എന്‍റെ മോന് വേണ്ടി ഒരു സുന്ദരികുട്ടിയെ തന്നെ അമ്മ കണ്ടുപിടിക്കും

Posted on

“എല്ലാ വട്ടത്തെയും പോലെ ഒരു കേസ് അന്വേഷണം എസ്.പി എനിക്ക് കൈമാറാന്‍ ഇരുന്നപ്പോള്‍ ആണ് ഈ ട്രാന്‍സ്ഫര്‍ കിട്ടിയത്,പോരാത്തതിന് ഒരു രാഷ്ട്രീയ കൊലപാതകം കൂടി അപ്പോള്‍ പിന്നെ ട്രാന്‍സ്ഫര്‍ കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.ഞാന്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ആ കേസ് എനിക്ക് ഉറപ്പായും തെളിയിക്കാന്‍ പറ്റുമായിരുന്നു പക്ഷെ അതിനു മുന്‍പ്”……., ദാസ് പറഞ്ഞു നിര്‍ത്തി.

“അത് പോട്ടെ ഡാ,എന്‍റെ മോന്‍ മിടുക്കനാണെന്ന് അമ്മയ്ക് അറിയാം,ഒരു കണക്കിന് മോന് ട്രാന്‍സ്ഫര്‍ ഇങ്ങോട്ട് തന്നെ കിട്ടിയത് നന്നായില്ലെ,അതുകൊണ്ടല്ലെ അമ്മയ്ക്ക് കുറെ നാളിനു ശേഷം മോനെ കാണാന്‍ പറ്റിയതും,നിനക്ക് ഇനി കുറച്ചു നാളെങ്കിലും അമ്മയോടൊപ്പം ഇവിടെ കഴിയാന്‍ പറ്റുന്നതും”.നന്ദിനി പറഞ്ഞു

“അതും ശരിയാണമ്മെ,ഇനി ഉടനെ ഒന്നും അടുത്ത ട്രാന്‍സ്ഫര്‍ കിട്ടാതിരുന്നാല്‍ കൊള്ളാം”.ദാസ് പറഞ്ഞു

അതേസമയം നന്ദിനി മകന്‍റെ കല്യാണക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ അവനോട് പറയണോ വേണ്ടിയോ എന്ന ആശയകുഴപ്പത്തില്‍ ആയിരുന്നു.

“അമ്മെ”.എന്ന ദാസിന്‍റെ വിളി കേട്ടിട്ടാണ് നന്ദിനി ആ ചിന്തയില്‍ നിന്നും മുക്ത ആയത്.

“അമ്മ എന്ത് ആലോചിച്ചുകൊണ്ടിരിക്കുവരുന്നു?”.ദാസ് ചോദിച്ചു

“ഒന്നും ഇല്ലെട വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നത”.നന്ദിനി പറഞ്ഞു

“അതൊന്നും അല്ല എന്താണെന്ന് തുറന്ന് പറ അമ്മെ,അല്ലെങ്കില്‍ പിന്നെ അമ്മേടെ ഈ മോന്‍ പിണങ്ങുവെ”………..

“നീ ദേഷ്യപ്പെടില്ലെന്നു ഉറപ്പ് തന്നാല്‍ പറയാം”.

“ഞാന്‍ ദേഷ്യപ്പെടില്ല അമ്മ പറയ്”.

“നിന്നെ ഒരു കല്യാണം കഴിപ്പിക്കുന്ന കാര്യത്തെ കാര്യത്തെക്കുറിച്ചാ ഞാന്‍ ആലോചിച്ചത്”.

“ഞാന്‍ അമ്മയോട് പറഞ്ഞിട്ടുള്ളത കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്ന്”.

“അതെന്താട നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ?”
“അതോ നീ സന്യസിക്കാന്‍ പോവാണോ?”.നന്ദിനി ചോദിച്ചു.

“അതല്ലമ്മേ ഇപ്പോള്‍ തന്നെ കണ്ടില്ലെ എന്‍റെ അവസ്ഥ,സ്വന്തം അമ്മയുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറില്ല,ഇനി ഒരു പെണ്ണിനെ കെട്ടി അതിന്‍റെ സന്തോഷം കൂടി ഞാന്‍ നശിപ്പിക്കണോ?”

“ഡ നീ പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഈ വീട്ടില്‍ ഒറ്റക്കല്ലേ എനിക്ക് ഒരു കൂട്ടിന് വേണ്ടി എങ്കിലും നീ കല്യാണം കഴിക്കണം,ഞാന്‍ പോയി കഴിഞ്ഞാല്‍ നിനക്ക് ഒരു തുണ വേണ്ടേ?,ഇതു അമ്മേടെ ഒരു ആഗ്രഹമ കുട്ടന്‍ എതിര് പറയരുത്……..

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ദാസ് പറഞ്ഞു

“ശരി അമ്മയുടെ ഇഷ്ടം”.

