുവനെയും കമ്പി ആക്കുന്നതായിരുന്നു. എന്‍റെ അണ്ടി പതിയെ തലപൊക്കുന്നത് ഞാന്‍ അറിഞ്ഞു. ജിന്‍സിയുടെ തലയുടെ പുറകുവശം അതിന്‍റെ മുകളില്‍ അമര്‍ന്നിരിക്കുന്നത് കൊണ്ട് തല്‍ക്കാലം സേഫ് ആണെന്ന് മനസിലായി.

ഞാന്‍ പതിയെ അവളുടെ വയറില്‍ കൈ വച്ചു. പൊക്കിളില്‍ ഒന്ന് വിരലിട്ടു ഇളക്കി. മുറിച്ചു വച്ച വെണ്ണയില്‍ തൊടുന്നപോലെ ഉള്ള ഫീല്‍, കൈവിരല്‍ അവളുടെ മൃദുല മേനിയില്‍ ആഴ്ന്നിറങ്ങി പോകുന്ന പോലെ സോഫ്റ്റ്‌ ആയിരുന്നു. എന്‍റെ സിരകളില്‍ കാമത്തിന്റെ ചൂട് കയറാന്‍ തുടങ്ങി. ഞാന്‍ കൈ പതിയെ അവളുടെ അടിവയറിലെക്ക് തലോടി. പാന്റിന്റെയും ഷഡിയുടെയും ഇടയില്‍ കൂടി വിരല്‍ അരിച്ചു കയറി. ചെറിയ രോമങ്ങളില്‍ കൈ സ്പര്‍ശിച്ചപ്പോള്‍ എന്നില്‍ വികാരം ഉണര്‍ന്നു. മറ്റേ കൈകൊണ്ടു അവളുടെ ഉയര്‍ന്നു നില്‍ക്കുന്ന മുലയില്‍ പതിയെ അമര്‍ത്തി. വലത്തേ കക്ഷം പൂര്‍ണമായി എനിക്ക് മുന്നില്‍ തുറന്നിരുന്നു. ഞാന്‍ പതിയെ മുലയില്‍ നിന്നും കയ്യെടുത്തു കക്ഷത്തില്‍ ഒന്ന് തഴുകി. ചെറിയ രോമങ്ങള്‍ കയ്യില്‍ ഉടക്കി. അല്പം തുറന്നിരുന്ന അവളുടെ മനോഷരമായ സ്ട്രോബറി നിറത്തില്‍ ഉള്ള ചുണ്ടുകളിലേക്ക്‌ ഉമ്മ വെക്കാന്‍ എന്‍റെ മനസ് കൊതിച്ചു.
അടിവയറില്‍ വിശ്രമിച്ചിരുന്ന കൈ വീണ്ടും പൊക്കിളിനു ചുറ്റും തലോടി. എന്‍റെ സ്ഥലകാല ബോധം നഷ്ടമായി. ഞാന്‍ വീണ്ടു കൈ അവളുടെ പാന്ടിയില്‍ കൂടി കടത്തി രോമങ്ങള്‍ വകഞ്ഞു മാറ്റി അവളുടെ പിളര്‍പ്പില്‍ ഒന്ന് തൊട്ടു. അവിടെ അല്പം നനഞ്ഞിരുന്നു. ഞാന്‍ ഒന്ന് ഞെട്ടി. ഇവള്‍ ഉറങ്ങുവല്ലേ. ഒരു സംശയം തോന്നിയ ഞാന്‍ മറ്റേ കൈ വച്ച് അവളുടെ കവിളില്‍ ഒന്ന് തട്ടി. അവള്‍ അറിയുന്നില്ല എന്ന് മനസിലായ ഞാന്‍ താഴെയുള്ള കൈ അവളുടെ പിളര്‍പ്പ് വിടര്‍ത്തി അതിലേക്കു ഇറക്കി. ഉള്ളില്‍ നിറയെ ചൂട് കൊഴുപ്പ് അനുഭവപ്പെട്ടു. പെട്ടന്ന് അവള്‍ ചരിഞ്ഞു എനിക്ക് പുറം തിരിഞ്ഞു കിടന്നു. ഉടുപ്പിലെ പിടുത്തവും വിട്ടു. അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാന്‍ എന്താണ് കാണിച്ചത്‌. അവള്‍ ഉണര്‍ന്നിരുന്നെങ്കില്‍ എന്‍റെ മാനം പോകുമായിരുന്നല്ലോ. എന്നൊക്കെ ഉള്ള ചിന്തകള്‍ വന്നു. സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍ അവളുടെ തല ഉയര്‍ത്തി സോഫയില്‍ കിടത്തി പതിയെ ഞാന്‍ നിരങ്ങി എണീറ്റു മാറി. ഹോ രഷപെട്ടു. എനിക്ക് സമധാനം ആയി. അവള്‍ എങ്ങനെയാണു എന്നെ കാണുന്നത് എന്നറിയില്ലല്ലോ. എന്നോട് ഇഷ്ടം ഉണ്ട് എന്നറിയാം. അത് എങ്ങന്യാണ് എന്നറിയില്ലല്ലോ. അതുകൊണ്ട് റിസ്ക്‌ എടുക്കണ്ട എന്ന് കരുതി.

