വില്ലൻ – Part 10

Posted on

എക്സാം കഴിഞ്ഞു………..സമറും ഷാഹിയും നാട്ടിലേക്ക് പോകാനായി ഇറങ്ങി…………..

“ഡാ………എന്നാ ഞങ്ങൾ വിട്ടാലോ…………”………….സമർ കുഞ്ഞുട്ടനോട് ചോദിച്ചു…………..

“ആ പോയി വാ………..ഉഷാറാക്ക്…………”………….കുഞ്ഞുട്ടൻ പറഞ്ഞു…………

“നീ ഓക്കേ അല്ലെ……….”……..സമർ അവനോട് ചോദിച്ചു…………..

“ഓ പിന്നെ…………ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ………..വെറുതെ ഷോ ഇടാതെ
പോടാ…………പോയി പൊളിക്ക്……………”……………കുഞ്ഞുട്ടൻ പറഞ്ഞു………..

“നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്…………കാറിന്റെയും ബൈക്കിന്റെയും കീ
മേശയിലുണ്ട്………….”………….സമർ പറഞ്ഞു………….

“ഹാ………….”………..കുഞ്ഞുട്ടൻ മൂളി…………..

“ഞങ്ങൾ പോവ്വാട്ടോ………റ്റാറ്റാ………..”………..ഷാഹി പറഞ്ഞു…………..

“ഓക്കേ നന്ദി ഡോക്ടർ…………..”……….കുഞ്ഞുട്ടൻ പറഞ്ഞു…………..

“ഈ………….”…………അവൾ ഇളിച്ചുകാട്ടി……………

“ബിസിനസ് മീറ്റിംഗ് തകർത്തോണം…………..”…………കുഞ്ഞുട്ടൻ ഒരു വളിച്ച ചിരിയോടെ സമറിനോട്
പറഞ്ഞു………….

സമറിന് ആ വളിച്ച ചിരിയുടെ പൊരുൾ കിട്ടി…………..

സമർ ഒരു തമ്പ്സ് അപ്പ് ചിരിച്ചുകൊണ്ട് കാണിച്ചുകൊടുത്തു…………….

സമർ പുറത്തേക്ക് നടക്കാനൊരുങ്ങി…………

“ഡാ………….”…………കുഞ്ഞുട്ടൻ സമറിനെ വിളിച്ചു…………..

സമർ അവന്റെ അടുത്തേക്ക് ചെന്നു……….

“കൊച്ചി പഴയ കൊച്ചിയല്ല……………”………കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….

സമർ അതുകേട്ട് ചിരിച്ചു………….

“പക്ഷെ……….സമർ പഴയ സമർ തന്നെയാ………….”……..സമർ അതും പറഞ്ഞു ചിരിച്ചുകൊണ്ട്
പുറത്തേക്ക് നടന്നു……

സമർ ഷാഹിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ജീപ്പിന്റെ പിന്നിലേക്കിട്ടു………..

സമറും ഷാഹിയും ജീപ്പിൽ കയറി…………കുഞ്ഞുട്ടന് കൈ കാണിച്ചിട്ട് സമർ വണ്ടിയെടുത്തു………..

അവർ പുറപ്പെട്ടു……..

ആദ്യ ലക്‌ഷ്യം കൊച്ചി……….

രണ്ടാമത്തേത് ഷാഹിയുടെ നാട്……….

ഇതിനിടയിൽ പല ലക്ഷ്യങ്ങളുമായി സമർ……….അതൊന്നും അറിയാതെ ഷാഹി……………

“കാറിൽ പോന്നാൽ മതിയായിരുന്നു……….”……………..കുറച്ചുനേരം കഴിഞ്ഞിട്ട് ഷാഹി പറഞ്ഞു…………

“അതെന്തേ…………..”……………ഡ്രൈവ് ചെയ്തുകൊണ്ട് തന്നെ സമർ ചോദിച്ചു……………

“അതല്ല മഴ പെയ്താൽ………….”………..ഷാഹി പറഞ്ഞു………

“നിനക്കല്ലേ മഴയോട് പ്രേമം ആണെന്ന് പറഞ്ഞത്……………”………….സമർ അവളോട് ചോദിച്ചു…………

“അതല്ല………….മഴ പെയ്താൽ സ്റ്റോപ്പിട്ട് സ്റ്റോപ്പിട്ട് പോകേണ്ടി
വരില്ലേ…………..”………..ഷാഹി ചോദിച്ചു…………

“ഓഹോ………….”………..

“ഏത് യാത്രയും അതിന് ഭംഗി കിട്ടുന്നത് ഇങ്ങനെ ഇടയ്ക്ക് സ്റ്റോപ്പിട്ട്
സ്റ്റോപ്പിട്ട് പോകുമ്പോൾ ആണ്………… ഇവിടുന്ന് നേരെ അങ്ങ് എത്തിയാൽ മതി എന്നുണ്ടെൽ
പിന്നെ വല്ല ട്രെയിനിനും പോയാൽ പോരെ…………”…………സമർ അവളോട് ചോദിച്ചു…………..

“എന്താ ട്രെയിനിന് സ്റ്റോപ്പൊന്നും ഇല്ലേ………..”………സമർ കേൾക്കാതെ ഒരു വശത്തേക്ക്
ചരിഞ്ഞുകൊണ്ട് ഷാഹി ചിണുങ്ങി………….

“എന്ത്………….”……….അവൾ എന്തോ പിറുപിറുത്തത് കേട്ടെങ്കിലും ഒന്നും മനസ്സിലാകാഞ്ഞിട്ട്
അവളോട് സമർ ചോദിച്ചു……………

“ഒന്നൂല്ലോ…………..”………..ഷാഹി കൈകൂപ്പിക്കൊണ്ട് പറഞ്ഞു……………

ഷാഹി ചോദിച്ചു അധികം കഴിഞ്ഞില്ല…………..മഴ പെയ്തു…………..

മഴതുള്ളി സമറിന്റെ മേൽ വീണപ്പോൾ സമർ ഷാഹിയെ ഒരു നോട്ടം നോക്കി…………..

ഈ കുരുപ്പിന് കരിനാക്കാണോ…………..

ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്ന ഭാവത്തിൽ ഷാഹി മുഖം വെട്ടിച്ചു………..

സമർ ഒരു ഹോട്ടലിന്റെ പാർക്കിങ്ങിലേക്ക് വണ്ടി ഇട്ടു…………..

ഷാഹി പുറത്തേക്കിറങ്ങി ബിൽഡിങ്ങിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ നോക്കി
നിന്നു………..

വരിവരിയായി വീഴുന്ന ആ മഴത്തുള്ളികളിലൂടെ അവൾ പുറത്തേക്ക് നോക്കി നിന്നു…………

അവൾ പതിയെ ആ മഴത്തുള്ളികൾ വീഴുന്നതിന് അടുത്തുചെന്ന് അവയെ തട്ടിത്തെറിപ്പിക്കാൻ
തുടങ്ങി…………

സമർ അവളുടെ കുറുമ്പ് ആസ്വദിച്ചു നിന്നു………….

കുറച്ചുകഴിഞ്ഞും മഴ തോരുന്നില്ല എന്ന് കണ്ടപ്പോൾ സമർ ഷാഹിയെ മഴത്തുള്ളികളെ
ഉപദ്രവിക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തിയിട്ട് ഹോട്ടലിലേക്ക് ഉന്തി
നടത്തിച്ചു…………

ഹോട്ടലിൽ കയറി സമർ രണ്ടു കട്ടൻ ആവശ്യപ്പെട്ടു………..

മഴയും ആസ്വദിച്ചു അവർ രണ്ടുപേരും കട്ടൻചായ നുകർന്നു………….

കുറച്ചുകഴിഞ്ഞു മഴ തോർന്നു………..

അവർ ജീപ്പിന്റെ അടുത്തേക്ക് ചെന്നു………….

“തമ്പ്രാട്ടി ഇനി ആ വായ കൊണ്ട് മഴയെ കുറിച്ച് ഒന്നും
മൊഴിയല്ലേ………..പ്ലീച്ച്‍……………”………..സമർ ജീപ്പിൽ കയറുന്നതിന് മുൻപ് ഷാഹിയോട്
കൈകൂപ്പി അപേക്ഷിച്ചു………….

അവൻ ചോദിക്കുന്നത് കണ്ട് ഷാഹിക്ക് ചിരി വന്നു…………പക്ഷെ അവൾ അത് പുറത്തു
കാണിച്ചില്ല………….

“ഓക്കേ………….പരിഗണിക്കാം……………”……….ഷാഹി കണ്ണടച്ച് പറഞ്ഞുകൊണ്ട് ജീപ്പിലേക്ക്
കയറി………….

സമർ അവളുടെ പറച്ചിൽ കണ്ടു ചിരിച്ചു…………

അവർ വീണ്ടും യാത്ര തുടർന്നു…………….

■■■■■■■■■■■■■■■■■■■■■

സമയം രാവിലെ….

കളക്ടർ ഓഫീസ്…………

അപേക്ഷ കൊടുക്കാനും മറ്റുമായി നിരവധിപേർ ഓഫീസിന് മുന്നിൽ
കൂടിയിട്ടുണ്ട്………….അതുകൊണ്ട് തന്നെ നല്ല തിരക്കുമുണ്ട്…………

ഒരു വയസ്സുള്ള കിളവി ആ തിരക്കിൽ പെട്ട് മുന്നോട്ട് നീങ്ങുന്നു……….

ഹെല്പ് ഡെസ്കിന്റെ അടുത്ത് ഒരു ആൾ ഇരിക്കുന്നുണ്ട്…………

കിളവി അയാളുടെ അടുത്തെത്തി………..

“മോനേ……….ഇതൊന്ന് ശരിയാക്കണമായിരുന്നു മോനേ………”………….കിളവി അയാളോട്
അപേക്ഷിച്ചു…………എന്നിട്ട് കടലാസ് അയാൾക്ക് നേരെ നീട്ടി…………

അയാൾ ആ അപേക്ഷ പേപ്പർ വാങ്ങി ഒന്ന് നോക്കി…………

എന്നിട്ട് അത് ആ കിളവിയുടെ കയ്യിൽ കൊടുത്തു…………

“ഇത് എത്രാമത്തെ തവണയാണ് തള്ളേ നിങ്ങളോട് പറയുന്നത്……….നിങ്ങൾക്ക് വീടിന്റെ
അറ്റകുറ്റപ്പണിക്ക് വേണ്ട സഹായം കിട്ടില്ലായെന്ന്…………”………….അയാൾ ദേഷ്യത്തോടെ ആ
തള്ളയോട് പറഞ്ഞു…………

“അങ്ങനെ പറയല്ലേ മോനെ……….വീട്ടിലാകെ വെള്ളമാ……… മഴ പെയ്തിട്ട് ഒന്ന് കിടക്കാൻ പോലും
പറ്റുന്നില്ല…………..എനിക്ക് വേറെ ആരും ഇല്ല മോനെ………..”……….ആ കിളവി അയാളുടെ അടുത്ത്
ചെന്ന് പതിയെ ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു…………

പെട്ടെന്ന് അയാൾ ആ കൈ തള്ളിമാറ്റി………..എന്നിട്ട് ആ കിളവിയെ പതിയെ തള്ളി………….

തള്ളലിന്റെ ശക്തിയിൽ കിളവി നിലത്തേക്ക് വീണു…………..

ആ അപേക്ഷ കടലാസ് നിലത്തേക്ക് വീണു……….മണ്ണിൽ നനഞ്ഞു…………….

“കിടക്കാൻ പറ്റുന്നില്ലെങ്കിൽ പോയി ചാവ് തള്ളേ………. വയസ്സ് കുറേ
ആയല്ലോ……………”………….അയാൾ ആ കിളവിയോട് ആക്രോശിച്ചു………….

ആ കിളവി അവിടെ കിടന്ന് കരഞ്ഞു…………

“സഹായം അർഹിക്കുന്നവരെ സഹായിക്കാനാ നിങ്ങൾ ഉള്ളത്………..അത് അർഹിക്കാത്തവർക്ക്
കൊടുക്കാനാ നിങ്ങളുടെ നെട്ടോട്ടം…………”……….ആ കിളവി കരഞ്ഞുകൊണ്ട് പറഞ്ഞു…………..

“ആണോ………..എന്നാൽ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ………..നിങ്ങൾക്ക് വല്ലതും ചെയ്യാൻ
പറ്റുമോ……….എന്നാ ചെയ്യ്……..”……….അയാൾ ആ കിളവിയോട് പറഞ്ഞു………….

തന്നെക്കൊണ്ട് അതിന് ആവില്ല എന്നറിയാമായിരുന്ന ആ കിളവി തന്റെ പ്രതിഷേധം കരഞ്ഞു
തീർത്തു………..

ഒരു പൊലീസുകാരനോ അവിടെ കൂടി നിന്ന ഒരാളോ ആ കിളവിയെ ഒന്ന് എഴുന്നേല്പിക്കാൻ പോലും
വന്നില്ല……………

അവരോട് ദൈവം ചോദിക്കും എന്ന് മനസ്സിൽ കരുതി ആ കിളവി എണീക്കാൻ ശ്രമിച്ചു…………

പക്ഷെ ആ കിളവിക്ക് അത് സാധിച്ചില്ല………..

പെട്ടെന്ന്………….

ആ കിളവി പറഞ്ഞത് ദൈവം കേട്ടോ എന്നറിയില്ല………….

പക്ഷെ ഒരു ചെകുത്താൻ കേട്ടെന്ന് തോന്നുന്നു…………

ഗേറ്റ് കടന്ന് ഒരു കറുത്ത അംബാസിഡർ കാർ ഉള്ളിലേക്ക് കയറിവന്നു………….

ആ കറുത്ത കാർ കണ്ട് എല്ലാവരും പേടിച്ചു പിന്നിലേക്ക് മാറി…………

അവർ ഭയത്തോടെ ആ കാറിനെ നോക്കി…………

ഓരോ നിമിഷവും അത് അടുത്തു വരുന്തോറും അവരുടെ നെഞ്ചിടിപ്പ് കൂടി…………

ആ കാർ ഓഫീസിന് മുന്നിൽ വന്നു നിന്നു………..

ഡ്രൈവറുടെ ഡോർ തുറന്ന് അമൂദ് പുറത്തേക്ക് കാലുവച്ചു………….

പക്ഷെ അവരുടെ നോട്ടം അവിടെയല്ലായിരുന്നു………….

പിൻസീറ്റിൽ………….

അവിടെയായിരുന്നു എല്ലാവരും നോക്കിയിരുന്നത്…………

പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ആ ഡോർ തുറന്നു………..

ഒരു കാൽ ഭൂമിയിലേക്ക് പതിച്ചു………..

ആ ഡോർ തുറന്ന് അയാൾ പുറത്തേക്കിറങ്ങി…………

വെള്ള ഷർട്ടും വെള്ള മുണ്ടും അണിഞ്ഞ അയാളെ കണ്ട് അവിടെ കൂടി നിന്നവർ എല്ലാം
തലകുനിച്ചു…………..

ഭയമോ അതോ ബഹുമാനമോ………..ഏതെന്ന് അറിയില്ല…………

പക്ഷെ അവർ പോലും അറിയാതെ അവരുടെ തല കുനിഞ്ഞുപോയി…………

അയാളുടെ പേര് മാത്രം കേട്ടാൽ നെഞ്ച് വിറക്കുന്നവന് അയാളെ നേരിൽ കണ്ടാൽ
തലകുനിക്കാനാണോ പ്രയാസം…………….

അബൂബക്കർ ഖുറേഷി…………

ആ പേര് തന്നെ ധാരാളം ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ……………

അബൂബക്കർ ഓഫീസിന് നേരെ നടന്നു…………

അപ്പോഴും അവിടെ കൂടിനിന്നവർ തല പൊന്തിച്ചിട്ടില്ലായിരുന്നു…………..

അബൂബക്കർ ആ കിളവി അവിടെ വീണുകിടക്കുന്നത് കണ്ടു………….

അബൂബക്കർ കിളവിയുടെ അടുത്തേക്ക് നടന്നു…………….

കിളവി ഭയഭക്തി ബഹുമാനത്തോടെ അയാളെ നോക്കിനിന്നു……….

അബൂബക്കർ അടുത്ത് ചെന്ന് ആ കിളവിയെ എണീപ്പിച്ചു………….

“എന്തുപറ്റി………….”……….

“അയ്യാ…………….”……….ആ കിളവി വിളിച്ചു…………

“പറയൂ………..”………..അബൂബക്കർ പറഞ്ഞു………….

“മഴ കൊള്ളാതെ ഉറങ്ങിയിട്ട് ദിവസം കുറേ ആയി അയ്യാ…………..മഴ പെയ്തിട്ട് കൂരയിൽ ചോരാത്ത
ഒരിടം പോലും ബാക്കിയില്ല………….അതിന് സഹായം ചോദിച്ചു വന്നപ്പോൾ എനിക്ക്
സഹായമില്ല…………ഇത്രയും വയസ്സായില്ലേ………..ഇനി പോയി ചാവ് എന്നൊക്കെയാ
പറയുന്നേ…………..”………..കിളവി കരഞ്ഞുകൊണ്ട് അബൂബക്കറിനോട് പറഞ്ഞു………..

അബൂബക്കർ അയാളെ ദേഷ്യത്തോടെ നോക്കി……………

“അയ്യാ……….അവനോട് പറ…………..എന്നെ ഒന്ന് കൊന്ന് തരാൻ…………എന്നെക്കൊണ്ട് സ്വയം ചാവാൻ
പറ്റാഞ്ഞിട്ടാ………….”…………….ആ കിളവി കരഞ്ഞുകൊണ്ട് പറഞ്ഞു………….

അബൂബക്കർ അത് കേട്ട് നിന്നു…………..

അബൂബക്കറിന്റെ മുഖത്തിന് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു………….

“അമൂദ്…………..”………..അബൂബക്കർ ഉറക്കെ വിളിച്ചു……………

വണ്ടിയുടെ അടുത്ത് നിന്നിരുന്ന അമൂദ് പെട്ടെന്ന് അവരുടെ അടുത്തെത്തി………….

“നിങ്ങളുടെ ഊര് ഏതാ………..”…………അബൂബക്കർ ആ കിളവിയോട് ചോദിച്ചു………….

“ആണ്ടിപ്പട്ടി………….”……….കിളവി പറഞ്ഞു…………..

അബൂബക്കർ ഒരു നിമിഷം ആലോചിച്ചു………….

ശേഷം അമൂദിന് നേരെ തിരിഞ്ഞു……………

“ഈ കിളവി ഇനി മഴയുടെ ഒരു ചീറ്റൽ പോലും എൽക്കാത്ത കൂരയിലേ ഉറങ്ങാൻ
പാടുള്ളൂ…………”………….അബൂബക്കർ അമൂദിനോട് പറഞ്ഞു………….

“പോ………….”……..അബൂബക്കർ പറഞ്ഞു…………..

“അയ്യാ…………..”……….അമൂദ് അബൂബക്കറിനെ വിളിച്ചു……………

അബൂബക്കർ അവനെ തിരിഞ്ഞു നോക്കി………….

“അയ്യാ ഒറ്റയ്ക്ക് തിരിച്ചു പോകുന്നത്……………”…………….അവന്റെ വാക്കുകൾ മുറിഞ്ഞു……………

“അതിന്………..”…………

“അയ്യാ ഞാൻ ഒപ്പം……….”………..അമൂദിനെ വാക്കുകൾ മുഴുമിക്കാൻ അബൂബക്കർ
സമ്മതിച്ചില്ല………….

“വേണ്ടാ………….നീ ഈ കാര്യം നോക്ക്……………”………..അബൂബക്കർ പറഞ്ഞു………….

അമൂദ് ആ കിളവിയെയും കൊണ്ട് പോകാൻ നിർബന്ധിതനായി…………

ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അമൂദിന് മനസ്സിലായി…………..

അബൂബക്കർ ആ കിളവിയെ കടന്നുപോകാനൊരുങ്ങി…………….

പെട്ടെന്ന് ആ കിളവി അബൂബക്കറിന്റെ കയ്യിൽ പിടിച്ചു…………..

അബൂബക്കർ ആ കിളവിയെ നോക്കി…………

“ദൈവം നിന്നെ അനുഗ്രഹിക്കും………..”……………കിളവി അബൂബക്കറിനോട് പറഞ്ഞു……..

“ദൈവം ചെകുത്താനെ അനുഗ്രഹിക്കുമോ………….”……….അബൂബക്കർ ആ കിളവിയോട് ചോദിച്ചു……………

“നല്ലവനാണെങ്കിൽ…………”…………കിളവി മറുപടി കൊടുത്തു……………

ആ മറുപടി അബൂബക്കറെ ഒരു നിമിഷം നിശ്ശബ്ദനാക്കി………….

അബൂബക്കർ ആ കിളവിയെ ഒന്നുകൂടെ നോക്കിയിട്ട് മുന്നോട്ട് നടന്നു……………

ആ കിളവിയെ ഉന്തിയിട്ട ആളുടെ അടുത്ത് അബൂബക്കറെത്തി…………..

അബൂബക്കർ അവനെ ഒരു നോട്ടം നോക്കി………….അതുകണ്ട് പേടിച്ച് അവൻ പിന്നിലേക്ക് നീങ്ങി
ചുമരിൽ തട്ടി നിന്നു………….

“നീ ചോറ് തന്നെ അല്ലെടാ തിന്നുന്നെ നായെ……….അല്ലാതെ
തീട്ടമൊന്നുമല്ലല്ലോ……………”………….അബൂബക്കർ അവനോട് ചോദിച്ചു………..

അയാൾ ഒന്നും പറയാനാകാതെ പേടിച്ചു തലയും കുമ്പിട്ട് നിന്നു…………..

അബൂബക്കർ പിന്നിലേക്ക് നോക്കി………….ആ കിളവിയെ………….നോക്കി…………….അയാൾ അത് കണ്ടു…………..

“മേലിൽ ഇത് ഇവിടെ ആവർത്തിക്കരുത്………..ആവർത്തിച്ചാൽ നിന്റെ കൊരവള്ളി ഞാൻ കണ്ടിച്ചു
കളയും……………”………….അബൂബക്കർ അവനോട് പറഞ്ഞു………….

അയാൾ പേടിച്ച് ഇല്ലായെന്ന അർത്ഥത്തിൽ പതിയെ തലയാട്ടി……………

അബൂബക്കർ കളക്ടറുടെ ഓഫീസിലേക്ക് നടന്നു…………

കളക്ടറുടെ ഓഫീസ് വാതിലിന് കാവൽ നിന്ന പോലീസുകാരൻ അബൂബക്കറിനെ നോക്കി………….

അബൂബക്കർ പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു…………….

ആ പോലീസുകാരൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി പെട്ടെന്ന് വഴിയിൽ നിന്ന്
മാറിക്കൊടുത്തു………….

അബൂബക്കർ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി…………..

കളക്ടർ അബൂബക്കറിനെ കണ്ട് ഭയത്തിൽ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു………….

“അബൂബക്കർ…………”…………….കളക്ടർ പറഞ്ഞു…………..

“ഖുറേഷി……………”…………..അബൂബക്കർ അത് പൂർത്തിയാക്കി കൊടുത്തു…………..

അബൂബക്കർ കസേരയിൽ ഇരുന്നു…………

പതിയെ കളക്ടറും…………

“പതിവില്ലാതെ എന്താ ഈ വഴിക്ക്………….”…………കളക്ടർ വിക്കിക്കൊണ്ട് അബൂബക്കറോട്
ചോദിച്ചു……………

“പതിവില്ലാത്തത് നടക്കുമ്പോൾ അല്ലെ കളക്ടർ സാറേ വഴിയൊക്കെ ഒന്ന്
മാറ്റിപിടിക്കുന്നത്…………..”…………..അബൂബക്കർ പറഞ്ഞു…………

ആ കണ്ണിലേക്ക് പോലും ഒന്ന് നോക്കാൻ ഭയന്ന് കളക്ടർ തല കുമ്പിട്ട് ഇരുന്നു……………

“കളക്ടറെ…………..”…………

ആ വിളി കേട്ട് കളക്ടർ അബൂബക്കറെ നോക്കി…………..

