രണ്ട് മുഖങ്ങൾ – Part 6

Posted on

സപ്പോര്‍ട്ട് കുറഞ്ഞു വരുന്നത് കഥ മോശമയോണ്ടാണോ ? അതോ ആര്‍ക്കും മനസിലാവാത്തോണ്ടോ ? അതോ തുണ്ട് കുറവായോണ്ടോ ? അറിയില്ല . പക്ഷെ ഞാന്‍ തോല്‍ക്കാന്‍ തയാറല്ല കൂടെപിടിക്കാന്‍ പറ്റണോരു പിടിച്ചോളിന്‍, ഈ ഭാഗത്തും ചിലപ്പോ കിളികള്‍ പാറും. സപ്പോര്‍ട്ട് തന്നവര്‍ക്ക് നന്ദി ഉണ്ട്ട്ടോ അത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പിന്നെ തുണ്ടോക്കെ പതിയെ വരുള്ളൂ (എന്‍റെ നായകനും നായികയും ഒന്നും പ്രായപൂര്‍ത്തി ആയിട്ടില്ലടെ {ഒരു കണ്ണടച്ചു ചിരിക്കണ ഇമോജി }
“”അരുണിമ, അരുണ്‍, ഹം…. ഹം…. രാവുണ്ണി…. ഹാ……””
ഭദ്രന്‍ അലറിക്കൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും വീണ്ടും താഴെ വീഴുന്നു.

“”ആമി……””

വിഷ്ണു വിളിച്ചു കൂവി. അരുണിമ ആ ചീറിപ്പാഞ്ഞു പോയ കാറിൽനിന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു.

**********************************************

ഭാഗം 6
വിഷ്ണു വയ്യാതെ വേച്ചു വേച്ചു നടന്നു റോഡിന്റെ നടവിലേക്കു വന്നു വീണു. അപ്പോഴും ആമി ആമി എന്നവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടേക്ക് സംഘമായി വന്ന ആ കൂട്ടത്തിൽ അരൊക്കെയോ അവന്റെ ചുറ്റും വട്ടങ്കൂടി,

“”അപകടം പറ്റിയതാണോ അല്ലേ ആരേലും തല്ലി ഇട്ടതാണോ ആർക്കറിയാം. “”

അക്കൂട്ടത്തിൽ ആരോ പറഞ്ഞു.

“”ഇതാ മംഗലത്തെ ചെക്കനല്ലേ. മഹാദേവന്റെ ആനന്ദ്രവൻ!””

“’അതിന് ദേവേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ. ടാ ജോണി ചിലപ്പോ അങ്ങേരാ സ്റ്റേജിന്റെ അടുത്തുണ്ടാകും പോയി വിളിച്ചിട്ട് വാ, ഇങ്ങനെ നിക്കാതെ ആരേലും ഒരു ടാക്സി വിളിയോ!“”

കുറച്ചു കഴിഞ്ഞു വേറൊരുകൂട്ടം ആൾക്കാർ അങ്ങോട്ടേക്ക് ഓടിപിടഞ്ഞു വന്നു. അതിലൊരാൾ

“”എന്താ…!എന്താടാ ശ്രീകുട്ടാ നിനക്ക് പറ്റിയത്?””

ആര്യയുടെ അച്ചൻ മഹാദേവൻ ആയിരുന്നു അത്‌.

“”അറിയില്ല””

അവൻ മറുപടി നൽകി.

“”അറിയില്ലന്നോ? നിന്റെ പുറം നീയറിയാതെ ഇങ്ങനെ ആക്കോ? “”

ആരോ ഇടയ്ക്കു കയറി

“”ഇതവനാ…! ഇതും ആ നാറി തന്നാ, ഞാൻ ഇന്നവനെ കൊല്ലും. കയ്യിൽ കാശുണ്ടെന്നുവേച്ചു ബാക്കിയുള്ളോർക്ക് ഈ നാട്ടിൽ മാന്യം മര്യായതക്കു ജീവിക്കാൻ പറ്റാണ്ടായോ.””

ജോൺസൺ പോലീസിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.

“”ഇനി അവനീ നാട്ടിൽ കാല് കുത്തിയ ഞങ്ങൾ നോക്കിക്കോളാം സാറേ.””

ആ കൂട്ടത്തിൽ മറ്റാരോ ആവേശം കൊണ്ടു.

“”ജോൺസ ഇതിപ്പോ അതികം ആരും അറിഞ്ഞിട്ടില്ല പുറത്തറിഞ്ഞ നമ്മുടെ കൊച്ചിനാ നാണക്കേട്. നീ ഇങ്ങ് വന്നേ….!“”

ബീനേച്ചിയുടെ കാര്യം പുറത്തു പറയാതിരിക്കാൻ ജോൺസൺ പോലിസിനെ ജോണിച്ചേട്ടൻ വിളിച്ചോണ്ട് പോയി.

“” എന്നുവെച്ചു ഞാൻ അവനെ വെറുതേ വിടണോ?. “”

ജോൺസൺ പോലീസ് ആ പൊക്കിലും അലറി വിളിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ആര്യേച്ചിയും എവിടുന്നോ ഓടിക്കിതച്ചു വന്നു. ചുറ്റും നിന്നവരെയെല്ലാം തട്ടിമാറ്റി അവള്‍ ആ കൂട്ടത്തിനുള്ളിലേക്ക് കയറി.

“”മാറിനിക്കങ്ങോട്ട്. “”

ഒരു പെണ്ണിന്റെ ശബ്ദം കേട്ടിട്ട് ചുറ്റും കാഴ്ച്ചക്കാർ ആയിരുന്നവർ എല്ലാം പേടിച്ചു മാറിനിന്നു. എങ്ങനെ മാറാതിരിക്കും അത് ആര്യ മഹാദേവിന്റെ ഗർജനമായിരുന്നു . ജീവനിൽ പേടിയുള്ളവർ മാറിനിന്നുപോകും. ഒരുപക്ഷെ ദേവേട്ടൻ പോലും ഒന്ന് പേടിച്ചിട്ടുണ്ടാവണം. അവൾ ശ്രീഹരിയെ താങ്ങിയെടുത്തു അവളുടെ മടിയില്‍ കിടത്തി. അവളുടെ മുഖത്തു പടർന്നിരുന്ന രൗദ്രം കരുണക്കു വഴിമാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ പ്രവർത്തികൾ കണ്ടുനിന്നവരിൽ ചിലർക്ക് ഒരമ്പരപ്പുണ്ടാക്കി. അവൾ അവന്‍റെ മുഖം കോരിയെടുത്തു.

“”എന്താ ശ്രീ എന്താ നിനക്ക് പറ്റിയത് “”

“” ആര്യേച്ചി…. അവൻ അവൻ എന്നേ തല്ലി …””

ഇപ്പോ താൻ ഏറ്റവും സുരക്ഷിത കൈകളിൽ ആണന്നുള്ള ബോധം വിഷ്ണുവിന് അവന്റെ ഒളിച്ചുകളി തുടരാൻ ധൈര്യം പകർന്നു. അതുകൊണ്ടു തന്നെ വിഷ്ണു അപ്പോഴെല്ലാം ശ്രീഹരിയുടെ ഭാവത്തിലാണ് സംസാരിച്ചത്. പക്ഷേ ആര്യേ തന്റെ കയ്യിൽ കിടക്കുന്നത് വിഷ്ണു ആണെന്ന് മനസിലാക്കിരുന്നുവോ? നിശ്ചയില്ല.

അവൻ തന്റെ അടുത്ത് വള്ളി പൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പി എടുത്തു അവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തത്തെ അടിയിൽ ചളുങ്ങിപോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചു വീണു. എന്തോ മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ . അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.

അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരുങ്കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽ തന്നായിരുന്നു.

കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യ തന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി പക്ഷേ ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽ തന്നെ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.

“”ആര്യേച്ചീ ഇച്ചിരി മോരും വെള്ളം .“”

അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ കുതിർന്ന കവിളിൽ ഒരു ചെറു ചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നു ചിരിച്ചു.
പക്ഷേ ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നാവളുടെ മുഖം കൂടുതൽ ഇരുണ്ടു അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.

“”ആ ജോൺസൻ വാ കേറിവാടോ “”

ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷെണിച്ചിരുത്തി.

“” ദേവേട്ടാ ഞാൻ വന്നത് എനിക്കൊരു കാര്യം പറയാനുണ്ട്. “”

അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.

“”എന്താ ജോൺസാ എന്താടാ?”’

മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാദി തെളിഞ്ഞുവന്നു.

“”അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രെക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടി വിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലാന്നാ കരുതിയത്.

ഇന്ന് വീണ്ടും … പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ“”

“”ജോൺസാ ഞാനിപ്പോ എന്ത് വേണന്നാണ് നീ പറഞ്ഞുവരുന്നേ? “”

“” ദേവേട്ടാ .., ഏട്ടന് അറിയാമല്ലോ അവൻ എന്റെ കുഞ്ഞിനോട് ഇത് രണ്ടാമത്തെ വെട്ടാ….. ഞാൻ ഒരു പോലീസുകാരനായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റണില്ലേട്ടാ, ഇത് പുറത്തറിഞ്ഞ എന്റെ കുഞ്ഞിന്റെ ഭാവി. പക്ഷേങ്കി അങ്ങനവനെ വിടാന്‍ പറ്റോ… “”

അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ചുണ്ടുകൾ ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു, എങ്കിലും അയാൾ തുടർന്നു.

“” അവനെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ദേവേട്ടൻ എന്നെ ഇതിൽ സഹായിക്കണം, അത് പറയാനാ ഞാൻ വന്നേ. ഒരു കംപ്ലയിന്റ്, ശ്രീഹരിയെ കൊണ്ട് അവന്റെ പേരിൽ, അതിൽ പിന്നെ അതിന്റെ പേരിൽ നിങ്ങക്ക് വരുന്ന പ്രശ്നങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.””

“”ജോൺസാ അവൻ, അവൻ ചെറുതല്ലേ. പോലീസും കോടതിയുമായി, തന്നേമല്ല അവരോടൊക്കെ….””

“”ദേവേട്ടാ നിങ്ങളും ഇങ്ങനെ പറയുകയാണോ. നിങ്ങടെ മോൾക്കാ ഈ ഗതി വന്നത് എങ്കിലോ . അല്ല ഇനി വരില്ലെന്ന് ആര് കണ്ടു.””
“”ജോൺസൺ താൻ എന്താണ് ഈ പറയുന്നേന്നോർമയുണ്ടോ? “”

അത് കേട്ടപ്പോൾ പൊതുവേ ശാന്തനായ ദേവേട്ടനും ദേഷ്യം ഇരച്ചു കയറി.

“”അല്ല …ഞാൻ പറഞ്ഞത് അതല്ല.””

അയാള്‍ തന്‍റെ വായില്‍ നിന്നു വീണ വാക്കുകളെ അപലപിച്ചു. അത് കേട്ടിട്ടാവും ദേവേട്ടൻ ഒന്നടങ്ങിയത് .

“”ജോൺസാ, എനിക്ക് മനസിലാവും നിന്റെ വിഷമം. പക്ഷേ അവൻ,… ശ്രീക്കുട്ടന് അതൊന്നും താങ്ങാനുള്ള ശക്തിയില്ലടോ. അവനെ വീണ്ടും ഞങ്ങൾക്ക്…..””

ദേവേട്ടൻ അവരുടെ നിസഹായവസ്ഥ വെളിപ്പെടുത്തി.

“”ഏതായാലും ശ്രീക്കു നിങ്ങളെയും എന്നെക്കാളുമൊക്കെ ചങ്കൂറ്റമുണ്ട്. അത് ഞാൻ കണ്ടതാ,… അന്നവനെ ചവിട്ടി ഇടുന്നത്. അന്നവൻ ശല്യപ്പെടുത്തിയത് എന്റെ ചക്കരെ അയിരുന്നില്ല,.. അത് നിങ്ങടെ അച്ചൂനെയായിരുന്നു.

അവനെ പറ്റിയുള്ള നിങ്ങടെ ഈ ഭയമൊന്നും അവനറിയണ്ട. അവൻ ആങ്കുട്ടിയാ ദേവേട്ടാ ആങ്കുട്ടി. എനിക്ക് ഇതുപോലെ ഒരെണ്ണം പിറന്നിരുന്നേ ഞാൻ ഇന്ന് ഇവിടെ വന്നു നിങ്ങടെ കാല് പിടിക്കേണ്ടി വരില്ലായിരുന്നു.””

“”താൻ എന്തായി പറഞ്ഞത്? എന്റെ അച്ചു മോളെയും അവൻ…. “”

“”അതൊന്നും എനിക്കറിയില്ല പക്ഷേ ശ്രീയേ ഉണ്ടായിരുന്നുള്ളു അവൾക്കുവേണ്ടി അവനോടു എതിർത്തു നിക്കാൻ.””

അത് കേട്ടപ്പോൾ മഹാദേവന്‍ ഒന്ന് ചുറ്റും നോക്കിയിട്ട് ,

“” എടോ ഈ സംസാരം നമുക്ക് ഇവിടെ വേച്ചു വേണ്ട. ഞാൻ, ഞാനൊന്നാലോചിക്കട്ടേ. പക്ഷേ എനിക്ക്…., ഞാൻ ഉറപ്പ് പറയില്ല. താൻ ഇപ്പൊ പൊക്കോ.””

“”മതി അത്രേം മതി, അവനെ ആ പൊലയാടിമോനേ എനിക്കൊന്ന് ലോക്കപ്പില്‍ കിട്ടിയാമതി. “”

ജോൺസൺ പോലീസ് പിന്നെ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നു ഇറങ്ങി .

“”അച്ചൂ“”

മഹാദേവന്‍ നീട്ടി വിളിച്ചു. ആ വിളികെട്ടു ആര്യേച്ചി അങ്ങോട്ട്‌ ചെന്നു.

