കിളിക്കൂട് Part 5

Posted on

എപ്പോഴോ നിദ്രയിൽ അലിഞ്ഞു. അടുക്കളയിൽ നിന്നും ചായയും വാങ്ങി സിറ്റൗട്ടിൽ പോയിരുന്ന് കുടിച്ച് പത്രം മറിച്ചു നോക്കുകയായിരുന്നു അടുക്കളയിൽ നിന്നും അമ്മൂമ്മ വിളിച്ചപ്പോൾ അങ്ങോട്ട് ചൊല്ലുകയായിരുന്നു പെട്ടെന്ന് എന്നെ കിളി പുറകിൽ നിന്നും തലയിൽ എന്തുകൊണ്ടോ അടിച്ചു, കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.

സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ ഉറക്കത്തിൽ സ്വപ്നം കണ്ടതാണ്, എഴുന്നേറ്റു നോക്കുമ്പോൾ ഗ്ലാസ് എൻറെ തലയുടെ ഭാഗത്ത് കിടക്കുന്നതു കണ്ടപ്പോൾ കാര്യം മനസ്സിലായി. കിളി ഗ്ലാസെടുത്ത് എൻ്റെ തലക്ക് എറിഞ്ഞതാണ് തലക്കിട്ട് അടിച്ചത് പോലെ തോന്നിയത്. ഞാൻ എഴുന്നേറ്റു എന്താണ് ആവശ്യം എന്ന് തിരക്കി, കിളി മിണ്ടിയില്ല കണ്ണോണ്ട് ബാത്റൂമിലേക്ക് ആംഗ്യം കാണിച്ചു.

കട്ടിലിനരികിൽ ചെന്ന് പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു എന്നിട്ട് കിളിയുടെ വലതുകൈ എൻറെ തോളിലൂടെ ഇട്ട് എൻറെ ഇടതുകൈകൊണ്ട് കിളിയുടെ ഇടതുകൈയിൽ പിടിച്ച് എൻറെ വലതുകൈകൊണ്ട് കിളിയുടെ പുറകുവശം വഴി വട്ടം പിടിച്ച് ബാത്റൂമിലെക്ക് കയറ്റി വാതിൽ ചാരി ഞാൻ പുറത്തേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടിയപ്പോൾ ചെന്ന് ഇറക്കി കൊണ്ടുവന്ന് ബെഡിൽ കിടത്തി കാലുകൾ തുടച്ച് വേദനയുള്ള കാല് പൊക്കി തലയിണയുടെ മുകളിൽ വെച്ചു.

സമയം നോക്കുമ്പോൾ പന്ത്രണ്ടര കിടക്കാമെന്ന് കരുതി നോക്കുമ്പോൾ മേശമേൽ ഇരിക്കുന്ന വെള്ളം വെച്ചിരിക്കുന്ന ജഗ്ഗിലേക്കു കൈ നീട്ടി ഏന്തി വലിയുന്നു ചെന്ന് വെള്ളം എടുത്ത് ഗ്ലാസ്സിൽ കൊടുത്തു. കുടിച്ചു കഴിഞ്ഞ് ഗ്ലാസ് അടുത്ത് തന്നെ വെച്ചേക്കു ഇനിയും എടുത്തെറിയാൻ ഉള്ളതല്ലേ എന്ന് പറഞ്ഞ് തലയിൽ ഏറുകൊണ്ട് ഭാഗത്ത് തടഞ്ഞു നോക്കിയപ്പോൾ വേദനയും ചെറിയൊരു മുഴയും കുറച്ചു വെള്ളം എടുത്ത് ആ ഭാഗത്ത് ഒന്ന് തടവിയിട്ട് ഞാൻ പോയി കിടന്നു. പിന്നീട് നിദ്രാദേവി കടാക്ഷിക്കാൻ അമാന്തിച്ചു,

കിടന്നുകൊണ്ട് കിളിയെ നോക്കി അടുക്കളയിൽ നിന്നും വരുന്ന നേരിയ വെട്ടത്തിൽ കണ്ണും മിഴിച്ച് അങ്ങനെ കിടക്കുകയാണ്. ഞാൻ പറഞ്ഞില്ലേ അശ്വതി ശ്രീകാന്തിൻ്റെ ഛായ ആണെന്ന്, അതെ ഉണ്ടക്കണ്ണ് അതും മിഴിച്ച് അങ്ങനെ കിടക്കുകയാണ്. ഒന്നും ചോദിക്കാൻ മുതിർന്നില്ല എന്താണ് വായിൽ നിന്നും വരുന്നത് എന്ന് അറിയില്ലല്ലോ, പണ്ടാരോ പറഞ്ഞ പഴമൊഴി ‘പണ്ടേ ദുർബല കൂടെ ഗർഭിണി ‘ എന്നത് പോലെ എന്നെ കാണുന്നത് തന്നെ ചതുർത്ഥിയാണ് പിന്നെ ചോദ്യം കൂടിയായാൽ അതുകൊണ്ട് മിണ്ടാതെ കണ്ണടച്ചു കിടന്നു. ഉറക്കം വരുന്നില്ല എത്ര നേരം കണ്ണടച്ചു കിടക്കും, കണ്ണു തുറക്കുമ്പോൾ ആ ഉണ്ടക്കണ്ണുകൾ അങ്ങിനെ പ്രകാശിച്ചു തുറന്നിരിക്കുന്നു.

ഞാനെന്തെങ്കിലും ചെയ്യുമെന്ന് പേടിച്ചിട്ടാണോ കണ്ണും തുറന്നു കിടക്കുന്നത്, ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ. ഈ നിദ്രാദേവി ഒന്ന് അനുഗ്രഹിച്ചിരുന്നെങ്കിൽ ഈ സംശയത്തോടുകൂടിയുള്ള നോട്ടത്തിൽ നിന്നും രക്ഷപ്പെടാമായിരുന്നു, ഒരു രക്ഷയും ഇല്ല. അങ്ങനെ ആലോചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. വീണ്ടും തലയിൽ ഗ്ലാസ് പതിച്ചപ്പോഴാണ് ഞെട്ടി ഉണർന്നത്, എന്നോടുള്ള ദേഷ്യം തീർക്കാൻ മനപ്പൂർവ്വം ഇതു ശീലമാക്കി ഇരിക്കുകയാണ് എന്നോർത്ത് എഴുന്നേറ്റ് സമയം നോക്കുമ്പോൾ അഞ്ചു മണി.

കട്ടിലിനരികിൽ ചെന്ന് കിളിയെ പതിയെ പൊക്കിയിരുത്തി കുനിഞ്ഞ് കിളിയുടെ ഇടതുകൈ എൻറെ തോളിലൂടെ ഇട്ട് പൊക്കി ബാത്റൂമിൽ ആക്കി തിരിച്ചു പുറത്തേക്കിറങ്ങി അടുക്കളയിൽ ചെന്ന് കട്ടൻ ചായ വെച്ചു, അതു തിളച്ച് പഞ്ചസാരയിട്ട് ഗ്ലാസിൽ പകരുന്നതിന് ഇടയിൽ വാതിലിൽ മുട്ടു കേട്ടതുപോലെ തോന്നിയതുകൊണ്ട് അവിടേക്കു ചെന്നു ആളെ ഇറക്കി കൊണ്ടുവന്ന ബെഡിൽ ഇരുത്തിയിട്ട് കാലുകൾ തുടച്ച് മുകളിലേക്ക് വച്ച് ചുവരിൽ തലയിണകൾ വെച്ചു ചാരിയിരുത്തി തിരിച്ചു അടുക്കളയിൽ ഗ്ലാസിൽ പകർന്നിരുന്ന കട്ടൻചായയും ആയി തിരിച്ചു വന്നു കിളിക്ക് കൊടുത്തു.