“എന്തുകൊണ്ട് പെർമിഷൻ ഇല്ലാ…………”…………അബൂബക്കർ കളക്ടറോട് ചോദിച്ചു…………..

“അത്………..സാർ…………..”…………കളക്ടർ ഉത്തരം പറയാനാകാതെ വിക്കി………….

“പറ……………..”………….

“മുകളിൽ നിന്നുള്ള ഓർഡറാണ്…………..”…………കളക്ടർ എങ്ങനെയൊക്കെയോ പറഞ്ഞു
മുഴുമിപ്പിച്ചു…………

അബൂബക്കർ കലക്ടറെ നോക്കി…………..

കളക്ടർ അബൂബക്കറിനെയും…………..

അബൂബക്കർ കളക്ടറെ നോക്കി പുഞ്ചിരിച്ചു………….

അബൂബക്കറിന്റെ പുഞ്ചിരി കണ്ടിട്ട് ഭയത്തിൽ ചിരിക്കണോ അതോ ഒന്നും ചെയ്യാതെ ഇരിക്കണോ
എന്ന് കളക്ടർ ആകെ കൺഫ്യൂഷനിലായി………..

അത് കളക്ടറിന്റെ മുഖത്ത് പ്രകടമാവുകയും ചെയ്തു………….

അബൂബക്കർ കസേരയിൽ നിന്നെഴുന്നേറ്റു…………..

കളക്ടറും…………

“കളക്ടറെ, ആ മോളീന്നുള്ള പെർമിഷൻ കിട്ടിയിട്ടല്ല ഞാൻ രാവിലെ കക്കൂസിലേക്ക്
പോകുന്നത്………….ഇനി പെർമിഷൻ തന്നിട്ടില്ല എന്ന് പറഞ്ഞ് എന്റെ കക്കൂസിലേക്ക്
മണപ്പിക്കാൻ വന്നാൽ അരിഞ്ഞുകളയും ഞാൻ എല്ലാത്തിനെയും…………..”…………….അബൂബക്കർ
കളക്ടറോട് പറഞ്ഞു……………

അതുകേട്ട് കളക്ടർ പേടിച്ചുവിറച്ചു……………

“ഇന്നുമുതൽ നീ ഈ പറയുന്ന മുകളിലുള്ളവർക്കും അധികാരത്തിന്റെ കുട പിടിച്ചും ഉള്ളിൽ
നനയാതെ നിന്നും നിൽക്കുന്ന എല്ലാ നായിന്റെ മക്കൾക്കും മിഥിലാപുരിയിലേക്ക് വരാൻ
പെർമിഷൻ ഇല്ലാ………….ഇതും ഓർഡറാണ്……….അങ്ങ് മുകളിൽ നിന്ന് തന്നെ…………”………..അബൂബക്കർ
പറഞ്ഞു………..

അതുകേട്ട് കലക്ടർ പേടിച്ചു വിയർത്തു…………അറിയാതെ കളക്ടർ മുകളിലേക്ക്
നോക്കി………….എന്നിട്ട് അബൂബക്കറിന്റെ മുഖത്തേക്കും…………

“ചെകുത്താന്റെ ഓർഡർ……………”………..അബൂബക്കർ ചിരിച്ചുകൊണ്ട് പറഞ്ഞു………….

എന്നിട്ട് പുറത്തേക്ക് നടന്നു…………

അബൂബക്കർ വാതിലിന് പുറത്തേക്ക് പോകുന്നത് കളക്ടർ ആശ്വാസത്തോടെ നോക്കിനിന്നു………….

■■■■■■■■■■■■■■■■■■■■■

ശിവറാം വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു…………..

ശിവറാം ചുറ്റുപാടും നോക്കി………..

അവന്റെ കണ്ണുകൾ അവന്റെ ലക്ഷ്യത്തെ തേടി ചുറ്റും നോക്കി……….

പെട്ടെന്ന് കണ്ണുകളുടെ ചലനം നിന്നു………. ലക്ഷ്യസ്ഥാനം അത് കണ്ടെത്തി…………..

ആത്രേയയെ ആയിരുന്നു ശിവറാമിന്റെ കണ്ണുകൾ തിരഞ്ഞത്…………..

ആത്രേയാ ബാൽക്കണിയിൽ ചാരുകസേരയിലിരുന്ന് പുക വലിക്കുന്നത് ശിവറാം കണ്ടു……………

ശിവറാം അടുത്തേക്ക് ചെന്നു………….

സിഗരറ്റിന്റെ പുകനാളങ്ങൾ പുറത്തേക്ക് പോകുന്നത് ശിവറാം കണ്ടു………….

“ആത്രേയ………….”…………ശിവറാം വിളിച്ചു……………

“പറ…………”………….തിരിഞ്ഞുനോക്കാതെ തന്നെ ആത്രേയാ മറുപടി കൊടുത്തു………….

“ജെയിംസിനെ ലൊക്കേറ്റ് ചെയ്തു…………..”…………..ശിവറാം പറഞ്ഞു…………..

“ഹ്മ്………..”………….ആത്രേയാ മൂളി…………

“അവൻ ബർമ കോളനിയിൽ ഉണ്ട്………….പക്ഷെ…………..”……….ശിവറാം പറഞ്ഞു നിർത്തി…………..

അതുകേട്ട് ആത്രേയാ അവനെ തിരിഞ്ഞുനോക്കി………………ആത്രേയയുടെ മുഖത്ത് ഒരു ചോദ്യഭാവം
വിരിഞ്ഞുനിന്നു……………..

“അവനെ അവിടെ കേറി പണിയുക എന്നുള്ളത് കുറച്ച് സീനാണ്……………”…………ശിവറാം പറഞ്ഞു………….

ആത്രേയയുടെ മുഖഭാവം മാറുന്നത് ശിവറാം കണ്ടു………..

ശിവറാമിന്റെ ഉള്ളിൽ പേടി കടന്നുവന്നു……………..

ആത്രേയാ ശിവറാമിന്റെ കയ്യിൽ പിടിച്ചു…………..

അവനെ മുട്ടുകുത്തി ഇരുത്തിച്ചു……………

ആത്രേയാ അവന്റെ കവിളിൽ തലോടി……………

“ശിവറാം……………”…………ആത്രേയാ വിളിച്ചു…………

ശിവറാം അവനെ തന്നെ പേടിയോടെ നോക്കിനിന്നു………….

ഉമിനീർ ഇറക്കാൻ പോലും ഭയന്ന് ശിവറാം അവനെ നോക്കി…………..

“ഒന്നും വാങ്ങിവെയ്ക്കുന്ന ശീലം എനിക്കില്ലായെന്ന് നിനക്ക് നന്നായി
അറിയില്ലേ…………പിന്നെന്താ………….”…………ആത്രേയാ ശിവറാമിന്റെ കവിൾ ബലത്തിൽ
കൂട്ടിപ്പിടിച്ചിട്ട് ചോദിച്ചു…………

“അത്……………അത് പിന്നെ…………..”………….ശിവറാം വേദനയിൽ ഉത്തരം കിട്ടാനാകാതെ ഞരങ്ങി…………

“കിട്ടിയത് ഒരു ഓമനകൊട്ട് ആണെങ്കിൽ പോലും അത് കൊടുക്കേണ്ട പോലെ
തിരിച്ചുകൊടുത്തിട്ടെ ഞാൻ കളം വിടൂ……………”………….ആത്രേയ പറഞ്ഞു………….ശിവറാമിന്റെ കവിളിൽ
നിന്നും ആത്രേയ കയ്യെടുത്തു………..

ആത്രേയാ ആ ചാരുകസേരയിലേക്ക് ചാഞ്ഞു………….

ശിവറാം അവനെ നോക്കി…………..

“അവനെ കിട്ടാനുള്ള വഴി നോക്ക്…………എനിക്ക് തീരെ സമയമില്ല………..കുറച്ച്
ധൃതിയുണ്ട്…………… പോ…………..”………….ആത്രേയാ ശിവറാമിനോട് ആജ്ഞാപിച്ചു…………..

ശിവറാം പുറത്തേക്ക് നടന്നു………….

ആത്രേയ സിഗരറ്റ് കത്തിച്ച് പുക ആകാശത്തേക്ക് ഊതി………….

■■■■■■■■■■■■■■■■■■■

കറുത്ത അംബാസിഡർ കാർ………….

നഗരപ്രദേശങ്ങൾ വിട്ട് അത് ചെമ്മൺ പാതയിലൂടെ കുതിച്ചുകൊണ്ടിരുന്നു……………

പതിവില്ലാതെ ഇന്ന് ഡ്രൈവർ സ്ഥാനത്ത് വേറെ ഒരാൾ ആയിരുന്നു…………….

അബൂബക്കർ ഖുറേഷി………….☠️

എന്നും അമൂദ് ആണ് ആ വാഹനത്തിന്റെ സാരഥി………..

പക്ഷെ ഇന്ന് ആ കിളവിയെ സഹായിക്കാൻ വേണ്ടി അവനെ പറഞ്ഞയച്ചത് കാരണം അമൂദിന് ആ കറുത്ത
അംബാസിഡറിന്റെ സാരഥിയുടെ സ്ഥാനത്ത് ഇരിക്കാൻ സാധിച്ചില്ല…………

അമൂദ്…………..

അബൂബക്കർ ഖുറേഷിയുടെ വലംകൈ………..

അബൂബക്കർ ഒന്ന് അനങ്ങിയാൽ അതെന്തിനാണെന്ന് അമൂദിന് മനസ്സിലാകും……..അല്ലെങ്കി
അമൂദിന് മാത്രമേ മനസ്സിലാകൂ………..

അമൂദ് ഒരിക്കലും അവന്റെ ജീവനെ സ്നേഹിച്ചിട്ടില്ല……….പരിരക്ഷിച്ചിട്ടില്ല……….

അവൻ അവന്റെ ജീവനേക്കാൾ വിലകല്പിച്ചത് അബൂബക്കറിന്റെ ജീവനാണ്………….

അവന് ഈ ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യാൻ ഉണ്ടെങ്കിൽ അത് അബൂബക്കറിന്റെ
ശരീരത്തിൽ ഒരു പൊടി പോലും വീഴാതെ നോക്കുക എന്നത് മാത്രം……………

ആ അമൂദ് ഇന്ന് ഈ യാത്രയിൽ തന്നോടൊപ്പം ഇല്ല………..

ഞാൻ ഒറ്റയ്ക്ക് പൊന്നോളാം എന്ന് പറഞ്ഞപ്പോൾ അവന്റെ വിമ്മിട്ടം…………

എവിടെയോ വെച്ച് എനിക്ക് കിട്ടിയ നന്മ…………

അമൂദ്…………..

അബൂബക്കർ ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു…………..

ചിന്തകൾ അബൂബക്കറിന്റെ തലയെ കീഴടക്കാൻ തുടങ്ങിയിട്ട് കുറച്ചായി…………..പക്ഷെ
അതിലൊന്നും അബൂബക്കർ ഒരിക്കലും തളർന്നിട്ടില്ല………..

ആ അമ്പതുവയസ്സുകഴിഞ്ഞ വൃദ്ധനെ ഒന്നിനും ഇതുവരെ തളർത്താനായിട്ടില്ല…………

തളർത്താൻ ശ്രമിച്ചതൊക്കെ ഇന്ന് മണ്ണിനടിയിൽ നരകവും കാത്ത് കിടപ്പുണ്ട്…………….

നരകം………….

ദുഷ്ടത്തരം ചെയ്ത മനുഷ്യനെ മരണശേഷം ശിക്ഷിക്കാൻ മനുഷ്യൻ തന്നെ ഉണ്ടാക്കിയ
സ്ഥലം………..

ഓരോരോ ഊ** ചിന്തകൾ…………..അല്ലെങ്കിലും മനുഷ്യൻ എന്നും ഒരു കോമാളിയാണ്…………

മനുഷ്യന്റെ ചിന്തയ്ക്ക് എന്നും നന്മയുടെയും തിന്മയുടെയും ഇരുവശങ്ങൾ ഉണ്ടാകും………….

ദൈവം നന്മയെങ്കിൽ തിന്മ ചെകുത്താൻ………..

സ്വർഗം നന്മയെങ്കിൽ തിന്മ നരകം…………..

പക്ഷെ എന്നും നന്മയ്ക്ക് ഒരു കൂട്ടം നിയമങ്ങളുണ്ട്………

തിന്മയ്ക്കോ…………..

അതൊന്നും ഇല്ല………ഇഷ്ടത്തിന് ജീവിക്കാം………..അതുകൊണ്ട് തന്നെ ഞാൻ തിന്മയുടെ
ഭാഗത്താണ്………….

ചെകുത്താന്റെ ഭാഗത്ത്……….☠️

ഓരോരോന്ന് ആലോചിച്ചുകൊണ്ട് അബൂബക്കർ ചെമ്മൺപാതയിലൂടെ തന്റെ കാർ പറത്തി……………

പെട്ടെന്ന് ഇരുവശങ്ങളിൽ നിന്നും രണ്ടുകാറുകൾ ആ കറുത്ത അംബാസിഡറിന് മുന്നിൽ
കുരുക്കിട്ടു………….

പൊടി പറത്തിക്കൊണ്ട് ആ കറുത്ത അംബാസിഡർ അവിടെ നിന്നു…………..

അബൂബക്കർ കാറിൽ നിന്ന് ഇറങ്ങിയില്ല…………സ്റ്റിയറിങ്ങിൽ കൈവെച്ചുകൊണ്ട് ആ രണ്ടുകാറിന്
നേരെ തന്നെ നോക്കി………….

അബൂബക്കറിന്റെ വണ്ടിയെ കുറുക്കിട്ട രണ്ടുവണ്ടികളിലുമായി ഒരു പത്തോളം ആളുകൾ
ഉണ്ടായിരുന്നു………….

ഉദ്ദേശം ചെകുത്താന്റെ തല…………….

പക്ഷെ പത്താളുണ്ടെങ്കിലും അതൊന്നും ഒരിക്കലും അബൂബക്കറിന്റെ മുന്നിൽ
വിലപ്പോവില്ലെന്ന് ആ രണ്ടുകാറിൽ ഇരിക്കുന്ന ഓരോരുത്തർക്കും അറിയാമായിരുന്നു………….

കാരണം അപ്പുറത്ത് ഒറ്റക്കാണെങ്കിലും…………ഉള്ളത് ചെകുത്താനാണ്………….

ആ ചെകുത്താന് സ്നേഹിച്ചു ശീലമില്ല………..

അത് അവർക്കറിയാം എന്നത് അവരുടെ ഭയം ഇരട്ടിയാക്കി………….

പക്ഷെ തിരികെ ഒരു പാത ഇല്ലെന്ന് അവർക്കും അറിയാം…………

എല്ലാം സ്വയം ചെയ്യുക അല്ലല്ലോ……..ചെയ്തുപോകുന്നതല്ലേ…………..

അല്ലെങ്കി തന്നെ തങ്ങളെപോലെ എത്രപ്പേർക്ക് ഈ ഭൂമിയിൽ സ്വയം തീരുമാനമെടുക്കാൻ
അധികാരമുണ്ട്……………

അവർ കാറുകളിൽ നിന്നിറങ്ങി…………..

അവരെ ഭയം ശരിക്കും കീഴ്പ്പെടുത്തിയിരുന്നു…………..

അവർ പേടിച്ചാണ് ശ്വാസം വലിച്ചത് പോലും…………

ഭയം എപ്പടി വേല സെയ്യുത് എന്ന് പാത്തിയ ഭയ്യാ…………….

അവർ വാളും കയ്യിൽപ്പിടിച്ചു പേടിയോടെ അബൂബക്കറിന്റെ കാറിന് മുന്നിലേക്ക് വന്നു
നിന്നു……………..

അബൂബക്കറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………….

അബൂബക്കർ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് കാറിന്റെ ഡോർ തുറന്നു………..

പെട്ടെന്ന് കാറിന്റെ ഡോർ തുറന്നപ്പോൾ ഉണ്ടായ ശബ്ദത്തിൽ അവരിൽ ഒരുത്തൻ പേടിച്ചു
പിന്നിലേക്ക് ചാടി………….

മറ്റുള്ളവർ അവനെ നോക്കി…………….

അവന്റെ മുഖം ഭയം കൊണ്ട് വിളറി വെളുത്തിരുന്നു…………..

അബൂബക്കറിന്റെ വലതുകാൽ ആ ചെമ്മൺ ഭൂമിയിലേക്ക് പതിച്ചു………..അവിടം പൊടി പറന്നു………..

അബൂബക്കർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി………..

അവരെ ഒന്ന് നോക്കിയതിന് ശേഷം അബൂബക്കർ തന്റെ കറുത്ത കരയുള്ള മുണ്ട് ഒന്ന്
മടക്കിക്കുത്തി കാറിന്റെ മുന്നിലേക്ക് വന്നു നിന്നു………….

അബൂബക്കർ അവരെ നോക്കി………….

അവർ പേടിയോടെ അബൂബക്കറിനെയും……………

അബൂബക്കർ കാറിന്റെ ബോണറ്റിൽ ചാരി ഇരുന്നു………..

അവർ അബൂബക്കർ ചെയ്യുന്നത് കണ്ണിമയ്ക്കാതെ നോക്കി നിന്നു……………

അബൂബക്കർ ഒന്നുകൂടി അവരെ നോക്കി………..

അബൂബക്കറിന്റെ ചുണ്ടിൽ ഒരു ചെറിയ സ്മിതം വിരിഞ്ഞുവന്നു…………..

“രണ്ടുകാലിൽ ഇനിയുള്ള കാലം ജീവിക്കണം എന്നുള്ളവർ ഇപ്പൊ തന്നെ
ഓടിപ്പോയ്ക്കോ…………തല്ല് തുടങ്ങി കഴിഞ്ഞാൽ പിന്നെ ഈ ഓഫർ ഞാൻ
തരില്ല…………….”…………അബൂബക്കർ അവരെ നോക്കി പറഞ്ഞു……………

അതുകേട്ട് അവർ കഷ്ടപ്പെട്ട് ഉമിനീർ ഒന്നിറക്കി…………

അവർ പരസ്പരം നോക്കി……………

പെട്ടെന്ന് അതിൽ നിന്ന് രണ്ടുപേർ വാൾ നിലത്തിട്ട് തിരിഞ്ഞോടി…………..

ബാക്കിയുള്ളവർ പേടിയോടെ അത് നോക്കി നിന്നു……………

അവർ തിരിഞ്ഞു അബൂബക്കറിനെ നോക്കി………….

“എന്നാ തുടങ്ങിയാലോ………….”…………അബൂബക്കർ ബോണറ്റിൽ നിന്നും എണീറ്റിട്ട് അവരോട്
ചോദിച്ചു…………….

പേടിച്ചിട്ട് അവരുടെ കണ്ണ് തള്ളി…………….

അവരിൽ ഒരാൾ പെട്ടെന്ന് അബൂബക്കറിന് നേരെ വാളുവീശിക്കൊണ്ട് മുന്നോട്ട് വന്നു…………

അബൂബക്കർ പെട്ടെന്ന് തന്നെ കുനിഞ്ഞിട്ട് വാൾ വീശിയവന്റെ വയറിന്റെ വലതുഭാഗത്ത്
മുഷ്ടിചുരുട്ടി ഒന്ന് കൊടുത്തു……………

വാൾ വീശിയവൻ പെട്ടെന്ന് നിന്നു……….. വാൾ വീശിയ അതേ പൊസിഷനിൽ അനങ്ങാതെ നിന്നു……………..

അവന് എന്തുപറ്റി എന്നറിയാതെ അവന്റെ കൂട്ടാളികൾ കണ്മിഴിച്ചു നോക്കി…………..

അബൂബക്കർ നിവർന്ന് നിന്നിട്ട് വാൾ വീശിയവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു………….

അവന്റെ കയ്യിൽ നിന്നും വാൾ ഊർന്നു വീണു………..

അബൂബക്കർ പിന്നെ ഒന്നും ചെയ്തതെ ഇല്ല…………

അവനിപ്പോഴും അതേ പൊസിഷനിൽ തന്നെ…………

എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ അവർ പരസ്പരം നോക്കി…………..

പെട്ടെന്ന് അബൂബക്കറിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു…………..

അത് രൗദ്രഭാവമായി മാറുന്നത് അവർ കണ്ടു……………

അബൂബക്കർ കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………

അവൻ പറന്നുകൊണ്ട് അവരുടെ നേരെ വീണു………..

അവർ ഒഴിഞ്ഞുമാറി………….

അവൻ നേരെ പോയി ഒരു കാറിന്റെ മുന്നിലെ ലൈറ്റ് പൊളിച്ചുകൊണ്ട് വീണു………….

അവൻ അവിടെ ഒരു അനക്കവുമില്ലാതെ കിടക്കുന്നത് അവർ ഭയത്തോടെ നോക്കി…………

പക്ഷെ ഇനി ഒരു തിരിച്ചുപോക്ക് അസാധ്യമായിരുന്നു………..

അവർ അബൂബക്കറിന് നേരെ അടുത്തു………..

ആദ്യം വന്നവനിൽ നിന്നും അബൂബക്കർ ഒഴിഞ്ഞുമാറി രണ്ടാമത് വന്നവനിൽ നിന്നും
ഒഴിഞ്ഞുമാറി മൂന്നാമത് വന്നവന്റെ വാൾ വീശലിൽ നിന്നും ഒഴിഞ്ഞുമാറി നാലാമത് വന്നവന്റെ
വാളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ട് അബൂബക്കർ നാലാമത് വന്നവന്റെ പിൻകഴുത്തിലെ കോളറിൽ
ഇടതുകൈകൊണ്ട് പിടിച്ചു…………

അഞ്ചാമത് വന്നവൻ അബൂബക്കറിന് നേരെ വാൾ വീശി…………അബൂബക്കർ ഒന്ന് പിന്നിലേക്കാഞ്ഞിട്ട്
അവന്റെ കഴുത്തിൽ വലത്തേകൈകൊണ്ട് പിടിയമർത്തി………അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…………..

ഒരു നിമിഷത്തെ പിടിച്ചുമുറുക്കലിന് ശേഷം അബൂബക്കർ അവന്റെ കഴുത്തിലെ പിടി
വിട്ടു………….അവൻ നിലത്തേക്ക് ശ്വാസം കിട്ടാതെ വീണു……………

അവന് പിന്നിൽ വന്നവൻ അബൂബക്കറിന് നേരെ ചാടി വാൾ വീശി………പക്ഷെ ഇത് നേരത്തെ മുൻകൂട്ടി
കണ്ട അബൂബക്കർ നാലാമത് വന്നവന്റെ പിൻകോളറിൽ വലിച്ചു അവന്റെ വീശലിന് മുന്നിലേക്ക്
ഇട്ടുകൊടുത്തു………….

അവൻ നാലാമന്റെ നെഞ്ച് പിളർത്തി…………

എന്താണ് സംഭവിച്ചതെന്നറിയാതെ ആറാമൻ നോക്കി നിന്ന ആ നിമിഷം അബൂബക്കറിന്റെ വലതുകൈ
അവന്റെ കരണത്ത് പതിഞ്ഞു…………

അവൻ വായുവിൽ ഒന്ന് കറങ്ങി നിലത്തേക്ക് വീണു………….അവനിലെ അനക്കം നിലച്ചു………….

അബൂബക്കർ പിന്നിലേക്ക് തിരിഞ്ഞു നോക്കി………..

മൂന്നുപേരും അബൂബക്കറിനെ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു……………

അബൂബക്കർ അവരുടെ നേരെ കുതിച്ചു…………

അബൂബക്കറിന്റെ വരവ് കണ്ട് മൂന്നാമൻ വാൾ വീശാൻ പോലും മറന്ന് നിന്നു…………

അബൂബക്കർ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി…………അവൻ രണ്ടാമനെയും കൊണ്ട്
പറന്നുപോയി…………..

