ഡാഡിയുടെ കൂർക്കം വലി ട്രെയിനിന്റെ ഒച്ച പോലാരുന്നു!

Posted on

സുകുമാരൻ ചേട്ടന്റെ കയ്യിൽ രണ്ടു മൂന്ന് ഡ്യട്ടി (ഫീയുടെ പ്ലാസ്റ്റിക്ക് ബാഗുകളും ഉണ്ടായിരുന്നു. എല്ലാവരും ഇരുന്നു.
“ഇളംകാറ്റും കൊണ്ട് ഇരിക്കാൻ നല്ല സ്ഥലമാ സുകുമാരാ”, ടീച്ചർ പറഞ്ഞു. “നല്ല നിലാവുള്ള രാതിയും”. “നല്ല കസേരയാ, ഒരു ചാരു കസേരപോലെ. കുഷ്യനോക്കെ ഉള്ളതുകൊണ്ട് എത നേരം വേണമെങ്കിലും ഇരിക്കാം.” കൂടെയുള്ള സ്തീ പറഞ്ഞു. “ഇതാണ് അമേരിക്കക്കാർ സാധാരണ അവരുടെ വീടിനു പുറത്തിട്ട് കാറ്റുകൊള്ളാൻ ഇരിക്കുന്നത്. മഴയും മഞ്ഞും ഏറ്റാലും ഒരു കുഴപ്പവുമില്ല.” ചേട്ടന്റെ സുഹൃത്ത് പറഞ്ഞു.

“ടീച്ചർ പ്രസിഡന്റ് ആയതിന്റെ വക ആഘോഷങ്ങളിലൊന്നും കൂടാൻ പറ്റിയില്ല. അതുകൊണ്ട് ഒരു ചെറിയ തോതിൽ ഒന്നു കൂടി നമുക്കിരുന്ന് സംസാരിക്കാമെന്ന പ്ലാനായിരുന്നു. നാളെ കല്ല്യാണത്തിന്റെ ഇടക്ക് മിണ്ടാനും പറയാനും ഒന്നും സമയം കിട്ടുകയില്ലല്ലോ”, കുറെ ഫോറിൻ ചോക്കളെറ്റും മിഠായികളും മധുരപലഹാരങ്ങളുമെടുത്ത് മേശയിൽ വച്ചുകൊണ്ട് സുകുമാരൻ പറഞ്ഞു.

“അതിനെന്താ നമ്മൾ അപരിചിതരൊന്നും അല്ലല്ലോ. ഞാൻ സുകുമാരന്റെ അപ്പച്ചനേയും അമ്മയേയും നന്നായി അറിയും മിനികൊച്ചിനെ ഞാൻ പഠിപ്പിച്ചിട്ടുള്ളതാണ്. നിങ്ങൾ ഫോറിനിൽ കിടക്കുന്നവർക്ക് നാട്ടുകാരെ പരിചയപ്പെടാനെവിടെയാ സമയം. ഓടി അവധിക്കു വരും ഓടി പോകും.” ടീച്ചർ പറഞ്ഞു.

തന്നെ മിനികൊച്ച് എന്ന് ടീച്ച് വിളിച്ചല്ലോ. മിനി അതിശയിച്ചു. ഇതാദ്യമാണ് ഇത്രയും വാത്സല്ല്യത്തോടെ തന്റെ പേര് വിളിക്കുന്നത്. രാഷ്ട്രീയത്തിൽ കയറിയതിന്റെ മാറ്റമായിരിക്കും.

“ലിസ്സിയേ സുകുമാരൻ അറിയില്ലായിരിക്കും അല്ലേ.” അടുത്തിരുന്ന സ്തീയേ ചൂണ്ടിക്കൊണ്ട് ടീച്ചർ ചോദിച്ചു. “എന്റെ ഉറ്റമിത്രമാണ്. ഞാൻ ഇങ്ങോട്ടു വരുന്നെന്ന് പറഞ്ഞപ്പോൾ ഒരു കമ്പനിക്ക് കൂടെ പോരാമെന്ന് പറഞ്ഞു പോന്നതാണ്. പരിചയപ്പെടാൻ ഒരു ചാൻസും ആയി. ലിസ്സി നമ്മുടെ ബാങ്കിലേ അസിസ്റ്റന്റ് മാനേജർ ആണ് കൂടെ LIC ഏജൻസിയുമുണ്ട്” പരിചയപ്പെടാനുള്ള ഉത്സാഹത്തിന് കാരണം മനസിലായ മട്ടിൽ സുകുമാരനും തോമസ്സും തലകുലുക്കി ലിസ്സിയേ നോക്കി പുഞ്ചിരിച്ചു.

‘തോമസ്സിന്റെ വീടെവിടാന്നാ പറഞ്ഞത്.” ടീച്ചർ ചേട്ടന്റെ സുഹൃത്തിന്റെ നേരേ തിരിഞ്ഞു.

