ന്തിനാ ന്റെ മോള്കരയണെ

Posted on

കുറച്ച് മുമ്പ് പെങ്ങളെന്ന് പരിചയപ്പെട്ടുത്തിയ പെണ്ണ് ഒരു ചെക്കന്റെ കൈയ്യും പിടിച്ച് അറയിലേക്ക് വന്നു..” റാഷിയാപ്പ വന്നേ….! അവരെ കൂടെ വന്ന ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ ഒളികണ്ണിട്ട് അവരെ നോക്കി. സുബ്ഹാനള്ളാ ……. ഒരു നിമിഷം ഞാൻ അന്ധാളിച്ചു പോയി…

എന്റെ മുന്നിൽ നിൽക്കുന്നത് മറ്റൊരു ഷാഹിക്ക.ഇത് എന്നെ കാണാൻ വന്ന പയ്യനാണോന്ന് പോലും ഞാൻ സംശയിച്ചു.അത്രയ്ക്കും സാമ്യമുണ്ടായിരുന്നു ഷാഹിക്കയുമായി റാഷിക്കാടെ രൂപം.ഷാഹിക്കാനെ പിരിയേണ്ടി വരുമ്പോൾ പടച്ചോൻ എനിക്ക് സമ്മാനിച്ച മറ്റൊരു നിധി.അൽഹംദുലില്ലാഹ്. റാഷിക്ക എന്റെ അടുത്ത് വന്നു. എന്നെ നോക്കി ജസ്റ്റ് ഒന്നു ചിരിച്ചു. ആ ചിരിയിൽ തന്നെ എന്നെ ഇഷ്ടപ്പെട്ടെന്ന് ഞാൻ ഊഹിച്ചു. “റാഷീ ….. പെണ്ണിന്റടുത്തീന്ന് ഒന്ന് മാറിനിക്കടാ !ഇനി അന്റെ പെണ്ണന്യാഓള് ,ആരും കൊണ്ടോവൂല.” കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറഞ്ഞു.ചെക്കനെ കണ്ടു. പകുതി സമാധാനമായി. ഇനി അടുത്തത് ഉമ്മ. ആരും ഉമ്മയെ പരിചയപ്പെടുത്തിത്തന്നില്ല. ഞാൻ ചുറ്റും കണ്ണോടിച്ചു. “ഒരുക്കം കൈഞ്ഞില്ലേടീ, റാ ഹീ…. ആ മാല ഇങ്ങെട്ക്ക്.”ആ സംസാരത്തിൽ നിന്നു തന്നെ എനിക്ക് ആളെ മനസ്സിലായീ. റാഷിക്കാടെ ഉമ്മ.ഒരു അമ്പത്തഞ്ച് വയസ്സ് തോന്നിക്കും. വെളുത്ത മുഖം. ചെറിയ തോതിൽ പുഞ്ചിരിയുണ്ട്. പിന്നെ ഞാൻ നോക്കിയത് അവരുടെ നെഞ്ചിലേക്കാണ്. പടച്ചോനേ! അത് കല്ലായിരിക്കുമോ?ആണെങ്കിൽ അതിനെ നീ മഞ്ഞാക്കണമേ… വീണ്ടും ഞാൻ ഉമ്മുമാനേം അമ്മിക്കല്ലും ഓർത്തു. ഉമ്മ അടുത്ത് വന്ന് എനിക്ക് മാല അണിയിച്ചു.പിന്നെ ഫോട്ടോയ്ക്കായുള്ള പോസിംഗ്…………..
അങ്ങനെ വിശാലമായ ഒരു പെണ്ണുകാണൽ ചടങ്ങ് സമാപിച്ചു.അന്ന് രാത്രി ജമീലാത്ത മാത്രമാണ് ബന്ധുവായി വീട്ടിലുണ്ടായിരുന്നത്. ബാക്കിയെല്ലാവരും സ്കൂളിന്റെയും മദ്‌റസയുടെയും പേര് പറഞ്ഞു തടി തപ്പി. ഒരു കണക്കിന് അത് നന്നായി. അല്ലെങ്കിൽ അമ്മൂന് രാത്രിയും പണി കിട്ടിയേനേ.