ഒന്നാമൻ അവർ പറന്നുപോകുന്നത് നോക്കി നിന്നു…………..അവർ പറന്നുപോയ വഴിയിലേക്ക് അവൻ
നോക്കിനിന്നു…………..

കുറച്ചുദൂരം ചെമ്മൺ പാതയിലൂടെ ഞരങ്ങിപ്പോയതിന് ശേഷം അവർ രണ്ടുപേരും ഒരിടത്ത്
നിന്നു………….

അതുകണ്ട് ഒന്നാമൻ അബൂബക്കറിനെ തിരിഞ്ഞുനോക്കി…………

അബൂബക്കർ അവന്റെ കണ്ണിനുമുന്നിൽ തന്നെയുണ്ടായിരുന്നു……………

അവൻ പെട്ടെന്ന് പേടിച്ച് നിലത്തേക്ക് വീണു…………

അബൂബക്കർ അതുകണ്ട് ചിരിച്ചു…………..

അവൻ പെട്ടെന്ന് എണീറ്റ് അബൂബക്കറിന് നേരെ വാൾ വീശി…………

അവൻ വാൾ വീശിയ കയ്യിൽ അബൂബക്കറിന്റെ കൈകൾ പതിഞ്ഞു………..അവിടം ഒരു വട്ടത്തിൽ ചോരനിറം
കണ്ടു അവൻ…………..

ഒന്നുകൂടെ അവൻ വാൾ അബൂബക്കറിന് നേരെ വീശാൻ അവൻ ശ്രമിച്ചു…………പക്ഷെ
സാധിച്ചില്ല…………..

അവന്റെ കണ്ണിലേക്ക് തീപ്പൊരി കയറിവരുന്ന പോലെ ഒരു ഫീൽ അവന് കിട്ടി…………

അവൻ കൈകൾ താഴ്ത്തിപ്പിടിച്ചു…………വാൾ അവന്റെ കയ്യിൽ നിന്നും വീണു…………..

അവൻ വേദനയോടെ അബൂബക്കറിനെ നോക്കി………….

അബൂബക്കർ അവന് കണ്ണടച്ചു കാണിച്ചുകൊടുത്തു…………….

അടുത്ത നിമിഷം അബൂബക്കറിന്റെ ഉരുക്കുമുഷ്ടി അവന്റെ നെറ്റിയിൽ വന്നു പതിച്ചു…………….

അവൻ പിന്നിലേക്ക് വീണു…………വീഴുമ്പോൾ അവന്റെ കണ്ണ് താനേ അടഞ്ഞുപോയി……………

അവനെ ഒരു നിമിഷം നോക്കിയ ശേഷം അബൂബക്കർ ബാക്കിയുള്ള രണ്ടുപേരെ നോക്കി……………

അബൂബക്കറിന്റെ നോട്ടം കണ്ട് ഭയന്ന് അവർ വാൾ നിലത്തേക്ക് ഇട്ടു…………

അബൂബക്കർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അടുത്തു……………

അബൂബക്കർ അവരുടെ മുന്നിൽ എത്തി……………..

“ഓഫർ പീരീഡ് കഴിഞ്ഞല്ലോ മക്കളെ…………”…………അബൂബക്കർ അവരോട് പറഞ്ഞു…………..

അവർ അതുകേട്ട് ഭയന്നു…………..

ധ്രുതഗതിയിൽ അബൂബക്കറിന്റെ കൈകൾ അവർ രണ്ടുപേരുടെയും ശരീരത്തിൽ ചലിച്ചു………….

അവരുടെ പല ശരീരഭാഗത്തും പെട്ടെന്ന് പെട്ടെന്ന് നാലഞ്ചു അടി കിട്ടി……………

അവരും ഫ്ലാറ്റ്……………

അബൂബക്കർ ചുറ്റുമൊന്ന് നോക്കി…………..

ഒന്നിലും അനക്കം കാണുന്നില്ല…………

സത്യത്തിൽ രണ്ടാമന് പിന്നെയും ജീവനുണ്ടായിരുന്നു…………വാൾ വീശാനുള്ള ആരോഗ്യവും
ഉണ്ടായിരുന്നു………….കാരണം മൂന്നാമൻ അവന്റെ മേൽ വന്ന് വീണിട്ട് അവർ കുറച്ചുദൂരം
ഞരങ്ങിപ്പോകുക മാത്രമേ അവന് കിട്ടിയിട്ടുള്ളൂ…………..

പക്ഷെ അബൂബക്കർ ബാക്കിയുള്ളവരെ തല്ലുന്നത് കണ്ടിട്ട് അവൻ പാതി ചത്തിരുന്നു………..
അതുകൊണ്ട് തന്നെ ബാക്കി പാതി ചാവാതിരിക്കാൻ വേണ്ടി അവൻ അനക്കമില്ലാതെ ആ ചെമ്മണ്ണിൽ
മുഖം പൂഴ്ത്തി കിടന്നു…………….

അതാകുമ്പോ കുറച്ച് മണ്ണ് ദേഹത്ത് വീഴുകയെ ഒള്ളൂ അല്ലെങ്കി നാട്ടുകാർ എന്നെ ആറടി
മണ്ണിൽ കുളിപ്പിച്ചുകിടത്തേണ്ട കോലത്തിൽ അബൂബക്കർ ആക്കും എന്ന് അവന് നന്നായിട്ട്
അറിയാമായിരുന്നു…………..

അബൂബക്കർ എല്ലാവരെയും നോക്കിയതിന് ശേഷം അരയിൽ നിന്ന് ചുരുട്ട് എടുത്ത്
കത്തിച്ചു………..

അബൂബക്കർ ചുരുട്ടിന്റെ പുക ആകാശത്തേക്ക് ഊതിക്കൊണ്ട് കാറിനടുത്തേക്ക് നടന്നു…………..

ഡോർ തുറന്ന് കാറിൽ കയറി അബൂബക്കർ വണ്ടി മുന്നോട്ടെടുത്തു…………

കാറിന്റെ വിൻഡോയിൽ കൂടി ചുരുട്ടിന്റെ പുക പുറത്തേക്ക് പോകുന്നത് രണ്ടാമൻ ആ
ചെമ്മണ്ണിൽ കിടന്നുകൊണ്ട് തന്നെ നോക്കിക്കണ്ടു…………

■■■■■■■■■■■■■■■■■■■

“എനിക്ക് വിശക്ക്ണു…………..”………….നേരം ഉച്ചയോടടുത്തപ്പോൾ ഷാഹി സമറിനോട് കൊഞ്ചി…………..

“വിശക്ക്ണുവിന്റെ നാട് എവിടാ………….”…………സമർ അവളോട് കളിയായി ചോദിച്ചു…………..

“അയ്യാ…………..നല്ല വളിച്ച കോമഡി…………..”…………ഷാഹി തിരിച്ചടിച്ചു………….

“ഈ…………..”………സമർ അവൾക്ക് ഇളിച്ചുകാട്ടിക്കൊടുത്തു………………

“ദേ എനിക്ക് വല്ലതും വാങ്ങി താ…………ഇല്ലെങ്കി ഞാൻ നല്ല കടി വെച്ചുതരും
കേട്ടോ………….”………….ഷാഹി സമറിനോട് ചിണുങ്ങി……………

സമർ പെട്ടെന്ന് വണ്ടി നിർത്തി……………

സമർ തിരിഞ്ഞു അവളെ നോക്കി…………….

“എന്താ………….”…………..അവൾ ചോദിച്ചു………….

“നിനക്ക് പട്ടിയുടെ കിഡ്നി ആണോ വെച്ചേക്കുന്നെ…………പൂർണമായും മനുഷ്യജന്മം
അല്ലാല്ലേ…………….”…………സമർ ഷാഹിയെ കളിയാക്കി……………

അതുകേട്ട് ഷാഹി മുഖം വീർപ്പിച്ചു………….

“എനിക്ക് ശരിക്കും വിശക്കുന്നുണ്ട്…………..”……………ഷാഹി പിന്നെയും കൊഞ്ചി…………

“കുറച്ചുകൂടെ കഴിഞ്ഞാൽ ഒരു കടയുണ്ട്…………അവിടുന്ന് ഫുഡ് കഴിക്കാം………….”………..സമർ
അവളോട് പറഞ്ഞു…………..

“എന്നാ വേഗം പോ…………”………….ഷാഹി വയറ്റിലമർത്തിക്കൊണ്ട് പറഞ്ഞു…………..

സമർ ഇത് കണ്ടു………….

“നിനക്കെന്താ വയറ്റിലുണ്ടോ പെണ്ണെ…………”……….വണ്ടി സ്റ്റാർട്ടാക്കുന്നതിനിടയിൽ സമർ
അവളോട് ചോദിച്ചു……………

“ഹാ…………ഇപ്പൊ പെറും………… ഒന്ന് വേഗം പോ………..”………….ഷാഹി കപടദേഷ്യത്തിൽ പറഞ്ഞു……………

“എന്നാ അമർത്തിപ്പിടിച്ചോ………..”…………..സമർ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു…………..

ഷാഹി അതിന് മറുപടി ഒന്നും പറഞ്ഞില്ല…………..

ഷാഹിക്ക് മാത്രമല്ല സമറിനും വിശക്കുന്നുണ്ടായിരുന്നു……………

സമയം രണ്ടിനോടുത്തു…………..

അവർ ചുരം ഇറങ്ങുകയായിരുന്നു………………

സമർ വണ്ടിയുടെ വേഗത കൂട്ടി…………..

കുറച്ചുകഴിഞ്ഞ് ഒരു കട അവർ കണ്ടു………….

ഷാഹി അത്ഭുതത്തോടെ അങ്ങോട്ടേക്ക് നോക്കി…………..

വിശപ്പുകൊണ്ട് നോക്കിയതല്ല കേട്ടോ……………ഭംഗി കണ്ടിട്ട്………….

ഒരു കടയ്ക്ക് എന്ത് ഭംഗി എന്നാകും ചോദ്യം………….

കട സ്ഥിതി ചെയ്യുന്ന സ്ഥലം അത്ര മനോഹരമായിരുന്നു…………

ഒരു വെള്ളച്ചാട്ടത്തിന് അടുത്താണ് ആ കട സ്ഥിതി ചെയ്യുന്നത്…………

മുളകൾ കൊണ്ട് നിർമ്മിച്ച കട…………..

വെള്ളച്ചാട്ടത്തിന് അരികിലായി………..

മുകളിൽ നിന്നും വരുന്ന വെള്ളം താഴെ പാറകളിൽ വന്ന് വീഴുമ്പോയുള്ള ചീറ്റൽ കടയിൽ
ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും പുറത്ത് വന്ന് പതിക്കും…………..

ആ ഒരു ചീറ്റലിന്റെ തണുപ്പോടെ ഭക്ഷണം കഴിക്കുന്നത് വേറെ ഒരു ഫീൽ ആണ്…………..

പിന്നെ അസാധ്യ കുക്ക് പരമു ഏട്ടനും…………

മൂപ്പരെ പൊറോട്ടയും ബീഫും അത് വേറെ ഒരു ലെവൽ ആണ്……….. മറ്റു വിഭവങ്ങളും മോശം
ആണെന്നല്ല പക്ഷെ ഒരിക്കൽ പരമു ഏട്ടന്റെ കടയിൽ ഇരുന്ന് പരമു ഏട്ടന്റെ പൊറോട്ടയും
ബീഫും അടിച്ചവരുടെ നാക്കിൽ അതിന്റെ രുചി എന്നുമുണ്ടാകും………….

അത് ഒരിക്കലും അവർ മറക്കില്ല…………..

ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ സമർ ഉറപ്പിച്ചതാണ് ഉച്ചയ്ക്ക് ഇവിടന്ന്
വേണം ഭക്ഷണം കഴിക്കാൻ……….അതും പരമു ഏട്ടന്റെ സ്പെഷ്യൽ പൊറോട്ടയും ബീഫും……………

സമർ കടയുടെ മുൻപിലേക്ക് വണ്ടി നിർത്തി………….

ഷാഹി അപ്പോഴും ആ സ്ഥലത്തിന്റെ ഭംഗിയിൽ മുഴുകി ഇരിക്കുകയായിരുന്നു………………..

വിശപ്പ് ഒക്കെ ആവിയായി പോയെന്ന് തോന്നി………….

“പരമേട്ടോയ്…………”……………ജീപ്പിൽ നിന്നും ഇറങ്ങിയിട്ട് സമർ കടയിലേക്ക് നോക്കി
വിളിച്ചു…………..

ഷാഹി സമറിനെ നോക്കി…………പിന്നെ കടയിലേക്കും……………

പെട്ടെന്ന് കടയിൽ നിന്നും ഒരു തല പുറത്തേക്ക് വന്നത് ഷാഹി കണ്ടു………….

“ഹഹാ…………ആരിത് സമർ കുഞ്ഞോ………….”…………പരമു ഏട്ടൻ പുറത്തേക്ക് വന്നു സമറിനെ കണ്ട്
സന്തോഷത്തോടെ ചോദിച്ചു…………..

“സമർ തന്നെ……….”……….സമർ പറഞ്ഞു…………

പരമു ഏട്ടൻ അടുത്ത് വന്ന് സമറിനെ കെട്ടിപ്പിടിച്ചു……………

പ്രായം ഒരു അമ്പതിന് മുകളിൽ കാണും ഈ പരമു ഏട്ടന്………… കഷണ്ടിയാണ്…………താടി
കുഴപ്പമില്ലാതെ ഉണ്ട്………..

ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം………….

സമർ ഷാഹിയെ പരമു ഏട്ടന് കാണിച്ചു കൊടുത്തു………….

“ഇത് ഷാഹി…………..എന്റെ………..എന്റെ ഫ്രണ്ടാണ്………….”………..എന്റെ ഫ്രണ്ടാണെന്ന് പറയാൻ
വേണ്ടി സമർ ഒന്ന് വിക്കിയത് ഷാഹിയെ സന്തോഷിപ്പിച്ചപ്പോൾ അതാരാണെന്ന് പരമു ഏട്ടന്
മനസ്സിലാക്കിക്കൊടുത്തു…………..

പരമു ഏട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………….

“വാ മോളെ………..”……….പരമു ഏട്ടൻ ഷാഹിയെ അകത്തേക്ക് ക്ഷണിച്ചു………….

ഷാഹി ചിരിച്ചുകൊണ്ട് പരമു ഏട്ടനെ പിന്തുടർന്നു…………പിറകിൽ സമറും………….

“പരമേട്ടാ………….പൊറോട്ടയും ബീഫും രണ്ട് പ്ലേറ്റ് പൊന്നോട്ടെ…………പരമു ഏട്ടൻ
സ്പെഷ്യൽ…………..”………..ഒരു മേശയുടെ മുന്നിൽ ഇരുന്നതിന് ശേഷം സമർ പരമു എട്ടനോട്
പറഞ്ഞു………….

“ഹഹാ……….അത് പിന്നെ പറയണോ…………..”…………..പരമു ഏട്ടൻ ഉള്ളിലേക്ക് ചെന്നു………

അവർ ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ അവിടെ ഇരുന്നുകൊണ്ട് കാണാം…………

“ഉച്ചയ്ക്കാണോ പൊറോട്ട…………..”……….വെള്ളച്ചാട്ടത്തിൽ നിന്ന് വീഴുന്ന
വെള്ളതുള്ളികളുടെ ചീറ്റലിന്റെ തണുപ്പ് ആസ്വദിച്ചുകൊണ്ട് ഷാഹി സമറിനോട്
ചോദിച്ചു………….

“നീ ആദ്യം അതൊന്ന് തിന്നുനോക്ക്………..പിന്നെ നീ എട്ടുരൂപയുടെ പൊറോട്ടയ്ക്കും നാല്പത്
രൂപയുടെ ബീഫിനും വേണ്ടി മുന്നൂറ് രൂപയുടെ ബസ് ടിക്കറ്റും എടുത്ത് മൂന്ന്
മണിക്കൂറിന് മുകളിൽ യാത്ര ചെയ്ത് ഇങ്ങോട്ട് വരും…………”………..സമർ അവളോട് പറഞ്ഞു…………

“ഓഹോ……….എന്നാ അത് ഒന്ന് കാണണമല്ലോ………..”………..ഷാഹി പറഞ്ഞു………….

“അങ്ങോട്ട് നോക്ക്………..”……….സമർ പരമു ഏട്ടൻ അത് ഉണ്ടാക്കുന്ന ഭാഗത്തേക്ക് ചൂണ്ടി
കാണിച്ചു…………

ഷാഹി അങ്ങോട്ടേക്ക് നോക്കി…………..

അവിടെ അതാ പരമു ഏട്ടൻ പൊറോട്ട കല്ലിന് മുന്നിൽ നിൽക്കുന്നു…………

പണ്ടത്തെ സിനിമയിൽ ജയൻ കുതിരയുടെ പുറത്ത് എണ്ണ തേക്കുന്നപോലെ പരമു ഏട്ടൻ
പൊറോട്ടയുടെ പുറത്ത് അങ്ങ് എണ്ണ തേപ്പിച്ചു പിടിപ്പിച്ചു…………

എന്നിട്ട് അവനെയങ്ങ് കറക്കി കറക്കി പൊറോട്ട കല്ലിന്മേൽ അടിച്ചു……….

ആ അടിയിന്മേൽ ഒന്നും തീർന്നില്ല………പിന്നെ അവനെയങ്ങ് ചുരുട്ടിയെടുത്തിട്ട് കോൽ
കൊണ്ട് പരത്തിയിട്ട് പൊറോട്ടകല്ലിന്മേൽ വെച്ച് ചുട്ടെടുത്തിട്ട് പിന്നെയും കൊടുത്തു
നല്ല കിടിലൻ അടി…………

അങ്ങനെ അടിച്ചമർത്തലുകൾക്ക് ശേഷം അവനെ ഒരു വാഴയിലയിലേക്ക് ഇട്ടിട്ട് അവന്റെ
മുകളിലൂടെ നല്ല നെയ്യുള്ള ബീഫ് കറി എടുത്ത് അങ്ങ് ഒഴിച്ചു……….. എന്നിട്ട് അതിന്റെ
മേലിലേക്ക് ഒരു പൊറോട്ട കൂടി ഇട്ടിട്ട് ആ വാഴയില അങ്ങ് ചുരുട്ടി മടക്കി എടുത്തിട്ട്
പിന്നെയും കൊണ്ടുപോയി പൊറോട്ട കല്ലിന്മേൽ ഇട്ടിട്ട് ഒന്നുകൂടി അവനെയങ്ങ്
പൊളിച്ചെടുത്തു…………..

സാധനം റെഡി…………

ആ വാഴയിലയിൽ പൊതിഞ്ഞ പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ആവി പറക്കുന്ന രണ്ട് കിടിലൻ ചായ
കൂടി അവരുടെ മേശയിന്മേലേക്ക് വന്നു…………..

അപ്പോഴേക്കും ഷാഹിയുടെയും സമറിനെയും വായിൽ കപ്പലോടാൻ ഉള്ള വെള്ളം
ഉണ്ടായിരുന്നു………….

ഷാഹി ആ വാഴയില പൊളിച്ചിട്ട് പൊറോട്ട ഒരു ചെറിയ പീസാക്കി എടുത്തിട്ട് അതിൽ കുറച്ചു
ബീഫും കൂടി ഉരുട്ടിയെടുത്തിട്ട് വായിലേക്ക് വെച്ചു…………..

ഷാഹിയുടെ കണ്ണ് വികസിച്ചു വന്നു………..

അത് വായിൽ നിന്ന് വയറിലേക്ക് വിട്ടതിന് ശേഷം ഷാഹി അവന് അത്ഭുതപ്പെട്ടുകൊണ്ട് തന്റെ
വലത്തേ കൈ ഉയർത്തി കാണിച്ചു………ഒപ്പം ആ തള്ള വിരൽ കൂടെ പൊന്തിയതോടെ സമറിന് ഒരു
കാര്യം മനസ്സിലായി…………

അവൾ വീണു………….

പരമു ഏട്ടന്റെ കൈപുണ്യത്തിന് മുന്നിൽ ഷാഹിയും അടിയറവ് പറഞ്ഞു……………..

പിന്നെ അവിടെ ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണ് അരങ്ങേറിയത്…………..

പാകിസ്ഥാൻ ഭീകരരെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലെ ഷാഹി പൊറോട്ടകൾ അടിച്ചുകയറ്റി…………..

ഷാഹിയുടെ തീറ്റയുടെ വേഗത്തിന് ഒപ്പമെത്താൻ പരമു ഏട്ടൻ നല്ലപോലെ കഷ്ടപ്പെട്ടു…………

പരമു ഏട്ടന്റെ പൊറോട്ടയും ബീഫും തമ്മിലുള്ള മിക്സിങ് എത്തുമ്പോയേക്കും ഷാഹിയുടെ
തീറ്റ കഴിയും………..

പിന്നെ കുറച്ചുനേരം ചായയും വെള്ളവും വലിച്ചുകേറ്റി പരമു ഏട്ടന് ഒപ്പമെത്താനുള്ള
ഗ്യാപ് കൊടുക്കും…………

അടുത്തത് റെഡി ആയി കഴിഞ്ഞാൽ പിന്നെ വെള്ളവും വേണ്ട ചായയും വേണ്ട പൊറോട്ടയും ബീഫും
വിശന്നുവലഞ്ഞ പട്ടിക്ക് എല്ലിൻകഷ്ണത്തിനോട് കാണിക്കുന്ന പരാക്രമം ആണ്………….

ഇതൊക്കെ കണ്ട് ഞാൻ ശെരിക്കും അന്തം വിട്ടു…………….

പരമു ഏട്ടനെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല
പക്ഷെ എന്റെ ഒഴിവ് കൂടി ഷാഹി നികത്തി………….

അവളുടെ തീറ്റ കണ്ട് അവിടെ കൂടിയിരുന്ന ബാക്കിയുള്ളവർ കൂടി എന്നെ നോക്കി…………

ഓരോന്നിന്റെയും വായിൽ കപ്പലോടാനുള്ള വെള്ളം വന്ന് നിറയുന്നുണ്ടായിരുന്നു അവളുടെ
തീറ്റ കണ്ടിട്ട്……………

എനിക്ക് ആകെ ചിരി വന്നു……….പക്ഷെ അതാണെങ്കിൽ പ്രകടിപ്പിക്കാനും വയ്യ………….ഞാൻ ചിരി
അടക്കി പിടിച്ചു നിന്നു…………..

ഒടുവിൽ ഒരു നാല് തവണ കൂടി പരാക്രമം കാണിച്ചതിന് ശേഷം ഷാഹി നിർത്തി………….

ഷാഹി നിർത്തിയത് കണ്ടിട്ട് പരമു ഏട്ടന്റെ കണ്ണിൽ ഒരു ആശ്വാസം ഞാൻ കണ്ടു…………

പരമു ഏട്ടൻ മുകളിലേക്ക് നോക്കി………….

“കാവിലമ്മേ നിനക്ക് നന്ദി…………..”………..ആശ്വാസത്തോടെ മുകളിലേക്ക് നോക്കി പരമു ഏട്ടൻ
തൊഴുതു………….

“ഇനി വല്ലതും വേണോ………..”…………പരമു ഏട്ടൻ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചു………….

“ഇനിപ്പോ…………..”……….ഷാഹി ഒന്ന് മുകളിലേക്ക് നോക്കി ആലോചിച്ചു…………

പരമു ഏട്ടൻ അതുകേട്ട് ഞെട്ടി…………..

കാവിലമ്മേ പണി പാളിയോ…………..