“”നീ എന്നോട് എന്തെങ്കിലും പറയാതെ ഒളിക്കുന്നുണ്ടോ മോളേ? സത്യം പറയണം.””

“”ഇല്ല…ഇല്ലച്ചാ””

മഹാ ദേവന്‍റെ ചോദ്യത്തിനു ഇതിപ്പോ എന്താന്നോരു സംശയ ഭാവത്തില്‍ അവൾ മറുപടി പറഞ്ഞു.

“”എന്റെ മോള് അച്ഛനോട് കള്ളം പറരുത്. നിനക്ക് ആ രാവുണ്ണിടെ മകനായി എപ്പോഴെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അതിനാണോ അവന്‍ ഇന്ന് നമ്മുടേ ശ്രീകുട്ടനെ തല്ലിയത്?””

“”അത്‌ അച്ഛാ…അവൻ..“”
“”എന്നിട്ടെന്താ അന്ന് അച്ഛനോട് പറയാഞ്ഞേ?…. എന്താന്ന്?””

ദേവേട്ടന്റെ ആ ചോദ്യത്തിന് ഒരൽപ്പം കാഠിന്യം ഉണ്ടായിരുന്നു.

“”അവൻ എന്നേ ഒന്നും ചെയ്തില്ല, എന്റെ പുറകെ നടന്നു കമന്റടിച്ചൂ… ഞാൻ തിരിച്ചു നല്ലത് പറഞ്ഞപ്പൊ അവൻ പോയി. അത്രേ ഉള്ളു.””

“”വീണ്ടും കള്ളം പറയുന്നു നീ ല്ലേ…. അവനെ പോലെയുള്ള തെമ്മാടികളിൽ നിന്നും എന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ പറ്റാത്ത ഈ ഞാൻ….. ച്ചേ….! ആ ജോൺസൻ പൊലീസങ്ങനെ ശ്രീക്കുട്ടനുള്ള ധൈര്യം ഇല്ലേന്ന് മുഖത്തു നോക്കി ചോദിച്ചപ്പോൾ. ഞാൻ ഇനി എന്തിനാടി നിന്റെ അച്ഛനായി….. എന്നോട് പറയാരുന്നില്ലേ?””

“”അച്ഛാ അതിനന്നോന്നും നടന്നില്ല. അവൻ എന്നേ ഒന്നും ചെയ്തില്ല, അച്ഛൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് എന്റെ വിഷ്ണുവേട്ടൻ എനിക്ക് കാവലായി ഉണ്ടച്ചാ. എനിക്കതുമതി “”

“”എന്ത്..! അപ്പൊ അന്നത്തെ പോലെ വീണ്ടും ശ്രീ….. അപ്പൊ നമ്മൾ ചെയ്ത മരുന്നിനും മന്ത്രത്തിനും ഒന്നിനും ശ്രീകുട്ടനെ രക്ഷിക്കാനായില്ലേ?….. ദേവീ….. നിങ്ങൾ രണ്ടാളും വീണ്ടും ഞങ്ങളെ ചതിക്കുവാരുന്നല്ലേ.! എന്റെ കുഞ്ഞു…. എന്റെ കുഞ്ഞെന്ത് നരകയാധനയാവും അനുഭവിച്ചേ…. “”

അല്പം ഒന്ന് നിര്‍ത്തിയിട്ടു ദേവേട്ടൻ പിന്നേം തുടര്‍ന്നു.

“”ജോൺസൻ പറഞ്ഞപ്പൊ എനിക്കുതോന്നിയിരുന്നു ശ്രീകുട്ടന് അതിനാകില്ലെന്നു, പക്ഷേ ഇതു ഞാൻ പ്രതീക്ഷിച്ചില്ല അച്ചൂ… ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എന്റെ ശ്രീകുട്ടനത് ഈ ഗതി വന്നല്ലോ“”

“”അച്ചാ, അന്നത്തെ പോലെയല്ലച്ചാ, അത് അച്ഛനു പറഞ്ഞങ്ങാനാ മാനിസിലാക്കി തരുകാ, എന്റെ വിഷ്ണുവേട്ടനെ…. എന്റെ ദൈവമേ….. “”

“”എനിക്കെന്താ മനസ്സിലാവാത്തത് നീ പറ. ഓ ഇപ്പൊ നീ വലിയ ഡോക്ടറായല്ലോ ഞങ്ങള് പഴയ അമ്പലവാസികൾ….””

അതു കേട്ടപ്പോള്‍ തന്നെ ആര്യയുടെ മുഖം വിളറി. അവള്‍ ചീറി,

“” എന്റെ വിഷ്ണുവേട്ടനെ പറ്റി അച്ഛനെന്തറിയാം ? അന്നാ കണ്ടതല്ലെന്റെ വിഷ്ണുവേട്ടൻ.””

പിന്നെ ഒരു നീണ്ട നിശബ്ദത. അവള്‍ അല്പനേരത്തെ മൗനത്തിനു ശേഷം വീണ്ടു സംസാരിച്ചു തുടങ്ങി

“”നിങ്ങള്‍ എല്ലാവരും കൂടെ പണ്ട് ശ്രീഹരിയേ ചിരിപ്പിക്കാൻ നോക്കിയപ്പോൾ എല്ലാരും മറന്നു പോയ ഒരാൾകൂടെ ഇവിടെ ഉണ്ടായിരുന്നു, ഈ ഞാൻ . എന്റെ കണ്ണിരാരും കണ്ടില്ല, അവനു പുത്തൻ ഉടുപ്പ് കളിപ്പാട്ടങ്ങള്‍ അങ്ങനെ ഓരോന്നും കണ്ടറിഞ്ഞു വാങ്ങികൊടുത്തപ്പോ വിഷ്ണു ഏട്ടൻ പോയ വേദനയിൽ ഒറ്റപ്പെട്ടുപോയ എന്നേ ആരേലും ശ്രെദ്ധിച്ചോ? അതിലൊന്നും എനിക്കൊരു വിഷമമില്ല പക്ഷേ അമ്മക്ക് പോലും ഞാൻ അന്യയായി. നിങ്ങൾ അവനു കൊടുത്ത സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ അവനെപ്പോലെ എന്നെയും ഒന്നും ചേർത്തു പിടിച്ചെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അതിനിടയിൽ എനിക്ക് എന്റെ ശ്രീയോട് പോലും ദേഷ്യം തോന്നി . അന്നാ അച്ഛൻ അവനെ കോട്ടയത്ത് കൊണ്ടോയെ, അവിടെ വെച്ചാ അവൻ എന്നേ അച്ചൂന്നു ആദ്യായി വിളിക്കണേ. ആ ഒറ്റ വിളിയിൽ അതെന്റെ.., അതെന്റെ വിഷ്ണുവേട്ടനാന്ന് എനിക്ക് ഉറപ്പായിരിന്നു. പക്ഷേ എങ്കിലും അപ്പൊ ഞാനത് അംഗീകരിച്ചില്ല. ഞാൻ അവനോടു മിണ്ടാതായപ്പോൾ, അവനെ വിലക്കിയപ്പോൾ അവൻ വീണ്ടും നിങ്ങടെയെല്ലാം കൈവിട്ടു പോകുന്നത് ഞാനും കണ്ടു. അന്നാണ് അവൻ ബാധ കയറിയപോലെ പരസ്പര ബന്തമില്ലാതെ ഓരോന്ന് വിളിച്ചുപറഞ്ഞതും കാട്ടികൂട്ടിയതും.
പിന്നെ അച്ഛൻ ആ പണിക്കരെ കൊണ്ടുവന്നു, അയാളും പറഞ്ഞു ശ്രീക്ക് കാവലു വിഷ്ണുവേട്ടൻ നിപ്പോണ്ടെന്ന്. അപ്പൊ ഞാൻ കരുതി അത് ശെരിക്കും എന്റെ വിഷ്ണുവേട്ടന്റെ ആത്മവാണെന്നു.

ഞാൻ പതിയെ ആ വിഷ്‌ണുവിനോട് സംസാരിക്കാൻ തുടങ്ങി. അതിൽപിന്നെ ശ്രീഹരിയും ശാന്തനായി. അന്ന് ആരും ശ്രെദ്ധിക്കാൻ ഇല്ലാതിരുന്ന എനിക്ക്, ഒരിക്കൽ വിധി എന്റെ കയ്യിൽ നിന്ന് തട്ടിഎടുത്ത വിഷ്ണുവേട്ടനെ ഇങ്ങനെ വേച്ചു നീട്ടുമ്പോ ഞാൻ എങ്ങനാ അച്ചാ അത് കാണാതെ ഇരിക്കുന്നെ? ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം വിഷ്‌ണുവേട്ടനെ എങ്ങനാഛാ ഞാൻ ഇല്ലാതാകുന്നെ? എപ്പോഴൊ അവൻ എന്റെ ഉള്ളിലും പുനർജനിച്ചു. എന്റെ ഉള്ളിൽ അണകെട്ടി വെച്ചിരുന്ന പ്രണയം അവൻ തുറന്നു വിട്ടു. പക്ഷേ എനിക്ക് പരിസരബോധം വരുമ്പോൾ ശ്രീഹരി എന്നേ ആര്യേച്ചിന്നു വിളിക്കുമ്പോ എനിക്കെന്നോട് തന്നെ അറപ്പു തോന്നി. ഞാൻ എടുത്തോണ്ട് നടന്ന എന്റെ അനിയനെ ഞാൻ…. എന്നോട് തന്നെ തോന്നിയ ദേഷ്യം ഞാൻ അവനോടും….“”

അവള്‍ പറഞ്ഞു മുഴുവിക്കാൻ പറ്റാതെ കരഞ്ഞു.

“”മോളേ, അച്ചൂ നീ എന്തോക്കെയാ ഈ പറയുന്നേ? “”

“”അവനിപ്പോ ഈ തല്ല് ഞാൻ കാരണാല്ലേച്ചാ, വിഷ്ണൂവേട്ടൻ എന്നോടുകാട്ടിയ സ്നേഹം കൊണ്ടല്ലേച്ചാ…..””

തകർന്ന ഹൃദയത്തോടെ അവൾ തിരക്കി. പിന്നെ കണ്ണുതുടച്ചു ചുറ്റും നോക്കി ശ്രീ ഒഴിച്ച് ബാക്കി എല്ലാരും അത് കേള്‍ക്കാൻ അവിടെ ഉണ്ടായിരുന്നു.

“”അച്ഛൻ കേട്ടോ എല്ലാരും കേട്ടോ ഇത് ആര്യയുടെ മനസിന്റെ മരണമാ. ഇനിയും ആര്യക്ക് ഇത് സഹിക്കാനാവില്ല, ഞാൻ കാരണം ആരും വേദനിക്കണ്ട. ആര്യക്കാരുടെയും സ്നേഹവും വേണ്ട. ആര്യക്ക് വേണ്ടി ആരും തല്ലുങ്കോള്ളേണ്ട. എനിക്കറിയാം ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന്.””

അവള്‍ ഓടി മുകളിലെത്തെ നിലയിലെ ശ്രീയുടെ മുറിയില്‍ കേറി വാതില്‍ അടച്ചു. കട്ടിലിൽ കിടന്ന ശ്രെയോട്.

“”വിഷ്ണു എനിക്കറിയാം ഇത് നീയാണെന്നു. എനിക്ക് നിന്നോട് സംസാരിക്കണം. ഞാൻ കാരണമാണോ ശ്രീക്കു ഈ തല്ലൊക്കെ കൊണ്ടത്?. എന്‍റെയും നിന്റെയുമൊക്കെ സ്വാർത്ഥതക്കു വേണ്ടി ശ്രീയുടെ ജീവിതം കളയാൻ ഇനി എനിക്ക് പറ്റില്ലടാ.””

“”അച്ചൂ ഞാൻ പറയണ കേക്ക്, അവനു കുഴപ്പമൊന്നുല്ല. അൽപ്പം ചതവേ ഉള്ളു നീ ഇങ്ങനെ വിഷമിക്കാതെ. “”

വിഷയം അല്പം സീരിയസ് ആണെന്ന് തോന്നിട്ടാവും വിഷ്ണു കൂടുതല്‍ ഒളിക്കഞ്ഞത്.

“”അത് നീയാണോ തീരുമാനിക്കുന്നത്. നിനക്കവനെ ഇല്ലാതാക്കി എന്നേ വേണം അതിനല്ലേ അതിനല്ലേ ഇതൊക്കെ ചെയ്യുന്നത്? എനിക്ക് വേണ്ട നിന്നെ, ഐ ഹേറ്റ് യൂ, ഐ റിയലി ഹേറ്റ്സ് യൂ. “”
“”ഹ്മ് എന്നേ ഒഴുവാക്കുവാല്ലേ,….. ശ്രീക്ക് വേദനിച്ചത്കൊണ്ടാ…… നിന്റെ ശ്രീ എന്നേലും വേദന എന്താന്ന് അറിഞ്ഞിട്ടുണ്ടോ? അവൻ ആകെ കരഞ്ഞിട്ടുള്ളത് നിന്നെ ഓർത്തു മാത്രം . അതാണോ വേദന അതോ ഈ കിട്ടിയ തല്ലോ. ഇതാണോ വേദന? ഞങ്ങളുടെ ശെരിക്കുമുള്ള വേദനയിൽ നരകിച്ചു ഭ്രാന്ത് പിടിച്ച മറ്റൊരു മുഖം കൂടി ഉണ്ട്. അവന്റെ വേദന അവന്റെ പക….””