ഞാൻ പോയി കിടന്നു.
“ശാദീ ….., ദാ ഇക്കാക്ക വിളിക്കണു. [രാവിലത്തെ ചമയവും ലാച്ച പൊറുത്തുള്ള നടത്തവും എന്നെ വല്ലാതെ തളർത്തിയിരുന്നു.]ഉമ്മാന്റെ വിളിയാണ്.ഇക്കാക്കാക്ക് എന്തേലും പറയാനുണ്ടാവും.” ഇതും പറഞ്ഞ് ഉമ്മ ജമീലാ ത്താൻറടുത്ത് പോയി. ഞാൻ ഇക്കാക്കാന്റെ റൂമിലേക്ക് നടന്നു.അമ്മു ഷീറ്റൊക്കെ തട്ടിക്കുടയുന്നു. മിർഷു മോൻ താഴെ കിടന്ന് ഉറങ്ങുന്നു.ഇക്കാക്ക കണക്ക് പുസ്തകത്തിൽ എന്തൊക്കെയോ കുറിച്ചിടുന്നു. എന്നെ കണ്ടതും പുസ്തകം മടക്കി വെച്ച് ഒന്ന് പുഞ്ചിരിച്ചു. “ന്റെ റാണി മോള് ഇങ്ങടുത്ത് വാ, ഇക്കാക്ക കട്ടിലിലിരുന്ന് എന്നെ വിളിച്ചു. ഞാനും കട്ടിലിനടുത്തിരുന്നു. ഞാനും ഇക്കാക്കായും സംസാരം തുടങ്ങുമ്പോ അമ്മു അവിടന്ന് അപ്പുറത്തേക്ക് പോയി..പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം എന്ന മട്ടിൽ.ഈ അമ്മു അങ്ങനെയാ ആരെന്തേലും പറയുന്നുണ്ടെങ്കിൽ അവിടെ നിക്കൂലാ. ആ സ്വഭാവം ഷാഹിക്കാക്ക് വല്ല്യ ഇഷ്ടാണ്. എനിക്കും.ഷാഹിക്ക എന്നോട് എന്ത് പറഞ്ഞാലും ഞാനത് അമ്മൂന്റടുത്ത് പറയും. ഞാൻ കാരണം അമ്മൂനൊരു വിഷമമാവാൻ പാടില്ലല്ലോ. ഇനി എത്ര ചോര ആയാലും കെട്ടിയോൻ ബാക്കിയുള്ളോരോട് ഒരിത്തിരി അധികം സ്നേഹം കാണിച്ചാൽ അത് ഏത് പെണ്ണുംസഹിക്കില്ലത്രെ ശരിയാണോന്ന് എനിക്കറിയില്ല. ഒരു പുസ്തകത്തിൽ വായിച്ചതാ… ഓ …..!അതൊക്കെ വിട്ട് കള.ഞാൻ പറഞ്ഞു വന്നത് ഇക്ക വിളിച്ച കാര്യം ………എന്റെ കൈയ്യിൽ ചെറിയൊരു പൊതിവെച്ച് ഷാഹിക്ക പറഞ്ഞു. “ഇത് അനക്ക് തരാൻ റാഷി ന്നെ ഏൽപിച്ചതാ…. ഓന്റെ പൊരക്കാർ അറിയണ്ടാന്നും പറഞ്ഞു. മൊബൈലാണത്രെ. അത്ര നിർബന്ധമാണേൽ ഞാൻ വാങ്ങിക്കൊടുക്കാം ന്ന് ഞാൻ പറഞ്ഞതാ. ഓൻ കേട്ടില്ല. മൊബൈൽ കിട്ടീന്ന് കരുതി ന്റെ മോള് കൂടുതൽ നേരം ബർത്താനൊന്നും പറയണ്ടാ.നിക്കാഹ് കൈയ്യാണ്ട് അതൊന്നും അത്ര നല്ലതല്ല.പിന്നെ പുലരോളം ഇതും കുത്തിപ്പിടിച്ച് നിന്നാൽ ന്റെ റാണിടെ മൊഞ്ചൊക്കെ പോകും. അത് ഇക്കാക്ക് സഹിക്കൂ ലാ …..

