ന്തിനാ ന്റെ മോള്കരയണെ

Posted on

കട്ടില് ചുമരോടടുപ്പിച്ച സ്ഥലത്ത് ഞാനും സൈഡിൽ ഉമ്മയും കിടന്നു. റാഹിലാത്തായും കുട്ട്യോളും എന്റെ അറയിലാ കിടന്നത്. റാഷിക്കാടെ തുണികൊണ്ട് കാല് മുതൽ കഴുത്ത് വരെ ഞാൻ മൂടി.തിരിഞ്ഞും മറിഞ്ഞും കിടന്നു.ഉറക്കം വരുന്നില്ല. റാഷിക്ക ഒന്ന് വിളിച്ചിരുന്നെങ്കിൽ …….
പന്ത്രണ്ടര ആയപ്പോൾ ഫോൺ ശബ്ദിച്ചു. ഞാൻ ചാടി എണീറ്റു. റിസീവർ എടുക്കാൻ തുടങ്ങുമ്പോഴേക്കും അതുമ്മ കൈവശപ്പെടുത്തി.” വ അലൈകു മുസ്സലാം, ഇയ്യ് എ ത്യോ റാഷ്യേ….. ആ ഓള് നേരത്തേ ഒറങ്ങി. ബേജാ റൊന്നുല്ല്യ. ഈടെ റായും
കുട്ട്യോളക്കെ ഉണ്ടല്ലോ. ആ ഇയ്യിപ്പോ ബെച്ചോളി .ഞാനോളട്ത്ത് പറഞ്ഞോളാം. ഉമ്മ ഫോൺ കട്ട് ചെയ്തു.ഉമ്മാന്റ ട്ത്ത് സലാം പറഞ്ഞേശം ഇക്ക എന്നെ ചോയ്ച്ചതാ…… ഞാനൊറങ്ങാതിരുന്നത് ഉമ്മ കണ്ടിട്ടും ……. ഉമ്മ ഫോൺ തരാതിരുന്നതിനേക്കാളും സങ്കടം റാഷിക്ക എന്നെ കുറിച്ച് എന്ത് കരുതിക്കാണും എന്നോർത്തിട്ടായിരുന്നു.
ഇതുവരെ മാലാഖ പോലെ പെരുമാറിയ ഉമ്മ പെട്ടെന്ന് ചെകുത്താനെ പോലെ ആവണമെങ്കിൽ …… പടച്ചോനേ ഇനി എന്തായിരിക്കും എന്റെ അവസ്ഥ ………….
പതിവുപോലെ ഞാൻ രാവിലെ നേരത്തെ എണീറ്റു.ഉമ്മാനെ നിസ്കരിക്കാൻ വിളിച്ചെങ്കിലും ഉമ്മ എണീറ്റില്ല. ഞാനെന്റെ റൂമിലേക്ക് ചെന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരിക്കുന്നു. എങ്ങനെ നിസ്കരിക്കും. നിസ്കാരക്കുപ്പായം എന്റെ റൂമിലാണല്ലോ….. രണ്ടു മൂന്ന് പ്രാവശ്യം ഞാൻ കതകിന് മുട്ടി. റാഹിലാത്ത വാതിൽ തുറന്നില്ല.ഉമ്മാടെ ഉള്ളിലെ സ്വഭാവം ഇന്നലേത്തതോടെ ഏകദേശം മനസ്സിലായി. ഇനി റാഹിലാത്ത എങ്ങനെയായിരിക്കുമെന്തോ….. ഏതായാലും നിസ്കാരം ഖളാ ആക്കാൻ പറ്റില്ല. വാതിലിൽ ശക്തിയായി ഒന്നും കൂടി തട്ടി .എന്തൊക്കെയോ പിറുപിറുത്തോണ്ട് റാഹിലാത്ത വാതിൽ തുറന്നു. വീണ്ടും ചെന്നു കിടന്നു. അകത്ത് കയറിയ എനിക്ക് നല്ലതണുപ്പ് തോന്നി. പുറത്ത് ഭയങ്കര ചൂടായിരുന്നല്ലോ. ഇവിടെ തണുപ്പ്……ഏസി ഇട്ടു കൊണ്ടായിരുന്നു ഉമ്മാടെം മക്കളേം കിടത്തം. കട്ടിലിന്റെ ഒരു മൂലയിൽ റുഫൈദയും ഉണ്ട്.