ഞാന്‍ മാറി ഇരുന്നു ഗ്ലാസില്‍ ഉണ്ടായിരുന്ന ബാക്കി വിസ്കി എടുത്തു കുടിച്ചു തീര്‍ത്തു. വീണ്ടും അവളുടെ കിടപ്പ് കാണുമ്പൊള്‍ കുഴപ്പം ആകണ്ട എന്ന് കരുതി ബാത്ത് റോബ് എടുത്തുകൊണ്ടു വന്നു പുതപ്പിച്ച ശേഷം ഞാന്‍ ബെഡ്റൂമില്‍ പോയി കിടന്നു. കിടക്കും മുന്നേ ജിന്‍സിയുടെ കണ്ണീര്‍ വീണു കുതിര്‍ന്ന ടി ഷര്‍ട്ട് ഊരി കസേരയില്‍ ഇട്ടു. എന്‍റെ മനസ് നിറയെ അവളുടെ വയറും , കക്ഷത്തിലെ കാഴ്ചയും ആയിരുന്നു. അവളുടെ പൂവില്‍ ഇട്ട കൈ ഞാന്‍ മണത്തു നോക്കി. മാദക ഗന്ധം മൂക്കിലേക്ക് അടിച്ചപ്പോള്‍ അവളെ കളിക്കണം എന്ന ആഗ്രഹം മനസ്സില്‍ നിറഞ്ഞു. പക്ഷെ എങ്ങനെ മുട്ടണം എന്നറിയില്ല. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു ഞാനും ഉറങ്ങി പോയി.

ജിന്‍സി കോഫിയുമായി വന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. എണീക്ക് മാഷെ നാലരയായി. രാത്രിയിലും ഉറങ്ങണ്ടേ. ഇനിയും കുറെ ദിവസം ഉണ്ട് ഉറങ്ങാന്‍. ഞാന്‍ ചിരിച്ചുകൊണ്ട് എണീറ്റ് കിടക്കയില്‍ കാലു താഴെയിട്ടു ഇരുന്നു.

കോഫിക്ക് കൈ നീട്ടിയപ്പോള്‍ അവളതു സൈഡ് ടേബിളില്‍ വച്ചിട്ട് പറഞ്ഞു. പോയി മുഖം കഴുകി വാ മാഷെ. എനിക്ക് ഉറങ്ങിയിട്ട് കഴുകാതെ കാപ്പിയും ചായയും കുടിക്കുന്നവരെ ഇഷ്ടമേയല്ല.

ഓ ഇനി ജിന്‍സി മാഡത്തിനു ഇഷ്ടക്കേട് വേണ്ട. ഞാന്‍ എണീറ്റ് വരുന്ന വഴിക്ക് അവള്‍ എന്‍റെ ഷര്‍ട്ടില്ലാത്ത ദേഹത്തേക്ക് ഒരുതരം കൊതിയോടെ നോക്കുന്നത് കണ്ടെങ്കിലും ഞാന്‍ കാണാത്ത ഭാവത്തില്‍ തിരിഞ്ഞു ബാത്‌റൂമില്‍ കയറി. കഴുകി തിരികെ വരുമ്പോള്‍ ജിന്‍സി അവളുടെ കോഫി പിടിച്ചു റൂമിലെ വിംഗ്ബാക്ക് ചെയറില്‍ ഇരിക്കുന്നു. ഞാന്‍ വന്നു ബെഡ്ഡില്‍ ഇരുന്നു കോഫി എടുത്ത് ഊതി കുടിച്ചു. ഞാന്‍ ഊതുന്നത്‌ കണ്ടു അവള്‍ പറഞ്ഞു, വലിയ ചൂടില്ല മാഷെ ഞാന്‍ വന്നു വിളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരം ആയി. എന്നാ ഉറക്കം ആയിരുന്നു.
അത് കേട്ടു ഞാന്‍ പറഞ്ഞു. പറയുന്ന ആള് പിന്നെ ഉറക്കത്തില്‍ നല്ല ബോധം ആണല്ലോ. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ തന്നെ അറിയില്ലല്ലോ. ഞാന്‍ പറഞ്ഞത് കേട്ടു അവളൊന്നു ചമ്മി എന്ന് തോന്നി.