“എന്‍റെ മോന് വേണ്ടി ഒരു സുന്ദരികുട്ടിയെ തന്നെ അമ്മ കണ്ടുപിടിക്കും”.നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു

“ഉം”.ദാസ് ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.

പിറ്റേന്ന് പുലര്‍കാലത്ത്‌ വീട്ടിലെ പൂവന്‍കോഴി കൂവുന്ന ശബ്ദം കേട്ടാണ് ദാസ് ഉണര്‍ന്നത്.രാവിലത്തെ വ്യായാമവും പ്രഭാതക്രിത്യങ്ങളും കഴിഞ്ഞു ദാസ് ഉമ്മറത്തിരുന്നു അമ്മ ഉണ്ടാക്കിയ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു.

“മോനെ ആഹാരം കഴിക്കണ്ടേ”?
“ഇന്നു നേരത്തെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യേണ്ടതല്ലേ”?അടുക്കളയില്‍ നിന്നു കൊണ്ട് നന്ദിനി ദാസിനോട് പറഞ്ഞു.

“ആ അമ്മെ,ദാ വരുന്നു”.ദാസ് മറുപടി നല്‍കി

രാവിലെ അമ്മ ഉണ്ടാക്കിയ ദോശയും സാമ്പാറും കഴിച്ച ശേഷം ദാസ് യൂണിഫോം ഇടാനായി തന്‍റെ മുറിയിലേക്ക് പോയി.യൂണിഫോം അണിഞ്ഞ ശേഷം തന്‍റെ മുറിയിലെ കണ്ണാടിയില്‍ നോക്കി മീശയും പിരിച്ച് ദാസ് തൊപ്പിയും വെച്ച് കോണിപടികള്‍ ഇറങ്ങി താഴെ ചെന്നു.അമ്മയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയതിനു ശേഷം യാത്രയും പറഞ്ഞു തന്‍റെ കാറില്‍ പുതിയ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

ഇതേ സമയം പുതിയ എ.എസ്.പി യെ വരവേല്‍ക്കാനായി സ്റ്റേഷനില്‍ തയാറെടുപ്പുകള്‍ നടക്കുകയായിരുന്നു.ബൊക്കയും പൂമാലയും ഒരുക്കി എ.എസ്.പി യുടെ വരവിനായി ആ സ്റ്റേഷനിലെ ദാസിന്‍റെ ജൂനിയര്‍ ഓഫീസെര്‍സും കോണ്സ്ട്രബിള്‍സും എല്ലാം സ്റ്റേഷന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു.

“പുതിയ എ.എസ്.പി എങ്ങനെ ഉള്ള ആളാണ് എന്ന് അറിയുമോ”?
അവിടെ നിന്ന ഒരു കോണ്സ്ട്രബിള്‍ സഹപ്രവര്‍ത്തകനോട് ചോദിച്ചു.

“കൃഷ്ണദാസ് എന്നാണ് പേര്,ചെറുപ്പക്കാരന്‍ ആണ്,പിന്നെ ഡിപ്പാര്‍ട്ടുമെന്റ്റില്‍ അദ്ദേഹത്തിന് ചൂടന്‍ ദാസ് എന്ന വട്ടപ്പേര് ഉള്ളതായും ആണ് കേട്ടത്”.മറ്റെയാള്‍ മറുപടി പറഞ്ഞു.

കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം ദാസിന്‍റെ കാര്‍ സ്റ്റേഷന്‍റെ മുന്‍പില്‍ വന്നു നിന്നു.ദാസ് കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും അദ്ധേഹത്തെ സല്യുട്ട് ചെയ്തു.അതിന് ശേഷം സി.ഐ ബെഞ്ചമിനും എസ്.ഐ ഷെമീറും ബൊക്കയും പൂമാലയും നല്‍കി ദാസിനെ സ്വാഗതം ചെയ്തു.സ്റ്റേഷന് അകത്തു കയറി എല്ലാവരെയും പരിചയപ്പെട്ടതിന് ശേഷം ജോയിന്‍ ചെയ്യാനായി എസ്.പി ഓഫീസിലേക്ക് ദാസ് നടന്നു.

“മേ ഐ കമിന്‍ സര്‍”.ഓഫീസിന് പുറത്ത് നിന്ന് കൊണ്ട് ദാസ് ചോദിച്ചു.

“എസ് കമിന്‍”.അകത്തു നിന്നും എസ്.പി ബിനോയ്‌ ഇടിക്കുളയുടെ മറുപടി വന്നു’

എസ്.പി യെ കണ്ടപാടെ ദാസ് ഒരു സല്യുട്ട് ചെയ്തു.

9180cookie-checkഎന്‍റെ മോന് വേണ്ടി ഒരു സുന്ദരികുട്ടിയെ തന്നെ അമ്മ കണ്ടുപിടിക്കും

Leave a Reply

Your email address will not be published. Required fields are marked *