അമ്മുമ്മ വരാൻ ഇനിയും താമസിക്കുമെന്നുള്ളതുകൊണ്ട് അടുക്കളയുടെ ഡോർ തുറന്ന് ലൈറ്റിട്ട് പുറത്തേക്കിറങ്ങി തേങ്ങ പൊതിച്ച് ചെരവി വെച്ച് എൻറെ ചായ ഗ്ലാസും എടുത്തു തിരിയവേ അപ്പുറത്തെ മുറിയിൽ നിന്നും ഗ്ലാസ് വീണ് ചിതറുന്ന ശബ്ദം കേട്ടു, രാത്രിയിൽ സ്റ്റീൽ ഗ്ലാസ് ആണ് എറിഞ്ഞു കളിച്ചിരുന്നത് നേരം വെളുത്തപ്പോൾ ചില്ലു ഗ്ലാസ്സ് ആയോ? എന്ന് ചിന്തിച്ച് എൻറെ ചായ ടേബിളിൽ വച്ച് മുറിയിൽ ചെല്ലുമ്പോൾ ഗ്ലാസ് പൊട്ടി കട്ടിലിനു താഴെ കിടക്കുന്നു.

കിളി കിടന്നുകൊണ്ട് ഗ്ലാസിൻറെ അവശിഷ്ടങ്ങൾ പെറുക്കി എടുക്കാൻ ഏന്തിവലിയുന്നു. ഞാൻ പെട്ടെന്ന് ചെന്ന് ആളെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ച് നേരെ കിടത്തിക്കൊണ്ട് അവശിഷ്ടങ്ങൾക്ക് എടുക്കുന്നതിനിടയിൽ ഒരു കഷണം കൊണ്ട് എൻറെ ഇടതുകൈയുടെ തള്ളവിരൽ മുറിഞ്ഞു രക്തം തുള്ളിതുള്ളിയായി വീഴാൻ തുടങ്ങി, ഞാൻ അത് കാര്യമാക്കാതെ മറ്റു രണ്ടു വിരലുകളാൽ തള്ളവിരൽ അമർത്തിപ്പിടിച്ച് വലത് കൈ കൊണ്ട് ഗ്ലാസിൻറെ വലിയ കഷ്ണങ്ങൾ എടുത്തുകൊണ്ടുപോയി മതിലിന് പുറത്തേക്ക് കളഞ്ഞു തിരിച്ച് അടുക്കളയിൽ വന്ന് ചൂലും അടിച്ചു വാരിയും എടുത്ത് മുറിയിലേക്കു ചെന്നു വലത്തെ കൈ ഉപയോഗിച്ച് ചില്ലിൻറെ ബാക്കി ഭാഗങ്ങൾ അടിച്ചു വരുന്നതിനിടയിൽ രക്തം തുള്ളിയായി നിലത്തുവീണപ്പോഴാണ് ശ്രദ്ധിച്ചത്, കൈ മുഴുവൻ ചോരയാണ്.

ഇതെല്ലാം കണ്ട് മൗനിയായി ഒരാൾ അവിടെ കിടപ്പുണ്ടായിരുന്നു. അടിച്ചുകൊണ്ടിരുന്നു ചൂല് അവിടെയിട്ട് ബാത്റൂമിൽ കയറി കൈകഴുകി, ചോര നിൽക്കുന്നുണ്ടായിരുന്നില്ല അവിടെ നിന്നിറങ്ങി മുറിയിൽ കയറി അലമാര തുറന്ന് ഒരു പഴയ തുണിയെടുത്ത് കീറി മുറിവിൽവെച്ച് കെട്ടാൻ നോക്കിയിട്ട് പറ്റാത്തതുകൊണ്ട് ചുറ്റി വെച്ചു, ചെറിയ കഷ്ണം തുണി ആയതുകൊണ്ട് അത് വേഗം ചോരയിൽ കുതിർന്നു കുറച്ചു നീളത്തിൽ തുണി കീറി. മുറിവിൽ ചുറ്റി കെട്ടാൻ മറ്റൊരാളുടെ സഹായമില്ലാതെ പറ്റില്ലായിരുന്നു.

അതിന്, ആ ഉണ്ടക്കണ്ണി യുടെ അടുത്ത് ചെന്ന് വായിലുള്ളത് കേൾക്കണല്ലോ എന്നുകരുതി വിരലുകളാൽ കൂട്ടിപിടിച്ചു. അമ്മുമ്മ വന്ന് ആ മുറിയിൽ പോയി അറിയാതെ അവിടെ ചവിട്ടി കാൽ മുറിയണ്ടല്ലോ എന്ന് കരുതി വേഗം ചെന്ന് ചൂലെടുത്ത് അടിച്ചുവാരി ബാക്കിയുണ്ടായിരുന്ന ചില്ലിൻ്റെ അവശിഷ്ടങ്ങൾ മതിലിനു പുറത്തേക്ക് കളഞ്ഞു അപ്പോഴും ആ മൗനിബാബ ഉണ്ടക്കണ്ണുതുറന്നു നോക്കി കിടപ്പുണ്ടായിരുന്നു. ബാത്റൂമിൽ കയറി രാത്രിയിൽ നനച്ചു വെച്ചിരുന്ന കിളിയുടെ വസ്ത്രങ്ങൾ എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടുപോയിട്ടു ഗേറ്റ് തുറന്നു അപ്പോഴേക്കും അമ്മുമ്മ വന്നു.

അമ്മുമ്മയോട് എൻറെ കൈ ഒന്ന് കെട്ടി തരാൻ പറഞ്ഞു, അമ്മുമ്മ വിവരം തിരക്കിയപ്പോൾ ചായ ഗ്ലാസ് ഒന്ന് പൊട്ടി അതിൻറെ ചില്ലുകൾ എടുത്തപ്പോൾ കയ്യ് ഒന്ന് കീറി എന്നു പറഞ്ഞു. അമ്മുമ്മ കയ്യിൽ ചുറ്റിയ തുണി എടുത്തു മാറ്റി, ചോര നിന്നെങ്കിലും മുറിവിന് നല്ല ആഴം ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ നോക്കിയപ്പോഴാണ് മനസ്സിലായത്. മുറിവ് പറ്റിയപ്പോൾ ഒന്നും തോന്നിയില്ല. അമ്മൂമ്മ അലമാരയിൽ നിന്നും വെളുത്ത തുണി കീറി കൊണ്ടുവന്ന് വെള്ളം ചൂടാക്കി തുടച്ച് മുറിവിനുള്ള ഓയിൽമെൻറ് വെച്ച് കെട്ടി.

ഡോക്ടറുടെ അടുത്ത് പോണോ എന്ന് അമ്മുമ്മ ചോദിച്ചു വേണ്ട എന്നു ഞാൻ പറഞ്ഞു. അമ്മുമ്മ കിളിയുടെ മുറിയിലേക്ക് കയറിയപ്പോൾ, ഞാൻ മുഷിഞ്ഞ എൻറെ വസ്ത്രങ്ങളും അമ്മൂമ്മയുടെ വസ്ത്രങ്ങളും എടുത്തുകൊണ്ടുവന്ന് സോപ്പുപൊടിയും ഇട്ട് വാഷിംഗ് മെഷീൻ ഓൺ ചെയ്തു. ഞാൻ ബ്രഷും പേസ്റ്റും എടുത്ത് പതിവു പരിപാടികളിലേക്ക് കടന്നു. ബ്രഷ് ചെയ്തു വന്നപ്പോഴേക്കും വാഷിംഗ് മെഷീനിൽ വാഷിംഗ് കഴിഞ്ഞിട്ട് ഉണ്ടായിരുന്നു.