എങ്കിലും പൊ മാഷെ എന്ന് പറഞ്ഞു അവള്‍ എന്‍റെ നെഞ്ചിലേക്ക് നോക്കി. മാഷ് നല്ല ഫിറ്റ്‌ ബോഡി ആണല്ലോ എന്ന് പറഞ്ഞു.

കണ്ണ് വെക്കാതെ പെണ്ണെ എന്ന് പറഞ്ഞു ഞാന്‍ കോഫി താഴെ വച്ച് വാര്‍ഡ്‌റോബില്‍ നിന്നും ഒരു ടി ഷര്‍ട്ട് എടുത്തു ഇട്ടു.

അയ്യേ മാഷിന് നാണം വന്നോ. ഇടണ്ട മാഷെ നല്ല ബോഡി ആണല്ലോ. ഇവിടെ ഞാനല്ലേ ഉള്ളു എന്ന് പറഞ്ഞു അവള്‍ കുണുങ്ങി ചിരിച്ചു.

ഞാന്‍ അടി എന്ന് പറഞ്ഞു കയ്യോങ്ങി. അവള്‍ വീണ്ടും ചിരിച്ചു.

കോഫി കുടിക്കുന്ന കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു. താന്‍ ഓക്കേ ആണോ ?

അതെ മാഷെ. മാഷിന് ബാകി കഥ കേള്‍ക്കണോ ?

അയ്യോ വേണ്ട ഇനി കഥ പറയണ്ട. എന്‍റെ ഒരു ടീ ഷര്‍ട്ട് മുഴുവന്‍ നനച്ചതില്‍ ആണ് താന്‍ ചാരി ഇരിക്കുന്നത്.

അയ്യോ മാഷെ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. പക്ഷെ മാഷിനോട് ഒക്കെ പറഞ്ഞപ്പോള്‍ നല്ല ആശ്വാസം. എനിക്ക് ഒരുപാടു സുരക്ഷിതത്വം തോന്നി മാഷിന്‍റെ കൂടെ. ഒരുപാടു നാളായി അറിയുന്ന ആളെ പോലെ ആണ് മാഷ്. സോറി മാഷെ. മാഷിന് ഇഷ്ടമായില്ലെങ്കില്‍. ഇനി ഞാന്‍ ശ്രദ്ധിക്കാം. അതും പറഞ്ഞു അവള്‍ ചെറിയൊരു വിഷമത്തോടെ കോഫി കപ്പുകളും എടുത്തു പോയി.

അല്പം കഴിഞ്ഞിട്ടും അവളെ കാണാതെ വന്നപ്പോള്‍ ഞാന്‍ എണീറ്റ് സിറ്റിംഗ് റൂമില്‍ ചെന്ന്. അവള്‍ അവിടെ സോഫയില്‍ ഇരിക്കുന്നു.

എടൊ ജിന്‍സി ഞാന്‍ തമാശ പറഞ്ഞതല്ലേ. എനിക്ക് കുഴപ്പം ഇല്ലടോ. ഇഷ്ടായി. തനിക്കു എന്നോട് അടുപ്പം തോന്നിയത് കൊണ്ടല്ലേ.

അത് കേട്ടപ്പോള്‍ അവളുടെ മുഖം വിടര്‍ന്നു. എണീറ്റ് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കവിളില്‍ ഒരുമ്മ തന്നു. എന്നിട്ട് എന്നെ തള്ളി മാറ്റി ഓടി പോയി സോഫയില്‍ ഇരുന്നു.

ഈ പെണ്ണിന് വട്ടു തന്നെ എന്ന് പറഞ്ഞു ഞാന്‍ അടുത്തുള്ള സോഫയില്‍ ഇരുന്നു.

അവള്‍ എന്നെ നോക്കി ചോദിച്ചു ബാക്കി കഥ പറയട്ടെ മാഷെ.

ഉയ്യോ ഇനി സെന്റി അടിക്കുമോ. എനിക്ക് ആ ടോയിടെ കഥ മാത്രം കേട്ടാല്‍ മതിയാരുന്നു.