“”എനിക്കതൊന്നും അറിയണ്ട വിഷ്‌ണു, നിന്റെ ഈ ഇമോഷണൽ ഗെയിം ഞാൻ ഇനിയും കളിക്കില്ല, എന്നേക്കൊണ്ടും പറ്റണില്ലടാ. ആര്യേടെ വിഷ്ണുവേട്ടൻ പണ്ടേ മരിച്ചതാ പക്ഷേ നീ ശ്രെയുടെ വെറും തോന്നൽ മാത്രമാ നീ ശ്രീയേ എനിക്ക് തിരിച്ചുതാ . “”

“’ശെരി ഞാൻ….. ഞാൻ പോവാം. എങ്കിലും നീ ആഗ്രഹിക്കുന്നപോലെ ഒരു ശ്രീയെ നിങ്ങക്ക് കിട്ടണുണ്ടവില്ല. ഞാനാവില്ല അതിനു കാരണം അവനാ അവൻ ഭദ്രൻ, അവനെ അനുസരിച്ചില്ലേ എല്ലാരേയും അവൻ കൊല്ലും, എല്ലാർക്കും അവനെ പേടിയാ. “”

“”നിന്റെ ഈ ഭ്രാന്തോന്നും എനിക്ക് കേക്കണ്ട എനിക്കെന്റെ ശ്രീയെ തിരിച്ചുതാ…..””

“”ആര്യാ മഹാദേവ്….! പറ്റുമെങ്കിൽ നീ നിന്റെ ശ്രീഹരിയേ രക്ഷിക്കാൻ നോക്ക്. ആ ഭദ്രൻ ചങ്ങലപൊട്ടിച്ചു വരുന്നുണ്ട്. അവനെ എതിർത്താൽ അവൻ എന്നേയും ഇല്ലാണ്ടാക്കും, എനിക്കതറിയാം പക്ഷേ നിനക്ക് വേണ്ടി നിനക്കുവേണ്ടി മാത്രം ഞാൻ ശ്രീയേ ഭദ്രൻ കാണാതെ എനിക്ക് കഴിയുന്നിടത്തോളം ഒളിച്ചു പിടിക്കാം .””

“”എന്തിനാ നീ ഇങ്ങനെ ഓരോന്ന് പറയണേ? എല്ലാം നിന്റെ തോന്നലുകളാ, ആരും നിന്നെ ഇല്ലാണ്ടാക്കാൻ ഇവിടില്ല. “”

“” ഒരിക്കെ ഒക്കെ നിനക്ക് മനസിലാവും, അന്ന് ഞാൻ വന്നാൽ എനിക്ക് നീ നിന്റെ ഓർമ്മപുസ്‌തകം തരണം, അത് മാത്രമാണ് ഞാൻ അവന്റെ വെറും തോന്നലുകൾ അല്ലെന്നുള്ളതിന്റെ തെളിവ്.

അച്ചൂസേ ഇതൂടെ ഓർത്തോ അവൻ കേക്കുന്നത് ഞാൻ കേക്കും കാണുന്നത് ഞാൻ കാണും. എന്നും നിന്നേമാത്രം സ്നേഹിക്കുന്ന വിഷ്ണു….“”

അത് പറഞ്ഞപ്പോള്‍ നിഖൂടമായ ഒരു ചിരി അവന്റെ മുഖത്തുണ്ടായിരുന്നു .
പിന്നെ ശ്രീഹരി ഒന്ന് വിറച്ചു കണ്ണുകൾ മേലോട്ടു പൊന്തി അവൻ പുറകോട്ടു മറിഞ്ഞു. അവൻ ആ കാട്ടിലേക്കു ചെന്ന് പതിച്ചു .

ഞാനാ മയക്കം തെളിഞ്ഞപ്പോൾ കാണുന്നത് ആര്യേച്ചി എന്റെ മുൻപിൽ നിലവിളിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെയും പേടിപ്പിക്കുന്ന ആര്യ മഹാദേവ ഇങ്ങനെ കണ്ടിട്ട് എന്റെ നെഞ്ച് പൊടിയുന്നു. ഇനി എനിക്ക് തല്ലുകൊണ്ടതിനാകുമോ ആര്യേച്ചി കരഞ്ഞത്. എന്ന് ശരീരത്തിൽ എനിക്കനുഭവപ്പെടുന്ന ഈ വേദനയേക്കാളും വലുതായിരുന്നു ആര്യേച്ചിയുടെ ആ കരച്ചിൽ . ഞാനും എന്തിനോ വേണ്ടി കരഞ്ഞുപോയി , ആര്യേച്ചി എന്നേ കെട്ടിപിടിച്ചു.

“”ഞാൻ ഞാൻ എന്താ ഈ ചെയ്തേ? വിഷ്ണുവേട്ടാ പോവല്ലേ വിഷ്ണുവേട്ട…. ഈ പൊട്ടി പെണ്ണിനെ ഒറ്റക്കാക്കി പോവല്ലേ വിഷ്ണുവേ ട്ടാ. “”

“”ആര്യേച്ചി എന്തിനാ ഈ കരയുന്നത്.”’

“”ശ്രീ ശ്രീ അവൻ പോയടാ, ആര്യേച്ചി പിന്നേം ഒറ്റക്കായടാ. “”

അവൾ എന്തൊക്കെയോ മലട്ടു പറഞ്ഞു.

“”ആര്യേച്ചി…. ആര്യേച്ചി എന്തിനാ കരായണേ, ഞാൻ…. ഞാൻനില്ലേ അമ്മായിയില്ലേ ഞങ്ങൾ എല്ലാമില്ലേ പിന്നെ എങ്ങനാ ആര്യേച്ചി ഒറ്റക്കാവണെ?””

“”നീ നീ….. “”

അവൾ അത് മുഴുവച്ചില്ല ആര്യേച്ചി എന്റെ ശരീരത്തിൽ നിന്നും അടർന്നുമാറി. എന്തിനാ അവൾ കരഞ്ഞേ എന്ന് എനിക്കറിയില്ല എങ്കിലും അവളെ അൽപ്പം സമാധാനിപ്പിക്കാൻ പറ്റി എന്നൊരാശ്വാസം.

അതിൽ പിന്നെ ആര്യേച്ചിയിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടു. എന്തോ അവൾ വീട്ടിലെ എല്ലാരോടും ഒരകൽച്ച, അവൾ തിരിച്ചു ഹോസ്റ്റലിൽ പോയതിനു ശേഷം വീട്ടിലേക്ക്‌ വിളിക്കാതെയായി. ശെനിയാഴ് ദിവസം വരുന്നവൾ പിന്നെ വരാതായി. അതിനിടയിൽ അമ്മയും അമ്മായും ഒക്കെ അതൊക്കെ എന്നിൽ നിന്നും മറക്കുന്നുമുണ്ട്. അവരുടെയും മുഖത്തു ഒരു തെളിച്ചമില്ല. വീട് ഉറങ്ങി എന്ന് തന്നെ പറയാം.

അതിനിടയിൽ ഒരുദിവസം അമ്മായി എന്നെ വിളിച്ചു കെട്ടി പിടിച്ചു കരഞ്ഞു. എന്നിട്ട് എന്നോട് ആര്യേച്ചിയെ ഒന്ന് ഫോൺ വിളിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പതിവ് പോലെ ഒന്നും മനസിലായില്ല. സാധാരണ അവരാണല്ലോ എന്നും വിളിക്കേം പറയേം ചെയ്യുന്നത്. എങ്കിലും സത്യത്തിൽ എനിക്കും അവളുടെ ശബ്ദം ഒന്ന് കേക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എല്ലാരോടും പിണങ്ങി നടക്കുമ്പോൾ അവൾക്കേറ്റവും ഇഷ്ടം ഇല്ലാത്ത ഞാൻ വിളിച്ചാ…..
എങ്കിലും ഞാൻ താഴെ പോയി ഫോൺ എടുത്തു വിളിച്ചു.

രണ്ടു ബെല് കേട്ടു പിന്നെ,

“The subscriber you’re trying to connect is busy try after some time.”

“”അമ്മായി ചേച്ചി പഠിക്കാന്ന് തോന്നുന്നു എടുക്കുന്നില്ല കട്ടാക്കി .””

എങ്കിലും എന്തോ എന്റെ മനസിൽ അവളെ വീണ്ടും വിളിക്കണം എന്ന് തോന്നി. പിറ്റേന്ന് സ്കൂളിൽ വെച്ചു വീണ്ടും വിളിച്ചു. രണ്ടു റിങ് തികഞ്ഞില്ല എന്തോ ആ കാൾ പ്രതീക്ഷിച്ചിരുന്നപോലവൾ ഫോൺ എടുത്തു .

“”ഹലോ “”

“”ആര്യേച്ചി….””

അൽപ്പം പേടിച്ചാ ഞാൻ ആ പേര് പറഞ്ഞത്

“”ശ്രീ ശ്രീ….. നീ നീ എന്താ എന്നേ വിളിക്കാഞ്ഞേ. ഞാൻ എത്ര ദിവസമായി കാത്തിരിക്കുന്നന്നന്നറിയോ. “’

അവള്‍ മറുതലക്കക്കല്‍ കരയുകയാണോ ? അറിയില്ല.

“”ആര്യേച്ചിക്കെന്താ പറ്റിയെ?””

ഞാന്‍ ചോദിച്ചു

“”ആര്യേച്ചിക്കൊന്നുമില്ലടാ നീ വിളിച്ചല്ലോ. എനിക്ക് അതു മതി. “”

“’ആര്യേച്ചി എന്തിനാ കരയുന്നേ “”

“”അത് അത് ഒന്നുല്ലടാ. നിനക്കാര്യേച്ചിയോട് ദേഷ്യമുണ്ടോ?””

“”എന്തിനാ?…. ആര്യേച്ചിക്കല്ലേ എന്നോട് ദേഷ്യം.””

പലപ്പോഴും എനിക്ക് തോന്നിയതാണ് അവള്‍ക്കെന്തോ ദേഷ്യം എന്നോടുണ്ടെന്നു, അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്

“”എനിക്കോ? നിന്നോടോ എന്തിനു? ഞാനെപ്പോ….””

അവള്‍ അത് പറഞ്ഞു തീരണതിന് മുൻപ് കാള്‍ കാട്ടവുന്ന ബീപ്പ് ഞാന്‍ കേട്ടു.

“”ഹലോ ഹലോ””

“”തന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ ഫോൺ സ്റ്റുഡൻസിന് വേണ്ടിയല്ലന്നു, ബെല്ലടിച്ച കേട്ടില്ലേ ക്ലാസിൽ പോടാ. “”

റോസ്മേരി ടീച്ചർ ആയിരുന്നു ആ ഫോൺ കട്ടാക്കിയത്. അല്ലേലും അവർ അങ്ങനാ, ആരോടും ഒരു ദയയും സ്നേഹവും ഇല്ലാത്ത സാധനം. ഞാന്‍ കാല് ശെരിയായി വന്ന അന്നുപോലും അവര്‍ എന്നേ വെറുതെ ക്ലാസില്‍ എഴുന്നെപ്പിച്ചു നിര്‍ത്തി. ഞാൻ മാറിയ പാടേ അവർ ആരെയൊക്കെയോ വിളിതുടങ്ങി. അപ്പൊ അതിനാണ് എന്നേ വഴക്ക് പറഞ്ഞുവിട്ടത്. പക്ഷേ ആര്യേച്ചിയോട് മനസ് തുറന്നു സംസാരിക്കാൻ ഉള്ള അവസരമാ ഇപ്പൊ ഇവര് ഇല്ലാണ്ടാക്കിയത്. അര്യേച്ചി എന്തൊക്കെയോ പറയാന്‍ കൊതിച്ചിരുന്നു.

പക്ഷേ വീണ്ടും ഒരവസരത്തിനു വേണ്ടി എനിക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല. വെകുന്നേരം ഞാൻ വീട്ടിൽ ചെല്ലുന്നതിനു മുന്നേ കക്ഷി അവിടെ ഉണ്ടായിരുന്നു.
എന്തോ പതിവില്ലാതെ അന്നെന്നേ അമ്പലത്തിൽ പോകാൻ ആര്യേച്ചി വിളിച്ചു. സാധാരണ അമ്മയോ അമ്മായിടെയൊക്കെ കൂടെയാവും അവള്‍ പോവാ. ഇതിപ്പോ അവരോടൊക്കെ പിണങ്ങി നടക്കുന്നുണ്ടാവും എന്നേ കൂട്ടിയത്.

പോണ വഴിയിൽ പതിവില്ലാതെ ഞങ്ങൾ എന്തിനെപറ്റിയൊക്കെയോ സംസാരിച്ചു. കൊറേ ആയപ്പോ എനിക്ക് തന്നെ അത് അത്ഭുതം തോന്നി.

“”ആര്യേച്ചിക്കെന്താ പറ്റ്യെ?””

ഒരത്ഭുധത്തോടെയാണ് ഞാന്‍ ചോദിച്ചത്

“”എന്താടാ ശ്രീ?””

“”ഇന്ന് എല്ലാം പതിവില്ലാത്ത പോലെ തോന്നുന്നു. ആര്യേച്ചി എന്നോട് ഇതുവരെ ഇതുപോലെ സംസാരിച്ചിട്ടില്ല, എന്തോ പറ്റി?””

“”എന്താ ഞാൻ സംസാരിക്കണ്ടേ? എന്നേ ശെരി ബാ തിരിച്ചു പോവാം.””

എന്തോ ഞാന്‍ അങ്ങനെ ചോദിച്ചത് ചേച്ചിക്ക് ഇഷ്ടം ആയില്ലന്നു തോന്നുന്നു.

“”അപ്പൊ അമ്പലത്തിൽ പോണില്ലേ?””

അല്പം നിരാശ എന്‍റെ മുഖാത്ത് നിഴലിച്ചിട്ടുണ്ടാവണം.

“”നിനക്ക് കൂടെവരാൻ ബുദ്ധിമുട്ടല്ലേ, അതുവരെ ഒന്നും മിണ്ടാതെ നടക്കണ്ടല്ലോ എന്ന് കരുതി നിന്നോടോന്ന് മിണ്ടിയപ്പോ…. ഞാൻ സംസാരിച്ചാ കുറ്റം ഇല്ലേ കുറ്റം, ദേഷ്യപ്പെട്ട കുറ്റം…. ഹ്മ്മ് എനിക്കെന്‍റെ പെരുവിരളേന്ന്……. നീ ഉച്ചെക്കു പറഞ്ഞല്ലോ ഞാൻ എപ്പോഴാടാ നിന്നോട് അതിനുവേണ്ടി ദേഷ്യപ്പെട്ടത്.””