ഞാൻ കതകിന് മുട്ടുമ്പോൾ റാഹിലാത്ത ഏസീ ടെ റിമോർട്ട് ബട്ടണ് ഓ ഫാക്കി എങ്കിലും ചുമരിലെ സ്വിച്ച് ഓഫാക്കാൻ വിട്ടു പോയി. ഇവരെ ഏസി റൂമിൽ കിടത്താനാണ് ഉമ്മ എന്നേം വിളിച്ച് ആ കുടുസുമുറിയിലോട്ട് പോയത്. നിസ്കാരപ്പായ എടുത്ത് ഞാൻ ഹാളിൽ ചെന്നു നിസ്കരിച്ചു. ഒരു യാസീനും ഹദീദ് സൂറത്തും ഓതി.ഷാഹിക്കാന്ന് കിട്ടിയ ശീലാണ്.ഈ രണ്ട് സൂറത്തും.രാവിലത്തെ കടുപ്പോള്ള സുലൈമാനീ ന്നാ ഷാഹിക്ക സൂറ:യാസീനെ പറയാറ്, ശരി തന്നെയാ…. നല്ല ഉന്മേശാ സുബഹിക്ക് ശേഷം യാസീനോതി യാൽ കിട്ടുന്നത്. സൂറ:ഹദീദ് നാൽപത്തൊന്ന് ദിവസം അടുപ്പിച്ച് ഓതിയാൽ കടത്തീന്ന് രക്ഷപ്പെടുമെത്രെ. ന്റെ കല്യാണത്തിന് കുറച്ച് കടം വന്ന് സങ്കടം പറഞ്ഞപ്പോൾ പള്ളീന്ന് ഖത്തീബ് പറഞ്ഞതാണത്രെ.ഇക്കാക്ക അമ്മൂനോട് പറയുന്നത് ഞാൻ കേട്ടതാ….. [ഇത് രണ്ടും അനുഭവിച്ചറിഞ്ഞ സത്യം] സുബഹിക്ക് ശേഷം പറ്റുമെങ്കിൽ പതിവാക്കുക] നിസ്കാരവും ഓത്തും കഴിഞ്ഞ് ഞാൻ കിച്ചണിലേക്ക് പോയി. ചായയും പലഹാരവും ഉണ്ടാക്കി. അലക്കാനുള്ള വസ്ത്രവുമായി ഞാൻ മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും ഉമ്മയും റാഹിലാത്തയും എഴുന്നേറ്റ് വന്നു. അലക്കിക്കഴിഞ്ഞ് ഉണക്കാൻ വിരിക്കുമ്പോഴേക്കും ഉമ്മ ഒരു വലിയ ഭാണ്ഡക്കെട്ടുമായി പുറത്തേക്ക് വന്നു. എന്നെ കണ്ട മാത്രയിൽ ആകെട്ടിൽ നിന്നും ഓരോന്നെടുത്ത് ബക്കറ്റിൽ വെള്ളമൊഴിച്ച് ഡി റ്റേർജൻന്റും ഇട്ട് അതിൽ പൂഴ്ത്തിവെച്ചു.ഉമ്മ അകത്തേക്കു പോയി. കുപ്പിയിൽ നിന്നെടുത്ത ഭൂതം പോലെ ഒരു പണി കഴിയുമ്പോഴേക്കും മറ്റൊന്ന്…… ഷാഹിക്കാ ഈ റാണി മോള് നല്ലൊരു രാജകൊട്ടാരത്തിലേക്ക് തന്നെയാ എത്തിപ്പെട്ടത് …….. കിരീടമില്ലാത്ത റാണി യായ്………