പത്തനംതിട്ട തോമസ്സ പറഞ്ഞു.

“ഞങ്ങൾ കഴിഞ്ഞ മൂന്നു കൊല്ലമായി ഒരുമിച്ചു ജോലി ചെയ്യുന്നു. ഞാനിവനോട് പറഞ്ഞു നീ വന്നില്ലെങ്കിൽ ഞാൻ കല്ല്യാണം കഴിക്കില്ലെന്ന്. അങ്ങനെ നിർബന്ധിച്ച അവധി എടുപ്പിച്ച് കൊണ്ടുവന്നതാ’ സുകുമാരൻ ചിരിച്ചോണ്ട് പറഞ്ഞു.

“അപ്പോൾ തോമസ്സ് കല്ല്യാണം കഴിക്കുന്നില്ലേ” ലിസ്സി തിരക്കി. “ഞാനുടനേ ഒന്നും ഇല്ല. ഇവൻ കഴിച്ചിട്ടെങ്ങിനെയുണ്ട് എന്നറിയട്ടെ എന്നിട്ടെ ഉള്ളൂ.” തോമസ്സ് പറഞ്ഞു. “സുകൂമാരൻ കല്ല്യാണം കഴിച്ചാൽ തോമസ്റ്റെങ്ങിനെ അറിയും.” ടീച്ചർ ചോദിച്ചു. എല്ലാവരും ചിരിച്ചു. “നിങ്ങളൊന്നും കഴിക്കുന്നില്ലല്ലോ ടീച്ചറെ, ലിസ്സീ, ഈ ചോക്കളേറ്റ് രുചിച്ചു നോക്കിക്കേ അമേരിക്കൻ വരവാ” സുകുമാരൻ പറഞ്ഞു.
“കൂടിക്കാനെന്നാ എടൂക്കേണ്ടത്. സ്പ്രൈറ്റ് ഉണ്ട് പെപ്സി ഉണ്ട് ഉണ്ട്” “അതൊക്കെ ഈ നാട്ടിൽ കിട്ടുന്നതല്ലേ. ഫോറിൻ ഇനം ഒന്നും ഇല്ലേ”. ടീച്ചർ ചോദിച്ചു. “സോഫ്റ്റ് (ഡിങ്ക്സിൽ ഇതൊക്കെയാ ഫോറിനിലും” സുകുമാരൻ വിമ്മിഷ്ടപ്പെട്ടു പറഞ്ഞു. “അമേരിക്കുകാരും ഗൾഫുകാരും ഒക്കെ നമ്മളു കൂടിക്കുന്നതുതന്നെ കുടിക്കുന്നു അല്ലേ. ഞാൻ ഒരു പെപ്സി എടുത്തോളാം.” ടീച്ചർ പറഞ്ഞു.

“എനിക്കും അതു മതി” ലിസ്സി പറഞ്ഞു. രണ്ടു പേർക്കും പെപ്സി ഗ്ലാസിൽ ഒഴിച്ചു കൊടുത്തിട്ട് സുകുമാരൻ ഇരുന്നപ്പം ലിസ്സി ചോദിച്ചു.
“അപ്പോൾ നിങ്ങളൊന്നും കുടിക്കുന്നില്ലെ”

‘അ. അത്. ഞങ്ങൾ പിന്നെ കുടിച്ചോളാം. ഞങ്ങളിച്ചിരെ കടുപ്പമുള്ളത് കുടിക്കാനിരിക്കുവാ” സുകുമാരൻ പതുക്കെ പറഞ്ഞു.
“അതിനെന്താ ഇപ്പോൾ കഴിച്ചോളു. അതിന് നാണിക്കാനെന്തിരിക്കുന്നു.” ടീച്ചർ പറഞ്ഞു. “എന്നാലും, ടീച്ചറിന്റെ മൂന്നലിരുന്നെങ്ങിനെയാ..”

“അതിന്. സുകുമാരൻ ഈ ടീച്ചർ വിളി നിർത്ത് അത്ര ബഹുമാനിച്ചെന്നെ വിഷമിപ്പിക്കാതെ,”
ഇവരുടെ ഈ പരിപാടി എപ്പോൾ തീരുമോ ഒന്നു പോയിക്കിടന്നിരുന്നെങ്കിൽ ഉറങ്ങാമായിരുന്നു. ഒന്നു കൂടി തിരിഞ്ഞിരുന്നിട്ട് മിനി ഓർത്തു.
സുകുമാരൻ മെല്ലെ ഒരു ചുവന്ന ബാഗിൽ നിന്ന് ഒരു ഷിവാസെടുത്ത് രണ്ടു ഗ്ലാസിലൊഴിച്ചു ഒന്നു തോമസ്സിന് കൊടുത്തു.
കുപ്പി കൈയ്യിലെടുത്ത് ടീച്ചർ അതിന്റെ ലേബൽ വായിച്ചിട്ടു ചോദിച്ചു

“സ്കോച്ചാണല്ലേ.”
“അതെ.’