ആര്യ മഹാദേവ് തനികോണം കാണിച്ചു തുടങ്ങി.

“”ഇപ്പൊ….””

എന്‍റെ ആ ഫുള്‍ടോസില്‍ അവളൊന്നു അയ്യടാന്നായി.

“”ഓഹോ, ഞാൻ ഇങ്ങനാ എന്നേ സഹിക്കാന്നുണ്ടേൽ കൂടെ വന്നാമതി. ദേഷ്യപ്പെടുന്നു പോലും.””

പെട്ടന്നുണ്ടായ ജാള്യത മറച്ചുവേച്ചവള്‍ ആ പന്തും ബൗണ്ടറികടത്തി

“”നീ ഇപ്പൊ എത്രേലാട?””

അര്യേച്ചി ഓണ്‍ പുച്ഛം മോട്

“”പത്തിൽ “”

“”അവന്റെ മോന്ത നോക്ക്, ചുമ്മാതല്ല കണ്ടവന്മാർ എടുത്തിട്ട് പെരുക്കുന്നത്. എന്നിട്ടവന്‍ ആര്യേച്ചി എന്നെ അവൻ തല്ലി പോലും. പ്രായം കൊറേ ആയില്ലേ ഇനിയും കരഞ്ഞു പിടിച്ചു നടക്കാൻ നാണം ഇല്ലേനിനക്ക്, തിരിച്ചു രണ്ടു കൊടുക്കാരുന്നില്ലെ നിനക്ക് .””

അവള്‍ ഇത് എപ്പോഴത്തെ കാര്യമാ പറയണേ? കേട്ടിട്ട് അന്ന് തല്ലു മേടിച്ചപ്പോള്‍ ഉള്ളതാണെന്ന് തോന്നുന്നു. ആ തല്ലിയവനെ കണ്ടാൽ തന്നെ പേടിയാകും അപ്പോഴാ തിരിച്ചു തല്ലുന്നേ. പക്ഷേ എപ്പോ ഞാന്‍ അങ്ങനൊക്കെ ഇവളോട് പറഞ്ഞു. ആ… എങ്കിലും അതൊക്ക കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു.

“”അയ്യേ കരയുന്നോ! നീ എന്താടാ ശ്രീ ഇത്ര പാവം ആയിപ്പോയത്? ഒരു മനക്കട്ടിയും ധൈര്യവും ഒന്നുമില്ലാത്തൊരുത്തൻ. നിന്നെ പ്രതീക്ഷിച്ചു എങ്ങനാ ഈ സന്ത്യക്ക് കൂടെവരാ?””

ആര്യേച്ചിയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല, സത്യത്തില്‍ അവളുള്ള ദൈര്യത്തിലാ ഞാന്‍ ഈ രാതി ഇതുവഴി പോണത്. പക്ഷെ അപ്പൊ എന്റെ തലയില്‍ ഒരു ബള്‍ബ്‌ കത്തി.

“”ചേച്ചി അല്ലേ എപ്പഴും പറയാറ് വിഷ്ണുവേട്ടാൻ കാവലാന്ന്. പിന്നെന്താ””

എന്നോട് തന്നെ കക്ഷി ഇത് ഒരുപാടു വെട്ടം പറഞ്ഞിട്ടുണ്ട്.

“”വിഷ്ണുവേട്ടൻ….. , ഞാൻ ഞാനിപ്പോ വരുന്നത് നിന്റെ കൂടാ അപ്പൊ എന്നെ നോക്കണ്ടത് നീയാ. ഈ പേടിതോണ്ടനെ കൂട്ടി വന്ന എന്നെ പറഞ്ഞാമതി. നടക്കിങ്ങട്.””
“”എനിക്ക് പേടിയൊന്നുമില്ല. “”

ഒരു പെണ്ണിന്റെ മുന്നില്‍ അഭിമാനം കളയാന്‍ എനിക്ക് പറ്റില്ലല്ലോ.

“”എന്നാ ഞാൻ പറയുന്നോടത്തു ഒറ്റക്കു പോവോ? എന്തേ പറ്റോ “”

അവളൊരു കള്ളചിരി ഒളുപ്പിച്ചിട്ടു എന്നോട് ചോദിച്ചു.

“”ആ പോവാം””

ഞാനും വിട്ട് കൊടുത്തില്ല

“”ഇപ്പൊ നിനക്കൊറ്റക്കാ കാവിൽ ഒന്ന് കേറി കാണിക്കോ?””

എന്‍റെ അമ്മെ ഇവള്‍ എന്നെ കൊല്ലാന്‍ ഉള്ള പരുപാടിയാ ഉച്ചക്ക് പോലും അതിനകത്ത് കേറാന്‍ എനിക്ക് പേടിയാ. ഞാന്‍ നൈസിനു ഒഴിഞ്ഞു മാറി.

“” എന്താ പേടി ആണോ? അല്ലേ പോട്ടേ ചെറുത്‌ പറയാം. രാത്രി നിന്റെ സ്വന്തം തറവാട്ടി കേറികാണിക്ക്?””

അത് സിമ്പിള്‍ എന്നാ മട്ടില്‍ ഞാന്‍ ആ പുരയിടത്തില്‍ കേറികാണിക്കാം എന്ന് പറഞ്ഞു അപ്പൊ അവക്കത്രയും പോര.

“”അയ്യടാ അതിപ്പോ ആര്‍ക്കാ പറ്റാത്തെ അവിടുത്തെയാ പത്തായപ്പുരയില്‍ കേറി കാണിക്ക്“”

അവള്‍ ആ വെല്ലുവിളി കടുപ്പിച്ചു. സത്യത്തില്‍ അവിടെ എന്താ ഉള്ളത് എന്നെനിക്കറിയില്ല എങ്കിലും ഞാനൊന്നിട്ടു.

“”അവിടെയാണോ വിഷ്ണുവേട്ടൻ ഉള്ളത്?””

ഞാൻ എന്താ അങ്ങനെ ചോദിച്ചത് എന്നെനിക്കറിയില്ല. പക്ഷേ എന്റെ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നവളുടെ മുഖത്തുണ്ടായിരുന്നു.

“”ചെറുക്കാ വേണ്ടാട്ടോ… അവിടെ ആരുമില്ല ഞാൻ,… ഞാൻ ചുമ്മാ പറഞ്ഞതാ. “”

അവളുടെ പരിങ്ങലിൽ എനിക്കൊന്നുറപ്പായി അവിടെ എന്തോ ഉണ്ട്. എന്റെ ചിന്തകൾ അതിലേക്കു പോയി. അപ്പോഴും ആര്യേച്ചി വേറെ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വീണ്ടും ഞങ്ങൾ കറങ്ങി തിരിഞ്ഞു വിഷ്‌ണുവേട്ടനിൽ തന്നേ വന്നു.

ഞാന്‍ അവനേ പറ്റി ഒരുപാടു കുത്തി കുത്തി ചോദിച്ചു. അവള്‍ എന്നോട് ഒന്നും വിട്ടുപറയുന്നില്ല. പറഞ്ഞത് തന്നെ ഒരുമാതിരി അലവുധീന്‍ അത്ഭുതവിളക്കെടുക്കാന്‍ പോകുമ്പോ പറഞ്ഞു വിട്ടപോലെ എന്തൊക്കെയോ കെട്ടുകഥ.

ഏതായാലും അവള്‍ ഇപ്പൊ പറയുന്നത്, ഏട്ടനെ സ്നേഹിക്കുന്ന പെണ്ണ് കൂടെ ഉണ്ടെങ്കില്‍ മാത്രേ അവനെ കാണാൻ പറ്റുള്ളത്രേ, അതും പൗര്‍ണമീടന്നു രാത്രി ചന്ദ്രന്‍റെ വെളിച്ചത്തില്‍. പിന്നെ ശെരിക്കുമുള്ള സ്ഥലം അവള്‍ പറഞ്ഞുതരില്ലാന്നു പറഞ്ഞു. ആര്യേച്ചി തള്ളിയതാണോ സത്യമനാണോ അറിയില്ല.

പക്ഷേ പണ്ടവൾ പറഞ്ഞത് ഞാനും ചുമ്മാ പേര് വിളിച്ചാ അവന്‍ വരും കാണാം എന്നൊക്കെയല്ലേ. പിന്നെന്താ ഇപ്പൊ ഇങ്ങനെയൊക്കെ മാറ്റി പറയുന്നത്. എങ്കിലും അന്നവനെ പേര് വിളിച്ചു വരുത്തുക എന്ന എന്‍റെ പരീക്ഷണം പരാജയ മായിരുന്നല്ലോ. ചിലപ്പോ ഇതാവും സത്യം. ആർക്കറിയാം.
ചുരുക്കത്തിൽ പറഞ്ഞ അവളുടെ സഹായം ഇല്ലാതെ എനിക്കവനെ കാണാൻ പറ്റില്ല, അവളോട്ടു സഹായിക്കേം ഇല്ല. പക്ഷെ ആ അമ്പത്തിനു അവൾ പ്രതക്ഷണം വെച്ചപ്പോൾ ആ ചുറ്റുവിളക്കിന്റെ വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ

“”എന്റെ പെണ്ണ്, എന്റെ പെണ്ണ്””

എന്ന് മനസ് പറയാൻ തുടങ്ങി. പതിവിൽ കവിഞ്ഞൊരു ആവേശം, എനിക്കപ്പൊ തന്നെ ഇഷ്ടം പറയാൻ തോന്നി. ഇന്നെന്താണോ എനിക്ക് പറ്റിയത്. ഞാൻ വേഗം അവളുടെ പുറകെ കൂട്ടിൽ ഇട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിച്ചു.

“”ഇന്നൊന്നു മിണ്ടാൻ തുടങ്ങിയതേ ഉള്ളു അതിനു മുൻപ് പോയി ആവേശം കാണിക്കല്ലേടാ പൊട്ടാ””

എന്ന് എന്റെ മനസ് പറഞ്ഞു കേക്കണ്ട താമസം ഞാൻ യു ടെൺ എടുത്തു. എന്റെ ആ വെപ്രാളം കണ്ടിട്ടാണോ അവളൊന്നു ചിരിക്കണ ഞാൻ കണ്ടു.

“”ആകെ മോശായി അവളിപ്പോ എന്ത് വിചാരിച്ചു കാണും. ചേ, ഇപ്പൊ എങ്ങാനും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നേ നേരത്തെ ആക്കിയതിന്റെ ബാക്കി കിട്ടിയേനെ “”

എങ്കിലും ആര്യേച്ചിയുടെ പിന്നീടുള്ള സംസാരത്തിൽ ഞാൻ ആ പിന്നാലെ നടന്നതും പൂത്തുലഞ്ഞതും അവൾ അറിഞ്ഞിട്ടു പോലുമില്ലന്ന് തോന്നി. അത് മസാലയപ്പോൾ ഏതാണ്ട് ഒരു പത്തുനില കെട്ടിടത്തിന്റെ മുകളിന്ന് താഴോട്ട് വീണ അവസ്ഥ. എന്തെല്ലാം ആയിരുന്നു ചിരിക്കുന്നു, പുറകെ മണപ്പിച്ചുനടക്കുന്നു എല്ലാം ഇപ്പൊ ശെരിയായില്ലേ.

ഞങ്ങൾ തിരിച്ചു വരുമ്പോൾ അവൾ എന്നോട് എന്തോ പറ്റി എന്നൊക്കെ ചോദിക്കുന്നുണ്ട് പക്ഷേ എനിക്ക് നല്ല ധൈര്യം ആയോണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.

ആയിടെ വേറെ ഒരു അത്ഭുതം കൂടെ ഉണ്ടായി . ഞാൻ അന്ന് ആര്യേച്ചിയെ തൊപ്പിച്ചു നേടിയ ആ പരുക്ക് പറ്റിയ ട്രോഫിക്ക് അവളുടെ സെക്കന്റിന്റെ ട്രോഫി താങ്ങു കൊടുത്തു ഞങ്ങടെ ഷോക്കേസിൽ സ്ഥാനം പിടിച്ചു. അവളുടെ ആ ട്രോഫി എടുത്തു മാറ്റിയ എന്റെത് താഴെ വീഴും അതുമല്ല ചളുങ്ങി ഇരിക്കുന്നത് കൊണ്ട് അവൾ സീക്യൻസ് കൊണ്ടും അക്രിലതിക്ക് പെയിന്റ് കൊണ്ടും അതൊന്നും പുറത്തു കാണാത്തവിധം ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്. അമ്മയാണ് അതെനിക്ക് കാട്ടി തന്നത്. പക്ഷേ അമ്മ പറയുമ്പോലെ എന്നെ ഇഷ്ടം ആയിട്ടൊന്നും ആകില്ല പക്ഷേ അവൾ അതുവഴി എല്ലാരോടും എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കും തോന്നി. ഒരു ചേച്ചിയുടെ സ്നേഹം ആണോ കാമുകിയുടെ പ്രേമമാണോ? എനിക്കതിനു ഉത്തരമില്ല.
പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ വേറൊരു കുരിശ്.

“”വിഷ്‌ണു….””

അരുണിമേച്ചി അങ്ങനെ വിളിച്ചോണ്ട് എന്റ പുറകെ വന്നു. എന്തിനാ ഇങ്ങനെ ഇപ്പൊ എന്നേ ഇടക്കിടക്ക് ഏട്ടന്റെ പേര് വിളിക്കണേന്നറിയില്ല. എന്നേ തന്നെയാണെന്ന് മനസിലാക്കിയിട്ടും ഞാൻ നിന്നില്ല. ഇതിപ്പോ മൂന്നലഴ്ച്ചയായി എന്‍റെ പുറകെ കൂടീട്ട്. അന്നാ കാറിൽ നിന്നു വലിച്ചിട്ടു തല്ലിയതില്‍ പിന്നെ ഞങ്ങൾ മിണ്ടീട്ടില്ല. എന്നേ തല്ലിയത് അവളുടെ ഏട്ടൻ തന്നാണെന്ന് ആരോ പറയണകേട്ടു അതിന്റെ കലിപ്പുങ്കൂടെ ഉണ്ടെന്ന് കൂട്ടിക്കോ.