സെമി ഓട്ടോമാറ്റിക് ആയതുകൊണ്ട് മറ്റു പ്രവർത്തനങ്ങൾ ഒക്കെ നമ്മുടെ കൈകൾ കൂടി വേണ്ടി വന്നു. അമ്മൂമ്മ കിളി ഇവിടെ മുറിയിൽ നിന്നും വന്ന് അടുക്കളയിൽ പണികൾ തുടങ്ങിയിരുന്നു. വാഷിംഗിൻറെ അവസാന പണി എന്ന നിലയ്ക്ക് തുണികൾ വെള്ളത്തിൽ അൽപം അലമ്പിയ ശേഷം മെഷീൻറെ ഡ്രയറിലേക്ക് ഇട്ട് ഫോൺ ചെയ്ത് അടുക്കളയിലൂടെ പോകുമ്പോൾ അമ്മുമ്മ പറഞ്ഞു:- “ഇന്നും നാളെയും കൂടി സുബ്രഹ്മണ്യനെ നൈറ്റ് ആണെന്ന് പറയുന്നു. ഇന്നലെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ?” ഞാൻ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തലയിലെ മുഴയിൽ തടവി നോക്കി, അപ്പോൾ ഇന്നും പോകണം എന്ന് സാരം.

ഇന്ന് രാത്രി എന്തു കോടാലി ആണാവോ വെച്ചിരിക്കുന്നത്, ഇന്ന് തോണ്ടി വിളിക്കാൻ ഒരു വണ്ണം കുറഞ്ഞ നീളമുള്ള കമ്പ് എടുത്തു വെക്കാം അതിന് കുത്തുകയോ അടിക്കുകയോ ചെയ്താലും തലക്ക് എറിയുന്ന വേദന ഉണ്ടാകില്ല. രണ്ടു ദിവസം കൂടി എനിക്ക് നല്ല പുകിലാണ്, എന്ത് ചെയ്യാം അത്രയ്ക്ക് അധികം സ്നേഹിച്ചു പോയില്ലേ. ചായ കുടി കഴിഞ്ഞപ്പോഴാണ് അലക്കാനിട്ട തുണിയുടെ കാര്യം ഓർമ്മ വന്നത്, ഇപ്പോൾ ഒരു വിധം തുണിയുടെ വെള്ളം പോയിട്ടുണ്ടാവും. ഞാൻ ചെന്നു ഡ്രയറിൽ കിടന്നിരുന്ന തുണികളെല്ലാം ബക്കറ്റിൽ ആക്കി അയയിൽ വിരിക്കാൻ കൊണ്ടുപോയിട്ടു.

അതു കഴിഞ്ഞ് ഞാൻ തിരിച്ച് പോരുമ്പോൾ അമ്മൂമ്മ:- ” മോനെ ഈ ഓയിൽമെൻറ് മോളുടെ കാലിൽ ഒന്നു പുരട്ടിക്കൊടുത്തു ചൂടുപിടിക്ക്, ചൂടുവെള്ളം സ്റ്റൗവിൽ വെക്കാം.” ഞാൻ ഓയിൽമെൻറ് വാങ്ങി കിളിയുടെ അടുത്ത് പോയിരുന്ന് ചൂടുപിടിക്കുന്ന തോർത്ത് എൻറെ മടിയിൽ ഇട്ട് കാലെടുത്തുവെച്ച് പുരട്ടി തടവിക്കൊടുത്തു വെറുതെ ആ മുഖത്ത് എന്താണ് ഭാവം എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ എൻറെ കയ്യിലെ മുറിവിലേക്ക് നോക്കിയിരിക്കുന്നു. കാല് തിരിച്ച് തലയണയിൽ വെച്ച് ചൂടു പിടിക്കാനുള്ള വെള്ളം എടുത്ത് തിരിച്ചു വന്ന്,

ചൂടിനെ പരിഭവം ഒക്കെ നോക്കി തോർത്തു മുക്കി പിഴിയാൻ ശ്രമിച്ചപ്പോൾ മുറിവു പറ്റിയത് കൊണ്ട് ചെറിയൊരു ബുദ്ധിമുട്ട് എന്നാലും പിഴിഞ്ഞ് ചൂടു പിടിച്ചു അതിനുശേഷം തുടച്ചും കൊടുത്തു തിരിച്ചു പോരുമ്പോഴും മുഖത്തേക്ക് നോക്കിയില്ല. അമ്മയോട് വല്ല സഹായവും വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് സൈക്കിളുമെടുത്ത് ചിറ്റയുടെ വീട്ടിലേക്ക് പോയി.

കുറച്ചുനേരം അവിടെ ഇരുന്ന് കുശലാന്വേഷണം നടത്തി തിരിച്ചുപോന്നു, എത്തിയപ്പോൾ തന്നെ അമ്മുമ്മ എന്നോട് കയർത്തു – ” നീ എവിടെ പോയിരുന്നു, ഇവിടെ ആ പെങ്കൊച്ചിനെ ബാത്റൂമിൽ പോകാൻ ഞാൻ നിന്നെ നോക്കിയിട്ട് കണ്ടില്ല. വന്നത് നന്നായി നീ വേഗം അങ്ങോട്ട് ചെല്ല്” അമ്മൂമ്മക്ക് കാലിനുള്ള ബുദ്ധിമുട്ട് എനിക്കറിയാം അതും വെച്ച് കിളിയെ പൊക്കിയാൽ രണ്ടുപേരെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടിവരും. ഞാനുടനെ കിളിയുടെ മുറിയിലേക്ക് കിളിയെ പൊക്കി ബാത്ത്റൂമിൽ ആക്കി പുറത്തിറങ്ങി.

ഈ പ്രശ്നമുള്ളതുകൊണ്ട് എനിക്ക് പുറത്തോട്ട് ഒന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. കിളിയുടെ കാലിന് നീര് കുറയുന്നുണ്ട് എന്നാലും നല്ല വേദന ഉള്ളതുപോലെ തോന്നുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ച് ബെഡിൽ കൊണ്ടുവന്നു കാല് തുടച്ച് കിടത്തി. ഞാൻ എൻറെ മുറിയിൽ വന്നു ലൈബ്രറിയിൽ നിന്നും എടുത്ത ഒരു പുസ്തകം വായിച്ചു കിടന്നു.