“ഇതിന് നാടൻ വിസ്ക്കിയുടെ പോലെ എരിച്ചിലില്ല എന്നത് കേട്ടിട്ടുണ്ട്. ശരിയാണോ.” “ശരിയാ, ഇച്ചിരെ സോഡാ ഒഴിച്ചാൽ നല്ല സമൂത്താണ്.” “ടീച്ചർ ഇച്ചിരെ രുചിച്ചു നോക്കിക്കേ തോമസ്സ് പറഞ്ഞു. “ഓ വേണ്ട. വല്ലവരും കണ്ടാൽ നാണക്കേടാകും”, ടീച്ചർ പറഞ്ഞു. “പഞ്ചായത്ത് പ്രസിഡന്റ് പൂസായെന്ന് പറഞ്ഞ് പാത്രത്തിൽ വരും.”

ഇതു കൂടിച്ചാൽ അങ്ങനെ തലക്കുപിടിക്കുവൊന്നുമില്ല. ഞങ്ങളുടെ കമ്പനിയിലേ ഒരു സൂപ്പർ അമേരിക്കക്കാരനാണ്. അവന്റെ ഭാര്യ ഒന്നും രണ്ടും ഗ്ലാസൊക്കെ അടിച്ചുവിടുന്നതാ” തോമസ്സ് പറഞ്ഞു.

സുകുമാരൻ തോമസ്സിനെ നോക്കി നെറ്റി ചുളുച്ചു. ഒന്നും രണ്ടും ഗ്ലാസോ? ഇവൻ പണ്ടേ അതിശയോക്തിക്കാരനാ. കൂടാതെ ഇവരും കൂടി ഷിവാസ് കുടിച്ചാൽ കുപ്പി കാലിയാകും. ഒരു പെപ്തസിയേൽ നിർത്താവുന്നിടത്തെന്തിനാ ഷിവാസ് കളയുന്നത്.

“എന്നാലിച്ചിരെ രുചിച്ചു നോക്കാം. ലിസ്സീ?”. ടീച്ചർ ലിസ്സിയോട് ചോദിച്ചു. “വല്ലവരും കേറി വന്നാലോ?” ലിസ്സിക്കു സംശയം “അതിനാരാ ഇങ്ങോട്ട് കേറി വരുന്നത്. ഞാൻ വേണമെങ്കിൽ ആ വാതിലിങ്ങ് തൽക്കാലത്തേക്ക് കുറ്റിയിട്ടേക്കാം.” എന്നും പറഞ്ഞ് തോമസ് ഏറ്റു പോയി ടെറസ്സിന്റെ വാതിൽ പൂട്ടി. “നിങ്ങളാരോടും പറയില്ല എന്നെനിക്ക് വിശ്വാസമുണ്ട്.” ടീച്ചർ പറഞ്ഞു.

“ഞങ്ങളു പറഞ്ഞാലും വല്ലവരും വിശ്വസിക്കുമോ?” എന്നു പറഞ്ഞ് സുകുമാരൻ പെപ്റ്റസി തറയിലേക്ക് ഒഴിച്ചിട്ട് ടീച്ചറിന്റെ ഗ്ലാസിൽ ഒരു പെഗ് ഷിവാസ് ഒഴിച്ചു. ഇച്ചിരെ കൂടുതൽ സോഡായും ഒഴിച്ചു. ലിസ്സിയും മടിച്ചു മടിച്ചു ഗ്ലാസ്സ് കൊടുത്തു. ടീച്ചർ ഇച്ചിരെ രുചിച്ചിട്ട് പറഞ്ഞു. “ഇതൊരു കുഴപ്പവുമില്ല. സോഡാ കുടിക്കുന്ന പോലെയാ’, അതുകേട്ടു ലിസ്സിയും ഒരു കവിൾ അകത്താക്കി “അവരാരും പറഞ്ഞില്ലേലും ഞാനല്ലേ ഇവിടെയുള്ളത്. ഇക്കാര്യം സ്കൂളിൽ പാട്ടാകുന്ന കാര്യം ഞാനേറ്റു.” മിനി കരുതി വളഞ്ഞൊടിഞ്ഞുള്ള ഇരുപ്പുകൊണ്ട് മടുത്തെങ്കിലും സതിസാവിതി ടീച്ചർ കള്ളു കുടിക്കുന്നത് കാണുന്നതിലുള്ള (തില്ലായിരുന്നു അവൾക്ക്. അര ഗ്ലാസോളം കുടിച്ചു കഴിഞ്ഞ് ലിസ്റ്റി പതുക്കെ സുകുമാരനോട് ചോദിച്ചു.

6461cookie-checkഡാഡിയുടെ കൂർക്കം വലി ട്രെയിനിന്റെ ഒച്ച പോലാരുന്നു!

Leave a Reply

Your email address will not be published. Required fields are marked *