ഇതിനിടയിൽ അവൻ പണ്ട് ഗോപിക പറഞ്ഞ ആര്യേച്ചിയെ ശല്യം ചെയ്യാറുള്ള അരുൺ ആണെന്നും, അവന്‍ ഭൂലോക പെണ്ണ് പിടിയനും സ്ത്രീലമ്പടനും തല്ലുകൊള്ളിയുമൊക്കെയാണെന്ന് ആ കിടക്കയിൽ എന്നേ കാണാൻ വന്ന പലരുടെയും വാക്കുകളിൽ നിന്ന് മനസിലായി. അല്ലേലും ഒരുപാട് പണമുള്ള കുടുംബങ്ങളിൽ ഇതുപോലെ ഒന്ന് കാണൂലോ . അങ്ങനെ ഒരുത്തനു ഞാൻ അരുണിമേച്ചിയോടുകൂടെ ഷവർമ കഴിക്കാൻ പോയതിൽ ഇത്ര പൊള്ളാനെന്താ? അല്ലേലും ഞാൻ ആ ചേച്ചിയേ എന്റെ സ്വൊന്തം ചേച്ചിയുടെ സ്ഥാനത്തല്ലേ കണ്ടിരിക്കണത്. എന്നാലും അവൻ എന്തിനാ എന്നേ തല്ലിയത്? അതായിരുന്നു എന്‍റെ ഉള്ളില്‍ കൂടെ ഓടിയിരുന്ന പ്രധാന ചോദ്യം! മഞ്ഞപിത്തമുള്ളോര്‍ക്ക് കാണുന്ന എല്ലാം മഞ്ഞ ആണല്ലോ, അതാവും.

“”എന്താ ഞാൻ വിളിച്ചിട്ട് നിക്കാഞ്ഞത്?””

ഓടി വന്നു എനിക്ക് വട്ടം നിന്നുകൊണ്ട് അവള്‍ ചോദിച്ചു.

“”എന്റെ പേര് ശ്രീഹരി എന്നാണ്. പിന്നെ എനിക്ക് ചേച്ചിയോട് ഒന്നും മിണ്ടാനും ഇല്ല.””

ഞാന്‍ അവള്‍ക്കു മുഖം കൊടുക്കാതെ പറഞ്ഞോഴിഞ്ഞു.

“”അവൻ തല്ലിയതു കൊണ്ടാണോ?””

അല്പം കുറ്റബോധത്തോടെ ആണ് അവളുടെ ആ ചോദ്യം

“”ആണന്നു തന്നെ കൂട്ടിക്കോ. ഞാൻ,.. ഞാനെ ചേച്ചിയേ കണ്ടതെ എന്റെ സ്വന്തം ചേച്ചീടെ സ്ഥാനത്താ. അതാ എന്നേ വിളിച്ചോണ്ട് പോയപ്പോ കൂടെ വന്നതും.””

എന്‍റെ മനസ്സില്‍ തോന്നിയത് ഞാന്‍ വെട്ടി തുറന്നു പറഞ്ഞു, ഇനി അവള്‍ക്കും അങ്ങനെ വല്ല സംശയവും ഉണ്ടങ്കില്‍ അങ്ങ് തീരട്ടേന്നു കരുതി.

“”അതിനിപ്പോ ഞാൻ അല്ലെന്നു പറഞ്ഞില്ലല്ലോ.””

ഹാവൂ സമാധാനമായി, ഇനിയിപ്പൊ ആ ചേച്ചിയും എന്നെ തെറ്റിദരിച്ചോ എന്നൊരു പേടി ഉണ്ടായിരുന്നു ഉള്ളിൽ.

“”ആ അതാ ചേട്ടനോടും കൂടെ പറഞ്ഞു മനസിലാക്കിക്കണം. എല്ലാരും ആ ചേട്ടനെ പോലെ അല്ലെന്നും പറയണം. ആ ചേട്ടനെ പറ്റി ഞാൻ ഇപ്പൊ കൊറേ കേട്ടിരിക്കുന്നു, എന്തിനു അയാള്‍ പണ്ടെന്റെ ആര്യേച്ചിയെ ശല്യം ചെയ്തലേ. അന്നാ ജോൺസൻ പോലിസ് അയാളെ വഴക്ക് പറഞ്ഞു വിട്ടന്നറിഞ്ഞോണ്ടാ അത് ഞാൻ പിന്നെ വീട്ടിൽ പറഞ്ഞൊരു പ്രശ്നമാക്കാഞ്ഞേ. എന്നിട്ടിപ്പോ ഞാൻ ചേച്ചീടെകൂടെ കഴിക്കാൻ വന്നതിനു എന്നേ തല്ലിയേക്കുന്നു. എല്ലാർക്കും പൊള്ളും അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ മറ്റാരേലും ശല്യപ്പെടുത്തുമ്പോ.””
“”നീ എല്ലാം പറഞ്ഞു കഴിഞ്ഞോ? ഇനി എനിക്കിച്ചിരി പറയാൻ സമയം തരോ?””

എന്‍റെ നീണ്ട പ്രസംഗം കെട്ടുനിന്നിട്ടവള്‍ തിരിച്ചടിച്ചു.

“”എന്താ പറയാൻ… “”

“”നീ ചൂടാവല്ലേ. ആ അടി നിനക്കുള്ളതാവില്ല, നിന്റെ വിഷ്ണുവേട്ടന് തിരിച്ചു കൊടുക്കാൻ പറ്റാഞ്ഞോണ്ട് നിനക്കിട്ടു കിട്ടി അത്രേള്ളു.””

“”എന്താന്ന്? “”

“”ആന്നേ നിന്റെ ആര്യേച്ചിയെ ശല്യം ചെയ്തതിന്റെ അന്ന് നിന്റെ വിഷ്ണുവേട്ടൻ അവനിരുപ്പതു കൊടുത്തിരുന്നു. “”

“”അതെങ്ങനെ പറ്റും ഇപ്പൊ വിഷ്ണു ഏട്ടൻ ഇല്ലല്ലോ “”

“”അതൊന്നും എനിക്കറിയില്ല ആര്യാക്കവൻ കാവലാ. “”

ആ കൃത്യം ഡയലോഗ് എന്നേ ഒന്ന് ഞെട്ടിച്ചു. ആര്യേചിയും ഇത് തന്നാ പറയാറ്.

“”അത് ചെച്ചിക്കെങ്ങനെ അറിയാം ?””

“”എനിക്കറിയാന്നു പറഞ്ഞില്ലേ. എന്തായാലും വിഷ്ണുന്റെ അടി കൊണ്ടവൻ പനി പിടിച്ചു കിടപ്പായിരുന്നു. അവനു പണ്ടേ വിഷ്ണുനെ പേടിയാ.””

“”ചേച്ചി എന്തിനാ ഇങ്ങനെ നുണയൊക്കെ പറയണേ?””

“”നുണയോ? അല്ല അല്ല സത്യാ.. അവനു വിഷ്ണുനെ നല്ല പേടിയാ. പിന്നെ എന്നേ ഒന്നും ചെയ്തിട്ടില്ലല്ലോ””

“”അതിനു ചേച്ചി…. ചേച്ചീ എന്തിനാ കരായണേ?””

“”ഒന്നും ഇല്ലടാ. “”

“”ശ്രീ നിനക്കിഷ്ടാണോ ഞാൻ നിന്റെ ഏട്ടത്തിയായിട്ടു…..””

പെട്ടന്ന് അവളുടടുത്തുന്നു ഒരു ബന്ധവും ഇല്ലാത്ത വർത്താനം കേട്ടു ഞാൻ ഞെട്ടി.

“”ഒന്നും ഇല്ലടാ ശ്രീ എല്ലാം മറന്നു കള, എനിക്കല്പം കിറുക്കുള്ളൊണ്ട് എന്തൊക്കെയാ എപ്പോഴാ പറയണേന്നറിയില്ല.””

അപ്പോഴേക്കും എന്റെ മനസിൽ കൊറേ ചോദ്യങ്ങൾക്ക് ഒരുമിച്ചു ഉത്തരം കിട്ടി, അവക്ക് എന്റെ ഏട്ടനെ ഇഷ്ടം ആയിരുന്നു.

“”ഇതൽപ്പോന്നുല്ല, എന്റെ വിഷ്‌ണു ഏട്ടനെ ഇഷ്ടം ആരുന്നല്ലേ. ഹഹാ ഹഹാ

എനിക്ക് ഏട്ടത്തി അമ്മ ആക്കാൻ കൊഴപ്പം ഒന്നും ഇല്ലാട്ടോ””

ഞാൻ ചിരിച്ചു, അവളും നാണത്തോടെ തല കുനിച്ചു താഴെ വിരൽ കൊണ്ടു കളം വരച്ചു.

“”ഏട്ടത്തിയമ്മേ….കൂയ്.””

ആ നിമിഷത്തിൽ ഞാൻ എപ്പോഴൊ എന്റെ അച്ഛനെ പ്രാകി . അദ്ദേഹം അന്ന് ആത്മഹത്യാ ചെയ്തില്ലാരുന്നെങ്കിൽ അവൻ ഇന്നും ഉണ്ടായിരുന്നേനെ ഈ ചേച്ചിയേ അവനെ കൊണ്ടു കെട്ടിച്ചിട്ടു ആര്യേച്ചിയെ എനിക്കും….!വിധി അല്ലാതെന്താ.!

അതിനുശേഷം വല്ലപ്പോഴും അവളെ കാണുമ്പോ ഏട്ടത്തിയമ്മേന്നു ചുമ്മാ ഞാൻ വിളിക്കും അത് കേക്കുമ്പോ അരുണിമേച്ചിക്ക് ഒരു പ്രത്യേക സന്തോഷം.
ഇടക്കൊക്കെ അരുണിമേച്ചി എന്നേ വളക്കാൻ ടൂൺ ചെയ്യുന്നോ എന്നൊരു സംശയം. ചിലപ്പോ എല്ലാം എന്റെ മനസിന്റെയാകും. ഏതായാലും അപ്പൊ ഞാൻ ഏട്ടത്തിയമ്മേന്നു മനഃപൂർവം വിളിക്കും, അതോടെ എന്‍റെ ആ പ്രശ്നം തീരും. എല്ലാം എന്റെ മനസിലെ തോന്നലാന്നെ.

അങ്ങനെ നാളുകൾ കടന്നുപോയി. സ്കൂൾയൂത്ത് ഫെസ്റ്റിവൽ സമയത്തു എല്ലാരും ചുമ്മാ ക്ലാസിലൊന്നും കേറാതെ പ്രാക്ടീസ് എന്നും പറഞ്ഞു ചുമ്മാ തെണ്ടിതിരിഞ്ഞു നടപ്പായിരുന്നു. ഗോപൻ അന്ന് പടം വരപ്പിന് പോയ സമയം ഞാനും അവന്റെ കൂടെ ക്ലാസിൽ നിന്നും ചാടി, അവൻ എന്നേ ചാടിച്ചു. പക്ഷേ അവൻ വരപ്പിന് കേറിയപ്പോൾ ഞാൻ ശെരിക്കും പോസ്റ്റായി

ഞാൻ ചുമ്മാ ആളില്ലാത്ത ക്ലാസുകളിൽ ചോക്കുംതപ്പി നടന്നു. അങ്ങനെ ഒരു ക്ലാസിന്‍റെ അടുത്തുചെന്നപ്പോ ഒരു ടേപ്പ്റിക്കോടറിൽ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ “ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം….” എന്നു തുടങ്ങുന്ന പാട്ടു ഞാൻ കേട്ടു. ഞാൻ ചുമ്മാ അങ്ങോട്ട് കേറി. അവിടെ നമ്മുടെ അരുണിമേച്ചി ഒറ്റക്ക് നിന്ന് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നു.

ഞാൻ ആ വാതിൽക്കൽ അവളെ നോക്കി നിന്നു.പക്ഷേ ഞാൻ എന്നൊരു മനുഷ്യൻ അവിടെ ഉണ്ടെന്നു പോലും അവൾ ശ്രെദ്ധിക്കുന്നപോലുമില്ല.

അതിനിടയിൽ എപ്പോഴോ കരണ്ട് പോയി ടേപ്പ്റിക്കൊടര്‍ നിന്നു. പക്ഷേ എനിക്ക് അവളുടെ ആ നിർത്തം പകുതിക്കു നിർത്തിക്കാന്‍ ഒട്ടും താല്പര്യം തോന്നിയില്ല.

പണ്ട് ആര്യേച്ചി ഡാൻസ് ചെയ്യുമ്പോ ഞാൻ ഈ പാട്ടു കേട്ടിട്ടുണ്ട്. അവിടെ സാധാരണ അമ്മായിയാണ് പടികൊടുക്കാറ്, എന്നേ അവിടെ കണ്ടാൽ അവൾ ഓടിച്ചു വിടും എന്നത് വേറെ കാര്യം.

എങ്കിലും പരിജയം ഉള്ള വരികളായതിനാൽ ഞാൻ ആ തളത്തിന് മൂളി

“”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി….””

അരുണിമേച്ചി ഒന്ന് ഞെട്ടിയെങ്കിലും എന്റെ പാട്ടു കെട്ടിട്ടാവും അവൾ വീണ്ടും ആട്ടം വർധിച്ച ആവേശത്തിലായി, ഞാനും തുടന്നു പാടി.

“”ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം

എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി

ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും

സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും

മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ

ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും

ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും

പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും…

എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും

കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും

എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും

എന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും

എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി

എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..””

സ്വയം മറന്നു അവൾ ആടുന്ന കണ്ടപ്പോ, അവളുടെ ചുവടുകളും കൈകളുടെ ചലനവുമൊക്കെ കണ്ടപ്പോ, ഞാൻ എന്റെ ആര്യേച്ചിയെ ഓർത്തുപോയി.