ഇനി ഇങ്ങനെ വേണം സമയം തള്ളിനീക്കാൻ. പകൽ സമയം മുഴുവൻ പുറത്തു പോകാതെ വായനയിൽ മുഴുകി. പിന്നെ രണ്ടുദിവസമായി ഉള്ള പഴയ ദിനചര്യകൾ തന്നെ. വൈകുന്നേരം വെയിൽ ആറുന്നതിനു മുമ്പ് ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് മടക്കി ഓരോരുത്തരുടെ ഭാഗത്തു കൊണ്ടുവന്ന് വെച്ചു. കിളിയുടെ വസ്ത്രങ്ങൾ മടക്കുന്നതിനിടയിൽ എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ഉണ്ടായി. ഏകദേശം ആറുമണിയോടെ അമ്മുമ്മ ഭക്ഷണം ഒക്കെ റെഡിയാക്കി വെച്ച് ചിറ്റയുടെ വീട്ടിലേക്ക് പോയയുടൻ പുറത്തിറങ്ങി നീളമുള്ള ഒരു കമ്പിനായി ഞാൻ പരതി, അമ്മൂമ്മ ഇന്നലത്തെ ഗ്ലാസ് ഏറൊന്നും അറിയേണ്ടല്ലോ എന്ന് കരുതിയാണ്, അമ്മൂമ്മ പോകാൻ കാത്തിരുന്നത്.

പറമ്പിൻ്റെ അതിരിൽ വേലി അല്ലാത്തതിനാൽ കമ്പ് കിട്ടാൻ പ്രയാസമായിരുന്നു. അങ്ങനെ നിരാശപ്പെട്ട്, ഇന്നും ഗ്ലാസ് കൊണ്ടുള്ള ഏറ് സഹിക്കണം അല്ലോ എന്ന് ഓർത്ത് വീടിനു ചുറ്റും നടക്കുമ്പോഴാണ് വീടിനു പുറകിൽ കിഴക്കുവശമുള്ള നമ്മുടെ തൊഴുത്തിൽ മുകളിൽ വൈക്കോൽ ഇടാൻ ശരിയാക്കിയിരുന്ന തട്ടിന്മേൽ, നേരത്തെ മാറാമ്പൽ അടിച്ചിരുന്ന ബ്രഷിൻറെ ഈറ്റയുടെ കാൽ കണ്ടത്. പഴയ ബ്രഷ് ഊരിക്കളഞ്ഞ് വടി പുറത്തു കിടന്നിരുന്ന പഴയ തുണി കൊണ്ട് തുടച്ചു. ഏകദേശം മൂന്നു മീറ്റർ നീളമുള്ള വണ്ണം കുറഞ്ഞ കമ്പാണത്,

ഇത് കിട്ടിയത് മഹാഭാഗ്യമെന്ന് കരുതി അതും എടുത്ത് അകത്തേക്ക് ചെന്ന് കിളിയുടെ കട്ടിലിനരികിൽ വെച്ചത് അന്താളിച്ചു നോക്കുന്നത് ഏകല് പോലെ കണ്ട ഞാൻ അന്നേരം ഒന്നും പറഞ്ഞില്ല. കിളി ഇനി കരുതി കാണുമോ എനിക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വടിയും കുത്തിപ്പിടിച്ച് ബാത്ത്റൂമിൽ പോകാൻ ആണെന്ന്, എന്തും വിചാരിക്കട്ടെ പിന്നീട് പറയാം. ഞാൻ മുറിക്ക് പുറത്തിറങ്ങി കുറച്ചു ദിവസങ്ങളായി ടിവി കാണാനുള്ള മൂഡില്ല. അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും വർത്തമാനം പറഞ്ഞ് ഇരിക്കാമായിരുന്നു.

ഇവിടെ ഇപ്പോൾ ഉള്ള ആളോട് എന്തെങ്കിലും ചോദിച്ചാൽ ചാടി കടിച്ച പോലുള്ള മറുപടിയാണ്. എന്തിന് മനസ്സിന് വിഷമം ഉണ്ടാക്കാൻ വേണ്ടി ഒരു സീൻ ഉണ്ടാക്കണം. ഞാൻ ഗേറ്റ് പൂട്ടി സിറ്റൗട്ടിൽ ലൈറ്റിട്ട് ഹാളിൽ ലൈറ്റും ഫാനും ഇട്ട് സെറ്റിയിൽ ഇരുന്നു ഒന്നു മയങ്ങി എപ്പോഴോ വാതിലിൽ ശക്തിയിൽ എന്തോ ഇടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്. ആരാടാ ഈ ഗേറ്റ് പൂട്ടിയിട്ടും മതിലുചാടി വന്നു വാതിലിൽ ഇടിക്കുന്നത് എന്ന് ഓർത്ത് ഫ്രണ്ടിലെ വാതിൽ തുറന്നു നോക്കി, അവിടെ ആരെയും കാണാതെ വന്നപ്പോൾ വാതിലടച്ച് കുറ്റിയിട്ട് തിരിച്ചുവന്ന് സ്വപ്നം കണ്ടത് ആയിരിക്കും എന്ന് വിചാരിച്ച്,

ഇപ്പോൾ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്നത് പതിവാണല്ലോ എന്ന് കരുതി സെറ്റിയിൽ ഇരിക്കാൻ ശ്രമിക്കുമ്പോൾ കിളിയുടെ വാതിലിൽ ഞാൻ എടുത്തു കൊണ്ടുവന്ന വടി കിടക്കുന്നു. അപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നമല്ല യാഥാർത്ഥ്യമാണ്. സെറ്റിയിൽ ഇരിക്കാതെ സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞിരിക്കുന്നു, അതിൻറെ സിഗ്നൽ ആണ് ആ കണ്ടത്. കിളി ഇവിടെ മുറിയിൽ ചെന്നു നോക്കി ഉണ്ടക്കണ്ണി, കണ്ണു രണ്ടും തള്ളി കെറുവിച്ചു കിടക്കുകയാണ്. ആളിന് വിശപ്പ് ആയിട്ടുണ്ടെന്ന് തോന്നുന്നു.

അടുക്കളയിൽ ചെന്ന് ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമായി തിരിച്ചു വന്നു കിളിയെ പൊക്കി, പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഞാൻ ഇരുന്നു കൊടുത്തു. മടിയിൽ തുണി വിരിച്ച് ചോറ് വെച്ചു കൊടുത്തു കറികളും വെള്ളവും സ്റ്റൂളിലും. ഭക്ഷണശേഷം കപ്പിൽ വെള്ളവും ബക്കറ്റും കൊടുത്ത് ബാത്റൂമിലേക്ക് ആളെ കൊണ്ടുപോകുന്നതിനു മുമ്പ് ഞാൻ:- “കുളിക്കണോ? ഇന്നലത്തെ പോലെ വെള്ളം ചൂടാക്കി തരാം മേൽ കഴുകി വസ്ത്രം ഒക്കെ മാറു…”

മറുപടി ഒന്നും ഇല്ലാത്തതുകൊണ്ട് സമ്മതം ആണെന്ന് കരുതി ചുവരിൽ തലയണ വെച്ച് ചാരി ഇരുത്തി വെള്ളം ചൂടാക്കാൻ സ്റ്റൗവിൽ വച്ച് ഞാൻ ഭക്ഷണം കഴിച്ചു വന്നു കിളിയുടെ കാലിന് ഓയിൽമെൻറ് പുരട്ടി തടവിക്കൊടുത്തു തിരിച്ച് അടുക്കളയിൽ ചെന്നപ്പോൾ വെള്ളം ചൂടായി. അത് എടുത്തു കൊണ്ടു പോയി ബാത്റൂമിൽ ബക്കറ്റിൽ പൈപ്പിലെ വെള്ളം ചേർത്ത് ചൂട് പരുവത്തിലാക്കി. പുറത്തുവന്നു അലമാരയിൽ നിന്ന് കിളിയുടെ ഡ്രസ്സും തോർത്തും എടുത്തു കൊണ്ടുവന്ന് ബാത്റൂമിൽ സ്റ്റാൻഡിൽ ഇട്ടു.