ബാക്കിയുള്ളവർ പരമു ഏട്ടനെ നോക്കി പല്ലുകടിച്ചു…………

“പന്നകിളവാ………….തനിക്ക് ഇനിയും മതിയായില്ല ല്ലേ…………….”……….ബാക്കിയുള്ളവർ ഉള്ളിൽ
പിറുപിറുത്തു…………

“അല്ലെങ്കി ഇനിയൊന്നും വേണ്ടാ…………….”………..അതും പറഞ്ഞു ഷാഹി എണീറ്റു…………..

അപ്പോഴാണ് പരമു ഏട്ടന്റെ ശ്വാസം നേരെ വീണത്……………

എനിക്ക് അതുകണ്ട് ചിരി വന്നു…………….

ഷാഹി കൈ കഴുകുന്ന സ്ഥലത്തേക്ക് നടന്നപ്പോൾ അവളുടെ വഴി തടസ്സമായി നിന്നിരുന്ന ഒരു
തടിയൻ പെട്ടെന്ന് ഒന്ന് തൊഴുതുകൊണ്ട് ഒഴിഞ്ഞുമാറി…………..

“പുരുഷു എന്നെ അനുഗ്രഹിക്കണം…………”…………..ആ തടിയന്റെ മനസ്സിൽ ഇപ്പൊ അതാകും എന്ന്
എനിക്ക് തോന്നി………….

ഞാൻ അതും ഓർത്തു ചിരിച്ചുകൊണ്ട് കൈ കഴുകി……………

പോകാൻ നേരം പരമു ഏട്ടൻ അടുത്തേക്ക് വന്നു……………

“എന്റെ മുപ്പത്തിയാറ് വർഷത്തെ പാചക കരിയറിന് ആണ് നിന്റെ പെണ്ണ് ക്ഷീണം ഉണ്ടാക്കി
തന്നത്…………..”…………..പരമു ഏട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…………..

“അപ്പൊ സെലക്ഷൻ ഉഷാർ ആയി ന്ന്………….”…………ഞാൻ ചിരിച്ചുകൊണ്ട് പരമു എട്ടനോട്
ചോദിച്ചു………….

“ഉഷാർ അല്ലാ………..അഡാർ………….”…………പരമു എട്ടൻ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു…………..

ഞാൻ അതുകേട്ട് ചിരിച്ചു…………

ഞാൻ പരമു എട്ടനോട് യാത്ര ചോദിച്ചു……………

ഷാഹിയും പരമു ഏട്ടന്റെ അടുത്തുപോയി യാത്ര ചോദിച്ചു പിന്നെ പാചകം ഉഷാർ ആയിരുന്നു
എന്ന് പറയാനും അവൾ മറന്നില്ല…………….

ഒരു നല്ല ചിരിയോടെ പരമു ഏട്ടൻ ഞങ്ങളെ യാത്രയാക്കി…………….

പക്ഷെ രണ്ടുകണ്ണുകൾ ഞങ്ങളെ മാത്രം നോക്കിക്കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടില്ല…………..

ആ കണ്ണുകൾ ഞങ്ങളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു………………

ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു യാത്ര തുടങ്ങി…………..

ഞാൻ ഒന്ന് ചെരിഞ്ഞു ഷാഹിയെ നോക്കി…………

അവൾ സീറ്റിൽ ചാരി കിടന്നു………..നല്ല ക്ഷീണമുണ്ടാകും…………..

പത്തുപൊറോട്ട ഒറ്റഇരിപ്പിന് തിന്നു തീർത്ത നായിക………….??

☠️ ☠️

ട്രണീം ട്രണീം ട്രണീം………….

ട്രണീം ട്രണീം ട്രണീം………….

അജയന്റെ ഫോൺ കിടന്നു അടിച്ചുകൊണ്ടിരുന്നു………………..

അജയൻ പതിയെ കട്ടിലിൽ നിന്ന് എണീറ്റു………….

ഉച്ചമയക്കത്തിലായിരുന്നു കക്ഷി…………

അജയൻ കൈ എന്തിച്ചു ഫോൺ കയ്യിലെടുത്തു…………

മൊബൈൽ ഡിസ്‌പ്ലെയിലേക്ക് അജയൻ നോക്കി………….

സ്നൈപ്പർ രവി…………..

ഈ നാറി എന്താ ഈ നേരത്ത്…………….

അജയൻ കാൾ എടുത്തിട്ട് ഫോൺ ചെവിയിലേക്ക് വെച്ചു………….

“അണ്ണാ…………..”………….മറുതലയ്ക്കൽ നിന്ന് ഒരു വിളി അജയൻ കേട്ടു………….

“എന്താടാ സ്നൈപ്പറേ…………”…………അജയൻ അവനോട് ചോദിച്ചു………….

“അണ്ണാ…………അണ്ണാ…………….ഞാൻ……………”……………വാക്കുകൾ കിട്ടാതെ സ്നൈപ്പർ രവി വിഷമിച്ചു……………

“എന്താടാ…………നിന്ന് വിക്കാതെ കാര്യം പറ…………….”…………അജയൻ അവനോട് പറഞ്ഞു………….

“അണ്ണാ ഞാൻ സമറിനെ കണ്ടു………….”………..സ്നൈപ്പർ രവി പറഞ്ഞു………….

അജയന്റെ തലയിലൂടെ ഒരു തരിപ്പ് കയറി പോയത് അജയൻ അറിഞ്ഞു…………….

വെറുതെ അല്ല പന്നി കാര്യം പറയാൻ ഇത്രയും കിടന്ന് വിക്കിയത്……………

“എവിടുന്ന്………..എവിടുന്നാടാ നീ കണ്ടത്…………….”………….കുറച്ചുമുമ്പ് സ്നൈപ്പറിന് വന്ന
അതേ വിക്കൽ അജയനും വന്നു…………..

“ഇവിടെ…………ഇവിടെ ചുരത്തിന്റെ അവിടെ നിന്ന്………….കൂടെ ഒരു പെണ്ണും
ഉണ്ടായിരുന്നു………….”……………..രവി പറഞ്ഞു…………..

“പെണ്ണോ………….”………..അജയൻ ചോദിച്ചു………..

“അതേ………പെണ്ണ്………. അവന്റെ കാമുകിയാണെന്ന് തോന്നുന്നു…………..”…………..രവി പറഞ്ഞു………….

അജയന് ഒരു തീരുമാനവും പെട്ടെന്ന് എടുക്കാൻ സാധിച്ചില്ല……………

സമറിനോട് കളിക്കുന്നത് നല്ലതല്ലാ എന്ന് മറ്റാരേക്കാളും അജയന് നന്നായി അറിയാം……………

അവന്റെ പേര് പോലും അജയനിൽ ഭയം സൃഷ്ടിച്ചിരുന്നു…………

“ഡാ………..സ്നൈപ്പറേ…………….”………..അജയൻ വിളിച്ചു………….

“എന്താ അണ്ണാ…………”…………രവി മറുപടി കൊടുത്തു…………..

“നീ ഫോൺ കട്ട് ചെയ്യണ്ടാ………..ഞാൻ അയ്യായോട് എന്താ ചെയ്യേണ്ടത് എന്ന്
ചോദിക്കട്ടെ……………”…………..അജയൻ പറഞ്ഞു…………….

“ശരിയണ്ണാ……………”……………..

അജയൻ ഫോണും പിടിച്ചുകൊണ്ട് മുറി തുറന്നിറങ്ങി പാഞ്ഞു……………..

(ഒന്നാമൻ,രണ്ടാമൻ,മൂന്നാമൻ………….എന്നിങ്ങനെ പേര് വെളിപ്പെടുത്താതെ ഞാൻ നേരത്തെ
അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓർമ ഉണ്ടാകും എന്ന് കരുതുന്നു……..)

അജയൻ ഓടി മൂന്നാമന്റെ അടുക്കലെത്തി……………..

മൂന്നാമൻ ഒരു ചാരുകസേരയിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു…………….

അജയൻ ഓടി കിതച്ചു വരുന്നത് മൂന്നാമൻ കണ്ടു………….

“എന്താടാ ഈ ഉച്ചസമയത്ത് ഓടുന്നത്………..”…………മൂന്നാമൻ അജയനോട് ചോദിച്ചു…………

“അയ്യാ…………സമർ…………..”………….ഓടി വന്നതിന്റെ കിതപ്പിൽ അജയൻ പറഞ്ഞു……….

“എവിടെ………….”…………പെട്ടെന്ന് ചാരുകസേരയിൽ നിന്ന് ചാടിയെണീറ്റു ചുറ്റും
നോക്കിക്കൊണ്ട് പേടിയോടെ മൂന്നാമൻ ചോദിച്ചു…………….

“ഇവിടെ അല്ലാ…………..”…………മൂന്നാമന്റെ ചാടി എണീൽക്കലും ഭാവവും കണ്ടിട്ട് അജയൻ
പറഞ്ഞു………….

“പിന്നെ എവിടാണെടാ…………”………….മൂന്നാമൻ തെല്ല് ആശ്വാസത്തോടെ ചോദിച്ചു……………

“ചുരത്തിന്റെ അവിടെ………….”…………അജയൻ പറഞ്ഞു…………

എന്നിട്ട് സ്നൈപ്പർ രവി പറഞ്ഞ കാര്യങ്ങൾ അജയൻ മൂന്നാമനോട് പറഞ്ഞു……………

മൂന്നാമൻ കുറച്ചുനേരം ആലോചിച്ചു…………

എന്നിട്ട് അജയന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി……….

“സ്നൈപ്പറേ………….”…………..മൂന്നാമൻ വിളിച്ചു………….

“അയ്യാ……………”………..രവി ആ വിളി കേട്ടു…………..

“നിന്റെ ആയുധം കയ്യിലുണ്ടോ…………….”…………..മൂന്നാമൻ ചോദിച്ചു…………….

“ഉണ്ട് അയ്യാ…………….”…………സ്നൈപ്പർ മറുപടി കൊടുത്തു……………

“എങ്കിൽ സമർ അലി ഖുറേഷി ഇന്ന് ചരിത്രത്തിന്റെ ഭാഗം ആകണം………….”……………..മൂന്നാമൻ
കൽപ്പിച്ചു…………….

“ശരി അയ്യാ…………..”………….നെഞ്ചിൽ ഭയം തിങ്ങി നിറഞ്ഞെങ്കിലും സ്നൈപ്പർ രവി
പറഞ്ഞു…………..

“പിന്നെ ഒരിക്കലും അവന്റെ അടുത്തുപോകുകയോ കണ്ണിൽ പെടുകയോ ചെയ്യരുത്…………..അങ്ങനെ
ചെയ്താൽ പിന്നെ നീയാകും ചരിത്രത്തിന്റെ ഭാഗം ആകാൻ പോകുന്നത്…………….”…………..മൂന്നാമൻ
മുന്നറിയിപ്പ് കൊടുത്തു………..

“അറിയാം അയ്യാ…………ഞാൻ സൂക്ഷിച്ചോളാം……………”…………….രവി പേടിയോടെ മറുപടി കൊടുത്തു…………..

“പിന്നെ ഫോണിൽ ഞങ്ങളോടൊപ്പം കണക്ട് ആയി ഇരിക്കണം………..ഓരോ മൂവ്മെന്റും
അറിയിക്കണം…………”……………മൂന്നാമൻ പറഞ്ഞു……………

“ശരി അയ്യാ…………..”………….രവി ഉറപ്പ് കൊടുത്തു………….

ഫോൺ കട്ട് ചെയ്തിട്ട് രവി വണ്ടിയുടെ അടുത്തേക്ക് പാഞ്ഞു…………..

ഇതേസമയം സമറും ഷാഹിയും ജീപ്പ് നിർത്തിയിട്ട് സുയിസൈഡ് പോയന്റിന് അടുത്തേക്ക്
നടന്നു…………….

“ഇങ്ങനെയുള്ള ഓരോ ചുരങ്ങൾക്കിടയിലും ഒരു സൂയിസൈഡ് പോയന്റ് എങ്കിലും
ഉണ്ടാകും…………..സത്യം പറഞ്ഞാൽ ഈ വഴി വരുന്ന എല്ലാവരും വണ്ടി നിർത്തിയിട്ട്
ഇവിടെയൊന്ന് കയറുകയും ചെയ്യും…………..അപ്പൊ എങ്ങനെ ആണെങ്കിലും അവിടെ ആളുകൾ
ഉണ്ടാകും…………അപ്പൊ ആത്മഹത്യ ചെയ്യാൻ വരുന്നവന് മനസ്സമാധാനമായി ആത്മഹത്യ ചെയ്യാനും
സാധിക്കില്ല……………അങ്ങനെയുള്ള ഈ സ്ഥലത്തെ എങ്ങനെയാ സൂയിസൈഡ് പോയന്റ് എന്ന്
വിളിക്കുക………….”………….അങ്ങോട്ട് നടക്കുന്നതിനിടയിൽ ഷാഹി എന്നോട് ചോദിച്ചു………..

ഓരോരോ കോപ്പിലെ ചോദ്യം…………മനുഷ്യനെ കുഴപ്പിക്കാൻ……………

ഇതിന്റെ വായിൽ നിന്നാണെങ്കിൽ ഇങ്ങനെയുള്ള ചോദ്യങ്ങളെ വരികയും ഒള്ളൂ…………….

അവളുടെ ചോദ്യം കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി………….

അവൾ എന്നെ ഒന്ന് ഇളിച്ചുകാട്ടി………….

“പറ…………”…………എന്നിട്ട് ചിണുങ്ങി കൊണ്ട് എന്നോട് ഉത്തരം പറയാൻ പറഞ്ഞു………….

ഞാൻ ഒന്ന് ആലോചിച്ചു…………..

അവൾ ആണെങ്കിൽ ആ മാറ്റർ വിടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…………

“ആളുകൾ അവിടെ ചെന്ന് ആത്മഹത്യ ചെയ്യുന്നത് കൊണ്ടല്ല അതിന് സൂയിസൈഡ് പോയന്റ്
എന്നുള്ള പേര് വീണത്………..പക്ഷെ ആ സ്ഥലത്തിന്റെ നിൽപ്പ് അല്ലെങ്കിൽ ആകൃതി അങ്ങനെ
ആയതുകൊണ്ടാണ്………………..”…………ഞാൻ പറഞ്ഞു………അവൾ അത് കേട്ടിരുന്നു…….

അവൾ അടുത്ത ചോദ്യം ചോദിക്കുന്നതിന് മുന്നേ ഞാൻ തുടർന്നു………….

“ഇങ്ങനെയുള്ള ചുരങ്ങളിൽ മനുഷ്യർക്ക് പോകാൻ അനുവാദമുള്ള ഇങ്ങനെയുള്ള കുത്തനെയുള്ള
സ്ഥലങ്ങൾ ഒന്നോ രണ്ടോ ഉണ്ടാകൂ…………അതിനെ എല്ലായിടത്തും സൂയിസൈഡ് പോയന്റ് എന്ന്
തന്നെയാണ് വിളിക്കുന്നത്………..സംജാ…………”……….ഞാൻ അവളോട് ചോദിച്ചു…………

എന്തോ മനസ്സിലായെന്ന പോലെ അവൾ തലയാട്ടി…………

പെട്ടെന്ന് അവളുടെ മുഖഭാവം മാറി അടുത്ത സംശയം പുറത്തുവരാൻ തുടങ്ങിയെന്ന് ഞാൻ
കണ്ടപ്പോൾ ഞാൻ എന്റെ നടത്തം സ്പീഡ് ആക്കി………….

“മെല്ലെ പോ………….”………..എന്ന് പറഞ്ഞുകൊണ്ട് ഷാഹി എന്റെ പിന്നാലെ കൂടി…………..

ഞാൻ എവിടുന്ന് നിക്കുന്നു…………….

ഞാൻ കത്തിച്ചുവിട്ട ബാണം കണക്കെ വിട്ടു…………

ഇതേസമയം സമറിന്റെ ജീപ്പിന് അരികിലൂടെ സ്നൈപ്പർ രവിയുടെ വണ്ടി കടന്നുപോയി…………..

സമറിന്റെ ജീപ്പ് അവിടെ കിടക്കുന്നത് സ്നൈപ്പർ കണ്ടു…………..

സമറും ഷാഹിയും സൂയിസൈഡ് പോയന്റിന്റെ അടുത്തേക്ക് നടക്കുന്നത് സ്നൈപ്പർ രവി
കണ്ടു………….

സ്നൈപ്പർ രവിയുടെ മുഖത്ത് ഒരു ഗൂഢസ്മിതം വിരിഞ്ഞു…………

അവൻ പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തു…………..

കുറച്ചടുത്തുള്ള ഒരു കുന്ന് ലക്ഷ്യമാക്കി രവിയുടെ വണ്ടി പാഞ്ഞു………………

ആ കുന്നിന് താഴെ രവി വണ്ടി നിർത്തിയിട്ട് തന്റെ ബാഗുമെടുത്ത് രവി ആ കുന്ന്
കയറി………….

കുന്നിൻ മുകളിൽ എത്തിയതിന് ശേഷം രവി പറ്റിയ സ്പോട്ട് നോക്കി…………

ഒടുവിൽ സ്പോട്ട് ഫിക്സ് ചെയ്തതിന് ശേഷം രവി ബാഗ് തുറന്നു…………

സ്നൈപ്പറിന്റെ ബോഡി പാർട്സ് എടുത്തു………..എന്നിട്ട് അത് ASSEMBLE ചെയ്തു………….

സ്നൈപ്പർ എന്നിട്ട് രവി ഫിക്സ് ചെയ്ത സ്പോട്ടിലേക്ക് രവി സ്നൈപ്പെറുമായി
നടന്നു…………..

സ്നൈപ്പർ സെറ്റ് ചെയ്ത ശേഷം ഫോക്കൽ ലെങ്ത്ത് ഒക്കെ നോക്കി കറക്റ്റ് ആക്കി
വെച്ചിട്ട് ബൈനോക്കുലറിലൂടെ സമറിന് വേണ്ടി കാത്തു നിന്നു…………….

ഇതേസമയം…………

സൂയിസൈഡ് പോയന്റിന്റെ അവിടെ നിന്ന് താഴേക്ക് നോക്കിയപ്പോൾ ഷാഹിക്ക് ചെറിയ ഭയം
തോന്നി………….അതുകൊണ്ട് അവൾ സമറിനോട് കുറച്ചു ചേർന്ന് നിന്നു…………

“നിനക്ക് സൂയിസൈഡ് ചെയ്യണോ………….”………..പെട്ടെന്ന് സമർ ഷാഹിയോട് ചോദിച്ചു……………

“ഹ്മ്ച്ച്…………”………..ഷാഹി ഇരുവശത്തേക്കും തലയാട്ടി…………..

“എന്ത് വേണം എന്നോ…………..”………..അവൾ ഉദ്ദേശിച്ചതിന്റെ അർഥം മനസ്സിലായെങ്കിലും
മനസ്സിലാകാത്ത മട്ടിൽ സമർ അവൾക്ക് നേരെ കൈ നീട്ടി………….

“വേണ്ട എന്നാണ് ഞാൻ പറഞ്ഞത്………….”……….അവൾ സമറിന്റെ കയ്യിൽ നിന്ന്
ഒഴിഞ്ഞുമാറിക്കൊണ്ട് പറഞ്ഞു…………..

“ഓഹോ……….വേണ്ടാ…….?……….”………

“വേണ്ടാ…………”……….

“സത്യമായിട്ടും വേണ്ടാ….?”………..

“വേണ്ടാന്നെ…………”………..

“വേണ്ടെങ്കി വേണ്ട……….നിനക്ക് പോയി………….”…………

“അയ്യടാ………….”…………ഷാഹി ചിണുങ്ങി………….

കുറച്ചുനേരം ഞങ്ങൾ വിദൂരതയിലേക്ക് നോക്കിയിട്ട് ഞങ്ങൾ തിരിച്ചിറങ്ങി……….

സമർ ജീപ്പ് മുന്നോട്ടെടുത്തു…………..അവനെയും കാത്ത് രവി ഇരിക്കുന്നുണ്ടെന്ന്
അറിയാതെ……………..

“എടാ…………അവർ വരുന്നുണ്ടോ……………”…………….അജയൻ ചോദിച്ചു………….

“ഇല്ലണ്ണാ……………”…………രവി ബ്ലൂടൂത്ത് ഡിവൈസിലൂടെ മറുപടി കൊടുത്തു…………

രവി ബൈനോക്കുലറിലൂടെ സമറിനെയും കാത്ത് ഇരുന്നു……………

പെട്ടെന്ന് ഒരു ജീപ്പ് വരുന്നത് അവൻ കണ്ടു……………

അവൻ ബൈനോക്കുലറിലൂടെ വ്യക്തമായി നോക്കി………….

സമറിന്റെ ജീപ്പ് തന്നെ…………

“അണ്ണാ…………അവൻ വരുന്നുണ്ട്…………..”…………രവി അജയനോട് പറഞ്ഞു…………..

“കൊന്ന് കളയെടാ ആ ചെകുത്താന്റെ സന്തതിയെ…………..”……………അജയൻ പറഞ്ഞു…………

രവി സ്നൈപ്പറിലൂടെ അവർ വരുന്നത് നോക്കി………….

സ്നൈപ്പറിലൂടെ രവി സമറിനെ നോക്കി…………

അവന്റെ തലയിലേക്ക് തന്നെ ബുള്ളറ്റ് കയറാൻ വേണ്ടി ഫിക്സ് ചെയ്തു……………

“അവൻ എന്റെ സ്നൈപ്പറിന് മുൻപിലെത്തി അണ്ണാ………..അവന്റെ നെറ്റിയിലേക്ക് ബുള്ളെറ്റ്
തറച്ചുകയറാൻ സെക്കന്റുകൾ മാത്രം ദൂരം…………..”………….രവി അജയനോട് പറഞ്ഞു………..

“ഹഹാ………..വെക്കെടാ വെടി…………. ചെകുത്താന്റെ സന്തതി ഇന്നത്തോടെ
അവസാനിക്കണം………….”………….അതിന് മറുപടി നൽകിയത് മൂന്നാമൻ ആയിരുന്നു…………….

രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരൽ അമർത്തി……………

ബുള്ളറ്റ് സമർ അലി ഖുറേഷിയുടെ നെറ്റി നോക്കി പാഞ്ഞു…………..

ഖുറേഷികളിൽ ഒന്നാമന്റെ ചരിത്രം ഇവിടെ അവസാനിക്കാൻ പോകയായി……………

പക്ഷെ………..

രവി സ്നൈപ്പറിന്റെ ട്രിഗറിൽ വിരലമർത്തുന്നതിന് പത്ത് സെക്കന്റുകൾ മുൻപ്…………….

തന്റെ അന്ത്യം തൊട്ടടുത്തെത്തി എന്നറിയാതെ സമർ ജീപ്പ് ഓടിച്ചു………….

അവൻ തന്റെ പ്രിയതമയെ വിട്ടുപോകാൻ തുടങ്ങുകയാണെന്ന് അറിയാതെ ഷാഹിക്ക് നേരെ
നോക്കി……….

അവൾ ഉറക്കം പിടിച്ചിരുന്നു…………

അവളുടെ മുഖത്തിലൂടെ അവളുടെ മുടിയിഴകൾ വീണു കിടന്നു…………..

സമർ അവളെ നോക്കി ചിരിച്ചു…………

അവളുടെ മുഖത്ത് വീണ മുടിയിഴകൾ നീക്കാനായി സമർ കൈ നീട്ടി……….അതോടൊപ്പം അവൻ
ആക്സിലേറ്ററിൽ നിന്ന് പതിയെ കാലെടുത്തു………..

ആ സെക്കന്റ്…………

രവി ട്രിഗറിൽ വിരലമർത്തി………..

ബുള്ളറ്റ് സമറിന്റെ നെറ്റിയെ ലക്ഷ്യസ്ഥാനമാക്കി പാഞ്ഞു…………..

രവിയുടെ കണക്കുകൂട്ടലുകൾ പിഴച്ചു………….

അല്ലാ………..പിഴപ്പിച്ചു…………….