“മൊബൈലിന്റെ കവർ പൊട്ടിച്ച് സിo അതിലിട്ട് യൂസ് ചെയ്യേണ്ട രീതിയും ഇക്ക പറഞ്ഞു തന്നു ” അതും വാങ്ങി ഞാനെന്റെ റൂമിലേക്ക് ചെന്നു. വീട്ടുകാർ അറിയണ്ടാന്ന് പറഞ്ഞതെന്തിനായിരിക്കും. അതെന്നെ വല്ലാണ്ട് അലട്ടി.ഫോൺ കട്ടിലിൽ വെച്ച് ബാത്ത് റൂമിൽ പോയി വുളു ഉണ്ടാക്കി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞു പോയി. എന്തിനാന്നറിയോ. ശാഹിക്കാനെ എന്റെ ഇക്കയായി റബ്ബ് തന്നതിന്.എന്റുപ്പാനെ നേരത്തെ കൊണ്ടു പോയെങ്കിലും ഇതുപോലൊരു പൊന്നിക്കാനെതന്നില്ലെ എനിക്ക്. അതിന് ഞാൻ അവനോടല്ലാതെ മറ്റാരോടാ നന്ദി പറയേണ്ടത്.
രാവിലെ അമ്മുവന്ന് വിളിച്ചപ്പോഴാണെണീറ്റത്.കരഞ്ഞു തളർന്ന് നിസ്കാരപ്പായയിൽ തന്നെ ഉറങ്ങിപ്പോയിരുന്നു.സുബഹ് നിസ്കാരവും കഴിഞ്ഞ് വാതിലടച്ച് വെറുതെ ഒന്ന് ഫോൺ നോക്കി.
മൈ ജാൻ എന്ന് സൈവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും 17 മിസ്സ്ഡ് കോൾ. ഞാനാകെ വല്ലാണ്ടായി. റാഷിക്ക എന്ത് വിചാരിച്ച് കാണും. പടച്ചോനേ….. ചിന്തയ്ക്ക് തീപിടിച്ചെരിയുമ്പോൾ കൈയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു.അൽപം ഭയത്തോടെ ഞാൻ അറ്റന്റ് ചെയ്തു.
“ഹ …. ഹലോ …..”:-
ഹലോ..അസ്സലാമു അലൈക്കും…..
വ അലൈക്കുമുസ്സലാം. “എന്താ ശാദീ ഫോണെടുക്കാതിരുന്നെ….. പ്രതീക്ഷിച്ച അതേ ചോദ്യം. “അത് ഞാൻ ഉറങ്ങിപ്പോയി… ”
താൻ നല്ലയാളാ….. ഞാൻ കരുതി താനെന്റെ ഫോണിന് വേണ്ടി കാത്തിരിക്കുന്നുണ്ടാകുമെന്ന് ” .ചമ്മലോടെ ഞാൻ ചിരിക്കാൻ ശ്രമിച്ചു .” അപ്പോഴാണ് ആരോ കതകിന് മുട്ടിയത്. ഞാൻ കോൾ കട്ട് ചെയ്തു.വാതിൽ തുറന്നു.

14490cookie-checkന്തിനാ ന്റെ മോള്കരയണെ

Leave a Reply

Your email address will not be published. Required fields are marked *