പതിയെ പൊക്കി കിളിയുടെ ഇടതുകൈ തോളിലൂടെ ഇട്ട്, എൻറെ വലതുകൈ ശരീരത്തിലൂടെ വട്ടം പിടിച്ച് ബാത്റൂമിൽ കയറ്റി യൂറോപ്യൻ ക്ലോസറ്റിൻറെ ടോപ്പ് അടച്ച് അതിൽ ഇരുത്തി വാതിൽ ചാരി റൂമിനു പുറത്തേക്കിറങ്ങി ഹാളിൽ സെറ്റിയിൽ ഇരുന്നു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ മൗനിബാബയുടെ മൗനം മുറിഞ്ഞ് ” കഴിഞ്ഞു ” എന്ന് കൂറൽ കേട്ടു ഞാൻ ചെന്നു നോക്കുമ്പോൾ മേൽ കഴുകിയിട്ടേയുള്ളൂ കുളിച്ചിട്ടില്ല എന്നാലും മുടിയൊക്കെ വാരികെട്ടി ഡ്രസ്സ് ഒക്കെ മാറി പഴയ ഡ്രസ്സ് ബക്കറ്റിൽ നനച്ചിട്ടുണ്ട്. ബാത്റൂമിൽ നിന്ന് ഇറക്കി കൊണ്ടു വന്ന് കട്ടിലിൽ ഇരുത്തി കാലൊക്കെ ക്ലീൻ ചെയ്തു നീരുള്ള കാൽ തലയിണയുടെ മുകളിൽ വച്ച് ആളെ കിടത്തി.

എന്നിട്ട് മുഖത്തു നോക്കാതെ ഞാൻ:- ” ഇന്നലെ ചെയ്ത പോലെ ഗ്ലാസ് എറിഞ്ഞ് എന്നെ ഉണർത്തേണ്ട, ഈ വണ്ടി കൊണ്ട് കുത്തുകയോ അടിക്കുകയോ ചെയ്ത് ഉണർത്തിയാൽ മതി. എന്നുകരുതി പട്ടിയെ തല്ലുന്നത് പോലെ തല്ലല്ലേ……. ദേഷ്യം ഉണ്ടാവാം പക്ഷേ രാത്രിയിൽ ഉറക്കത്തിൽ തല്ലിയാൽ പേടിച്ചുപോകും” ഇത്രയും പറഞ്ഞ് വടിയെടുത്ത് കട്ടിലിൻ്റെ തലക്കൽ ചാരി വെച്ചു വാതിൽക്കൽ പായവിരിച്ച് ഇന്നലെ കിടന്നത് പോലെ കിടന്നു എന്നിട്ട് ആത്മഗതം പോലെ ഉറക്കെ “ഭഗവാനേ ഇന്ന് എന്നെ തല്ലി കൊല്ലാതെ കാത്തോളണേ” എന്ന് പറഞ്ഞുകൊണ്ട് ഉണ്ടക്കണ്ണിക്ക് പുറം തിരിഞ്ഞു കിടന്നു.

അഭിമുഖമായി കിടന്നാൽ മുഖത്തുനോക്കിയാൽ എന്താണ് പാവം എന്നറിയില്ലല്ലോ, അതുമല്ല കുത്തു കണ്ണിൽ കിട്ടിയാലോ? അതുകൊണ്ട് ഇതാണ് അഭികാമ്യം. എപ്പോഴോ ഞാൻ ഉറങ്ങി, ഉറക്കത്തിൽ തലയുടെ പുറകിൽ ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോൾ ആണ് ഉണരുന്നത് പരിസരബോധം വന്നു തിരിഞ്ഞുനോക്കുമ്പോൾ കണ്ണുകൾ തുറന്നു എന്നെ നോക്കി ഒരാൾ കിടക്കുന്നു. ഞാൻ അവിടെ കിടന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഒരു മണി ആകുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ബാത്റൂമിൽ പോകാനുള്ള സിഗ്നൽ ആണ്. വെറുതെ അനങ്ങാതെ കിടക്കുമ്പോൾ മൂത്രശങ്ക കൂടും.

ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊണ്ടുവന്ന് കട്ടിലിൽ എത്തിയപ്പോൾ വെള്ളം ജഗ്ഗിന് വേണ്ടി കയ്യെത്തിക്കുന്നു. ഒന്നും പറയില്ലല്ലോ മൗനിബാബയല്ലേ. ഞാൻ ജഗ് എടുത്തുകൊടുത്തു, വെള്ളം കുടിച്ച് തിരിച്ചു മേടിച്ചു. എന്നിട്ട് കാലൊക്കെ തുടച്ച് കിടത്തി പോകുന്നതിനു മുമ്പ് ആ മുഖത്തേക്ക് ഒന്ന് നോക്കി, ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് മുഖം വെട്ടിച്ച് തിരിഞ്ഞുകിടന്നു. ഞാൻ പോയി കിടന്നുവെങ്കിലും ഉറങ്ങാൻ സമയം എടുക്കും, ഉറക്കത്തിൻ്റെ ആ ഫ്ലോ നഷ്ടപ്പെട്ടത് അല്ലേ.

വീണ്ടും ഞാൻ പുറം തിരിഞ്ഞാണ് കിടന്നത് എങ്കിലും ഒരു കൗതുകത്തിനു വേണ്ടി വെറുതെ ഒന്ന് തിരിഞ്ഞപ്പോൾ കാണുന്നത് രണ്ട് ബൾബുകൾ കത്തി നിൽക്കുന്നതുപോലെ കണ്ണുകൾ തുറന്ന് എന്നെ നോക്കി കിടക്കുന്നു. ഞാൻ ഭയപ്പെട്ടു എന്താണാവോ വടികൊണ്ടു കുത്താനൊ അടിക്കാനൊയുള്ള ഭാവമാണോ ഒന്നും അറിയില്ല. ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് കണ്ണടച്ചു കിടന്നു. ഞാൻ ഭയം കൊണ്ട് സ്വല്പം വിട്ടു കിടന്നെങ്കിലും, പിന്നീട് ആലോചിച്ചപ്പോൾ ഉറക്കത്തിൽ എന്തെങ്കിലും സഹായത്തിന് വിളിക്കണമെങ്കിൽ കമ്പുകൊണ്ട് തൊടുന്ന നഗരത്തിൽ കിടന്നാൽ അല്ലേ പറ്റൂ,

അതുകൊണ്ട് കുറച്ച് അടുത്തേക്ക് കിടന്നു. അടിക്കുകയോ കുത്തുകയോ ചെയ്യും എന്നുള്ള ഭയം ഉണ്ടെങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. ആ ഉറക്കത്തിൽ നിന്നും ഉണരുന്നത് അഞ്ചുമണിക്കാണ്, അപ്പോൾ കക്ഷി നല്ല ഉറക്കത്തിലാണ്. ഇന്നലെ എപ്പോഴാണാവൊ ഉറങ്ങിയത്, ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അടുക്കളയിൽ പോയി കട്ടന് സ്റ്റൗവിൽ വെള്ളം വച്ച് ബ്രഷ് പേസ്റ്റും എടുത്ത് ലൈറ്റിട്ട് പുറത്തുപോയി ഫ്രഷ് ആയി വന്നപ്പോൾ കട്ട വെള്ളം തിളക്കുന്നു ചായപ്പൊടി ഇട്ട് ഇറക്കി പഞ്ചസാരയിട്ട് രണ്ട് ഗ്ലാസുകളിൽ ആക്കി മുറിയിൽ ചെന്നു നോക്കുമ്പോൾ കക്ഷി ഉണർന്നു കിടക്കുന്നതു കൊണ്ട് മുറിയിൽ ലൈറ്റിട്ടു,