റാഷിക്ക എത്തി എന്നുള്ള വിവരമല്ലാതെ മറ്റൊന്നും അറിഞ്ഞില്ല. എന്റിക്കാനെ ഒന്നു സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ….. പോയിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉമ്മ സ്വഭാവം മാറ്റി. ഒരു ജോലി തീർക്കുമ്പോൾ മറ്റൊന്ന് എന്നായി ഉമ്മാന്റെ രീതി. ഇക്ക പോയി ഒരാഴ്ചയോ മറ്റോ കഴിഞ്ഞാണ് ഉമ്മാടെ ഈ മാറ്റമെങ്കിൽ കുറച്ചും കൂടി ആശ്വാസമായേനേ, ഇതിപ്പൊ അങ്ങനെയല്ലല്ലോ …. അടിക്കുമ്പോഴും തുടയ്ക്കുമ്പോഴൊക്കെ എന്റെ ശ്രദ്ധ ഫോൺ റിംഗ് ചെയ്യുന്നുണ്ടോ എന്ന് മാത്രാ യിരുന്നു.രാവിലേത്തെ ചായ കുടിയും കഴിഞ്ഞ് റാഹിലാത്ത അവരെ വീട്ടിലേക്ക് പോയി. ഇവിടന്ന് തിന്നുക മാത്രമല്ല. കുട്ടിക്ക് സ്കൂളിലേക്കുള്ള ഫുഡും ഇവിടന്ന് തന്നെ വേണം. മിക്കവാറും മർസൂഖിനൊപ്പാണ് താത്താടേം കുട്ടികളുടെയും പ്രാതൽ.പത്ത് മണി ആവുമ്പോഴേക്കും എല്ലാരും അവരവരെ വഴിക്ക് പോയിട്ടുണ്ടാവും. മർസൂഖ് ഷോപ്പിലേക്ക് പോകുമ്പോൾ തന്നെ റുഫൈദയും റുബൈദും സ്കൂളിലേക്ക് അവന്റൊന്നിച്ച് പോകും. അവന്റെ ഷോപ്പിനടുത്താണ് സ്കൂൾ. ജോലിയൊക്കെ തീർത്ത് ചായ കുടിക്കാനിരിക്കുമ്പോഴേക്കും ചുട്ടുവെച്ചിരിക്കുന്നതൊക്കെ കഴിഞ്ഞിരിക്കും. തലേന്നുണ്ടാക്കിയ ഫുഡ് ബാക്കി ഫ്രിഡ്ജിലുണ്ടെങ്കിൽ മിക്കവാറും അതായിരിക്കും എന്റെ ഭക്ഷണം. എങ്ങനെയായാലും ഉമ്മ എന്നെക്കൊണ്ടത് ചൂടാക്കിക്കഴിപ്പിക്കും. ഭക്ഷണം കളയാൻ പാടില്ലത്രെ……ശരിയാ ഭക്ഷണം കളയാൻ പാടില്ല. ഒരു വറ്റ് താഴെ പോയാൽ പോൽ ഷാഹിക്ക എട്ത്ത് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അത് അന്നന്നത്തെ ഭക്ഷണമാണെന്ന് മാത്രം.വാരിവലിച്ച് ഫുഡു -ണ്ടാക്കാനൊന്നും ഇക്ക സമ്മതിക്കില്ല. തീർന്നു പോയാൽ വീണ്ടും ഉണ്ടാക്കാലോ, അല്ലാതെ കുറെ ഉണ്ടാക്കി വെച്ച് മിച്ചം വരുത്തരുത്. ഇതാണ് ഇക്കാടെ നയം.
രാവിലെ പോയിക്കഴിഞ്ഞാൽ റാഹിലാത്ത പിന്നെ വരുന്നത്,കൃത്യം ഉച്ചയൂണിന്റെ സമയത്തായിരിക്കും. ഒന്നു പാത്രം കഴുകി എടുക്കാൻ പോലും എന്നെ സഹായിക്കാറില്ല. വല്ല വീട്ടുജോലിക്കും പോയിരുന്നെങ്കിൽ മാസത്തിൽ ശമ്പളമെങ്കിലും എണ്ണി വാങ്ങാമായിരുന്നെന്ന് മനസ്സ് മന്ത്രിച്ചു.. റാഷിക്ക ഉണ്ടായിരുന്നപ്പൊ എന്തൊരു സ്നേഹായിരുന്നു എന്നോട്.
ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഉമ്മ ഓടിച്ചെന്ന് ഫോണെടുത്തു.പടച്ചോനേ!റാഷിക്ക തന്നെയാണേ….. “ശാദീ …… മോളേ….!, അനക്കാ ഫോൺ .” ഉമ്മ എന്നെ നീട്ടി വിളിച്ചു. വായിലേക്കിടാൻ തുടങ്ങിയ ചോറുരുള പ്ലൈറ്റിൽ തന്നെ തിരികെ വെച്ച് ഞാൻ ഫോണിനടുത്തേക്കോടി .
“ഹ ….. ഹലോ…… “

“ഹലോ മോളേ അസ്സലാമു അലൈക്കും.”
എന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞു.ഷാഹിക്കയായിരുന്നു. ഫോണിൽ. “ഹലോ !.മോളേ! ശാദി യേ…. ഇക്കാടെ മോളെന്താ ഒന്നും മിണ്ടാത്തെ….. ” ഇക്കാടെ ഈ ചോദ്യത്തിന് ശേഷാണ് ഞാൻ സലാം മടക്കിയത്.” അത് പിന്നെ ഇക്കാ…. ഞാൻ…….”
“ന്താ! ഇക്കാടെ മോക്ക് പറ്റിയേ…? ശബ്ദോക്കേ ബല്ലാണ്ട് മാറിയിരിക്ക്ണല്ലോ….. ” “ഇല്ലിക്കാ….. ഇക്കാക്ക് തോന്നണ താ…. റാഷിക്ക പോയിട്ട് ഇത് വരെ ഇങ്ങള് വിളിക്കാത്തോട്ട് ഞാൻ കരുതി ഇക്കന്നെ മറന്നൂന്ന്. ഇപ്പൊ പെട്ടെന്ന് ശബ്ദം കേട്ടപ്പോ….. ന്തോ…. വല്ലാതെ….” എനിക്കാ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല……
” ന്റെ, പൊന്ന് റാണി മോളേ, ഇക്ക മറക്ക്യേ…… ഹ്മ് ….. നല്ല ശേലാ ഇത്. ഇക്ക രാവിലെ വിളിച്ചാര്ന്നു. അപ്പോ ഉമ്മ പറഞ്ഞു, ജ്ജ് ഒറങ്ങാണെന്ന്, ന്നാ പിന്നെ, അന്നെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി. ”
എന്റെ റബ്ബേ. ഞാൻ ഉറങ്ങാനോ. ഉമ്മ എന്തിനാണാവോ ഇക്കാനോട് കള്ളം പറഞ്ഞത്. ഇവിടെ എനിക്ക് പരമ സുഖാണെന്ന് വിശ്വസിപ്പിക്കാനോ ….. നേരത്തേ വിളിച്ച മോളേ എന്ന വാക്കിൽ തന്നെ എനിക്ക് മനസ്സിലായി. ഉമ്മ നല്ല പിള്ള ചമയാണെന്ന്.
” ആ ,പിന്നെ മോളേ, ഞാനിന്നലെ റാഷിനെ യാത്രയാക്കാൻ സ്റ്റേഷൻ വരെ പോയാര്ന്നു. അന്നെ ഇങ്ങോട്ട് കൂട്ടണകാര്യം ഒന്നൂടെ ഞാൻ സൂചിപ്പിച്ചു. അവൻ അവിടെ എത്തിയേ ശം കൂട്ടിക്കോളൂന്നും പറഞ്ഞു. അന്നെ കൂട്ടാൻ ഇക്ക ഇൻഷാ അള്ളാ നാളെ വരും.”
ഈ ഉമ്മ ഇക്കാടെ കൂടെ നാളെ എന്നെ വിടോ….. എന്നോട് എന്ത് കാണിച്ചാലും ഇക്കാടെ മുന്നിന്ന് ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു.