ദൈവമോ………..ചെകുത്താനോ……….. അല്ലാ…………

പ്രണയം…………..

സമറിന് ഷാഹിയോടുള്ള പ്രണയം……………

അവളോടുള്ള കരുതൽ…………..

ബുള്ളെറ്റ് സമറിന്റെ ജീപ്പിന്റെ ബാക്കിലെ ഡോറിൽ തറഞ്ഞുകയറി പുറത്തേക്ക് പോയി…………

ആ ശബ്ദം സമർ കേട്ടു…………..

തിരിഞ്ഞുനോക്കിയ അവൻ ഒരു ബുള്ളെറ്റുണ്ടാക്കിയ ദ്വാരവും കണ്ടു…………..

സമർ തിരിഞ്ഞു…………..

“എന്തായെടാ…………”…………..അക്ഷമനായി മൂന്നാമൻ രവിയോട് ചോദിച്ചു…………..

“മിസ്സ് ആയി അണ്ണാ……………”……….പേടിയോടെ രവി പറഞ്ഞു…………..

“എന്ത് മിസ്സായെന്നോ…………”………….ഭയം മൂന്നാമന്റെ ഉള്ളിലേക്ക് ഇരച്ചുകയറി…………..

രവി ഭയത്തോടെ സമറിനെ സ്നൈപ്പറിലൂടെ നോക്കി…………..

സമർ അവനെ നോക്കി ചിരിക്കുന്നത് രവി ഭയത്തോടെ കണ്ടു………..

“അയ്യാ…………..അവൻ എന്നെ നോക്കി ചിരിക്കുന്നു……………”…………..രവി പേടിയോടെ മൂന്നാമനോട്
പറഞ്ഞു…………..

മൂന്നാമൻ പേടിയിൽ മരവിച്ചു നിന്നുപോയി……….ഒരു മറുപടി പോലും നൽകാനാവാതെ………..

രവി ഒന്നുകൂടെ സ്നൈപ്പറിലൂടെ അങ്ങോട്ട് നോക്കി……………..

സമറിനെയോ അവന്റെ വണ്ടിയെയോ രവി കണ്ടില്ല………..

രവി കൂടുതൽ ഭയന്നു………

“അയ്യാ…………..അവനെ കാണുന്നില്ല………….”………ഭയത്തിൽ മുങ്ങി രവി പറഞ്ഞു…………..

പേടിയിൽ മരവിച്ചു നിന്ന മൂന്നാമന് എന്തുകൊണ്ടോ അതിന് മാത്രം മറുപടി നൽകാൻ
പറ്റി……………

“രവി…………..ഓടിക്കോ…………അവന്റെ കണ്ണിൽ പെടാതെ സ്ഥലം കാലിയാക്കാൻ
നോക്ക്………….”…………മൂന്നാമൻ പറഞ്ഞൊപ്പിച്ചു………………

രവി പേടിച്ചു വിറച്ചു……………..

“രവിക്ക് അവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനാവില്ല………….”…………..അജയൻ മൂന്നാമനോട്
പറഞ്ഞു…………..

“അതെന്താ……………”……………മൂന്നാമൻ അജയനോട് ചോദിച്ചു…………..

“വേട്ട ആരംഭിച്ചാൽ അവനെക്കാൾ മികച്ച വേട്ടക്കാരനില്ല………….”……………..അജയൻ
പറഞ്ഞു……………….

മൂന്നാമന് അതിന് മറുപടി ഇല്ലായിരുന്നു………..

രവി പെട്ടെന്ന് സ്നൈപ്പർ Dissemble ചെയ്തു…………

അത് ബാഗിലാക്കി………..എണീറ്റ് കുന്നിന് താഴേക്ക് നോക്കി………….

കുന്നിൻ താഴെയുള്ള നീണ്ട പുല്ലുകൾ അനങ്ങുന്നത് രവി കണ്ടു…………..

രവി ഭയന്ന് വിറച്ചു………..

രവി തിരിഞ്ഞോടി……………

രവി നിർത്താതെ ഓടി………….ഇടയ്ക്ക് അവൻ തിരിഞ്ഞുനോക്കുമ്പോഴും സമറിനെ കാണാത്തതിൽ
ആശ്വാസം കൊണ്ടെങ്കിലും ഭയം അവന്റെ കാലുകളെ നിർത്തിച്ചില്ല………….

അവൻ നിർത്താതെ ഓടി………..

അവന്റെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ ഒഴുകി രവിയുടെ കണ്ണിനെ മറച്ചു…………..

രവി വിയർപ്പ് തുടച്ചു………പിന്നെയും ഓടി……………

“അവനെ കണ്ടോടാ……….”……….അപ്പോഴും അവർ കാളിൽ കണക്ടഡ് ആയിരുന്നു…………

“ഇല്ലയ്യാ………..പക്ഷെ എനിക്ക് പേടിയാകുന്നുണ്ട്………….”………….രവി പറഞ്ഞു………….

“ഓടി രക്ഷപ്പെട്………..നിർത്താതെ ഓടിക്കോ…………”………..മൂന്നാമൻ പറഞ്ഞു…………

രവി നിർത്താതെ ഓടിക്കൊണ്ടിരുന്നു…………..

അല്ലെങ്കിൽ ഭയം അവനെ എവിടെയും നിർത്തിച്ചില്ല………….

കുറേ നേരം ഓടിയ ശേഷം രവി ആകെ തളർന്നു………..

അവൻ പിന്നിലേക്ക് നോക്കി…………

ആരുമില്ല………….അവൻ പുറകെ ഇല്ല……………..

രവി ഒരു കലുങ്കിന്റെ അവിടെ തളർന്നിരുന്നു………….

അവൻ ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു………………

പക്ഷെ സമറിനെ അവൻ കണ്ടില്ല…………..

അവൻ സ്വയം ആശ്വസിച്ചു…………..

“എന്തായെടാ………….”…………മൂന്നാമൻ ചോദിച്ചു…………

“രക്ഷപ്പെട്ടു അയ്യാ…………അവനെ കാണാൻ ഇല്ലാ………….”…………രവി കിതപ്പടക്കിക്കൊണ്ട്
പറഞ്ഞു……………

മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനെ നോക്കി…………

“അവൻ രക്ഷപ്പെട്ടെടാ………..നിന്റെ വേട്ടക്കാരൻ തോറ്റുപോയി………….”………….മൂന്നാമൻ
ചിരിച്ചുകൊണ്ട് അജയനോട് പറഞ്ഞു……………

അതുകേട്ട് അജയന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു……….പക്ഷെ അതൊരിക്കലും രവി സമറിൽ
നിന്ന് രക്ഷപ്പെട്ടതുകൊണ്ടായിരിക്കില്ല എന്ന് മൂന്നാമന് അറിയാമായിരുന്നു……………

“അതിന് വേട്ട ഇനിയും തീർന്നിട്ടില്ലല്ലോ………….”…………….ഒരു ഗൂഢസ്മിതം വിടർത്തിക്കൊണ്ട്
അജയൻ മൂന്നാമനോട് പറഞ്ഞു…………..

പെട്ടെന്ന് ഒരു കൈ തന്റെ തോളിൽ പതിഞ്ഞത് രവി ഞെട്ടലോടെ അറിഞ്ഞു……………

അവൻ തിരിഞ്ഞുനോക്കി…………..

സമർ……………

അത് സമറാണെന്ന സന്ദേശം തലച്ചോറിലേക്ക് എത്തുന്നതിന് മുൻപ് അവന്റെ മുഖത്ത് ആദ്യ അടി
വീണിരുന്നു……………

അവൻ നിലത്തേക്ക് വീണു………….

അവന്റെ കയ്യിലുണ്ടായിരുന്ന ബാഗ് തെറിച്ചു നിലത്ത് വീണു…………..

രവിക്ക് കിട്ടിയ അടിയുടെ സ്ട്രോങ്ങ് ഒരു തരിപ്പ് പോലെ മൂന്നാമന്റെ ചെവിയിലേക്ക്
ഒഴുകിയെത്തി…………..

“രവി……………”………..മൂന്നാമൻ രവിയെ വിളിച്ചു………….

പക്ഷെ അതിന് മറുപടി ഇല്ലായിരുന്നു………….

അല്ലെങ്കി തന്നെ ചെകുത്താനെ മുന്നിൽ കാണുമ്പോ കണ്ട എപ്പനാച്ചിയുടെ വിളിക്ക് മറുപടി
കൊടുക്കാനുള്ള ആമ്പിയർ അവനുണ്ടാകുമോ………….

“സമർ…………..”………….രവി കൈകൂപ്പി സമറിനെ തൊഴുതു…………..

സമർ വീണുകിടക്കുന്ന ബാഗ് ഒന്ന് കാലുകൊണ്ട് തട്ടി നോക്കി………….

ബാഗിൽ നിന്ന് സ്നൈപ്പറിന്റെ പാർട്സ് നിലത്തേക്ക് വീണു………….

സമർ അതുകണ്ട് രവിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു……………

ചെകുത്താന്റെ ചിരി……………..

രവി പേടിച്ചു വിറച്ചു………..

അവന് ഇനിയും ഓടാനുള്ള കരുത്തോ ധൈര്യമോ ഇല്ലായിരുന്നു…………

“മൈലുകൾക്കപ്പുറം മരണം കാണുന്നതല്ല എന്റെ സ്റ്റൈൽ…………മരണം നേർക്കുനേർ കാണുന്നതാണ്
എന്റെ സ്റ്റൈൽ…………”………….സമർ കണ്ണടച്ചുകൊണ്ട് രവിയോട് പറഞ്ഞു…………..

രവി ഭയത്തിൽ കണ്ണും തള്ളി നിന്നു……….

അവൻ എണീക്കാനൊരുങ്ങി……………

അവന്റെ തലയുടെ സൈഡിലായി സമറിന്റെ കാൽ പതിഞ്ഞു…………..

തന്റെ തല കഴുത്തിൽ നിന്ന് തെറിച്ചുപോയതുപോലെ രവിക്ക് തോന്നി………….അവൻ തലയിൽ ഒന്ന്
കൈവെച്ചുനോക്കി………..

ഭാഗ്യം……….അവിടെ തന്നെ ഉണ്ട്…..

വീണുകിടന്ന രവിയുടെ ഷർട്ടിൽ പിടിച്ചുകൊണ്ട് സമർ രവിയെ കലുങ്കിൽ കൊണ്ടുപോയി
ഇടിച്ചു…………

രവിയുടെ തല പൊളിഞ്ഞു………….

സമർ അവനെ തൂക്കി നേരെ നിർത്തി…………

രവിയുടെ മുഖം ചോരയാൽ കുതിർന്നിരുന്നു………….

സമർ തന്റെ മുഷ്ടി ചുരുട്ടി രവിയുടെ മുഖത്ത് തുടരെ തുടരെ രണ്ടുമൂന്ന് ഇടി
ഇടിച്ചു………….

രവിയുടെ മുഖം ഉള്ളിലേക്ക് കുഴിഞ്ഞുപോയി…………

സമർ രവിയുടെ കണ്ണുകളിലേക്ക് നോക്കി…………..

അതിൽ തുള്ളി ജീവൻ ഇപ്പോഴും ബാക്കി കിടക്കുന്നത് സമർ കണ്ടു…………..

ഒരെണ്ണം കൂടി കൊടുത്തു………….

സ്വാഹ………….

രവി നിശ്ചലനായി നിലത്തേക്ക് പതിച്ചു…………..

സമർ അവനെ നോക്കിയതിന് ശേഷം തിരിച്ചുപോകാനൊരുങ്ങി…………….

പെട്ടെന്ന് അവനെ ഒരു ശബ്ദം പിടിച്ചുനിർത്തി…………..

സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി………..

അവൻ ആ കാളിങ് ഡിവൈസ് കണ്ടു………..

അതിൽ നിന്നാണ് ശബ്ദം വരുന്നത്………………

സമർ അത് ചെവിയിൽ വെച്ചു…………..

“രവി……….നീ അവനെ കണ്ടോ…………..രവി നീ അവനെ കണ്ടോ…………..”……….മൂന്നാമന്റെ ശബ്ദം സമർ
കേട്ടു……………

സമർ മൗനം പാലിച്ചു………

“രവി……..നീ ഇപ്പൊ എവിടെയാടാ…………നീ എവിടാന്ന്…………..”…………വീണ്ടും മൂന്നാമന്റെ ശബ്ദം
അതിൽ മുഴങ്ങി…………..

“രവി ഇപ്പൊ നരകവാതിൽക്കൽ ഉണ്ട്………….കാലന്റെ പെർമിഷനും കാത്ത്…………….”…………….സമർ
മൂന്നാമനോട് പറഞ്ഞു……………

സമറിന്റെ ശബ്ദം മൂന്നാമൻ കേട്ടു കൂടെ അജയനും……………

അവർ ഇരുവരുടെയും നെഞ്ചിൽ ഭയം കുന്നുകൂടി………….

കാരണം അവർ കേട്ട ശബ്ദത്തിന് ഉടമയെ ഒരു ചെല്ലപ്പേരിട്ട് വിളിക്കാറുണ്ട്………….

ചെകുത്താന്റെ യഥാർത്ഥ സന്തതി……………….

“സമർ………….”…………മൂന്നാമനിൽ നിന്നും അറിയാതെ വാക്കുകൾ പുറത്തുചാടി…………..അല്ലെങ്കിൽ
ഭയം അങ്ങനെ ചെയ്യിച്ചു……………

“വാസിക്ക്…………….”……………സമർ അവനെ വിളിച്ചു…………..

സമർ തന്റെ പേര് പറഞ്ഞത് അവനിലെ ഭയത്തെ കൂട്ടി……………

“സമർ………..”…………വാസിക്ക് വിളിച്ചു…………..

“നീ എന്റെ സുഖവിവരങ്ങൾ ഒക്കെ അന്വേഷിക്കുന്നുണ്ടല്ലേ വാസിക്ക്…………”…………സമർ അവനോട്
ചോദിച്ചു……………..

വാസിക്കിന് അതിന് മറുപടി ഇല്ലായിരുന്നു…………..

“റാസിക്കിനും(രണ്ടാമൻ) വാലിദിനും(മൂന്നാമൻ) സുഖം തന്നെ അല്ലേ വാസിക്ക്
………..”……….സമർ അവനോട് ചോദിച്ചു………….

സമർ എന്താ ഉദ്ദേശിച്ചത് എന്ന് വാസിക്കിന് മനസ്സിലായി……………

“സമർ വേണ്ടാ………….”………..വാസിക്ക് അവനോട് പറഞ്ഞു………..

“നീ അല്ലെ സുഖവിവരം ഒക്കെ അന്വേഷിച്ചു തുടക്കം ഇട്ടത്…………അപ്പൊ ഞാനും ആ മര്യാദ
കാട്ടണ്ടേ……….വാസിക്ക്…………….”……………സമറിന്റെ ഓരോ വാക്കുകളും അവരിൽ പ്രകമ്പനം
സൃഷ്ടിച്ചു………..

തന്റെ അനിയന്മാരെ കുറിച്ചാണ് സമർ പറയുന്നത് എന്നത് വാസിക്കിൽ ഒരേ നിമിഷം ഭയവും
ദേഷ്യവും സൃഷ്ടിച്ചു……………

“എന്റെ സുഖവിവര അന്വേഷണം എന്ന് പറഞ്ഞാൽ ഇതുപോലെ കണ്ടപാടെ തിരിഞ്ഞുപോകുക
ഒന്നുമായിരിക്കില്ല…….ശരിക്കും സുഖിപ്പിച്ചേ ഞാൻ വിടൂ……………..”……………സമർ അവനെ നൈസ്
ആയി ഭീഷണിപ്പെടുത്തി……………

“സമർ വേണ്ട………….”…………..വാസിക്ക് പറഞ്ഞു…………

“അതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്…………അടങ്ങി ഒതുങ്ങി ഒരുഭാഗത്ത്
ഇരുന്നോണം…………..ഇല്ലെങ്കി പിന്നേക്ക് വെച്ചിരിക്കുന്ന നിന്റെ ജീവൻ ഞാനിപ്പോ
വന്നങ്ങ് എടുത്ത് പോരും…………..”………..സമർ ദേഷ്യത്തോടെ വാസിക്കിനോട് പറഞ്ഞു…………..

വാസിക്ക് അതുകേട്ട് ഭയന്നുവിറച്ചു………….. അവനിൽ നിന്ന് ഒരു അനക്കവും വന്നില്ല…………

സമറിന്റെ ഭീഷണി കേട്ട് ഹാർട്ട് അറ്റാക്ക് വന്ന് ചത്തുപോയോ എന്ന് അജയന് പോലും സംശയം
വന്നു………..പിന്നെ ശ്വാസം ഒക്കെ എടുക്കുന്നത് കണ്ടപ്പോൾ ആണ് ആൾ ജീവനോടെ
ബാക്കിയുണ്ടെന്ന് അജയന് മനസ്സിലായത്……………..

“അപ്പൊ പറഞ്ഞ പോലെ………..എന്റെ വഴിക്ക് കുറുക്കിട്ട് വരാൻ നിൽക്കരുത്…………വന്നാൽ
നിന്റെ കഴുത്തിൽ ഞാൻ കുരുക്കിടും……… അവസാനത്തെ കുരുക്ക്…………..”…………സമർ പറഞ്ഞു…………..

അങ്ങേതലയ്ക്കൽ നിന്നും ഫോൺ കട്ടായ ശബ്ദം അവർ കേട്ടു………….

തന്റെ ഫോൺ വാസിക്കിന് കൊടുക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് അജയൻ സന്തോഷിച്ചു…………..

വാസിക്ക് ആണെങ്കിൽ എന്തിനാ ആ ഫോൺ കയ്യിൽ വാങ്ങിയെ എന്ന് ആലോചിച്ചു
സങ്കടപ്പെട്ടു……………

സമർ തിരിച്ചുനടന്നു…………..

സമർ തിരിച്ചെത്തിയപ്പോഴേക്കും ഷാഹി ഉണർന്നിരുന്നു………….

ബുള്ളറ്റ് വന്നത് കണ്ടതും പെട്ടെന്ന് ഒരു മറവിൽ വണ്ടി പാർക്ക് ചെയ്തിട്ട്
ഓടിയതാണ്………….

“എവിടെ പോയതാ…………”……….ഷാഹി അവനോട് ചോദിച്ചു…………..

സമർ ചെറുവിരൽ ഉയർത്തിക്കാണിച്ചു കൊടുത്തു………….

“ഇത്രയും നേരം………..”……….ഷാഹി ചോദിച്ചു………..

“ഹ്മ്……………”……….സമർ അതിന് മൂളിക്കൊടുത്തു……………

“ഇതെന്താ മുല്ലപ്പെരിയാർ ഡാമോ…………”…………ഷാഹി സമറിനെ കളിയാക്കി…………….

“നിനക്ക് ഇപ്പൊ അത് എന്താണെന്ന് ശരിക്കും അറിയണോ……………”………….സമർ കുസൃതിയോടെ
ചോദിച്ചു………….

“അയ്യേ………എനിക്ക് അറിയണ്ടാ…………”…………..ഷാഹി പറഞ്ഞു………..

“എന്നാ പോയാലോ…………”………..സമർ പിന്നെയും കുസൃതി ചിരിയോടെ ചോദിച്ചു………….

“ഈ……….വൃത്തികെട്ടവൻ……………”……………ഷാഹി അവനോട് ഇളിച്ചുകാട്ടിക്കൊണ്ട് പറഞ്ഞു…………..

“ഈ…………”…………സമറും ഇളിച്ചുകാണിച്ചുകൊടുത്തു…………….

സമർ വണ്ടി മുന്നോട്ടെടുത്തു………..

❤️❤️❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ ഞങ്ങൾ കൊച്ചിയിലെത്തി……………

ബാംഗ്ലൂർ പോലെ തന്നെ…………….

ബാംഗ്ലൂരിന്റെ അത്ര വരില്ലെങ്കിലും തിരക്കിൽ കൊച്ചി ഒട്ടും പിന്നിലല്ല……………..

ഇടയ്ക്കിടയ്ക്കുള്ള ട്രാഫിക് ജാമുകൾ നല്ലൊരു പണിയായിരുന്നു…………..

ഒടുവിൽ സമർ വണ്ടി കടൽ തീരത്തോട്‌ ചേർന്ന ഹോട്ടലിലേക്ക് കയറ്റി………….

വണ്ടി പാർക്ക് ചെയ്തിട്ട് സമറും ഷാഹിയും ബാഗുകൾ എടുത്ത് ഹോട്ടലിനുള്ളിലേക്ക്
നടന്നു…………

ഒരു വമ്പൻ റിസോർട്ട് ആയിരുന്നു അത്………….

എല്ലാവിധ മോഡേൺ സജ്ജീകരണങ്ങളും അവിടെ ഉണ്ടായിരുന്നു……………

സമറും ഷാഹിയും റിസപ്‌ഷനിലേക്ക് നടന്നു………..

“രണ്ടു റൂം വേണം………….”…………സമർ റിസപ്‌ഷനിസ്റ്റിനോട് പറഞ്ഞു…………..

ഒരു യുവാവ് ആയിരുന്നു റിസപ്‌ഷനിൽ……….

“എന്തിനാ രണ്ടു റൂം…………..പൈസ വെറുതെ കളയണ്ട…………….”…………ഷാഹി സമറിനോട് പറഞ്ഞിട്ട്
അടുത്തുള്ള സോഫയിൽ പോയിരുന്നു………….

ഷാഹി സമറിനോട് പറഞ്ഞത് റിസപ്‌ഷനിലെ യുവാവ് കേട്ടിരുന്നു………….

“വൺ റൂം………”………..സമർ അവനോട് പറഞ്ഞു…………….

“ഭാര്യയാണോ………….”……………..യുവാവ് സമറിനോട് ചോദിച്ചു……………

“അല്ലാ…………..”…………സമർ മറുപടി കൊടുത്തു……………..

“ഹ്മ്…………മനസ്സിലായി………………”………….യുവാവ് കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…………….

“എന്ത് മനസ്സിലായി…………..”………….സമർ അവനോട് ചോദിച്ചു……………

“സെറ്റപ്പ് ആണല്ലേ…………നല്ല കഴപ്പുള്ള കൂട്ടത്തിൽ ആണല്ലോ…………ഒറ്റ റൂം
മതിയെന്നൊക്കെ…………….”………..ഒരു വാട്ട ചിരി ചിരിച്ചുകൊണ്ട് യുവാവ് സമറിനോട്
പറഞ്ഞു……………

“എടാ ഒതളകണ്ണാ…………….അവൾക്ക് പൈസയുടെ വില നന്നായിട്ടറിയാം…………..സിംഗിൾ റൂമെടുത്ത്
കയറുന്ന ആണും പെണ്ണും പൂശാൻ മാത്രം പോണ ടീംസാണെന്ന് നിന്റെ തള്ളയാണോ നിനക്ക്
പറഞ്ഞുതന്നത്………………ഒരു ആണിനും പെണ്ണിനും ഒരു ബെഡിൽ നീ പറഞ്ഞ കഴപ്പില്ലാതെ
സ്വസ്ഥമായി കിടന്നുറങ്ങാൻ പറ്റും………….. പെണ്ണെന്ന് പറഞ്ഞാൽ പൂശാൻ വേണ്ടി ദൈവം
പടച്ചുവിട്ടതല്ല…………..അവരും മനുഷ്യരാണ്………..ഹൃദയവും തലച്ചോറും ഒക്കെ ഉള്ള
മനുഷ്യർ…………..ഇനി ഇമ്മാതിരി ഊമ്പിയ ഫിലോസഫിയും ആയി എന്റെ മുന്നിലേക്കെങ്ങാൻ വന്നാൽ
നിന്റെ കിടുക്കാമണി അരിഞ്ഞു ഞാൻ പട്ടിക്ക് ഇട്ടുകൊടുക്കും…………..കീ താടാ
ഏപ്പനാച്ചിമോറാ……………”……………സമർ കോപത്തോടെ പറഞ്ഞു കീ വാങ്ങി ഷാഹിയുടെ അടുത്തേക്ക്
നടന്നു…………..