ഞാൻ ഒന്നും ചോദിക്കാതെ ആളെ പൊക്കി ബാത്റൂമിൽ ആക്കി അടുക്കളയിൽ പോയി കട്ടനുമായി വരുമ്പോൾ ബാത്റൂമിൽ കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. ഇറക്കി കൊണ്ടുവന്ന് ചുവരിൽ തലയണ വെച്ച് ചാരി ഇരുത്തി കട്ടൻ കയ്യിൽ കൊടുത്തു. എൻറെ കട്ടനും ആയി ഞാൻ സെറ്റിയിൽ ഇരുന്നു. ഇന്നും ഗ്ലാസ് പൊട്ടിക്കണ്ടല്ലോ എന്ന് കരുതി ഇടയ്ക്കിടക്ക് മുറിയിലേക്ക് ശ്രദ്ധിച്ചിരുന്നു. എൻറെ കട്ടൻ തീർന്നപ്പോൾ എഴുന്നേറ്റു പോകുന്ന വഴി കിളിയുടെ അടുത്തുചെന്നപ്പോൾ ഗ്ലാസ് കാലിയായിരുന്നു അതും വാങ്ങി അടുക്കളയിലെ സിങ്കിൽ കൊണ്ടു പോയിട്ടു.

തിരിച്ചു വന്ന് ആളെ കിടത്താൻ നോക്കിയപ്പോൾ “വേണ്ട ഞാൻ ചാരി ഇരിക്കട്ടെ” എന്ന് പറഞ്ഞത് കൊണ്ട് ബാത്റൂമിൽ കയറി നനച്ചിട്ടുണ്ടായിരുന്ന തുണി എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ടു. ഇപ്പോൾ സമയം 5:30, അമ്മൂമ്മ വരാൻ ഇനിയും ഒരു മണിക്കൂർ എടുക്കും. ഞാൻ വന്ന് അടുക്കളയിലെയും ഹാളിലേയും ലൈറ്റുകൾ ഓഫ് ആക്കിയതുകൊണ്ട് ഹാളിൽ നല്ല ഇരുട്ടായി. കിളിയുടെ മുറിയിൽ മാത്രം പ്രകാശമുണ്ട്. ഞാൻ ഡൈനിങ് ടേബിളിൻറെ തെക്കുവശം ഇട്ടിരിക്കുന്ന കിളിയുടെ മുറിയിൽ നിന്നും വരുന്ന പ്രകാശം തട്ടാത്ത ഒരു കസേരയിൽ ഇരുന്നു.

അവിടെ ഇരുന്നു നോക്കിയാൽ ചാരിയിരിക്കുന്ന കിളിയെ കാണാം എന്നെ കാണാൻ കഴിയില്ല. ആള് എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു. ഇടക്കിടക്ക് ഹാളിലേക്ക് നോക്കുന്നുണ്ട്. ഞാൻ അവിടെ ഇരുന്ന് ആളുടെ സൗന്ദര്യം ആസ്വദിച്ചു. നല്ല വിടർന്ന കണ്ണുകൾ കാതിൽ 2 ചെറിയ ജിമിക്കി ചാമ്പയ്ക്ക പോലെ ചുവന്നുതുടുത്ത ചുണ്ടുകൾ കുറുകിയ കഴുത്ത്, കഴുത്തിൽ നേർത്ത ശരീരത്തിൻറെ കളറിനോട് ചേരുന്ന ഒരു സ്വർണ്ണമാല, അത് ഇറക്കിവെട്ടിയ ബ്ലൗസിൻറെ കഴുത്തിന് മുകളിൽ ആയി നിൽക്കുന്നു,

അവിടെനിന്നും തുളുമ്പിനിൽക്കുന്ന ഉടയാത്ത പോർമുലകളുടെ തുടക്കം. അത് ശ്വാസ ഗതിക്കനുസരിച്ച് പൊങ്ങുകയും താഴുകയും ചെയ്യുന്നു. ബ്ലൗസിന് തയ്പ്പിൽ തന്നെ ഒരു പ്രത്യേകതയുണ്ട്, മുലയുടെ ഭാഗം പ്രോജക്ട് ചെയ്തും മുലയുടെ താഴത്ത് നിന്ന് വീണ്ടും ഷേപ്പ് ചെയ്ത പോലെ ടൈറ്റ് ആയിട്ടാണ് തയ്ച്ചിരിക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ പൊക്കിൾക്കുഴിയും വയറിൻറെ ഷേപ്പും എടുത്തുകാണിക്കുന്നു.

എന്തൊരു സൗന്ദര്യമാണ്, ഇങ്ങനെയുള്ള ഒരു സുന്ദരിയെ എങ്ങിനെ വിട്ടുകളയാൻ തോന്നും. ഇങ്ങനെ സൗന്ദര്യം ആസ്വദിച്ച് തിരിക്കുന്നതിനിടയിൽ പുറത്ത് വെളിച്ചം വീശി തുടങ്ങി, കക്ഷി ഇടക്കിടക്ക് ഹാളിലേക്ക് നോക്കുന്നത് കൊണ്ട് അവിടെനിന്നും മാറുന്നതാണ് നല്ലത്. എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ഗേറ്റ് തുറന്നിട്ടു തിരിയുമ്പോൾ ഒരാൾ ജനലിൽകൂടി ഏന്തിവലിഞ്ഞു നോക്കുന്നു ഞാൻ ചെന്ന് സിറ്റൗട്ടിൽ കുറച്ചുനേരം ഇരുന്നു,

അതിനുശേഷം വാതിൽ തുറന്ന് അകത്തേക്ക് കയറാം എന്ന് കരുതിയപ്പോഴാണ് ഫ്രണ്ട് വാതിൽ ഞാൻ തുറന്നിട്ടില്ല എന്ന് മനസ്സിലാക്കിയത്. വീണ്ടും അടുക്കള വാതിൽ വഴി അകത്തു കടന്ന ഫ്രണ്ട് വാതിൽ തുറന്നു. കിളിയുടെ അടുത്തുചെന്ന് കിടക്കാറായോ എന്ന് ചോദിച്ചു മറുപടി ഇല്ല, എതിർപ്പുണ്ടെങ്കിൽ മറുപടി ഉണ്ടാകു അതിനാൽ കിളിയേ പതിയെ കിടത്തി തലയിണയെടുത്ത് കാലിനടിയിൽ വച്ചു കൊടുത്തു.ഏകദേശം ആറര ആയപ്പോൾ അമ്മുമ്മ എത്തി കിളിയേ മുറിയിൽ പോയി നോക്കി തിരിച്ച് അടുക്കളയിൽ വന്ന് പണികൾ തുടങ്ങി,