ആയടാ മോന്‍റെ ആഗ്രഹം കൊള്ളാമല്ലോ. കേള്‍ക്കുന്നെങ്കില്‍ മുഴുവന്‍ പറയും. ഇല്ലെങ്കില്‍ ഞാന്‍ പോവാ. മാഷ് ഒരു കാര്യം പറഞ്ഞില്ലേ. അതുകൊണ്ട് എനിക്ക് മൊത്തം പറയണം.

ഏതു കാര്യം. ഞാന്‍ എന്ത് പറഞ്ഞു.

കള്ളന്‍. സമിനോട് അകല്‍ച്ച അതുകൊണ്ട് എന്ന് പറഞ്ഞില്ലേ. ഞാന്‍ ഇതൊക്കെ എവിടുന്നു പഠിച്ചെന്നു ചോദിച്ചതില്‍ ഒരു സംശയത്തിന്‍റെ ധ്വനി ഉണ്ടല്ലോ. അതുകൊണ്ട് എന്‍റെ മോന്‍ ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കണം. ചിലപ്പോള്‍ ഞാന്‍ കരയും, കെട്ടിപ്പിടിക്കും. പിച്ചും, മാന്തും , കടിക്കും എല്ലാം സഹിക്കണം. കേട്ടിട്ട് പോയാ മതിയട ശ്യാമേ.

ഇശ്വര ഈ പെണ്ണിന് വട്ടായോ.

ഇല്ല മാഷെ, സന്തോഷം കൊണ്ടാ. ഞാന്‍ ഇങ്ങനെ ഒരാളോട് സംസാരിക്കുന്നതു എത്ര നാളിനു ശേഷം ആണ്. ഇവയോട് പോലും ഞാന്‍ ഇത്ര അടുപ്പത്തില്‍ സംസാരിക്കില്ല.

മാഷെ മാഷിനറിയോ. സാം കല്യാണം കഴിഞ്ഞു ആദ്യത്തെ കുറച്ചു ദിവസം എന്നോട് കുറച്ചു സ്നേഹത്തോടെ സംസാരിച്ചു. അതിനു ശേഷം എന്നെ എല്ലാരും നോക്കുന്നതും എന്നോട് മിണ്ടുന്നതും ഒന്നും അയാള്‍ക്ക് ഇഷ്ടം ആയിരുന്നില്ല.

സാമിന്റെ സിസ്റ്ററിന്റെ കല്യാണം കഴിഞ്ഞു അടുത്ത മാസം എന്നെയും കൂട്ടി സാം ദുബായ് പോയി. അവിടെ വേറെ രണ്ടു ഫാമിലികള്‍ താമസിക്കുന്ന കൂടെ ഒരു മുറി പ്ലൈവുഡ്‌ അടിച്ചു തിരിച്ച റൂമില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചത്. ഒരുപാടു സ്വപ്‌നങ്ങള്‍ ആയി ചെന്ന എനിക്ക് പലതും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. എങ്കിലും നല്ലൊരു കുടുംബം ഉണ്ടാക്കാന്‍ എല്ലാം സഹിച്ചു മുന്നോട്ടു പോകാം എന്ന് കരുതി. പക്ഷെ ഒന്നും ഞാന്‍ വിചാരിക്കുന്ന പോലെ ആയിരുന്നില്ല മാഷെ. ഒന്നും.

ഇടക്ക് എനിക്കൊരു ചെറിയ ജോലി കിട്ടി. അപ്പോഴാണ് അല്പം ആശ്വാസം ആയതു. പുറത്തിറങ്ങാനും ആളുകളുമായി മിണ്ടാനും ഒക്കെ അവസരം കിട്ടിയത് അപ്പോഴാണ്. പക്ഷെ അപ്പോഴേക്കും സാം മാനസികമായി ഒരുപാടു അകന്നു. കാര്യം എന്താണെന്നു എനിക്ക് മനസിലായില്ല. ഞാന്‍ എന്നെക്കൊണ്ട് പറ്റുന്ന പോലെ അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ അങ്ങോട്ട്‌ അപ്പ്രോച് ചെയ്തതിനു അടുത്ത ദിവസം എന്നെ പറഞ്ഞതിന് കയ്യും കണക്കും ഇല്ല. അയാളുടെ കൂടെ ഒരു തവണ പോലും എനിക്ക് തൃപ്തി ഉണ്ടായിട്ടില്ല മാഷെ. എന്നിട്ടും ഞാന്‍ പരാതി പറഞ്ഞില്ല. ഞാനും ഒരു പെണ്ണല്ലേ മാഷെ.