“എന്തുപറ്റി……………”…………ഷാഹിയുടെ അടുത്തേക്ക് വന്നപ്പോൾ സമറിന്റെ മുഖം ദേഷ്യത്താൽ
ചുവന്നത് കണ്ട് ഷാഹി ചോദിച്ചു………….

“ഒന്നുമില്ല……………”…………….സമർ ഒഴിഞ്ഞുമാറി……………..

“എന്തോ ഉണ്ട് പറ………….എന്താണെങ്കിലും പറ…………….”…………..ഷാഹി അവനോട് പറഞ്ഞു…………….

സമർ പിന്നെയും മടിച്ചു……………..

“ഇയാളോടാണോ ഞാൻ എന്റെ ലൈഫിൽ ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളും പറയുന്നത്………….അപ്പൊ
ഇത്രയേ ഒള്ളൂ ല്ലേ…………….”…………ഷാഹി സമറിനോട് ചോദിച്ചു…………

“അതുകൊണ്ടല്ല ഷാഹി…………..”…………..

“പിന്നെന്താ…………….”…………

“അത്…………..”…………
.

“പറ…………..”…………ഷാഹി പറഞ്ഞു…………….

ഒടുവിൽ സമർ നടന്നത് പറഞ്ഞുകൊടുത്തു…………..

“ഇതാണോ ഇത്ര വലിയ കാര്യം………..ഇതിനൊക്കെ സിമ്പിളായി മറുപടി കൊടുക്കാനല്ലേ പടച്ചോൻ
നമുക്ക് രണ്ടുവിരൽ തന്നിട്ടുള്ളത്………….”…………..ഷാഹി സമറിനോട് പറഞ്ഞു…………….

സമർ മനസ്സിലാകാതെ ഷാഹിയെ നോക്കി…………

“ഇദർ ദേഖോ…………..”…………..ഷാഹി ചിരിച്ചുകൊണ്ട് സമറിനോട് പറഞ്ഞു………….

എന്നിട്ട് അവൾ റിസപ്‌ഷനിലിരുന്ന യുവാവിനെ നോക്കി……………

ആ യുവാവ് അവളെയും നോക്കി………

അവനെയൊന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഷാഹി രണ്ടു നടുവിരലും ഉയർത്തി
കാണിച്ചുകൊടുത്തു…………..

സമറിന് അപ്പോഴാണ് അവൾ പറഞ്ഞതിന്റെ അർഥം കിട്ടിയത്…………..

സമർ അവളുടെ പ്രവൃത്തി കണ്ട് ചിരിച്ചു…………..

യുവാവ് ആകെ ഇളിഭ്യനായി……………

സമറും ഷാഹിയും ചിരിച്ചുകൊണ്ട് ബാഗുമെടുത്ത് റൂമിലേക്ക് പോയി…………..

വലിയ റൂം ആയിരുന്നു…………

ഡബിൾ കോട്ട് ബെഡ്…………..

ബീച്ച് വ്യൂ ബാൽക്കണി………….

അങ്ങനെ എല്ലാം കൊണ്ടും ഭംഗിയായ ഒരു റൂം…………..

ഷാഹിയും സമറും കൂടി ബാഗുകൾ എടുത്ത് എല്ലാം ഒന്ന് സെറ്റ് ചെയ്തതിന് ശേഷം
പുറത്തേക്കിറങ്ങി…………….

സമർ ജീപ്പെടുക്കാൻ പോയപ്പോൾ ഷാഹി വിലക്കി……………..

“നമുക്ക് നടന്നുപോകാം………”……..ഷാഹി പറഞ്ഞു…………..

കുറച്ചുനേരം ബീച്ചിലൂടെ അവർ ആദ്യം നടന്നു…………

ഒരു വിൽപ്പനക്കാരൻ പങ്ക വിൽക്കുന്നത് കണ്ടപ്പോൾ സമർ അവൾക്ക് പങ്ക ചൂണ്ടിക്കാണിച്ചു
കൊടുത്തിട്ട് പങ്ക വേണോ എന്ന് ചോദിച്ചു…………..

ഷാഹി അവന് ഇളിച്ചുകാട്ടി കൊടുത്തു…………..

“ഒരു പങ്ക വാങ്ങിയതിന്റെ ക്ഷീണം ഇനിയും മാറീട്ടില്ല……….അപ്പോളാ ഇനിയുമൊരു
പങ്ക……………”………..ഷാഹി പതിയെ പിറുപിറുത്തു…………….

ബീച്ചിൽ കുറച്ചുനേരം നടന്നതിന് ശേഷം അവർ റോഡിലേക്കിറങ്ങി……………

വഴിയരികിൽ കണ്ട ഒരു തട്ടുകടയിൽ നിന്ന് നല്ല ചൂട് ചായയും ഉള്ളിവടയും അവർ
കഴിച്ചു………….

പിന്നെയും നടത്തം തുടങ്ങി………….

ഷാഹി സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു…………….

സമർ അവൾക്ക് കൃത്യമായി മറുപടി കൊടുക്കുന്നുണ്ടെങ്കിലും സമറിന്റെ മനസ്സ്
അവിടെയൊന്നുമായിരുന്നില്ല……………

വഴിയരികിൽ കണ്ട ആളുകളെ കുറിച്ചും കാഴ്ചകളെക്കുറിച്ചും അങ്ങനെ പലതിനെകുറിച്ചും ഷാഹി
സമറിനോട് വാതോരാതെ പറഞ്ഞു……………

പക്ഷെ ഒന്നിലേക്കും സമറിന്റെ കണ്ണോ മനസ്സോ ചെന്നെത്തിയില്ല……………

അവന്റെ കണ്ണുകൾ അതിന്റെ ലക്‌ഷ്യം തേടിയുള്ള പ്രയാണം തുടർന്നു……………

ഒടുവിൽ സമറിന്റെ കണ്ണ് ചെന്നെത്തി………….

അതിന്റെ ലക്ഷ്യസ്ഥാനത്ത്……………..

കാമിനി ഡിസ്കോ ബാർ……………

സമറിന്റെ കണ്ണ് അതിൽ ചെന്നുടക്കി………….

ഷാഹി സമർ ബാറിലേക്ക് നോക്കുന്നത് കണ്ടു………….

“മോനേ……………”…………ഷാഹി സമറിനെ വിളിച്ചു……………

സമർ അവളെ നോക്കി…………

“കള്ളുകുടിക്കാനാണ് ഉദ്ദേശം എന്നുണ്ടെങ്കിൽ നടക്കൂല ട്ടോ………….എന്റെ കയ്യിൽ നിന്ന്
നല്ല മാന്ത് കിട്ടും…………..”………..ഷാഹി അവളുടെ നഖങ്ങളെ കാണിച്ചുകൊണ്ട് പറഞ്ഞു……………….

“അങ്ങനെ ഒരു ഉദ്ദേശവും ഇല്ല മാഡം…………..”…………സമർ ഷാഹിയെ തൊഴുതുകൊണ്ട് പറഞ്ഞു…………..

ഷാഹി നടന്നു…………സമറും……………….

അവർ തിരിച്ചു ഹോട്ടലിലെത്തി…………….

??????????

ബർമ കോളനി………………

ഒരു BMW കാർ ബർമ കോളനിക്ക് പുറത്തു വന്നു നിന്നു…………..

പിന്നാലെ ഒരു സ്കോർപിയോയും…………..

BMW ൽ നിന്ന് ആത്രേയയും ശിവറാമും പുറത്തേക്കിറങ്ങി……………

സ്കോർപിയോയിൽ നിന്ന് നാല് ഗുണ്ടകളും………….

ബർമ കോളനിയെ നോക്കിക്കൊണ്ട് ആത്രേയാ ചുരുട്ട് കത്തിച്ചു………….

ശിവറാം ഗുണ്ടകളുടെ അടുത്തേക്ക് ചെന്നു…………….

“ഞാൻ സിഗ്നൽ തരും………..അപ്പൊ ഉള്ളിലേക്ക് വരിക…………….”………….ശിവറാം അവരോട്
പറഞ്ഞു…………..

“ശരി സാർ……………”………….ഗുണ്ടകൾ വിനയപൂർവ്വം പറഞ്ഞു…………

“ശിവറാം…………”…………ആത്രേയാ അവനെ വിളിച്ചു…………..

ശിവറാം തിരിഞ്ഞു നോക്കി……….

“മാഞ്ഞാളം കൊഞ്ചാതെ വരുന്നുണ്ടോ നീ………….”………….ആത്രേയാ അതും പറഞ്ഞു
കോളനിക്കുള്ളിലേക്ക് നടന്നു…………..

ബർമ കോളനി………

പിക്ക്പോക്കറ്റുകാരുടെയും ഗുണ്ടകളുടെയും വിഹാരകേന്ദ്രം………….

ആത്രേയാ ചുരുട്ട് വലിച്ചുകൊണ്ട് തന്നെ ബർമ കോളനിയിലേക്ക് നടന്നു……………

ശിവറാം ഒപ്പം ഓടിയെത്തി…………..

അവർ ബർമ കോളനിക്കുള്ളിലേക്ക് കടന്നു……………

നല്ല തിക്കും തിരക്കും ഉള്ള കോളനി………..

കുറേ പച്ചക്കറി കടകളും പാത്രകടയും ഒക്കെ ഉണ്ട് അവിടെ…………..

ടാറിട്ട റോഡൊന്നുമില്ല…….. മൺപാതയാണ്……………

കോളനിക്ക് ഒത്ത നടുവിലായി വലിയ ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ട്………….

തൊണ്ണൂറുകളിലേക്ക് തിരിച്ചുപോയ ഒരു ഫീൽ ശിവറാമിന് അവിടെ നിന്ന് കിട്ടി……………..

ഇവിടെയൊക്കെ എന്ന് വികസനം വന്നതാണോ എന്തോ………….

ഉള്ളതും കൂടി നശിക്കുകയും ചെയ്യും……………

ആത്രേയയെ നോക്കിക്കൊണ്ട് ശിവറാം വിചാരിച്ചു…………..

പെട്ടെന്ന് ജെയിംസിനെ ശിവറാം കണ്ടു……….

അവൻ ഒരു പച്ചക്കറികടയിൽ നിന്ന് സാധനം വാങ്ങുന്നു……………

ശിവറാം ആത്രേയയെ വിളിച്ചു……………

എന്നിട്ട് ജെയിംസിനെ കാണിച്ചുകൊടുത്തു……………….

ആത്രേയ ചുരുട്ട് ദൂരേക്ക് കളഞ്ഞു………….

എന്നിട്ട് ജയിംസിന്റെ അടുത്തേക്ക് നടന്നു…………..

ആത്രേയാ ജയിംസിന്റെ അടുത്തെത്തി…………

ഒപ്പം ശിവറാമും……………..

ആത്രേയാ ജയിംസിന്റെ അടുത്ത് ചെന്നിട്ട് അവന്റെ കൂടയിലേക്ക് കയ്യിട്ടു…………ഒരു
കാരറ്റ് എടുത്തു…………….

അപ്പോഴാണ് ജെയിംസ് ആത്രേയയെ കണ്ടത്………..

ആത്രേയാ കാരറ്റ് ഒന്ന് കടിച്ചു…………..

“കാരറ്റ് ആർക്കാ ജെയിംസ്…………വൈഫിനാണോ…………….”…………ആത്രേയാ ചിരിച്ചുകൊണ്ട് അവനോട്
ചോദിച്ചു………….

“ആത്രേയാ…………..”………….ജെയിംസ് അവനെ വിളിച്ചു………..

“ആഹാ………….നിനക്കെന്റെ പേരൊക്കെ ഓർമ ഉണ്ടല്ലേ…………….”………..ആത്രേയാ ചോദിച്ചു……….

ജെയിംസ് മിണ്ടാതെ നിന്നു…………..

ആത്രേയാ അവന്റെ തോളിൽ കൈവെച്ചു…………..

“നീ എനിക്ക് പണി പണിയാനോക്കെ ആയി എന്ന് ശിവറാം പറഞ്ഞു…………ശരിയാണോ
ജെയിംസ്…………”………….ആത്രേയാ ജെയിംസിനോട് ചോദിച്ചു………………

ജെയിംസ് ആത്രേയയുടെ അവന്റെ തോളിൽ നിന്ന് ഇറക്കിപ്പിച്ചു…………..

“എന്നോട് കളിയ്ക്കാൻ നിക്കല്ലേ ആത്രേയാ………ഇത് ബർമ കോളനിയാണ്…………….”…………

ജയിംസിന് അത് പറഞ്ഞു മുഴുമിക്കാൻ ഗാപ് കിട്ടിയില്ല…………..

അതിനുമുമ്പ് തന്നെ ജെയിംസ് ഇറക്കിപ്പിച്ച ആത്രേയയുടെ അതേ കൈ ജയിംസിന്റെ തലയുടെ
വശത്ത് പതിച്ചു…………….

ജയിംസിന്റെ തല ഭാരം വെക്കുന്ന പാത്രത്തിൽ പോയി ഇടിച്ചു തിരിഞ്ഞു നേരെ അതേ നേരത്തെ
നിന്ന പൊസിഷനിൽ തന്നെ വന്നു നിന്നു…………….

ജെയിംസ് കാണ്മിഴിച്ചു ആത്രേയയെ നോക്കി………….

“കാര്യം ചോദിക്കുമ്പോ കണ്ടവന്റെ ആണ്ടി ബലത്തിന്റെ കഥ എന്നൊട് പറയുന്നോടാ
വെടലേ………….”………….ജെയിംസിനെ പിടിച്ചു തിരിച്ചു നിർത്തിക്കൊണ്ട് ആത്രേയ ദേഷ്യത്തോടെ
ചോദിച്ചു……………

ജയിംസിന്റെ ഒരു പത്തുനൂറ്റമ്പത് കിളി ആദ്യ അടിയിൽ തന്നെ പറന്നുപോയിരുന്നു…………….

പോയ കിളികളിൽ ഒന്ന് പോലും ഇതുവരെയും തിരിച്ചുവരാത്തതുകൊണ്ട് ജെയിംസിന് എന്താ
ചെയ്യേണ്ടത് എന്ന് പോലും ഐഡിയ കിട്ടുന്നുണ്ടായിരുന്നില്ല…………….

ആത്രേയ അവന്റെ നെഞ്ചിൻകൂട് നോക്കി ഒരു ചവിട്ട് കൊടുത്തു………..

ജെയിംസ് പറന്ന് ആ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു നിലത്ത് വീണു…………….

സ്ട്രീറ്റ് ലൈറ്റിൻ്റെ ചില്ല് ജയിംസിന്റെ വീഴ്ചയുടെ ആഘാതത്തിൽ പൊട്ടി നിലത്തേക്ക്
വീണു………….

ജെയിംസിനെ ആത്രേയ എടുത്തിട്ട് പൂശുന്നത് കണ്ട് ബർമ കോളനിയിലെ ഗുണ്ടകൾ ആത്രേയയ്ക്ക്
നേരെ അടുത്തു…………..

ശിവറാം അതുകണ്ട് പുറത്തേക്ക് ഓടി…………..

ശിവറാം ഒപ്പം കൊണ്ടുവന്ന ഗുണ്ടകളെ ഉള്ളിലേക്ക് വിളിച്ചു…………

ഇതേസമയം തന്റെ നേരെ വന്ന ആദ്യ ഗുണ്ടയുടെ നെഞ്ചത്ത് ആത്രേയാ ചവിട്ടിയതും വശത്തിലൂടെ
വന്നവന്റെ കരണം ആത്രേയ പൊളിച്ചതും ഒരുമിച്ചായിരുന്നു……………..

രണ്ടും വന്ന അതേ വഴിക്ക് വന്നതിനേക്കാൾ സ്പീഡിൽ തിരിച്ചുപറന്നു…………..

പിന്നീട് വന്നവൻ ആത്രേയയ്ക്ക് നേരെ കൈവീശിയതും അവന്റെ കൈ പിടിച്ചു ആത്രേയാ
തിരിച്ചുവിട്ടു……….

എന്നിട്ട് പിന്നിലേക്ക് തിരിഞ്ഞു പിന്നിൽ നിന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു
ചവിട്ടി…………

അവൻ നെഞ്ചും പൊത്തി പിടിച്ചു അവിടെ ഇരുന്നു……………..

പുറത്തുനിന്ന ഗുണ്ടകൾ ഉള്ളിലേക്ക് വന്നപ്പോൾ കണ്ടത് ആത്രേയയുടെ നേരെ അടുക്കുന്ന
ഒരുപാട് ഗുണ്ടകളും അവന്റെ അടി കൊണ്ട് അവരൊക്കെ പറന്നുപോകുന്നതും ആണ്……………

ഇയാൾ ആള് പുലിയാണല്ലോ……………ഗുണ്ടകൾ മനസ്സിൽ കരുതി……………

അവർ ആത്രേയയെ നേരിടുന്ന ഗുണ്ടകളെ നേരിട്ടു……………

ആത്രേയ ആണെങ്കിൽ ഒരു ഉളുപ്പും ഇല്ലാത്ത അടിയിലായിരുന്നു………….

അവന്റെ നേരെ വന്നവർക്കൊക്കെ അവന്റെ കയ്യിന്റെയും കാലിന്റെയും ചൂട് ശരിക്ക്
അറിഞ്ഞു…………….

തന്റെ സൈഡിൽ നിന്നവന്റെ കവിൾ നോക്കി ആത്രേയാ ഒന്ന് പൊട്ടിച്ചു……………

അവൻ അവന്റെ കിളികൾ ചുറ്റും പറക്കുന്നതും കണ്ടുനിന്നു……………

കിളിയെയും നോക്കി പ്രകൃതി ആസ്വദിച്ചു നിന്ന അവന്റെ തലയിൽ പിടിച്ചു ആത്രേയ സിമന്റ്
തിട്ടയിൽ കൊണ്ടുപോയി ഇടിച്ചു……………

ഗുണ്ടകളും സഹായത്തിന് എത്തിയതോടെ ആത്രേയാ വീണുകിടക്കുന്ന ജെയിംസിന് നേരെ
നടന്നു……………

വഴിമുടക്കി വന്നവന്റെ കഴുത്തിന് പിടിച്ചുയർത്തി ആത്രേയാ അവനെ ദൂരേക്ക് എറിഞ്ഞു………….

അടുത്തുള്ള പച്ചക്കറികടയിലാണ് അവൻ വന്ന് വീണത്……………

ആത്രേയാ ജയിംസിന്റെ അടുത്തെത്തി…………..

ഇതേസമയം ശിവറാമിന്റെ ഗുണ്ടകൾ കോളനിയിലെ ഗുണ്ടകളെ അടിച്ചു നിലംപരിശാക്കി
കൊണ്ടിരുന്നു…………….

ആത്രേയ ജെയിംസിനെ തൂക്കി എടുത്തു…………..

അവന്റെ കഴുത്തിൽ പിടിമുറുക്കി കൊണ്ട് ആത്രേയാ തിരിഞ്ഞു…………..

പെട്ടെന്ന് ഒരുത്തൻ ആത്രേയയുടെ മുന്നിലേക്ക് വന്നു…………..

അവൻ ആത്രേയയ്ക്ക് നേരെ കൈവീശിയെങ്കിലും ആത്രേയാ ഒഴിഞ്ഞുമാറി…………..

ആത്രേയാ അവന്റെ കാലിന്റെ മടമ്പിൽ കാലുകൊണ്ടടിച്ചു…………..

അവൻ കാല് കവച്ച് നിലത്തിരുന്നുപോയി………………..

അവൻ തലയുയർത്തി ആത്രേയയെ നോക്കി കാണുന്നതിന് മുൻപ് തന്നെ ആത്രേയാ അവന്റെ തലയിൽ
ആഞ്ഞുചവിട്ടി…………..

അവൻ മണ്ണിലേക്ക് തലകുത്തി കിടന്നു………….

ആത്രേയാ ജെയിംസിനെ ഒരു കയ്യിൽ പിടിച്ചു നിർത്തിയിട്ട് മറ്റേ കൈ കൊണ്ട് അവനെ
തല്ലി…………..

ആത്രേയാ അവനെയും കൊണ്ട് നടന്നു തല്ലാൻ തുടങ്ങി……………

ഇടയ്ക്ക് ഓരോരുത്തന്മാർ വന്നെങ്കിലും അവരെല്ലാം ആത്രേയയുടെ കയ്യിന്റെയും
കാലിന്റെയും ടേസ്റ്റ് അറിഞ്ഞുകൊണ്ട് വന്നവഴിയെ തിരിച്ചുപോയി……………

ആത്രേയാ ജെയിംസിനെ പിടിച്ചു ബർമ കോളനി മുഴുവൻ നടത്തിച്ചു തല്ലി…………….

“ഇതാണോ നീ ഇത്ര പൊക്കിപറഞ്ഞ ബർമ കോളനി………………”………….ആത്രേയാ ജെയിംസിനോട് പറഞ്ഞു………..

ആത്രേയയുടെ അടിയും കിട്ടി കവിളും ചുണ്ടുമെല്ലാം വീർത്തതിനാൽ ജെയിംസിന് വായ തുറക്കാൻ
പോലും സാധിക്കുന്നില്ലായിരുന്നു………………

ആത്രേയാ ജെയിംസിനെയും കൊണ്ട് സ്ട്രീറ്റ് ലൈറ്റിന് അടുത്തേക്ക് വന്നു……………

അപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം അടികിട്ടി അടിയറവ് പറഞ്ഞിരുന്നു……………..

“ഇതാണോ നീ വലുതാക്കി പറഞ്ഞ നിന്റെ സാമ്രാജ്യം…………..”………….വീണുകിടക്കുന്ന ഓരോ
ഗുണ്ടയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്രേയാ ജെയിംസിനോട് ചോദിച്ചു………………

ജെയിംസ് ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു…………..

“ആത്രേയാ ഡാ…………..ഏതൊരു സാമ്രാജ്യവും അടിയറവ് പറയും…………..ഞാൻ
വരുമ്പോൾ………….ഇല്ലെങ്കി പറയിച്ചിരിക്കും………………”………….ആത്രേയാ ദേഷ്യത്തോടെ
ജെയിംസിനോട് പറഞ്ഞു…………….

ആത്രേയാ അവിടെ കൂടി നിന്ന ജനങ്ങൾക്ക് നേരെ തിരിഞ്ഞു………….

“അപ്പൊ ഷോ ഓവർ…………..”………..അതും പറഞ്ഞു ജെയിംസിനെയും കൊണ്ട് ആത്രേയാ കോളനിക്ക്
പുറത്തേക്ക് നടന്നു……….

പോകുന്ന വഴിയിൽ ശിവറാം ഒന്ന് തിരിഞ്ഞുനോക്കി…………..

ആ കോളനിയിൽ ഇനി തല്ലി തകർക്കാനായി ഇനി ഒരു സ്ഥലം പോലും ബാക്കി ഇല്ല………….

ഒരു സ്ഥലവും ബാക്കി വെച്ചിട്ടില്ല ആത്രേയാ………….

തൊണ്ണൂറുകളിൽ നിന്ന് ഇപ്പൊ അറുപതുകളിലേക്ക് ആത്രേയാ ആ കോളനിയെ മാറ്റി നട്ടു…………

ആത്രേയാ ജെയിംസിനെ സ്കോർപിയോയുടെ ബോണറ്റിന്മേൽ പൊക്കി എടുത്തിട്ടു………….

ആത്രേയാ അവനിട്ട് പൂശിക്കൊണ്ടിരുന്നു……………..

ജയിംസിന്റെ മേലിൽ നിന്ന് ചോര ഒലിച്ചു………………

പെട്ടെന്ന് ശിവറാമിന്റെ ഫോൺ ശബ്‌ദിച്ചു…………….