എന്റെ മുന്നിൽ ഇപ്പൊ ആടുന്നത് ആര്യ മഹാദേവാണ് . അതുകൊണ്ട് തന്നേ എന്റെ ശബ്ദത്തില്‍ നിഴലിച്ചത് ശെരിക്കും എന്‍റെ ഉള്ളിലെ പ്രണയമായിരുന്നോ അറിയില്ല. എന്റെ ചുറ്റിലുമുള്ള ആ ക്ലാസ്സ്‌ മാഞ്ഞു, ബെഞ്ചും ഡെസ്ക്കും മാഞ്ഞു. പിന്നെ തെളിഞ്ഞത് സന്ത്യാ ദീപങ്ങള്‍ കത്തി നിക്കുന്ന ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്, അന്നവളുടെ പുറകെ ഞാന്‍ നടന്നപോലെ ഇപ്പൊ ഞാന്‍ അവളുടെ ചുറ്റും നടന്നു പാടുകയാണ് അവള്‍ എന്‍റെ മുന്നില്‍ കൈ മെയ്‌ മറന്നാടുന്നു . ഏതോ പഴയ സിനിമയിലെയൊക്കെ പോലെ .

ആ പാട്ടിന്റെ അവസാനം ആര്യേച്ചി എന്നിൽ വന്ന് ചേരുന്നത് ഞാനറിഞ്ഞു. അവൾ എന്റെ ചുണ്ടുകൾ കവർന്നു അൽപ്പം സമയം ഞങ്ങളുടെ ചുണ്ടുകൾ സകലതും മറന്നു പരസ്പരം പ്രണയം കൈ മാറി. അതിലെപ്പോഴോ വിഷ്‌ണുവേട്ടാ എന്നൊരു നേര്‍ത്ത വശ്യമായ വിളി ഞാന്‍ കേട്ടു. അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

“”ആയോ അരുണിമേച്ചി .””

അവളും ഒന്ന് ഞെട്ടി എന്റെ ശരീരത്തിൽ നിന്ന് അടർന്നുമറി.

“”അരുണിമേച്ചി അറിയാതെ ഞാൻ….””

അവളുടെ കണ്ണിൽ ഒരു വശ്യമായി നാണം ഞാൻ കണ്ടു. പക്ഷേ അതെനിക്ക് ഒട്ടും അങ്ങികരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ. ഞാന്‍ ഒരിക്കലും അരുണിമേച്ചിയെ ആഗ്രഹിച്ചിട്ടില്ല, പക്ഷെ അവള്‍ ഇപ്പൊ എന്നോട് ….

“”ചേട്ടത്തിയമ്മേ “”

ഞാന്‍ അവളെ വിലക്കി. ആ വിളി അൽപ്പം കടുപ്പിച്ചു തന്നെ ആയിരുന്നു.
അവൾ അവിടെ പൊട്ടി വീണു, അവളുടെ കണ്ണുകൾ നിറഞ്ഞു, അപമാന ഭാരത്തില്‍ അവളുടെ തല താണു. അവളുടെ കണ്ണില്‍ നിന്നു കണ്ണീര്‍തുള്ളികള്‍ നിലത്തു പതിച്ചു.

ഞാന്‍ അപ്പോഴാണ് അവിടെ ആ ടേബിളിനു മുകളിൽ അവളുടെ പൗച്ചില്‍ എന്റെ ഏട്ടന്റെ ഒരു ഫോട്ടോ ചാരി വെച്ചേക്കുന്നത് ഞാന്‍ ശ്രെധിച്ചത്. അപ്പൊ അവള്‍ ആടിയത് അവന്റെ മുന്നിലാണ് എന്റയല്ല… ആര്യേച്ചി പറയാറുള്ളത് ശെരിയാണ് ഏട്ടന് എന്റെ മുഖവുമായി ചെറുതല്ലാത്ത സാമ്യം ഉണ്ട്. പിന്നെ അവള്‍ എന്നേ വിളിച്ചതും വിഷ്ണു എന്നല്ലേ. എന്‍റെ ഏട്ടനെ മാത്രം ആലോചിച്ചു നൃത്തംചെയ്തവളേ അറിയാതെ ആണെങ്കിലും പ്രലോഭിപ്പിച്ചത് ഞാനല്ലേ. എല്ലാം പോട്ടെ, ഞാനും അവളെ ആര്യേച്ചിയായല്ലേ കണ്ടത് ആ ചുമ്പനം ആര്യേച്ചിയുടേന്നു ഞാൻ കാലങ്ങളായി ആഗ്രഹിക്കുന്നതല്ലേ. അപ്പൊ തെറ്റുകാരന്‍ ഞാനല്ലേ? അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

അല്ലങ്കില്‍ തന്നെ അത് തെറ്റാണോ എനിക്ക് ആര്യേചിയോടും അവള്‍ക്കു ഏട്ടനോടും മൂടിക്കെട്ടി മനസിൽ വെച്ച പ്രണയം എങ്ങനോ പുറത്തുവന്നൂ. പക്ഷേ ഞങ്ങൾക്ക് രണ്ടാള്‍ക്കും അത് പ്രകടിപ്പികേണ്ടിരുവർ തെറ്റി പോയി അത്രേ ഉള്ളു. ഞാൻ അരുണിമേച്ചിയെ കെട്ടി പിടിച്ചു കരഞ്ഞു. എന്റെ ഏട്ടത്തിയെ എനിക്കങ്ങനെ വിഷമിപ്പിക്കാൻ പറ്റില്ലരുന്നു. അവളുടെയും അവസ്ഥ മറ്റൊന്നല്ലാരുന്നു.

പിന്നെ എനിക്ക് ചേച്ചിയോട് മനപ്പൂര്‍വ്വം ഒരകല്‍ച്ച ഉണ്ടായിരുന്നു. ഞാന്‍ അവളെ ഒറ്റപ്പെടുത്തുന്നു എന്ന് പറഞ്ഞു കരഞ്ഞപ്പോ ഞാന്‍ പഴയപോലെ പെരുമാറാന്‍ ശ്രെമിച്ചു.

വീണ്ടും നാളുകൾ കടന്നുപോയി ആയിടക്കെപ്പഴോ അവളുടെ ഒരാഗ്രഹം ഞാൻ സാധിച്ചു കൊടുക്കാം എന്ന് വാക്ക് കൊടുത്തിരുന്നു. എന്റെ വിഷ്ണുവേട്ടനെ അരുണിമേച്ചിക്കും കാണിച്ചു കൊടുക്കണം, എനിക്കറിയില്ല അത് എങ്ങനയെന്ന്. ആര്യേച്ചി എനിക്കെ കട്ടിതരില്ല അവക്കാന്നറിഞ്ഞാ പിന്നെ ഒട്ടും സമ്മതിക്കില്ല എന്നുറപ്പാണല്ലോ.

ഒരു ദിവസം ഞാൻ വിഷ്ണുവേട്ടനെ സ്വപ്നം കണ്ടു, അവനെന്റെ തറവാട്ടിൽ ഉണ്ട് ആ പത്തായപുരയിൽ. ഞാൻ ഞെട്ടിയുണർന്നു. അവൻ എന്നേ അങ്ങോട്ട് വിളിക്കണതായ് തോന്നി. അപ്പൊ ഞാൻ ആര്യേച്ചി കുറച്ചു നാൾ മുൻപ് എന്നോട് പറഞ്ഞ കഥ ഓർത്തു. അപ്പൊ അവിടെ തന്നേ ഇണ്ടാവും അവൻ. പിന്നെ ആ സ്വപ്നം ഞാൻ സ്ഥിരമായി കാണാൻ തുടങ്ങി. അതിനിടയിൽ എന്റെ ഓർമ്മയിൽ പണ്ട് ഞാൻ അവിടെ കയറിയതും അവനെ കണ്ടതും ഒക്കെ വന്നു. പക്ഷേ അത് സ്വപ്നം ആണോ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല.
ഞാനത്‌ അരുണിമേച്ചിയോട് പറഞ്ഞു. ആ സമയം ചേച്ചിയുടെ പ്ലസ് ടു പരീക്ഷ നടന്നോണ്ടിരിക്കയാണ്, എന്റെ പത്താം ക്ലാസ്സ്‌ പരീക്ഷയും. അടുത്ത പൗർണമി ഞങ്ങൾ കണക്കു കൂട്ടി, അവളുടെ അവസാന പരിക്ഷയുടെയന്ന്. എന്റെ പരീക്ഷയും അപ്പോളേക്കും കഴിയും. ചേച്ചി എന്റെ കൂടെ അങ്ങോട്ട് വരാമെന്നു വാക്ക് പറഞ്ഞു ഞങ്ങൾ രണ്ടും അങ്ങനെ ഓരോന്നും പ്ലാൻ ചെയ്തു. അവസാന ദിവസം പരീക്ഷയുടെ അന്ന് ചന്ത്രൻ ഉദിക്കുമ്പോൾ തന്നെ അതിനകത്തു കയറണം. നല്ല ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചു വരണം. അങ്ങനെ ഓരോന്നും. പക്ഷേ അരുണിമേച്ചി എന്നെ അറിയിക്കാതെ മറ്റെന്തൊക്കെയോ കൂടി ചെയ്യാൻ പോണുണ്ടന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ ഞാൻ അപ്പൊ അതോന്നും കാര്യമാക്കിയില്ല.

ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും അവളെ കണ്ടു, അല്ല അവൾ എന്നേ തേടി ഇങ്ങോട്ട് വന്നു അതാണ് സത്യം.

“’അടുത്ത ആഴ്ച എന്റെ അവസാന പരീക്ഷയും തീരും. എന്നേ അന്ന്തന്നെ കൊണ്ടൊവോ നിന്റെ വിഷ്ണുവേട്ടനെ കാണിക്കാൻ?. “”

“”അതു വേണോച്ചീ, അങ്ങൊട്ടിനി പോകരുതെന്നാ അമ്മാവൻ പറഞ്ഞേക്കണെ “”

അതിനിടയിൽ ഞാൻ താക്കോൽ എടുക്കുന്നത് അമ്മാവൻ കയ്യോടെ പിടിച്ചുരുന്നു . എന്നിട്ട് പുള്ളിയുടെ വക ഉപദേശവും പേടിപ്പിക്കലും ഹോ. ആ താഴിൽ മന്ത്രിച്ചു കേട്ടിട്ടുണ്ട് പോലും. ആ താക്കോലും ഞങ്ങടെ പൂജാമുറിയിലായിരുന്നു ഇരുന്നത്. അപ്പൊമുതലാണീ പേടി.

എങ്കിലും അരുണിമേച്ചി വാശിയിലാണ്, പക്ഷേ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.

“”അപ്പൊ നീ പറഞ്ഞ സത്യാന്നെങ്ങനാ ഞാൻ വിശ്വസിക്കാ?””

“”അപ്പൊ ചേച്ചിക്കെന്നേ വിശ്വാസം ഇല്ലേ. “”

ഞാൻ എനിക്ക് തോന്നിയത് അവളോട്‌ അതേപോലെ പറഞ്ഞിട്ടും എന്നേ വിശ്വാസം ഇല്ലെന്നറിഞ്ഞപ്പോൾ എനിക്കല്പം വിഷമം തോന്നി.

“”അവിടെ പോകുമ്പോ അതിനാത്തു ഞാൻ കണ്ടിട്ടുണ്ട് വിഷ്ണുവേട്ടനെ. അതേട്ടൻ തന്നാ . “”

“”എന്നിട്ട് നിനക്ക് പേടി ഒന്നും ഇല്ലേ? “”

സത്യത്തിൽ ഞാനിപ്പോ പേടിച്ചു നിക്കുവാണല്ലോ, പക്ഷേ അവനെ കാണണം എന്ന ആഗ്രഹവും എനിക്കുണ്ട് . ഇപ്പൊ നടന്നില്ലേ പിന്നെ ചിലപ്പോ ഒരിക്കലും നടക്കേംമില്ല.

“”എന്തിനു അതെന്റെ ഏട്ടനല്ലേ, അവനെ എന്തിനാ പേടിക്കണേ? “”

ഏതൊ ഒരു നിമിഷത്തെ ധൈര്യത്തിൽ ഞാൻ പറഞ്ഞു

“”നീ മാത്രേ കണ്ടിട്ടുള്ളൂ?””
“”ങാഹ.. ആര്യേച്ചിക്കു പറ്റുന്നാ പറയണേ, അവള് വിളിച്ചാ അവിടെ ചെല്ലുമവൻ. പക്ഷേ ആര്യേച്ചി എനിക്ക് വിളിച്ചു കാണിച്ചു തരാം എന്ന് പറഞ്ഞു പറ്റിച്ചൂ. ഞാൻ എത്ര വിളിച്ചിട്ടും ഇങ്ങട് വന്നില്ലന്നേ അപ്പൊ അങ്ങട് പോയി കാണല്ലേ നല്ലത്.””

“”എന്നിട്ട് നീ എങ്ങനെ കണ്ടു പിടിച്ചു അവിടാ വിഷ്ണു ഏട്ടൻ ഉള്ളെന്ന്.””

“’അത് അവള് പറഞ്ഞു.പിന്നെ പണ്ട് ഞാൻ ഒരുവട്ടം കണ്ടിട്ടുള്ളതാ. പക്ഷേ അതു രഹസ്യാ പറയില്ല.””

“”അതെന്താ പറയാത്തെ? “’

“”അല്ല പെണ്ണുങ്ങളോട് അല്ല ആരോടും പറയാൻ പറ്റില്ല. “”

“”അതെന്താ പറഞ്ഞ? ഞാൻ നിന്റെ ചേച്ചി അല്ലേ! അപ്പൊ എല്ലാ പേഞ്ഞുങ്ങളെ പോലെ ആണോ ഞാൻ, നീ പറഞ്ഞോടാ. ഞാൻ ആരോടും പറയില്ല്യ.””

അവൾ എന്നേ സൈക്ലൊജിക്കൽ ആയി മോട്ടിവേറ്റ് ചെയ്തു.