കുറച്ചു മാസം കഴിഞ്ഞു സാമിന് അബുദാബിക്ക് ട്രാന്‍സ്ഫര്‍ ആയി. അവിടേക്ക് എന്നെ കൊണ്ട് പോകാതെ ആണ് പോയത്. ഞാന്‍ വിളിച്ചു കരഞ്ഞു പറഞ്ഞു, പട്ടിണി ആണെങ്കിലും എനിക്ക് കൂടെ നിന്നാല്‍ മതിയെന്ന്. അതൊന്നും അയാള്‍ കേട്ടില്ല. സാം ഇല്ലാത്തതു കൊണ്ട് ഞാന്‍ ജോലിക്ക് പോകുന്ന സ്ഥലത്തും, വരുമ്പോഴും സാമിന്റെ ചില സുഹൃത്തുക്കള്‍ എന്നെ ട്രൈ ചെയ്യാന്‍ തുടങ്ങി. ഒരുത്തന്‍ ഒരിക്കന്‍ ലിഫ്റ്റില്‍ വച്ച് എന്നെ കേറി പിടിക്കാന്‍ വരെ തുടങ്ങി. ഇതൊക്കെ ഞാന്‍ സാമിനോട് പറഞ്ഞപ്പോള്‍ ഞാന്‍ ആടി കുണുങ്ങി സംസാരിച്ചിട്ടു ആണെന്ന് ആണ് സാം പറഞ്ഞത്. ഇവിടെ നില്‍ക്കണ്ട നാട്ടില്‍ പോകാന്‍ ആണ് പറഞ്ഞത്. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് സാം അബുദാബിക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയതാണ് എന്ന്. അത് കൂടി അറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി മാഷെ.

ഞാന്‍ ഇതൊക്കെ കെട്ടു അന്തം വിട്ടു ഇരിക്കുകയായിരുന്നു. ഇത്രയും ഐശ്വര്യം ഉള്ള സുന്ദരി പെണ്ണിനോട് ഒരുത്തന്‍ ഇങ്ങനൊക്കെ ചെയ്യുമോ? അതും സ്വന്തം ഭാര്യയോട്‌.

എന്‍റെ നോട്ടം കണ്ടു കണ്ടു അവള്‍ ചോദിച്ചു, മാഷിന് വിശ്വാസം ആയില്ല അല്ലെ. അവള്‍ ഫോണ്‍ എടുത്തു ഒരു മെസേജ് കേള്‍പ്പിച്ചു. സാം ഇന്നലെ അയച്ചതാണ്. ഞാന്‍ മാഷിന്‍റെ കൂടെ ആണോ കിടക്കുന്നത് എന്നാണ് ചോദിച്ചത്. ഈ നിമിഷം വരെ എന്‍റെ ശരീരത്ത് സാം അല്ലാതെ ആരും തൊട്ടിട്ടില്ല മാഷേ. ഇതിനൊന്നും ഞാന്‍ റിപ്ലെ അയച്ചില്ല. അയക്കുകയും ഇല്ല. എന്നും ഇതുപോലെ പത്തിരുപതു മെസേജ് അയക്കും. പപ്പയെ ഓര്‍ത്തു ഞാന്‍ സഹിക്കുന്നത്. അവനും ഡിവോഴ്സ് ചെയ്യാന്‍ പേടി ഉണ്ട്. ഞങ്ങള്‍ കൊടുത്ത പൈസ തിരിച്ചു തരേണ്ടി വരും എന്ന് ഓര്‍ത്തു. മാഷ് പറ ഇങ്ങനെ ഒരാളോട് എങ്ങനെ ഇഷ്ടം തോന്നും മാഷെ. അവന്‍റെ പ്രോബ്ലം എന്താണ് എന്നെങ്കിലും ഒന്ന് പറയാന്‍ ഞാന്‍ പല തവണ ചോദിച്ചു. എല്ലാത്തിനും തിരിച്ചു എന്നെ തെറി വിളിക്കും.

ഹോ ഇങ്ങനെ മനുഷ്യര്‍ ഉണ്ടോ ജിന്‍സി. സോറി ഞാന്‍ അറിഞ്ഞില്ല താന്‍ ഇത്രയൊക്കെ പ്രശ്നത്തില്‍ ആണെന്ന്. എന്നിട്ട് എന്തുണ്ടായി ബാകി പറയു.

123081cookie-checkമറിയം ജിന്‍സി 3

Leave a Reply

Your email address will not be published. Required fields are marked *