ഫോൺ ഡിസ്‌പ്ലേയിൽ വിളിച്ചയാളുടെ പേര് കണ്ടതും ശിവറാമിന്റെ മട്ടുംഭാവവും മാറി…………

അവന്റെ മുഖം ഭയത്തിലേക്ക് വഴിമാറി…………..

കണ്ണുകൾ വികസിച്ചു……………..

നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…………..

ജെയിംസിനെ ഇട്ട് പെരുക്കുന്ന ആത്രേയയെ അവൻ നോക്കി…………

“ആത്രേയാ…………….”……………ശിവറാം വിളിച്ചു…………..

പക്ഷെ അവൻ മൈൻഡ് വെച്ചില്ല……………

“ആത്രേയാ……………”………….ശിവറാം ഒന്നുകൂടെ വിളിച്ചു……………..

“മിണ്ടാതിരിക്ക് ശിവറാം……………”…………ആത്രേയാ അവനോട് പറഞ്ഞു…………..

പെട്ടെന്ന് കാൾ കട്ടായി………….

ശിവറാം കുറച്ചു ആശ്വസിച്ചു……………

പെട്ടെന്ന് ശിവറാമിന്റെ ആശ്വാസത്തെ മുഴുവൻ മായ്ച്ചുകളഞ്ഞുകൊണ്ട് ഫോൺ പിന്നെയും റിങ്
ചെയ്യാൻ തുടങ്ങി…………….

ശിവറാമിന് ഭയത്താൽ നിൽക്കക്കള്ളിയില്ലാതായി……………

“ആത്രേയാ……………..”…………..ശിവറാം വീണ്ടും വിളിച്ചു…………….

“എന്താടാ…………”………….ആത്രേയാ ദേഷ്യത്തിൽ തിരിഞ്ഞുനോക്കി…………..

ശിവറാം ഫോൺ ഉയർത്തിക്കാണിച്ചു…………

“അർജന്റ് ആണ്…………….”………….ശിവറാം പറഞ്ഞു…………….

“ആരാണ്…………….”……….താല്പര്യമില്ലാത്ത മട്ടിൽ ആത്രേയാ ചോദിച്ചു……………..

ശിവറാം ഉമിനീർ ഒന്നിറക്കി ശ്വാസം എടുത്തു………

ആത്രേയാ അവനെ തന്നെ നോക്കി……………..

“ജിലാൻ………………”……………..ശിവറാം പറഞ്ഞു…………..

ആത്രേയയുടെ മുഖഭാവം മാറി……………

അവന്റെ മുഖം വലിഞ്ഞുമുറുകി……………..

ആത്രേയാ ഒന്ന് കൂളായി……………

“ഞാൻ വരുവാണെന്ന് പറഞ്ഞേക്ക്………….”…………….ആത്രേയാ പറഞ്ഞു…………..

ശിവറാം ഫോൺ എടുത്ത് സംസാരിച്ചു……………

ആത്രേയാ ജെയിംസിന് നേരെ തിരിഞ്ഞു…………..

“ഇനി എന്നെ തല്ലല്ലേ………….ഞാൻ ചത്തുപോകും……………”…………….ജെയിംസ് കൈകൂപ്പിക്കൊണ്ട്
പറഞ്ഞു…………..

“ചാവാനോ………….എനിക്കിട്ട് നീ പണിഞ്ഞപ്പോ എനിക്ക് നഷ്ടം വന്ന പതിനഞ്ച് ലക്ഷം രൂപ
വസൂലാക്കാതെ കാലനെ നിന്നെ ഞാൻ കാണിക്കൂല മുത്തേ……………”…………..ആത്രേയാ അവനോട്
പറഞ്ഞു……………

“നിന്റെ നഷ്ടം ഞാൻ എന്റെ വീട് വിറ്റെങ്കിലും ഞാൻ നികത്തിക്കോളാം………..”………….ജെയിംസ്
കരഞ്ഞുകൊണ്ട് പറഞ്ഞു………….

“നീ ഇത് പറയും എന്ന് എനിക്കറിയാമെടാ………….ശിവറാം ആ പേപ്പഴ്സ്
എടുക്ക്………..”…………ആത്രേയാ ശിവറാമിനോട് പറഞ്ഞു…………..

ശിവറാം കാറിൽ നിന്ന് പേപ്പർ എടുത്തിട്ട് ആത്രേയയുടെ അടുത്തേക്ക് വന്നു……………

“ഇതെന്തിനാ………….”…………..ജെയിംസ് അതുകണ്ട് ചോദിച്ചു…………..

“നീ നിന്റെ വീട് എനിക്ക് എഴുതി തരാൻ പോകുവല്ലേ………….”…………….ആത്രേയാ പറഞ്ഞു…………

“ആത്രേയാ വേണ്ടാ……………..”………..ജെയിംസ് കൈകൂപ്പി……………

“വേണം ആത്രേയാ………….”………..ആത്രേയാ പറഞ്ഞു……………

ജെയിംസിനെ ബലമായി ആ പേപ്പഴ്സ് സൈൻ ചെയ്യിപ്പിച്ചു……………

“പതിനഞ്ച് ലക്ഷവുമായി നീ എന്ന് വരുന്നോ അന്ന് നിനക്കിത് തിരിച്ചു തരും…………എത്രയും
വേഗം വന്നാൽ പലിശ അത്രയെങ്കിലും കുറയും……….”………..ആത്രേയാ അതും പറഞ്ഞിട്ട്
കാറിനടുത്തേക്ക് നടന്നു…………….

പെട്ടെന്ന് ആത്രേയാ തിരിഞ്ഞു…………..

“ഇനി ഇതുപോലെ എന്തെങ്കിലും ഉടായിപ്പ് പണിയുമായി എന്റെ മുന്നിൽ വന്നു പെട്ടാൽ
ശവപ്പെട്ടിയിൽ കയറ്റാൻ പോലും ഞാൻ ബാക്കി വെക്കില്ല……………..”…………ആത്രേയാ ദേഷ്യത്തോടെ
പറഞ്ഞിട്ട് കാറിൽ കയറി…………..

കലുഷിതമായ മനസ്സോടെ…………….

☠️☠️☠️☠️☠️☠️☠️☠️☠️☠️

https://youtu.be/1vs77qP0JHk must hear music

“റാംബോ………റാംബോ………..റാംബോ………..”

“റാംബോ………റാംബോ………..റാംബോ………..”

“റാംബോ………റാംബോ………..റാംബോ………..”

ആളുകൾ ആർത്തുവിളിച്ചുകൊണ്ടിരുന്നു……………….

കൈ അടിച്ചുകൊണ്ടിരുന്നു…………..

ചൂളം വിളിച്ചുകൊണ്ടിരുന്നു………………..

ഒരു ഭീമാകാരനായ മനുഷ്യൻ…………..

അയാളുടെ അടുത്തേക്ക് വേറെ ഒരാൾ ഓടി അടുത്തു…………..

ആ ഭീമാകാരനായ മനുഷ്യൻ ഓടി വന്നവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………..

ഓടി വന്നവൻ പറന്നുപോയി……………

അതുകണ്ട് ആളുകൾ പിന്നെയും ആർത്തുവിളിച്ചു…………..

“റാംബോ………റാംബോ………..റാംബോ………..”

വീണവനിൽ നിന്നും ഒരു അനക്കവും കണ്ടില്ല………..

റഫറി വന്ന് ആ ഭീമാകാരനായ മനുഷ്യന്റെ അതായത് റാംബോയുടെ കൈകൾ ഉയർത്തിക്കാണിച്ചു……………

ആളുകൾ ആർത്തുവിളിച്ചു…………..

“റാംബോ………റാംബോ………..റാംബോ………..”

ഒരു ഫൈറ്റിംഗ് റിങ് ആയിരുന്നു അത്…………അതിന് ചുറ്റും കുറേ ആളുകളും……………

ബെറ്റിങ് തകൃതിയായി നടക്കുന്ന സ്ഥലം………….

റാംബോ അവിടുത്തെ ചാമ്പ്യൻ…………

അവനെ കാണുമ്പോൾ തന്നെ പാതി ജീവൻ പോകും…………അത്രയ്ക്ക് ഭീമാകാരനായ മനുഷ്യൻ…………..

“ഇനി ആരുണ്ടെടാ എന്നോട് എതിരിടാൻ……..”………….റാംബോ ആളുകളോട് ആക്രോശിച്ചു………….

ആളുകൾ റാംബോയുടെ പേര് ആർത്തുവിളിച്ചുകൊണ്ടിരുന്നു…………

“എടാ…………ഇത് വേണോ…………..”………….

രണ്ട് യുവാക്കൾ…………അതിലൊരാൾ മറ്റൊരുത്തനോട് ചോദിച്ചു…………..

അവൻ ചോദിച്ചവന്റെ മുഖത്തേക്ക് നോക്കി……….

“വേണം………….എനിക്ക് എവിടുന്നെങ്കിലും തുടങ്ങിയേ പറ്റൂ…………..”………..അവൻ ചോദിച്ചവന്
മറുപടി കൊടുത്തു…………….

അത് അവന്റെ മുഖം തൃപ്തമാക്കിയില്ല…………

അത് പറഞ്ഞവൻ കണ്ടു…………..

അവൻ ചോദിച്ചവന്റെ തോളിൽ കൈ വെച്ചു…………….

“നീ ബെറ്റിങ് നടത്തുന്ന അവിടേക്ക് ചെല്ല്……….. സെറ്റാക്ക്……………”………….അവൻ ഒരു
പുഞ്ചിരിയോടെ പറഞ്ഞു………….

അത് കേട്ടപ്പോൾ അവൻ കുറച്ചൊക്കെ ഹാപ്പിയായി…………..

അവൻ ബെറ്റിങ് നടത്തുന്ന അവിടേക്ക് നടന്നു………………

മറ്റേ യുവാവ് ഫൈറ്റിംഗ് റിങ്ങിന് അടുത്തേക്കും……………

“ധൈര്യമുള്ളവർ കേറി വരിനെടാ……………”…………..റാംബോ ആളുകളോട്
ആക്രോശിച്ചുകൊണ്ടിരുന്നു……………..

പെട്ടെന്ന് ആ യുവാവ് ഫൈറ്റിംഗ് റിങ്ങിലേക്ക് കയറി…………….

അവന്റെ ശരീരത്തിന് പിറകിൽ ഒരു ഫാൾക്കൻ പക്ഷിയെ പച്ചകുത്തിയിട്ടുണ്ടായിരുന്നു………

റാംബോ അവനെ കണ്ടു………….

ആളുകൾ അവനെ നോക്കിച്ചിരിച്ചു…………..

എന്തെന്നാൽ റാംബോയുടെ പകുതിപോലും അവനില്ലായിരുന്നു…………..

ആളുകൾ എല്ലാം റാംബോ എന്ന് ആർത്തുവിളിച്ചു……………

എല്ലാവരും റാംബോയുടെ മേൽ ബെറ്റ് വെച്ചു……….. ഒരാളൊഴികെ……………അവനെ സഹതാപത്തോടെ
അവിടുത്തെ സ്റ്റാഫ് നോക്കി……………അവന്റെ ഉള്ളിൽ ഒരു ചിരി മാത്രം
വിരിഞ്ഞുനിന്നു…………പിടികൊടുക്കാത്ത ഒരു ചിരി…………….

റിങ്ങിലേക്ക് കടന്നുവന്ന യുവാവിനെ കണ്ട് റാംബോ ചിരിച്ചു………….

ആർത്തുച്ചിരിച്ചു…………..

അവനെ കളിയാക്കി……………

“നീ എന്റെ ചെറുവിരലിന്റെ അത്രപോലും വലുപ്പമില്ലല്ലോടാ…………….”…………റാംബോ അവനെ
കളിയാക്കി………..

ആളുകൾ അതുകേട്ട് ആർത്തുച്ചിരിച്ചു…………..

പക്ഷെ ആ യുവാവ് മാത്രം മൗനമായിരുന്നു………..

അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല……………

“എന്താടാ ചെറുക്കാ നിന്റെ പേര്…………..”………….റാംബോ അവനോട് ചോദിച്ചു………..

മൗനമായിരുന്നു ഉത്തരം…………..അവൻ റാംബോയെ നോക്കി തന്നെ നിന്നു………..

“പറയെടാ…………എന്താ നിന്റെ പേര്……………”…………റാംബോ പിന്നെയും ചോദിച്ചു……………..

അവൻ ഉത്തരം നൽകിയില്ല…………….മൗനം വിടാതെ നിന്നു………..അതേ നിൽപ്പ്…………

“അവന് പേടിച്ചിട്ട് വായ തുറക്കാൻ പോലും പറ്റുന്നില്ല…………..”……….പുറത്തുനിന്ന് ഒരാൾ
വിളിച്ചുപറഞ്ഞു…………..

അതുകേട്ട് എല്ലാവരും ചിരിച്ചു…………..

റാംബോയും…………

പെട്ടെന്ന് അവൻ തല ചെരിച്ചു ചോദിച്ച ആളുടെ ഭാഗത്തേക്ക് നോക്കി……………

തീക്ഷ്ണമായിരുന്നു അവന്റെ കണ്ണുകൾ……………

ആ കണ്ണുകളിലെ അഗ്നി അവരുടെ ചിരിയിൽ ഭംഗം വരുത്തി…………….

അവൻ റാംബോയെ നോക്കി……………

അവന്റെ ചുണ്ടുകൾ തുറന്നു………….

അതിൽ നിന്ന് വരുന്ന അവന്റെ പേര് കേൾക്കാനായി റാംബോ
കാതോർത്തു…………..അവിടെയുള്ളവരും……………

☠️”……..വില്ലൻ……….”☠️

അവൻ പറഞ്ഞു…………….

അതുകേട്ട് ആദ്യം അവർ ഒന്ന് പതറിയെങ്കിലും പിന്നെ അത് പൊട്ടിച്ചിരിയിലേക്ക്
മാറി……………

എല്ലാവരും അവനെ നോക്കി പൊട്ടിച്ചിരിച്ചു……………

“ഹഹാ…….ദേ ഒരു വില്ലൻ വന്നേക്കുന്നു……..”…………എല്ലാവരും അവനെ കളിയാക്കി ചിരിച്ചു…………

“നീ ആരുടെ വില്ലനാടാ………….”………….റാംബോ അവനോട് ചോദിച്ചു……………

മൗനം മറുപടി…………..

“എന്നാ ഈ വില്ലന്റെ എല്ല് ഞാൻ ഒടിക്കാൻ പോവ്വാണ്………….”…………..റാംബോ ആൾക്കൂട്ടത്തെ
നോക്കി ആക്രോശിച്ചു……………

ആളുകൾ ആർത്തുവിളിച്ചു……………..

റാംബോ അവന് നേരെ തിരിഞ്ഞു………….

“റാംബോ………റാംബോ………..റാംബോ………..”……

ആളുകൾ റാംബോയെ സപ്പോർട്ട് ചെയ്തു……………..

റാംബോ അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു……………..

ആളുകൾ ആക്രോശിച്ചു………

റാംബോ അവന്റെ തൊട്ടടുത്തെത്തിയതും അവന്റെ വലത്തേ കാൽ റാംബോയുടെ കഴുത്തിന് മുകളിലായി
താടിയിൽ വന്നു പതിച്ചു…………..

റാംബോ വായുവിൽ ഉയർന്ന് പിന്നിലേക്ക് പതിച്ചു…………….

പെട്ടെന്ന് അവിടം നിശബ്ദമായി……………

ആളുകൾ ഒന്നും മിണ്ടാനാകാതെ നിന്നു…………..

ബെറ്റിങ് സ്റ്റാഫുകൾ ഇതുകണ്ട് അമ്പരന്നു…………..

ഒരാൾ മാത്രം പുഞ്ചിരി തൂകി അവിടെ നിന്നു……………

എല്ലാവരും റാംബോയെ നോക്കി…………….

റാംബോയിൽ ഒരു അനക്കവും കണ്ടില്ല……………

റഫറി അവന്റെ അടുത്തേക്ക് പോയി നോക്കി…………….

റാംബോയെ ചെക്ക് ചെയ്തു……………

റഫറിയുടെ കണ്ണ് പുറത്തേക്ക് തള്ളി………. ഭയത്താൽ………….

റഫറി എണീറ്റ് കാണികളെ നോക്കി……………

“റാംബോ ചത്തു……………”………….റഫറി അവരോട് പറഞ്ഞു……………

അവർ ഭയത്തിൽ തലയിൽ കൈവെച്ചു……………

അവർക്ക് വിശ്വസിക്കാനായില്ല……………..

റാംബോയുടെ പകുതി ശരീരവണ്ണം പോലുമില്ലാത്ത ഈ യുവാവ് റാംബോയെ കൊന്നെന്നോ…………….

അതും ഒറ്റയടിക്ക്…………..

അവർ ഭയത്തിൽ മുങ്ങിനിന്നു…………..

അവരുടെ തലയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി…………കണ്ണ് പുറത്തേക്ക് തള്ളി…………….

പേടിച്ചിട്ട് റെഫെറി അവനെ വിജയി ആയി പ്രഖ്യാപിക്കാൻ പോലും മറന്ന് നിന്നു…………..

അവൻ അഥവാ വില്ലൻ ആ ആളുകളുടെ നേരെ തിരിഞ്ഞു…………….

അവരെ നോക്കി……………..

അവർ ഭയത്തോടെ അവനെയും………….

വില്ലൻ അവന്റെ ഇരുകൈകളും വശങ്ങളിലേക്ക് ഉയർത്തി……………

അവിടെ പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയായിരുന്നു………………..

ഒരു പുതിയ തുടക്കം…………….

ഒരു പുതിയ യുഗം……………..

ആളുകളിൽ നിന്ന് ആരവം മുഴങ്ങി തുടങ്ങി…………..

അവർ ആർത്തുവിളിച്ചുതുടങ്ങി………………

സ്നേഹിച്ചു തുടങ്ങി……………….

ആരാധിച്ചു തുടങ്ങി…………

ഭയപ്പെട്ട് തുടങ്ങി……………..

ഒരു നാമത്തെ……………

☠️…..വില്ലൻ…..☠️

പെട്ടെന്ന് അവൻ കണ്ണുകൾ തുറന്നു…………..

അവന്റെ കണ്ണിൽ ഒരു ഭാവം നിറഞ്ഞു നിന്നു…………..

പൈശാചികത…………….

അവൻ എണീറ്റു…………….

അവന്റെ പിറകിലെ ഫാൾക്കൻ പക്ഷിയുടെ ടാറ്റൂ വെളിവായി…………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

രാത്രി…………….

ഇരുട്ട്…………….

അന്ധകാരം………

ചെകുത്താൻ വേലയ്ക്കിറങ്ങുന്ന രാവ്………….

സമർ ജീപ്പിൽ നിന്നിറങ്ങി നടന്നു………….

ആ ഇരുട്ടിലൂടെ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടവൻ നടന്നു…………..

ഒടുവിൽ അവന്റെ കാലുകൾ നിന്നു………….

ലൈറ്റുകളാൽ അലങ്കരിച്ച ഒരു പേര് സമർ കണ്ടു………..

കാമിനി ഡിസ്കോ ബാർ…………..

അതിൽ നിന്ന് കണ്ണെടുത്ത ശേഷം അവൻ ബാറിന്റെ അവിടേക്ക് നോക്കി………….

കുറേ ആളുകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു…………..ഉള്ളിലും പിന്നെ പുറത്തും………….

സമർ ഒരു നിമിഷം അവിടേക്ക് തന്നെ നോക്കി നിന്നു…………..

“ആളുകൾ കൂടുതലാണല്ലോ……………”………….പെട്ടെന്നൊരാൾ സമറിനോട് പറഞ്ഞു………….

സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി………….

തലയിൽ ഒരു കറുത്ത കോട്ടിട്ട ആൾ അവന്റെ അരികിൽ നിൽക്കുന്നുണ്ടായിരുന്നു……………..

“ഇനി കുറഞ്ഞോളും……………..”…………..അയാൾക്ക് മറുപടി കൊടുത്തിട്ട് സമർ ബാറിലേക്ക്
നടന്നു…………..

സമർ ബാറിന്റെ ഉള്ളിൽ കയറി…………..

ആണുങ്ങളും പെണ്ണുങ്ങളുമായി കുറേ പേർ ഉള്ളിൽ ഉണ്ടായിരുന്നു…………..

കുറേ പേർ സീറ്റുകളിൽ ഇരുന്ന് മദ്യം നുണയുന്നത് സമർ കണ്ടു…………..

മറ്റു കുറേ പേർ ഡാൻസ് കളിക്കുകയായിരുന്നു……………..

പെണ്ണുങ്ങളുടെ ശരീരത്തിലൂടെ ഡാൻസ് കളിക്കുന്നവരുടെ കൈകൾ ഇഴയുന്നത് സമർ കണ്ടു……………

പക്ഷെ അതിലൊന്നും അവന്റെ കണ്ണുടക്കിയില്ല……………

സമറിന്റെ കണ്ണുകളുടെ ലക്ഷ്യസ്ഥാനം വേറെ ഒന്നായിരുന്നു…………..

ആ ലക്ഷ്യസ്ഥാനത്തെ അവന്റെ കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു………………….

ഒടുവിൽ അവൻ കണ്ടു…………….

അവനെ…………..

സുബ്ബണ്ണനെ…………….

സമറിന്റെ കണ്ണുകൾ ദേഷ്യത്താൽ കത്തിജ്വലിച്ചു……………..

സുബ്ബണ്ണൻ ഒരു കോർണറിൽ സോഫയിൽ ഇരിക്കുന്നത് സമർ കണ്ടു………….

സമർ അവനെ നോക്കിക്കൊണ്ട് തന്നെ അവന് എതിരുള്ള കോർണറിലെ സോഫയിൽ വന്നിരുന്നു…………

കാലിന്മേൽ കാൽ കയറ്റി വെച്ചിട്ട് പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു…………

സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു…………

അത് കണ്ടതും ഒരു പെണ്ണ് വന്ന് സമറിന്റെ സിഗരറ്റ് തീ കൊളുത്തി കൊടുത്തു…………..

“താങ്ക്യൂ…………….”………..സമർ പറഞ്ഞു……………

സമർ സുബ്ബണ്ണനെ നോക്കി……………

സുബ്ബണ്ണൻ മദ്യം സിപ് ചെയ്തുകൊണ്ട് ഡാൻസ് കളിക്കുന്ന പെൺകുട്ടികളെ
നോക്കുകയായിരുന്നു……………

അവരുടെ ആകാരവടിവുകൾ സുബ്ബണ്ണൻ ആസ്വദിച്ചു………………

അതിൽ കണ്ണെടുത്ത് ഒന്ന് മദ്യം സിപ് ചെയ്തിട്ട് മുന്നോട്ട് നോക്കിയ സുബ്ബണ്ണന്റെ
കണ്ണുകളിൽ രണ്ട് കണ്ണുകളിൽ തറച്ചു നിന്നു……………..

ആ കണ്ണുകളുടെ ഉടമസ്ഥൻ സമർ ആയിരുന്നു……………

അവന്റെ കണ്ണിൽ എരിയുന്ന കനൽ സുബ്ബണ്ണൻ കണ്ടു…………..

എരിയുന്ന കണ്ണുകളോടെ സമർ സുബ്ബണ്ണനെ തന്നെ നോക്കി നിന്നു……………..

സുബ്ബണ്ണൻ ഭയത്തിൽ കിടുങ്ങി……………

പക്ഷെ അവന്റെ ഒപ്പമുള്ള ഗുണ്ടകളുടെ എണ്ണം അവനെ ആശ്വാസപ്പെടുത്തി……………

സുബ്ബണ്ണൻ ഹനീഫയെ വിളിച്ചു…………….

ഹനീഫയുടെ ചെവിയിൽ സുബ്ബണ്ണൻ എന്തോ പറഞ്ഞു……………

ഹനീഫയുടെ കണ്ണുകളിൽ ഭയം വന്ന് നിറഞ്ഞു………….