“ഇക്ക, വേറൊരു കോള് വരുന്നുണ്ടെന്ന് കള്ളം പറഞ്ഞ് ഒന്ന് സലാം പോലും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു.ഇക്കാ നോട് ഇനിയും സംസാരിച്ചാൽ ഞാൻ കരഞ്ഞുപോകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. റിസീവർ വെച്ച ഉടനെ ഫോൺ വീണ്ടും ശബ്ദിച്ചു.ഉമ്മ വരുന്നതിന് മുൻപ് ഞാൻ പെട്ടെന്ന് അറ്റന്റ് ചെയ്തു.
“ഹലോ !………
“ഹലോ………. അസ്സലാമു അലൈക്കും.റബ്ബേ !റാഷിക്ക
“വ അലൈകു മുസ്സലാം…….. സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു.ഇക്ക, സുഖാണോ..? എന്താ ഇക്ക ഇതുവരെ വിളിക്കാതിരുന്നേ….. ഞാനെത്ര നേരായി കാത്തിരിയ്ക്കണെന്നറിയോ…… ആ ടെത്തുമ്പോളേക്കും ഇക്കാക്ക് ഞാൻ ആരു അല്ലാണ്ടായോ….. റൂമിലെ പ്പെഴാ എത്തിയെ? ഇക്ക എന്തേലും കഴിച്ചോ …..? ഇപ്പൊ എവിടെയാളെള….. ?” സലാം പറഞ്ഞതല്ലാതെ ഇക്കാനെ ഇങ്ങോട്ട് ഒന്നും പറയാൻ സമ്മതിച്ചില്ല ഞാൻ –
” ന്റെ, പെണ്ണേ! നീയൊന്നു ശ്വാസം വിട്. ” ഇക്ക പറഞ്ഞത് കേട്ട് ഞാൻ ചെറുതായൊന്നു ചിരിച്ചു. “ഇങ്ങക്കറിയില്ല.കെട്ടിയ പെണ്ണിനെ തനിച്ചാക്കി പോമ്പോ ഓളെ ഉള്ളിലുള്ള വെഷമം.” അൽപം പരിഭവത്തോടെയാണ് ഞാനത് പറഞ്ഞത് .” ഊം, കണ്ടിന് അന്റെ വെഷമം ഞാൻ.” അതോണ്ടല്ലെ,ജ്ജ് ഞാൻ എത്തണേയ്ന് മുന്നേ കെടന്ന് ഒറങ്ങ്യേത്.” ഇക്കാടെ ആ പറച്ചലിന് എന്ത് പറയണം ന്നറിയാതെ ഞാൻ കുഴങ്ങി.
” അത് ,പിന്നെ ,ഇക്കാ…… റിസീവറിന്റെ വയറ് കൈ വിരല് കൊണ്ട് ചുരുട്ടി പറയാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും തൊണ്ട അനക്കിയൊരു ശബ്ദംകേട്ടു .ഉമ്മയാണ്. എന്നെ നോക്കി ആരാ എന്ന് കൈ കൊണ്ട് അംഗ്യം കാണിച്ചു ചോദിച്ചു.ഇക്കയാണെന്ന് ഞാൻ പതിയെ മറുപടി പറഞ്ഞു.ഞാൻ സംസാരിക്കുമ്പോൾ ഉമ്മ റൂമിൽ തന്നെ ചുറ്റിപ്പറ്റി നിന്നു. എനിക്കാണേൽ ഒന്നും മിണ്ടാനും പറ്റിയില്ല.
ഇങ്ങനെ പോയാൽ ഞാനിവിടന്ന് നീറി നീറി മരിക്കും. എന്ത് പണി വേണേലും ചെയ്യാം – പട്ടിണീം കിടക്കാം.പക്ഷേ ഇക്ക വിളിക്കുമ്പോൾ ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഞങ്ങളുടേതായ ലോകത്തീന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ….. ആ ആഗ്രഹം പൂവണിയണമെങ്കിൽ എങ്ങനെ എങ്കിലും ഒരു മൊബൈൽ ഫോൺ കിട്ടിയേ തീരൂ…… പക്ഷേ, എങ്ങനെ?