“”ഹ്മ്മ്… മിച്ചു “”

“”എന്താടാ കുരുത്തക്കേട് വല്ലോം ഒപ്പിച്ചോ നീയ്? “”

എന്റെ ഉള്ളു ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞോ ആവോ.

“”ഏയ് അതൊന്നുല്ല, ഞാൻ പറഞ്ഞാ പക്ഷേ എന്നേ കളിയാക്കോ?””

“”ഇല്ലടാ മണ്ടൂസേ.””

“”എന്നാലും “”

“’ഒരെന്നാലുമില്ല. “”

“”Ok ഞാൻ പറയാം. പണ്ട് ഞാൻ കൊച്ചു കൊച്ചാരുന്നപ്പൊ ആര്യേച്ചി എന്നേ കൂട്ടി അവിടുത്തെ കുളത്തിൽ കുളിക്കാൻ പോയി, ഞാൻ പറയണോ? എനിക്ക്…. “”

“”നിന്റെ ഒരു പോസ്, നി പറയണേ പറയങ്ങട്“”

“”ഹ്മ്മ് അപ്പൊ ഞാൻ അവളെ ഒളിഞ്ഞു നോക്കിന്ന് പറഞ്ഞു അവൾ എന്നേ ഓടിച്ചു. പക്ഷേ ഞാൻ അങ്ങനൊന്നും ചെയ്തില്ലാട്ടോ. അവള് കേറിവന്ന എനിക്ക് തല്ലു കിട്ടുന്നറിയാവുന്നണ്ട് ഞാൻ ഓടി വന്നു കേറിയത് ആ പത്തായപുരയിലാ. അപ്പളാ കണ്ടേ വിഷ്ണു ഏട്ടനെ. ഞാൻ അന്ന് വൈകുന്നേരം വരെ അവിടെ ഇരുന്നു ഏട്ടനോട് സംസാരിച്ചു. പിന്നെ അമ്മാവനൊക്കെ തിരക്കി വന്നതോർമ്മ യുണ്ട് പിന്നെ ഒന്നും ഓർമ്മയില്ല. അന്നേ പറഞ്ഞു അങ്ങോട്ട് ഇനി പോവരുതെന്നു. പക്ഷേ പിന്നേം ഞാൻ പോയിട്ടുണ്ട്, അപ്പോഴെല്ലാം അതു പൂട്ടി ഇട്ടേക്കുവാ. അത് തുറക്കാൻ പറ്റിയാ ഞാൻ കാട്ടിതരാം എന്റെ ഏട്ടനെ””

ഞാൻ പലപ്പോഴായി ഓർത്തെടുത്ത എല്ലാം അവളോട്‌ പറഞ്ഞു.

“”ആഹാ അന്നെന്താ നിങ്ങൾ സംസാരിച്ചത്?””
“”അതോ അത് ചെസ്സ് കളിക്കണതിനെ പറ്റിയാ. “”

“”എന്താന്ന് ചെസ്സോ?””

“”:അതു വിഷ്ണു ഏട്ടന് ചെസ്സ് കളിക്കാൻ ശെരിക്കറിയില്ലന്നേ, ഞാൻ പറഞ്ഞു കൊടുക്കണം പകരം ഏണിയും പാമ്പും അവൻ എന്നോട് കളിക്കും. അവനാ എനിക്ക് പറഞ്ഞു തന്നേ വേറെ ബുദ്ധി വേണുന്ന കളിയാ അതെന്നു, നമ്മൾ പേടിക്കാതെ കളിക്കണം ചിലപ്പോ ഏണി കിട്ടും ചിലപ്പോ ജയിക്കാറാവുമ്പോ പാമ്പ് വിഴുങ്ങും പക്ഷേ അപ്പൊ തോറ്റെന്നു കരുതാതെ വീണ്ടും കളിക്കണം. അതാ അതിന്റെ ബുദ്ധി നമ്മളെവിടെ പോയിവീണാലും കൂടുതൽ ചിന്തിക്കാതെ അവിടുന്ന് വീണ്ടും കളിച്ചു ജയിക്കണം. “”

“”നീ എന്തൊക്കെയാട ഈ പറയുന്നേ? അതൊക്കെ കള അവൻ എന്നെപ്പറ്റി വല്ലതും പറഞ്ഞോ?””

“”അതിന് ഞാൻ ചേച്ചിയേ പറ്റി ചോദിച്ചിട്ടില്ലല്ലോ?””

“”അപ്പൊ നിന്റെ ആര്യേച്ചിയെ പറ്റിയോ?””

“”ആ ആര്യേച്ചിയെ അങ്ങനെ തൊപ്പിക്കാൻ പറ്റില്ല, ആര്യേച്ചിക്ക് മനസ്വായിക്കാൻ അറിയാം. പക്ഷേ ഞങ്ങൾ ഒരുമിച്ചു തൊപ്പിച്ചിട്ടുണ്ട്. “”

“”നീ പോടാ, ഞാൻ ചോദിച്ചത് എന്താ നീ പറഞ്ഞത് എന്താ?””

എനിക്ക് വട്ടായെന്നു അവൾ കരുതീട്ടുണ്ടാവും .

“”അതന്നെ ഞാനും പറഞ്ഞേ അങ്ങനൊക്കെയാ പറഞ്ഞേ എനിക്കും ഒന്നും മനസിലായില്ല. അപ്പോഴേക്കും അമ്മാവൻ എന്നേ എടുത്തോണ്ട് പോയി. എല്ലാരും പറഞ്ഞേ എന്റെ തോന്നലാന്ന ഇന്നാള് ആര്യേച്ചി പറഞ്ഞപ്പോ ആണ് അത് സത്യം ആണെന്ന് മനസിലായെ. എന്നാലും അവൻ എന്താ അങ്ങനെ പറഞ്ഞേ?””

“”ആ ബെസ്റ്റ് നിന്നെ എങ്ങനെ വിശ്വസിച്ചാ അങ്ങട് വരാ. ഇതിപ്പോ തലക്കസുഖം ആർക്കാ .””

“”അപ്പൊ ചേച്ചി വരണ്ടാ, പോരെ. ഞാൻ പോവും എനിക്കൊരുകൂട്ടം ചോദിക്കാനുണ്ട്.””

“”നീ പിണങ്ങാതെ ശ്രീ. എനിക്ക് ശ്രീ യെ വിശ്വാസാ “”

“”അപ്പൊ ശെരി അന്ന് വൈകുന്നേരം ഞാൻ അമ്പലത്തിന്റെ അടുത്ത് നിക്കാം ചേച്ചി വരുമ്പോ ഒരുമിച്ചു പോവാം.””

അങ്ങനെ അടുത്ത ബുധൻ വരെ ഞാൻ കാത്തിരുന്നു, പേടി ഇല്ലന്നൊക്ക ഞാൻ ചുമ്മാ പറഞ്ഞതാ ഇതിപ്പോ എന്നേക്കാ വല്യ അരുണിമേച്ചി ഉണ്ടല്ലേ അതന്നെ എനിക്ക് ധൈര്യം.

അന്ന് വൈകുന്നേരം ഞാൻ ഗോപന്റടുത്തു പോകാന്ന് പറഞ്ഞു വീടിന്നിറങ്ങി. എനിക്ക് അങ്ങനൊരു പതിവില്ല അവൻ വന്നെന്നെ കൂട്ടകൊണ്ടോവും അല്ലേ അമ്മായിടെ കൂടെ പോവും. അതോണ്ടാകും അമ്മായി എന്നേ ഒന്ന് സൂക്ഷിച്ചു നോക്കിയത്. എന്തായാലും പോകാൻ അനുവാദം തന്നു, പക്ഷെ ഉരുട്ടമുൻപ് വരണോന്നു പറഞ്ഞു.
ഞാൻ ആ അമ്പലത്തിനു മുന്നിലെ ആൽതറയിൽ അരുണിമേചിക്കായ് ഞാൻ കാത്തു നിന്നു. അതികം വൈകിയില്ല ഓടി പിടച്ചവളെത്തി.

“”ഇന്നെന്താ കാർ ഇല്ലേ?””

“”നീ എന്താ കാറിലെ വരുള്ളോ? ഇങ്ങട് വാടാ ചെക്കാ. “”

“”ആ നിക്ക് നിക്ക് എവിടെക്കാ ഈ ഓടണേ, ഞാനും വരണൂ. വഴിതെറ്റി പോവുട്ടോ.“”

“”ഈ റോടീന്നു രണ്ടുവെട്ടം വലതു ഒരു വെട്ടം ഇടതു അത്രല്ലേ ഉള്ളൂ “”

“”അതു ചേച്ചിക്കെങ്ങനെ അറിയാം? “”

“”അതിപ്പോ അറിയാൻ എന്തിരിക്കുന്നു, ഞാൻ എത്രോട്ടംപോയിട്ടുള്ളതാ. “”

“”എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ?””

“”നീ കണ്ടിട്ടോക്കെ ഉണ്ട് നിനക്കെന്നെ ഓർമ ഇല്ല അത്രേ ഉള്ളു. “”

അതിപ്പോ എന്താ ഇവളെ മാത്രം മറക്കാൻ? ബോധം പോകുമ്പോൾ അതിനു മുൻപുള്ള കൊറച്ചു സമയത്തെ കാര്യങ്ങൾ മറക്കുന്നല്ലാതെ ഒരാളെ അങ്ങനെ മറന്നു പോകോ?

“”അതെന്താ ഞാൻ ചേച്ചിയേ മറന്നേ?””

“”എനിക്കറിയോ, നീ എന്നെ മാത്രം അല്ല ഞങ്ങളെ എല്ലാം മറന്നു. അതെന്താ ന്നെനിക്കെങ്ങനാ അറിയണേ?””

ശെരിയാ ഞാൻ അന്ന് തല്ലിയ അരുണേട്ടനേയും മറന്നല്ലോ. ഇതിപ്പോ ആൾക്കാരെ മൊത്തത്തിൽമറക്കാനും തുടങ്ങിയോ.

ഞങ്ങൾ ആ തറവാടിന്റെ മുന്നിൽ എത്തി. അമ്മാവന്റെ മേശയിൽ നിന്നെടുത്ത താക്കോൽ കൊണ്ട് ഞാൻ ഗേറ്റ് തുറന്നു.

“”എവിടെയാ എവിടാ നിന്റെ വിഷ്ണു ഏട്ടൻ. “”

“”ബാ ഞാൻ കാട്ടി തരാം. “”

ഞാൻ ആ പത്തായപ്പുരയുടെ വാതിൽ പൂജാമുറിയിൽ നിന്നെടുത്ത താക്കോൽ വെച്ച് ആ മണിച്ചിത്രതാഴ് പൂട്ടു തുറന്നു. ഞാൻ ആ കതാവ് മലർക്കേ തുറന്നു.

എന്നേ തെള്ളി മാറ്റി അരുണിമേച്ചി അകത്തേക്കു തല ഇട്ടു .

“”വിഷ്‌ണുവേട്ടാ “’

അവൾ ഉറക്കെ വിളിച്ചു. അപ്പൊ എനിക്ക് തല ചുറ്റണപോലെ തോന്നി. ഞാന്‍ ആ കതവേ പിടിച്ചു നിന്നു.

ശ്രീഹരിയേം വലിച്ചു അവൾ ആ മുറിയിലെക്കെ കേറി, പെട്ടെന്ന് വാതിൽ അടഞ്ഞു. മുറിയിൽ ആകെ വെളിച്ചം കുറഞ്ഞു വന്നു അരുണിമ ഒന്ന് പേടിച്ചു. രണ്ടു ചുവടു പുറകിലേക്ക് വെച്ചു.

“”ശ്രീ ശ്രീ…. കതകടച്ചത് നീയാണോ?

“”ഹ ഹ ഹ.””

അവൻ പതിയെ ചിരിച്ചു. നിഷ്കളങ്കമയയൊരു കുട്ടിയുടെ ചിരി
അരുണിമയും പെട്ടന്ന് ചിരിച്ചു പോയ്‌ ഈ ശ്രീയെ ആണോ ഒരുനിമിഷം അവൾ സംശയിച്ചതെന്നപോലെ

“”ഹ ഹ ഹ…ഹാ ഹാ ആ ഹാ… ഹാ.. ഹ ””

അവൻ വീണ്ടും ചിരിച്ചു ഇപ്രാവശ്യം ആ ചിരിയുടെ കാടിന്യം കൂടി കൂടി വന്നു. അവസാനം അത് ഒരു അട്ടഹാസമായി മാറി.

അരുണിമ ശെരിക്കും ഭയന്ന് തുടങ്ങി

“”ശ്രീ…. വിഷ്ണുവേട്ടാ…….ടാ…. “”

അവളവനെ കുലുക്കി വിളിച്ചു.

“”വിഷ്ണുവും ശ്രീഹരിയും ഒന്നുമല്ലടി ഞാന്‍ ഭദ്രനാ. നിന്നെ ഇവിടെ കൊണ്ട് വരാന്‍, നിന്നെയും നിന്റെ കുടുംബത്തെയും ഒന്നോന്നായി തീര്‍ക്കാന്‍ എത്ര നാളായി കാത്തു നിക്കുവാന്നറിയോ?””

ഒരു ഭ്രാന്തന്‍ ശബ്ധത്തില്‍ ഭദ്രന്‍ വിളിച്ചു കൂവി. അവന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു. ആരുണിമ ശെരിക്കും ഇപ്പോള്‍ പേടിച്ചു.