ഹനീഫ ഒരു ഗുണ്ടയോട് എന്തോ പറഞ്ഞു………….

അവൻ സമറിന് നേരെ വന്നു…………..

സമറിന്റെ മുൻപിൽ വന്നു നിന്നു……………

സമർ അവനെ നോക്കിയത് പോലും ഇല്ല………..

സമറിന്റെ ഷർട്ടിന്റെ കോളറിലേക്ക് കൈ നീട്ടിയ അവന്റെ കൈ സമർ പിടിച്ചു………….

സമറിന്റെ കണ്ണുകൾ അവനിലേക്ക് വന്നു…………..

സമറിന്റെ തീക്ഷ്ണമായ കണ്ണുകൾ കണ്ട് അവൻ ഭയന്നു…………..

ഭയത്തെ മതിവരുവോളം നുകരുന്നതിന് മുമ്പ് സമറിന്റെ കാലുകൾ അവന്റെ നെഞ്ചിൽ
പതിച്ചു…………..

അവൻ പറന്നു പോയി………….

മദ്യം കൊടുക്കുന്ന കൗണ്ടറും പൊളിച്ചുകൊണ്ട് അവൻ ഉള്ളിലേക്ക് പോയി…………

അവൻ പോയ വഴി തെളിഞ്ഞു കണ്ടെങ്കിലും അവനെ ആരും കണ്ടില്ല………….

സമർ സോഫയിലേക്ക് ഇരുന്നു…………..

“പാർട്ടി ഈസ് ഓവർ ഗയ്സ്………..ഗോ ഹോം………….”………….സമർ എല്ലാവരോടുമായി പറഞ്ഞു……………

സമർ അവന്റെ നേരെ വന്നവനെ തല്ലിയവിധം അവിടെയുള്ളവർ എല്ലാം കണ്ടിരുന്നു…………….

അതുകൊണ്ട് തന്നെ സമറിനോട് ഒരു ഭയഭക്തി ബഹുമാനം എല്ലാവരിലും
നിറഞ്ഞുനിന്നിരുന്നു………………

എല്ലാവരും പുറത്തേക്ക് നടന്നു…………..

രണ്ടു മിനിറ്റ്…………..

എല്ലാവരും പോയി………….

പുറത്തുനിന്ന സുബ്ബണ്ണന്റെ ഗുണ്ടകൾ ഉള്ളിലേക്ക് കടന്നു വന്നു…………

ബാറിന്റെ വാതിലടച്ചു……………

സമർ ഇതുകണ്ടു………….

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……………

എല്ലാവരും അവനെ തന്നെ നോക്കി നിന്നു…………..

എന്നാൽ സമറിന്റെ കണ്ണുകൾ പാഞ്ഞത് സുബ്ബണ്ണന് നേരെ മാത്രം………….

പെട്ടെന്ന് സമർ സുബ്ബണ്ണനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു…………..

അവൻ സോഫയിലേക്ക് ചരിഞ്ഞു……………

“ഇവനെ തന്നാൽ ബാക്കിയുള്ളവരെ എല്ലാം ഞാൻ വിട്ടേക്കാം എന്നൊന്നും ഞാൻ
പറയില്ല………….അതിന് ഈ കഥയിലെ നായകൻ ഞാനല്ല…………ഇവിടെയുള്ള ഓരോരുത്തർക്കും കാലന്റെ
അടുത്തേക്കുള്ള വിസയും തയ്പ്പിച്ചിട്ടേ ഞാൻ വിടൂ…………..”…………..സമർ അവർ
എല്ലാവരോടുമായി പറഞ്ഞു…………

അത്രയും പേർ അവന് എതിരുണ്ടായിട്ടും ഒരു കൂസലുമില്ലാതെ ഒരാളെയും ബാക്കി വെക്കില്ല
എന്ന് പറഞ്ഞ അവന്റെ ധൈര്യത്തെ ഓർത്ത് ആ ഗുണ്ടകൾ അമ്പരന്നു…………..

എല്ലാവരും ഭയത്തിന് അടിമ പെട്ടിരുന്നു………….

ഇതുവരെ സമറിനെ ആരും കണ്ടിട്ടില്ലെങ്കിലും അവന്റെ ചരിത്രം ഏതൊരുവനെയും ഭയത്തിൽ
ആഴ്ത്തിയിരുന്നു……………

അതുകൊണ്ട് തന്നെ അവർ എതിരിടണോ എന്ന ആശങ്കയിൽ നിന്നു……………

“തല്ലികൊല്ലെടാ അവനെ………….”……….ഹനീഫ ആക്രോശിച്ചു………..

ഒരുവൻ സമറിന് നേരെ ഓടിയടുത്തു…………

അവൻ അടുത്തെത്തിയതും സമർ സോഫയിൽ നിന്നെഴുന്നേറ്റ് അവന്റെ തലയിൽ തന്റെ വലത്തേ കൈ
കൊണ്ട് ഒന്ന് കൊടുത്തു…………..

അവൻ മുഖമടിച്ചു നിലത്തേക്ക് വീണു……………

അവൻ നിലത്തേക്ക് വീണതിന്റെ ആഘാതത്തിൽ അവന്റെ തല പതിച്ച ഭാഗത്തെ നിലം പൊളിഞ്ഞു……………

അവനിൽ ഒന്ന് ഒരു അനക്കവും അവർ കണ്ടില്ല………..

മറ്റുള്ളവർ ഇതുകണ്ട് ഭയന്ന് നിന്നു…………

സമർ അവരെ നോക്കി നിന്നു………….

പെട്ടെന്ന് സമറിന്റെ വിരലുകൾ വായുവിൽ കറങ്ങി……………

അവന്റെ ഇരുകയ്യിലെയും തള്ളവിരൽ കൈപ്പത്തിയുടെ ഉള്ളിലേക്ക് കേറി നിന്നു……………..

എന്നിട്ട് അവൻ കൈപ്പത്തി അങ്ങനെ തന്നെ വെച്ച് അവരെ നോക്കി………….

സമറിന്റെ ഈ പ്രകടനം ശ്രദ്ധിച്ച സുബ്ബണ്ണന്റെ മനസ്സിലേക്ക് പഴയതെന്തോ ഓർമ വന്നു…………

സുബ്ബണ്ണന്റെ ചുണ്ടിൽ ഒരു വാക്ക് ഭയത്താൽ പതിയെ മന്ത്രിച്ചു…………..

“മർമ്മവിദ്യ……..”……………സുബ്ബണ്ണന്റെ കണ്ണുകൾ പുറത്തേക്ക് വന്നു………….

ഗുണ്ടകൾ സമറിന് നേരെ പാഞ്ഞടുത്തു…………..

ആദ്യം വന്നവന്റെ നെഞ്ചിൽ സമറിന്റെ വലത്തേ കൈപ്പത്തി പതിച്ചു………..

സൈഡിലൂടെ വന്നവന്റെ മുട്ടുകാലിൽ സമർ ആഞ്ഞുചവിട്ടിയിട്ട് അവന്റെ ഒപ്പം വന്നവന്റെ
കഴുത്തിന്റെ വശത്ത് സമറിന്റെ കൈപ്പത്തി സമാന്തരമായി പതിച്ചു…………….

മുട്ടുകാലിൽ ചവിട്ടേറ്റ് കുനിഞ്ഞു നിന്നവന്റെ തലയിൽ സമറിന്റെ കാൽ പതിഞ്ഞു………….

അവന്റെ തല സമർ കാൽ കൊണ്ട് നിലത്ത് തേച്ചൊട്ടിച്ചു………….

സമറിന്റെ നേരെ വന്ന ഒരുവന്റെ നെഞ്ചിന് നടുക്കായി സമറിന്റെ രണ്ടുവിരലുകൾ മാത്രം
പതിച്ചു……………എന്നിട്ട് അവനെ ഉയർത്തിയെടുത്ത് സമർ പിന്നിലേക്ക് നിലത്തേക്ക് ശക്തിയിൽ
ഇട്ടു…………..

ഓടി വന്ന ബാക്കി ഗുണ്ടകൾ ഒന്ന് നിന്നു………….

സമറിന്റെ പിന്നിലേക്ക് നോക്കി……………

നെഞ്ചിൽ അടി കിട്ടിയവൻ ശ്വാസം എടുക്കാൻ കഴിയാതെ പിടയുന്നത് അവർ കണ്ടു……………

കഴുത്തിന് അടി കിട്ടിയവൻ കഴുത്തിൽ മുറുക്കിപിടിച്ചു നിലത്ത് കിടന്ന് പിടയുന്നത് അവർ
കണ്ടു……………

തലയിൽ ചവിട്ട് കിട്ടിയവൻ നിലത്ത് ഒരു അനക്കവും ഇല്ലാതെ കിടക്കുന്നത് അവർ
കണ്ടു…………..

സമർ നിലത്തേക്ക് എറിഞ്ഞവനും വലിയ അനക്കമില്ലാതെ ശ്വാസം എടുക്കാൻ പെടാപാട് പെടുന്നത്
അവർ കണ്ടു…………..

പെട്ടെന്ന് അവർ നോക്കിനിൽക്കെ തന്നെ കഴുത്തിന് അടി കിട്ടിയവന്റെ പിടച്ചിൽ
നിൽക്കുന്നത് അവർ കണ്ടു…………….

അവൻ മരണത്തിന് കീഴടങ്ങുന്നത് അവർ കൺകുളിർക്കെ കണ്ടു………………

അവർ ഭയത്തിൽ തരിച്ചു നിന്നു………………

അവർ സമറിനെ നോക്കി…………..

അവർ നാലുപേർക്കും മുന്നിലായി സമർ അവരെ കാത്തുനിൽക്കുന്നത് അവർ കണ്ടു…………….

ഭയം………….

ഭയം പിടിമുറുക്കി…………..

ഭയത്തിന്റെ പര്യായങ്ങളിൽ അവർ ഒരു പേര് കൂടി എഴുതി ചേർത്തു…………….

സമർ അലി ഖുറേഷി…….

ഗത്യന്തരം ഇല്ലാതെ ഗുണ്ടകൾ സമറിന് നേരെ വീണ്ടും പാഞ്ഞടുത്തു…………..

ആദ്യം വന്നവന്റെ വയറിൽ സമർ ആഞ്ഞിടിച്ചു……………

അവൻ പിന്നിൽ വന്നവരിൽ രണ്ടുപേരെയും കൊണ്ട് പിന്നിലേക്ക് പറന്നു പോയി………….

ഇടത്തെ സൈഡിലൂടെ വന്നവന്റെ കൈ വീശലിൽ നിന്ന് ഒഴിഞ്ഞുമാറി സമറിന്റെ വലത്തേ കൈപ്പത്തി
അവന്റെ വയറിന്റെ സൈഡിൽ പതിഞ്ഞു…………

അവനൊന്ന് തുള്ളി…………..

അടുത്ത സെക്കൻഡ് സമറിന്റെ ഇടത്തെ കൈപ്പത്തി അവന്റെ കഴുത്തിൽ ചെന്ന് പതിച്ചു……………..

അവൻ പിന്നിലേക്ക് മലച്ചു……………

പിന്നീട് നേരെ വന്നവൻ സമറിന് നേരെ കത്തി ഓങ്ങിയെങ്കിലും സമർ കത്തിയിൽ കടന്നു
പിടിച്ചു………..

ഇതേസമയം പിന്നിലൂടെ മെല്ലെ വന്നവൻ സമറിന്റെ പുറത്തേക്ക് കത്തി ഇറക്കാൻ ശ്രമിച്ചതും
അവന്റെ കഴുത്തിൽ കത്തി തറച്ചു കയറി…………..

അവൻ കണ്ണ് മിഴിച്ചുനോക്കി………….

മുന്നിൽ നിന്നവന്റെ കയ്യിൽ കത്തി കാണാതായപ്പോൾ അവന് മനസ്സിലായി……………

മുന്നിൽ നിന്നവന്റെ കത്തിയാണ് തന്റെ കഴുത്തിൽ ഇപ്പോ സമർ കയറ്റിയത് എന്ന്
മനസ്സിലാക്കിയാ കൃതജ്ഞതയോടെ അവൻ മരണത്തിന് കീഴടങ്ങി……………

മുന്നിൽ നിന്നവൻ ഇതിനകം തന്നെ സമറിന്റെ പ്രഹരത്തിൽ നിലത്തേക്ക് പതിച്ചിരുന്നു………..

ഇതെല്ലാം കണ്ടുകൊണ്ട് സുബ്ബണ്ണനും കൂടെ ഹനീഫയും നിന്നു………….

ഹനീഫ ഒന്ന് കണ്മിഴിച്ചു നോക്കിയപ്പോഴേക്കും സമറിന് മുന്നിൽ രണ്ടുപേർ പറന്നുകൊണ്ട്
ഷെൽഫിലേക്ക് വീഴുന്നതാണ് ഹനീഫ കണ്ടത്…………..

ആ അടി മിസ്സായതിൽ ഹനീഫ ഖേദിച്ചു…………

ഇതേസമയം സമറിന്റെ കാൽ ഒരുവന്റെ വയറ്റിലും വലത്തേ കൈ മറ്റൊരുത്തന്റെ ചെകിളയ്ക്കും
പതിച്ചു…………..

ചെകിളയ്ക്ക് കിട്ടിയവൻ നിലത്തേക്ക് വീണപ്പോൾ വയറ്റിൽ കിട്ടിയവൻ കുനിഞ്ഞു നിന്നു…………

കുനിഞ്ഞു നിന്നവനെ സമർ തൂണിലേക്ക് എറിഞ്ഞു………..

തൂണിന്റെ ഒരു ഭാഗം പൊളിച്ചുകൊണ്ട് അവൻ നിലത്തേക്ക് വീണു………….

നേരത്തെ നിലത്തേക്ക് വീണവന്റെ കഴുത്തിൽ സമറിന്റെ വലത്തേ കാൽ പതിച്ചു………….

അവന്റെ കഴുത്തിന്റെ നീളം പെട്ടെന്നൊന്ന് കൂടി…………..

പക്ഷെ ആയുസ്സിന്റെ നീളം മാത്രം കുറഞ്ഞു……………

സമറിന്റെ നേരെ വന്നവർ ഓരോന്നും സമറിന്റെ കയ്യിന്റെയും കാലിന്റെയും ചൂടറിഞ്ഞു…………..

സമറിന്റെ അടി കിട്ടിയിട്ട് ആ ബാറിന്റെ മുക്കും മൂലയും തകർന്നു തരിപ്പണമായി……………….

ഷെൽഫുകൾ എല്ലാം പൊളിഞ്ഞു പാളീസായി…………

സമർ ഓരോരുത്തരെയും കല്ലെടുത്ത് ദൂരേക്ക് എറിയുന്നപോലെ തനിക്ക് എതിരെ വന്ന
ഓരോന്നിനെയും ദൂരേക്ക് എറിഞ്ഞു………………

അവസാനം ഗുണ്ടകളിൽ മൂന്ന് പേർ മാത്രം ബാക്കിയായി……………

അതിലൊരുവൻ സമറിൽ നിന്ന് ചവിട്ട് കിട്ടിയിട്ട് ഒരു തൂണും പൊളിച്ചു വീണുകിടന്നു………………

ഒരുത്തനെ സമർ ആഞ്ഞടിച്ചു………….

അടിയുടെ ആഘാതത്തിൽ അവൻ കിളിപോയ പോലെ നിന്നു…………..

സമർ അവനെ തൂക്കിയെടുത്ത് തൂക്കിയിട്ടിരുന്ന ലൈറ്റുകളിലേക്ക് എറിഞ്ഞു……………

അവൻ ആ ലൈറ്റുകൾ എല്ലാം പൊളിച്ചുകൊണ്ട് നിലത്തേക്ക് വീണു………….

ബാക്കിയുള്ളവൻ സമറിന് നേരെ വന്നു…………..

സമർ അവന്റെ കാലിന് താഴെ അടിച്ചു…………..

ഒരുവശത്തേക്ക് മറിയാൻ പോയ അവനെ സമർ പിടിച്ചു നിർത്തി…………….

എന്നിട്ട് തല കീഴായി തൂക്കിനിർത്തി…………….

എന്നിട്ട് അവന്റെ തല നിലത്തേക്ക് രണ്ടുതവണ ആഞ്ഞിടിപ്പിച്ചു…………….

കഴുത്തൊടിഞ്ഞു അവൻ സമറിന്റെ കയ്യിൽ തൂങ്ങി കിടന്നു………………

സമർ അവനെ നിലത്തേക്കിട്ടു………….

പെട്ടെന്ന് ഹനീഫ സമറിന്റെ നെറ്റിയുടെ മുൻപിൽ തോക്ക് വെച്ചു……………..

ഹനീഫ ട്രിഗറിൽ അമർത്തുന്നതിന് മുൻപ് സമർ തോക്ക് വലത്തേ കൈകൊണ്ട് തട്ടി……………

തോക്ക് സമറിന്റെ ഇടത്തെ വശത്തേക്ക് ബുള്ളെറ്റ് പായിച്ചു………….

ഹനീഫ പിന്നെയും തോക്ക് സമറിന്റെ നെറ്റിയിലേക്ക് വച്ചതും സമർ ഇടത്തെ കൈകൊണ്ട്
തട്ടി…………..

ഇത്തവണ സമറിന്റെ വലത്തേ വശത്തിലൂടെ ബുള്ളെറ്റ് പാഞ്ഞു…………..

ഹനീഫ ആകെ പതറി…………….

ഭയത്തിൽ കുളിച്ചു……………

ഹനീഫ പിന്നെയും പെട്ടെന്ന് സമറിന്റെ നെറ്റിയിലേക്ക് തോക്ക് വെച്ചെങ്കിലും സമറിന്റെ
വലത്തേ കൈ അത് മുകൾ ഭാഗം ലക്ഷ്യമാക്കി തട്ടി………….

ബുള്ളെറ്റ് സീലിംഗിലേക്ക് പാഞ്ഞുകയറി…………….

പെട്ടെന്ന് ഹനീഫയുടെ കഴുത്തിൽ എന്തോ വന്ന് കയറിയത് ഹനീഫ അറിഞ്ഞു………………

ഹനീഫ കണ്ണുതള്ളി തന്റെ കഴുത്തിലേക്ക് നോക്കി…………….

സമറിന്റെ രണ്ടുവിരലുകൾ തന്റെ കഴുത്തിൽ………….

ഹനീഫയുടെ കണ്ണിലേക്ക് ചോര ഇരച്ചുകയറി……………..

അവൻ മരണത്തെ മുന്നിൽ കണ്ടു……………

സമർ അവന്റെ വിരലുകൾ വലിച്ചു………….

ഹനീഫയുടെ കഴുത്തിലെ ഞരമ്പുകൾ സമറിന്റെ വിരലുകളുടെ ഒപ്പം പോന്നു……………….

സമറിന്റെ വിരലുകൾ ചോരയിൽ മുങ്ങിനിന്നു…………..

ഹനീഫ കഴുത്ത് പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് വീണു………..

രണ്ടുമൂന്ന് പിടച്ചിൽ………….

ഹനീഫ മരണത്തിന് കീഴടങ്ങി……………..

സമർ സുബ്ബണ്ണനെ നോക്കി…………..

സുബ്ബണ്ണൻ സമറിന് നേരെ തോക്ക് ചൂണ്ടി…………..

സുബ്ബണ്ണനും സമറും തമ്മിൽ കുറച്ചു ദൂരമുണ്ടായിരുന്നു……………….

“അനങ്ങരുത് സമർ…………….”………..സുബ്ബണ്ണൻ സമറിനോട് പറഞ്ഞു……………..

സമർ സുബ്ബണ്ണനെ നോക്കി അനങ്ങാതെ നിന്നു………………

സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് സമറിനെ നോക്കി………………

“ചെകുത്താന്റെ സന്തതി……………”………………സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു………….

“ചെകുത്താന്റെ സന്തതിയുടെ മരണം എന്റെ കൈകൊണ്ടാണ്………..ഇനി ഞാനാണ് അടുത്ത
ചെകുത്താന്റെ സന്തതി…………”………….സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു……………

അതുവരെ മൗനം പാലിച്ച സമറിന്റെ ചുണ്ടിൽ ചിരി വന്നു…………..

സമർ ചിരിച്ചു…………..

“എന്താടാ നായെ ചിരിക്കുന്നെ……………”……………സുബ്ബണ്ണൻ ചീറി…………

“നിന്റെ ഈ അണ്ടി തോക്കിന്റെ മുന്നിൽ വന്ന് മരണത്തെ കാത്തുനിൽക്കാൻ ഞാൻ നിന്റെ
തന്തയ്ക്ക് അല്ല ജനിച്ചത്…………..”………….സമർ പറഞ്ഞു……………..

സുബ്ബണ്ണൻ മനസ്സിലാവാതെ സമറിനെ നോക്കി…………….

“I ALWAYS HAVE A BACKUP PLAN……..”…………..സമർ ചിരിച്ചുകൊണ്ട് പറഞ്ഞു…………..

പെട്ടെന്ന് സുബ്ബണ്ണന്റെ കൈകളിലൂടെ ബുള്ളെറ്റ് വന്ന് പാഞ്ഞുകയറി……………..

സുബ്ബണ്ണന്റെ കയ്യിൽ നിന്നും തോക്ക് വീണുപോയി…………..

സുബ്ബണ്ണൻ വെടിയൊച്ച കേട്ട അവിടേക്ക് നോക്കി………….

ഇരുളിന്റെ മറ നീക്കി കറുത്ത കോട്ട് തലയിൽ ഇട്ട ഒരാൾ മുന്നോട്ട് വന്നു……………..

അയാൾ ആ കോട്ട് തലയിൽ നിന്ന് പിന്നിലേക്ക് മാറ്റി………….

കുഞ്ഞുട്ടൻ……………..

കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരിച്ചു…………….

സമർ തിരിച്ചും………….

സുബ്ബണ്ണൻ സോഫായിലേക്ക് വീണു………….

സമറും കുഞ്ഞുട്ടനും അവന്റെ അടുക്കലേക്ക് ചെന്നു…………..

സമർ സുബ്ബണ്ണന്റെ അടുത്തേക്ക് ഇരുന്നു……………

“ചെകുത്താന്റെ സന്തതിയാകാൻ നീ നിന്റെ തന്തയ്ക്ക് ജനിച്ചാൽ പോരാ………..എന്റെ
തന്തയ്ക്ക് ജനിക്കണം…………….”…………..സമർ അവനോട് പറഞ്ഞു……………

സുബ്ബണ്ണൻ ഭയന്ന് വിറച്ചു…………..

“സമർ എന്നെ ഒന്നും ചെയ്യരുത്…………”…………സുബ്ബണ്ണൻ കൈകൂപ്പി…………..

“ഹഹഹ…………..നിന്നെയെ ചെയ്യൂ…………..”………..സമർ ദേഷ്യത്തോടെ പറഞ്ഞു…………….

സുബ്ബണ്ണൻ ഭയന്ന് വിറച്ചു…………….

സമർ കത്തി അവന്റെ നെഞ്ചിൽ ആഴ്ത്തി……………

എന്നിട്ട് സുബ്ബണ്ണന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു……………

മരണം………..

സുബ്ബണ്ണൻ മരണം ആസ്വദിച്ചു മരിച്ചപ്പോൾ സമർ അവന്റെ കണ്ണുകളിലൂടെ മരണത്തെ
ആസ്വദിച്ചു……………….

സമർ റൂം തുറന്ന് ഉള്ളിൽ കയറി………….

ശാന്തമായി ഉറങ്ങുന്ന ഷാഹിയെ അവൻ കണ്ടു……………

അവൻ അവളുടെ അടുത്ത് കിടന്നു………….

സംഘർഷഭരിതമായ മനസ്സോടെ………….

(തുടരും)

അഭിപ്രായം എല്ലാവരും അറിയിക്കുക……….

60660cookie-checkവില്ലൻ – Part 10

Leave a Reply

Your email address will not be published. Required fields are marked *