പിറ്റേന്ന്, വൈകുന്നേരം ഞാൻ എന്റെ ഷെൽഫീന്ന് തുണിയൊക്കെ അടക്കി വെക്കുകയായിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ കരഞ്ഞത്. ഉമ്മയും റാഹിലാത്തയും ടീവി കാണുകയായിരുന്നു. ഇവിടെ ഏത് നേരവും അത് ഓണിൽ തന്നെയാ. അതിപ്പൊ മഗ് രിബ് ഇശായ്‌ക്ക് ഇടയിലായാലും ശരി.കോളിംഗ് ബെൽ കേൾക്കുമ്പോൾ ടീ വീടെ മുന്നീ ന്നെണീറ്റ് ഉമ്മ നേരെ കിച്ചണിലോട്ട് പോകും.ഉമ്മ ടിവി നോക്കുന്നത് ആരും അറിയാണ്ടിരിക്കാനുള്ള ഉമ്മാടെ സൂത്ര അത് .കോളിംഗ് ബെൽ കരഞ്ഞുകൊണ്ടേ ഇരുന്നു. ആരും വാതിൽ തുറക്കാത്തത് കൊണ്ട് ഞാൻ പോയി തുറന്നു…… ന്റെ അള്ളോ….. ആരൊക്കെയാ ഇത് ….

സലാം കേട്ടാണ് ഉമ്മ ഹാളിലേക്ക് വന്നത്. [എന്ത് കേട്ടാലും ടീവിടേ മുന്നിന്ന് എഴുന്നേൽക്കാത്ത ആളാ…..] “ജ്ജ് അബടെന്നെ നിക്ക്യാ….. ഔത്തോട്ടിരിക്ക്. ഷാഹ്യേ …..” ഉമ്മ പറഞ്ഞു. ഷാഹിക്ക കയറി ഇരുന്നു.. ഷാനിദും മിർഷു മോനും കൂടെ ഉണ്ടായിരുന്നു. ഷാനീ ടെ കൈയ്യീന്ന് ഞാൻ മോനെ വാങ്ങി. അല്ലങ്കിൽ എത്ര ചോദിച്ചാലും ഷാനി കുഞ്ഞിനെ തരാറില്ല. ഇന്നിപ്പോ….. അകന്നിരിക്കുമ്പോഴാ സ്നേഹത്തിന്റ ആഴം അറിയുന്നത് എന്ന് പറയുന്നത് എത്ര ശരിയാ ….. ഷാനിക്ക് മോനെ തരാൻ ഒരു മടിയും കണ്ടില്ല.ഷാഹിക്ക എന്നെ കൊണ്ടു പോകാനാ വന്നതെന്ന് എനിക്ക് ഉറപ്പായി….. ഉമ്മാനോട് ചോദിച്ചാൽ ഉമ്മ ഷാഹിക്കാനോട് ദേഷ്യപ്പെട്ടുമോ എന്ന് ഭയന്ന് ഞാൻ മാറി നിന്നു.
റാഹിലാത്ത ടീവീടെ മുന്നീന്ന് എണീറ്റതേ ഇല്ല. ചായ കുടിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ഷാഹിക്ക താൻ വന്ന കാര്യം പറഞ്ഞത്. “അയ്നെന്താ…. ഞാൻ ഓളേ അയക്കണംന്ന് ബിജാരിച്ചെ ള്ളൂ. റാഷി പോയ ബേജാറ്ണ്ടാവല്ലേ ഓളെ മനസ്സില് .ഇപ്പൊ ജ്ജ് കൂട്ടീട്ട് രണ്ടീസം കൈഞ്ഞ് അയച്ചാളീ….. “കുട്ട്യോളൊക്കെ പോയിക്കയിഞ്ഞാ ഞാനീടെ ഒറ്റയ്ക്യാ….. റാഷിടെ നിക്കാഹ് കൈഞ്ഞേശം റായും ബ്ടെ ബരണ കൊറവാ ….. ഉമ്മാക്കിപ്പൊ ശാദീ ണ്ടല്ലോ കൂട്ടിനെന്നാ ഓള് പറയാറ്.