“”ഹം ഹം ഹ്മ്മ കൊല്ലും ഞാന്‍. ഹ ഹാ ഹാ ഹാ

ആദ്യം നിന്നെ പിന്നെ നിന്റെ ചേട്ടന്‍ ആ കഴുവേറിയെ അതുകഴിഞ്ഞു കണ്‍മുന്നില്‍ വെട്ടിപിടിച്ച ഒന്നിനും അർത്ഥം ഇല്ലെന്നറിയുമ്പോ അത് കണ്ടു നീറി നിക്കുന്ന നിന്റെയൊക്കെ തന്തയേയും . ഹഹാ ഹ ….. അവനെ ഞാന്‍ അറിയിക്കും ആ വേദന എന്താന്ന്‍, കണ്മുന്നില്‍ ജീവനായിരുന്നവര്‍ ഇല്ലാതാകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാത്തവന്റെ വേദന. ചാവടി നീ ചെവ് …””

അവൻ അവളുടെ കഴുത്തിനു കുത്തി പിടിച്ചു.അവൾ അവന്റെ കൈ തട്ടി മാറ്റി പിന്നോട്ട് നീങ്ങി. പക്ഷേ തുറന്നു കിടന്ന ആ നിലവറയിലേക്ക് വീണു. ആ വീഴ്ച്ചയിൽ അവവളുടെ കൈമുട്ടുകൾ പൊട്ടിയിരുന്നു. എങ്കിലും ഒരുവിധം അവൾ എഴുന്നേറ്റു നിന്നു. ഒരു മൂലയിലേക്ക് അവൾ ഒളിച്ചു.

ഭദ്രനും പുറകെ ചാടി ഇറങ്ങി. ആ ഇരുട്ടത്തും അവൾക്കവനിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിച്ചില്ല. അവൻ അവളെ കണ്ടെത്തി. അവന്റെ വലത്തേ കൈ വീണ്ടും അവളുടെ കഴുത്തിലേക്കു നീണ്ടു. ആ കഴുത്തില്‍ അവന്റെ കൈകൾ മുറുകി.

“”ഹാ ഹാ രെക്ഷ പെടുമോ, ഈ ഭദ്രന്റടുത്തുന്നു രെക്ഷ പെടുമോ? ഹാ ഹാ ഹാ ””

ഭദ്രന്റെ അട്ടഹാസം പല ആവര്‍ത്തി ആ മുറിയില്‍ മുഴങ്ങി കെട്ടു.

“”ഭദ്രാ ആമിയെ വിടാൻ, അവക്കൊന്നും അറിയില്ല , അവള്‍ അതിലില്ല അവൾ അവളെ ഒന്നും ചെയ്യല്ലേ.””

അത് വിഷ്ണുവിന്റെ ദയനീയ ശബ്ദം ആയിരുന്നു. അവർ രണ്ടാൾ ആണെന്നു തോന്നി പൊകും വിധം ആ ഇരുട്ടത്തു ഭദ്രന്റെ അലർച്ച വന്നു.

“”എന്‍റെ മുന്‍നിന്നു മാറി നിക്കടാ…. ഞാന്‍ ആരാണെന്നു നോക്കില്ല തീര്‍ത്തു കളയും നിന്നെയും. ഞാൻ ””
“”ഇല്ലാ ഞാന്‍ മാറില അവളെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നേ കൊന്നാലും ഞാന്‍ മാറില്ല. അവളെ അവളെ ……..””

ഭദ്രന്റെ ആ ഉറച്ച ഭ്രാന്തൻ ശബ്ദത്തിനു മുൻപിൽ വിഷ്ണു എതിർക്കാൻ ശ്രെമിച്ചെങ്കിലും അവന്റെ ശബ്‌ദം പോലും അവന്റെ ദയനിയ തോൽവി ഭയക്കുന്നുണ്ടായിരുന്നു.

ശ്രീഹരിക്കുള്ളിൽ വിഷ്ണുനെ കൂടാതെ ഭദ്രൻ എന്നൊരു ആളും കൂടെ ഉണ്ടെന്ന് അരുണിമ ഇപ്പൊ തിരിച്ചറിഞ്ഞു. ഇത്രനാളും ആമിയുടെ മുന്നിൽ വരാൻ മടിച്ച വിഷ്ണു അവൾക്ക് വേണ്ടി ജീവൻ കളയാൻ മടിയില്ലെന്നറിഞ്ഞപ്പോൾ ആമി ഒന്ന് ചിരിച്ചു. അവളുടെ കാത്തിരിപ്പിന് അർഥം ഉണ്ടായതുപോലെ. ഇതവളുടെ അവസാനമാണെന്ന് അവൾ മനസിലാക്കിയിരുന്നു, അതുപോലെ ഇനി വിഷ്‌ണു എത്ര തന്നെ ഭദ്രനോട് ഏറ്റുമുട്ടിയാലും ജയിക്കില്ലന്നും . അത്രമേൽ ദയനീയമായിരുന്നു വിഷ്‌ണു വിന്റെ ശബ്ദം.

“”വിഷ്ണുവേട്ടാ എന്റെ കൈ പിടിക്കോ? എനിക്ക് പേടിയാകുന്നു””.

മരണമൊഴി പോലെ അവളത് വിതുമ്പി.

എന്തോ വിഷ്ണു അവന്റെ മറ്റേ കൈ കൊണ്ട് അവളുടെ കൈ പിടിച്ചു. മരണത്തിലേക്ക് കൈ പിടിച്ചു പോകാൻ രണ്ടാളും തയാറായപോലെ.

“”ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു, പക്ഷേ ഇപ്പൊ വിധി….””

അവളുടെ വാക്കുകള്‍ തൊണ്ടയില്‍ നിന്നു പുറത്തു വരാതെ മുറിഞ്ഞു പോയി

“”ആമി….എന്നോട് നീ ക്ഷെമിക്കടീ , എന്തിനാ എന്തിനാ പെണ്ണേ നീ ഇതിനിടയിൽ വന്നത്.””

“”എനിക്ക് വിഷമല്ലാ എനിക്ക് വേണ്ടി നീ വീണ്ടും വന്നല്ലോ അതുമതി, അതുമതി ഈ ഭ്രാന്തി പെണ്ണിന്. എന്റെ ജീവൻ പോകുമ്പോളേ വരൂള്ളെന്നറിയാരുന്നു.””

“”ആമി എനിക്ക് ഭദ്രനെ ഇനിയും എത്ര തടഞ്ഞു നിർത്താൻ കഴിയുമെന്നറി യില്ലടി… “”

“” എനിക്ക് മരിക്കണത്തിൽ ഇനി പേടിയില്ല എന്റെ കൈ പിടിക്കാൻ നീ ഉണ്ടല്ലോ, അതുമതി… എന്നെ അവസാനമായി ഒന്നൂടെ ആമി ഈന്നു വിളിക്കോ കെട്ടു കൊതി തീര്‍ന്നിട്ടില്ല“”

“”നിന്നെ മരിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന് മുൻപേ ഞാൻ…….

ഭാദ്ര………””

വിഷ്ണു അവസാന ശ്രെമമെന്നപോലെ അലറി.

പക്ഷേ ഭദ്രൻ അവളുടെ തല ഭിത്തിയിട് ചേർത്തു വെച്ചു കഴുത്തിൽ കൈ മുറുക്കി. പെട്ടെന്ന് ആ കൈ അൽപ്പം അയച്ചെങ്കിലും വീണ്ടും അത് പൂർവാധികം ശക്തമായി മുറുക്കിക്കൊണ്ടോ ഇരുന്നു. അവളുടെ വലതു കയ്യിൽ വിഷ്ണു കൂട്ടി പിടിച്ച കൈയുടെ ബലം കുറഞ്ഞു കുറഞ്ഞു തളർന്നു വീണു.
“”ആ…… ആ…. “”

ശ്രീഹരി ആകാശം പോട്ടുമാറ് ഉറക്കെ അലറി. മുകളിൽ നിന്നേ വിടുന്നോ അരിച്ചു വന്ന നിലാവെളിച്ചത്തിൽ ആ മുഖം അവൻ കണ്ടു.

“”അരുണിമേച്ചി….””

ഞാൻ ഇപ്പൊ എവിടെ ആണെന്നോ, ഞാൻ എന്താ ഈ ചെയ്യുന്നതെന്നോ എനിക്ക് ബോധമില്ല. പക്ഷേ ഒന്നറിയാം എന്റെ കൈ അരുണിമേച്ചിയുട കഴുത്തിൽ ആണെന്ന്.. ഞാന്‍ എന്‍റെ കൈ അവളുടെ കഴുത്തില്‍ നിന്നെടുക്കാന്‍ നോക്കി. ആരോ അത് അവിടെത്തന്നെ ഞെക്കിപിടിച്ചു വെച്ചേക്കുന്നു. എന്‍റെ സ്വൊന്തം വിരല്‍ പോലും എന്നേ അനുസരിക്കുന്നില്ല. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ എന്‍റെ മനസും ശരീരവും നിന്ന് വിറച്ചു. ഒന്നും ചിന്തിക്കാനോ പ്രവൃത്തിക്കാനോ എനിക്ക് പറ്റുന്നില്ല.

എന്റെ വിരലുകൾക്കിടയിൽ അരുണിമേച്ചി പിടയുന്നു. ഇന്ന് വരേയും ഒരു അനിയന്റെ സ്ഥാനം തന്നു എന്നേ സ്നേഹിച്ച എന്റെ അരുണിമേച്ചിയെ ഞാൻ എന്താ ഇപ്പൊ കാട്ടുന്നെ. എന്റെ തലച്ചോറിലൂടെ കുത്തി ഒഴുകുന്ന പുഴ പോലെ ചോര പായുന്നത് എനിക്ക് കേള്‍ക്കാം. ഇപ്രാവശ്യം എനിക്ക് ജയിച്ചേ പറ്റു എന്റെ ശരീരത്തിന്റെ അധികാരം ഒരു പ്രാന്തിനും ഞാൻ വിട്ടുകൊടുക്കില്ല.

കുറച്ചു നേരത്തെ മല്പിടുത്തത്തിനൊടുവില്‍ എന്നെ കരണ്ടടിച്ചുതൂകി എറിയുന്ന പോലെ പിന്നിലേക്ക്‌ തെറിച്ചു വീണു. അവളുടെ അടുത്തേക്ക് വീണ്ടും വീണ്ടും എണീറ്റ്‌ ചെല്ലാന്‍ എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍ എന്നേ തള്ളിക്കൊണ്ടേ ഇരിക്കുന്നു. അത് പിടിച്ചു നിര്‍ത്തുക എനിക്കസാദ്യമായി തോന്നി. പക്ഷേ അപ്പോഴും ഞാന്‍ ഒരു ചേച്ചിയേ പോലെ കണ്ട അരുണിമേച്ചിയെ ഞാന്‍ കൊല്ലാന്‍ നോക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പൊ എവിടുന്നോ ഒരലർച്ച ഞാൻ കേട്ടു.

“”എന്‍റെ കണ്മുന്നില്‍ നിന്ന്പോ, ഞാന്‍ കണ്ടത്താത്തെടുത്തു പോടീ… എനെറെ മനസ് മാറുന്നതിനു മുന്നേ പോകാന്‍.””

അത് പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഭദ്രന്‍ ശ്രീഹരിയോടു തന്റെ തോല്‍വി സമ്മതിക്കുന്നുണ്ടായിരുന്നു അതാണല്ലോ അവൻ തളർന്നു വീണത്.

ഇന്നേവരെ ശ്രീ അറിഞ്ഞോണ്ട്‌ ആരെയും വേദനിപ്പിച്ചിട്ടില്ല . ശ്രീഹരിയുടെ ശക്തിയും അതുതന്നെ ആയിരുന്നു. ഇനിയും ശ്രീ ഇതൊകെ അനുഭവിച്ചാൽ ഒരുപക്ഷെ ശ്രീ ഇല്ലാതാകും എന്ന് ഭദ്രന് തോന്നിട്ടുണ്ടാകം അതാവും അവന്‍ ഒന്ന് തോറ്റു പോയത്.അതാകും അവളെ അപ്പൊ കൊല്ലാതെ വിട്ടത്.
പക്ഷെ അവന്റെ ആ വാക്കുകള്‍ ഭയത്തോടെയാണ് അരുണിമ കേട്ടത് .എല്ലാത്തില്‍നിന്നും തന്നെ സംരക്ഷിക്കും എന്ന് കരുതിയവൻ തന്നെയാണ് ഇപ്പോള്‍ തന്നേ ഇല്ലാതാക്കാന്‍ നോക്കിയത്. എങ്കിലും തന്റെ മരണ വെപ്രാളത്തി നിടയിൽ എപ്പോഴോ വിഷ്ണുവേട്ടന്‍ വന്നു .

വിഷ്ണു ആ കാപാലികൻ അരുണിൽ നിന്ന് തന്നേ രെക്ഷിക്കും എന്ന് ഇതുവരെയും അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു, അന്നത്തെ പോലെ എല്ലാത്തിനും രക്ഷിച്ചു ആമി എന്നൊരു വിളിക്കായ്അവള്‍ കാത്തിരുന്നിരുന്നു. പക്ഷേ ഇനി അങ്ങനൊന്നു ഉണ്ടാകില്ല എന്നറിയുമ്പോൾ……!

സ്വൊന്തം ഏട്ടൻ അവളുടെ ശരീവും മനസും നിഷ്കരുണം വെറും ഒരു പൂ പോലെ ചവിട്ടി അരച്ചപ്പോഴും ഭ്രാന്തി എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ പോലും അവള്‍ ഇത്രയും വേദനിച്ചിട്ടില്ല. പ്രതീക്ഷയറ്റവൾ തളർന്നു വീണു.

ആ ഇരുണ്ട നിലവറയിൽ ഇപ്പൊ രണ്ടു ശരീരങ്ങളും നാല് മനസും തളർന്നു കിടപ്പുണ്ട്. അതിൽ ആരൊക്കെ തിരിച്ചു വരുമെന്ന് അറിയില്ല. ഇനി ഇപ്പൊ എന്റെ ആമിയുടെ കഥ പറയേണ്ട സമയമായി എന്ന് തോന്നുന്നു . ഭ്രാന്തില്ലാത്ത അവളെ ഭ്രാന്തിയാക്കിയ കഥ.

തുടരും….

89490cookie-checkരണ്ട് മുഖങ്ങൾ – Part 6

Leave a Reply

Your email address will not be published. Required fields are marked *