അതിനിടയിൽ അമ്മൂമ്മ പറയുന്നുണ്ട്:-” സുബ്രഹ്മണ്യന് ദൂരെ എവിടെക്കോ സ്ഥലംമാറ്റമായി, സ്ഥലം മാറ്റം ഒഴിവാക്കാൻ നാളെ തിരുവനന്തപുരം വരെ പോകണം എന്നും എപ്പോൾ വരാൻ പറ്റും എന്ന് അറിയില്ല എന്നും പറയുന്നുണ്ട്. അതുകൊണ്ട് നാളെയും രാത്രിയിൽ എനിക്ക് പോകേണ്ടി വരുമായിരിക്കും. നീ ഉള്ളതുകൊണ്ട് കുഴപ്പമില്ല, അല്ലെങ്കിൽ ഞാനുണ്ടായിട്ടും വലിയ പ്രയോജനമില്ല നീ തന്നെ വേണം ആ പെൺകൊച്ചിനെ പൊക്കി ബാത്റൂമിൽ കൊണ്ടുപോകാൻ ” ഞാൻ ആലോചിക്കുകയായിരുന്നു,

എന്തൊക്കെ ചെയ്തു കൊടുത്തിട്ട് എന്താ ഒരു പുഞ്ചിരി പോലും മുഖത്തു കാണിക്കാതെ എപ്പോഴും കടിച്ചുകീറാൻ നിൽക്കുന്ന മുഖഭാവമുള്ള ആൾ. രാവിലെ തന്നെ ഓയിൽമെൻറ് പുരട്ടി തടവി കാലിന് ചൂടുപിടിക്കുമ്പോൾ നീരിനും വേദനക്കും കുറവുണ്ടെന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലായി. പിന്നീട് ബാത്റൂമിലേക്ക് ഉള്ള യാത്രകളിൽ എനിക്ക് അധികം സ്ട്രെയിൻ എടുക്കേണ്ടി വന്നില്ല. വൈകുന്നേരമായപ്പോഴേക്കും പതിയെ കാലുകൾ വലിച്ചു വെച്ച് എൻറെ സഹായമില്ലാതെ ബാത്റൂമിൽ പോയി തുടങ്ങി. വൈകുന്നേരം പതിവ് സമയത്ത് തന്നെ അമ്മുമ്മ ചിറ്റയുടെ വീട്ടിലേക്ക് പോയി. ഞങ്ങൾ രണ്ടുപേരും തനിച്ചായി,

ഞാൻ പോയി ഗേറ്റ് അടച്ച് ഫ്രണ്ടിലേയും അടുക്കളയിലെയും വാതിലുകൾ അടച്ചു, ഇനിയിപ്പോൾ ബാത്ത്റൂമിൽ പോകാൻ എൻറെ സഹായം ആവശ്യമില്ലയെങ്കിലും അമ്മൂമ്മ വരുന്നതുവരെ വാതിൽക്കൽ തന്നെ കിടക്കാം എന്നുകരുതി. തൽക്കാലം ഭക്ഷണം കഴിക്കുന്നത് വരെ എൻറെ റൂമിൽ കഴിച്ചു കൂട്ടാം എന്ന് കരുതി കട്ടിലിൽ കയറി കിടന്നതേയുള്ളു, അതാ കിളക്കുന്ന വാതിലിൽ ശക്തിയായ വടി കൊണ്ടുള്ള ഇടി ശബ്ദം കേട്ട് എഴുന്നേറ്റു ചെന്നു കിളിയെ നോക്കുമ്പോൾ വാതിൽക്കലേക്ക് നോക്കി കിടക്കുന്നു.

ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ബാത്റൂമിലേക്ക് കണ്ണു കാണിച്ചു. ഇന്നു മുഴുവൻ തനിച്ചു ബാത്റൂമിൽ പോയ ആൾ അമ്മൂമ്മ പോയപ്പോൾ എന്നെ ശല്യപ്പെടുത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ഉപദ്രവിച്ചത് മതിയായില്ല എന്നൊരു തോന്നൽ, എന്നാലും ഞാൻ ചെന്ന് മടി കൊണ്ടുവന്ന കട്ടിലിൻ്റെ തലക്കൽ ചാരിവെച്ച് കിളിയെ എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് നടത്തി. പോകുന്നതിനിടയിൽ തോളിൽ കൂടി ഇട്ടിരുന്ന കിളിയുടെ കൈകൾ എൻറെ കഴുത്തിൽ മുറുക്കി ആണ് പിടിച്ചത്.

എന്നെ കൊല്ലാൻ ഉള്ള ഭാവം ആണോ. എന്തായാലും തിരിച്ചുകൊണ്ടുവന്നു കിടത്തുന്നതിനിടയിലും കഴുത്തിൽ പിടിമുറുക്കി. നീരുള്ള കാല് പതിയെ നല്ലപോലെ കുത്തിയാണ് നടന്നത്, അതുകൊണ്ടുതന്നെ വേദനക്ക് നല്ല കുറവുണ്ട് എന്ന് മനസ്സിലാക്കി. ഞാൻ ആളിനെ സെറ്റിയിൽ വന്നിരുന്നു കഴുത്ത് പതിയെ തിരുമ്മി, ഒരുവിധം ശക്തിയിൽ തന്നെയാണ് കഴുത്തിൽ പിടിച്ചിരുന്നത്. വേദനയുള്ള ഇപ്പോഴും നടക്കാൻ തീരെ പ്രയാസമുള്ളപ്പോഴും ഇങ്ങനെ പിടിച്ചിട്ടില്ല. ഇപ്പോൾ ഒരുവിധം നല്ലതുപോലെ നടക്കാം എന്നിട്ടും…….

രാത്രിയിൽ കിടക്കുമ്പോൾ ക്ലാസിലെയും വടിയുടെയും ഉപയോഗം മാറ്റി കഴുത്തിന് ഞെക്കി കൊല്ലാനുള്ള ഭാവമാണോ ദൈവമേ. ഇങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല വീണ്ടും വാതിലിൽ വടിയുടെ പ്രഹരമേറ്റുള്ള ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് ലോക്കൽ സമയം നോക്കുമ്പോൾ 8:15, എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ചോറും കറികളും കുടിക്കാനുള്ള വെള്ളവുമായി കട്ടിലിനരികിൽ ചെന്ന് കറികളും വെള്ളവും സ്റ്റൂള് കട്ടിലിനരികിലേക്ക് നീക്കിയിട്ടു അതിൽ വച്ചു,

നാളെ താങ്ങി എഴുന്നേൽപ്പിച്ച് സാധാരണ ചെയ്യുന്നതുപോലെ പുറകിൽ ഞാനിരുന്ന് ചോറ് മടിയിൽ വച്ചു കൊടുത്തു. സാധാരണ ഇരിക്കുന്നതിലും കൂടുതൽ ശക്തിയിൽ ചാരിയിരുന്നു ഭക്ഷണം കഴിച്ചു പിന്നെ എല്ലാം പതിവുപോലെ ചെയ്തു കുളിക്കാൻ ചൂട് വെള്ളം വേണോ എന്ന് ചോദിച്ചു അതിന് മറുപടിയില്ല. വേണം എന്നു മനസ്സിലായി അടുക്കളയിൽ പോയി ചൂടാക്കാൻ വെള്ളവും വെച്ച് ഓയിൽമെൻറ് എടുത്തു പുരട്ടി കൊടുക്കാൻ കട്ടിലിലിരുന്നു കാല് എടുത്ത് എൻറെ മടിയിൽ തോർത്ത് വിരിച്ച് അതിൽ വച്ചു പുരട്ടി കൊടുക്കുന്നതിനിടയിൽ കാൽ ബലത്തിൽ മടിയിൽ അമർത്തുന്നു വേദന എടുത്തിട്ട് ആണോ