ചായ കുടിച്ച ഗ്ലാസും കഴുകി വെച്ച് ഹാളിലേക്ക് വന്ന ഞാൻ ഷാഹിക്കാട് ഉമ്മ പറഞ്ഞത് കേട്ട് ഞെട്ടി.എങ്ങനെയാ ഉമ്മാക്ക് ഇങ്ങനെ കള്ളം പറയാൻ പറ്റണതെന്ന് ഞാൻ ചിന്തിച്ചു. കുറച്ച് മുൻപ് വരെ കണ്ട ഉമ്മയായിരുന്നില്ല അപ്പോൾ . എന്തൊരു ചിരിയാ ആ മുഖത്ത്.ഈ ഡബിൾ റോൾ കളി വല്ല സിനിമേലും ആയിരുന്നെങ്കിൽ ഉമ്മാക്ക് ഓസ്കാർ വരെ കിട്ടിയേനെ. എന്തൊക്കെയായാലും ഷാഹിക്കാടെ മുന്നിൽ ഒന്നും പറഞ്ഞില്ലല്ലോ. എനിക്കത് മതി .അതിലുപരി ഇവിടന്ന് തൽക്കാലം രക്ഷപ്പെടാല്ലോന്ന സന്തോഷവും.

ഉമ്മാനോട് യാത്ര പറഞ്ഞിറങ്ങി. ഷാഹിക്ക എന്നെ കാറിൽ മുന്നിലിരുത്തി. പരമാവധി ഒഴിയാൻ നോക്കി എങ്കിലും ഇക്കസമ്മതിച്ചില്ല.ഹമ്പെത്തുമ്പോഴും ഗിയറിമ്പോഴൊക്കെ റാഷിക്കാനെ ഓർമ്മ വന്നു.
“അന്നെ കൂട്ടാൻ ബൈക്കെടുത്ത് വരാനൊരുങ്ങിയതാ. ഇവരും കൂടി വരുന്നെന്ന് പറഞ്ഞപ്പോൾ പിന്നെ കാറെടുത്തിങ്ങ് പോന്നു “ഷാഹിക്ക ഓരോന്ന് പറയുമ്പോഴും എന്റെ മനസ്സ് റാഷിക്കാടെ വീട്ടിലായിരുന്നു. റബ്ബേ…. രണ്ട് ദിവസം കഴിഞ്ഞാൽ പിന്നേം ചെല്ലേണ്ടത് ആ നരകത്തിലേക്കല്ലെ. അതോർക്കുമ്പോ നെഞ്ചൊന്നു പിടച്ചു.
ടൗണിലൊക്കെ ചുറ്റിത്തിരിഞ്ഞാണ് വീട്ടിലെത്തിയത് .കാറിന്ന് ഇറങ്ങുമ്പോൾ കണ്ടത് അമ്മുനെയാണ്.ഉമ്മറപ്പടിയിലിരുന്നു പച്ച ഓലകൾ കൊണ്ട് ചൂലുണ്ടാക്കുന്നു.. ഈ അമ്മു ഇങ്ങനെയാ. ഒരു മിനുറ്റ് പോലും വെറുതെ ഇരിക്കില്ല. ഞങ്ങളെ കണ്ടപ്പോൾ ഓലയും ചൂലൊക്കെ ഒരു സൈഡിൽ ഒതുക്കി ചൂരിദാറും തട്ടിക്കുടഞ്ഞ് എഴുന്നേറ്റു വന്നു..മിർഷു ഉമ്മാനെ കണ്ടയുടനെ കരയാൻ തുടങ്ങി. ” ഇത്രം നേരം ന്റെ കൈയ്യിൽ ണ്ടായിട്ട് അടങ്ങി ഇരിന്നിട്ടിപ്പൊ, അന്റുമ്മാനെ കണ്ടപ്പോ ഓന്റെ കളി കണ്ടില്ലെ.

14490cookie-checkന്തിനാ ന്റെ മോള്കരയണെ

Leave a Reply

Your email address will not be published. Required fields are marked *