എന്ന് അറിയാൻ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഓയിൽമെൻറ് പുരട്ടുന്നത് നോക്കിയിരിക്കുന്നു. പുരട്ടിക്കഴിഞ്ഞ് ചൂടുവെള്ളം ബക്കറ്റിൽ കൊണ്ടുവന്നു വെച്ച് പരുവത്തിലാക്കി മാറാനുള്ള ഡ്രസ്സും തോർത്തും സ്റ്റാൻഡിൽ കൊണ്ടുവന്നിട്ടു. ഞാൻ കരുതിയത് തന്നെ നടന്നു ബാത്റൂമിൽ പോകും എന്നാണ് പക്ഷേ ആൾ അങ്ങനെ കട്ടിലിൽ തന്നെ എന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്. കട്ടിലിൻ അരികിൽ ചെന്ന് പൊക്കി ബാത്റൂമിലേക്ക് നടക്കുന്നതിനിടയിൽ പഴയതുപോലെ കഴുത്തിൽ മുറുകി തന്നെ

പിടിച്ചിരിക്കുന്നു. അപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചു ഇന്ന് രാത്രി എൻറെ കഴുത്ത് പിടിച്ച് ഞെരിക്കും ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി വാതിലിൽ ചാരി ഞാൻ ഭക്ഷണം കഴിക്കാൻ പോയി വേയ്സ്റ്റ് കളയാൻ പുറത്തേക്കിറങ്ങിയപ്പോൾ തണുത്ത കാറ്റ് വീശുന്നു ചെറിയ മിന്നലും, രാത്രിയിൽ മഴപെയ്യും ആയിരിക്കും കറണ്ട് പോകുന്നതിനു മുമ്പ് ധൃതിയിൽ പ്ലേറ്റുകൾ ഒക്കെ കഴുകി വെച്ച് തിരിച്ചുവരുമ്പോൾ കഴിഞ്ഞു എന്ന് സിഗ്നൽ കിട്ടി തിരിച്ചിറക്കി കൊണ്ടു വരുമ്പോഴും കഴുത്തിലെ സ്ഥിതി അതുതന്നെ.

കൊണ്ടുപോയി കിടത്തി കാലുകൾ തുടച്ചു മുകളിലേക്ക് കയറ്റി വെച്ചു. വാതിലിൽ മുട്ടി കിടന്നിരുന്ന വടിയെടുത്ത് കട്ടിൽ തലക്കൽ ചാരി വച്ചു. പൂർവ്വസ്ഥിതിയിൽ പായ വിരിച്ച് ഞാൻ, കഴുത്തു പിടിച്ച് ഞെരിക്കും എന്ന ചെറിയ ഭയം മനസ്സിലുണ്ടെങ്കിലും അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ നല്ല ശക്തിയിലുള്ള മഴപെയ്യാൻ തുടങ്ങി പതിയെ പതിയെ മിന്നലിന് ശക്തിയും കൂടി മുറിയുടെ ഒരു വശത്തെ ജനൽ തുറന്നിട്ട് ഇരുന്നതിനാൽ പതിയെ തണുപ്പ് അകത്തേക്ക് കയറി തുടങ്ങി മഴയുടെ ശക്തിയും.

കിളിയെ ഒന്ന് നോക്കി ഷീറ്റ് കൊണ്ട് പുതച്ചു കിടക്കുകയാണ്. ഞാനും ഷീറ്റുകൊണ്ട് പുതച്ചു കിടന്നു എപ്പോഴൊ ഉറക്കത്തിലേക്ക് മുഴുകി നല്ല ശക്തിയിലുള്ള ഇടിവെട്ടു കേട്ടാണ് ഉണർന്ന ഞാൻ ആരുടെയോ കരവലയത്തിൻ ഉള്ളിലാണ് പുറകിൽ നിന്നും ആരോ എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു കണ്ണുതുറന്നു നോക്കുമ്പോൾ സർവ്വത്ര ഇരുട്ട് ഇടക്ക് മിന്നലെ പ്രകാശം അകത്തേക്ക് അടിക്കുന്നു തിരിഞ്ഞ് കട്ടിലിലേക്ക് നോക്കാം എന്ന് കരുതിയാൽ അനങ്ങാൻ പറ്റാത്ത വിധത്തിലാണ് കെട്ടിപ്പിടിച്ച് ഇരിക്കുന്നത്.

വീണ്ടും ഒരു ഇടികൂടി ശക്തിയിൽ വെട്ടി. ഞാൻ പുതച്ചിരുന്ന ഷീറ്റ് ഉള്ളിൽ തന്നെയാണ് ആ ആളും. ഞാൻ ബലമായി തന്നെ തിരിഞ്ഞപ്പോഴും കെട്ടിപ്പിടുത്തത്തിൽനിന്നും മോചിതനായില്ല. ഞങ്ങൾ മുഖാമുഖമായി കൈകൾ കൊണ്ട് തടഞ്ഞു നോക്കിയപ്പോൾ ആളെ മനസ്സിലായി. ആൾ ഉണർന്നു കിടക്കുകയാണ് ഇടിവെട്ടിൻ്റെ ശബ്ദം കേട്ട് പേടിച്ച് ഒന്നു കിടന്നതാണ് എന്ന് കരുതി ഞാൻ:- “കട്ടിലിൽ പോയി കിടന്നോളൂ ഞാൻ അടുത്തു വന്നിരിക്കാം” പ്രതികരണം ഒന്നും ഇല്ലാതിരുന്നതിനാൽ ഞാൻ കെട്ടിവരിഞ്ഞിരുന്ന കൈകൾ മോചിപ്പിച്ച് ആളെ പൊക്കി കട്ടിലിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ഏങ്ങലടിച്ചു കരയുന്ന ശബ്ദം കേട്ടു,

ഞാൻ പറഞ്ഞു:- ” പേടിക്കണ്ട ഞാൻ ഇവിടെ ഇരുന്നു കൊള്ളാം മഴയും ഇടിയും മിന്നലും കഴിഞ്ഞിട്ടെ ഞാൻ മാറുകയുള്ളൂ”കട്ടിലിൽ കിളിയുടെ അരികിലായി ഇരുന്നു എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ – “എനിക്കൊന്നു ബാത്റൂമിൽ പോകണം” ആത്മഗതം പോലെ ഞാൻ പറഞ്ഞു “ഓ ഇതിനാണോ കരയുന്നത്, ശരി ഞാൻ കൊണ്ടുപോകാം” എന്നിട്ട് കിളിയെ പൊക്കി പതിയെ നടത്തി അങ്ങോട്ട് ആക്കി വാതിൽ ചാരി പുറത്തു തന്നെ നിന്നു അധികം കഴിയുന്നതിനുമുമ്പ് വലിയൊരു ഇടിവെട്ട് ഞാൻ കിലുകിലെ വിറക്കുമ്പോൾ “അയ്യോ” എന്ന് അലറിക്കൊണ്ട് വാതിൽ തുറന്ന് കിളി എൻറെ മേലേക്ക് പതിച്ചു, ഞാനൊന്ന് വേച്ചെങ്കിലും വീണില്ല.

എന്നെ മുറുകെ കെട്ടിപ്പിടിച്ച് കിലുകിലെ വിറക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല അത്രയും ശബ്ദത്തോടെയുള്ള ഇടിയാണ് വെട്ടിയത്. പിടി വിടുവിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല അത്രയും ഇറുകിയാണ് പിടിച്ചിരിക്കുന്നത്, ഏതാണ്ട് ഉടുമ്പു പിടിച്ചിരിക്കുന്നു എന്നു പറഞ്ഞതുപോലെ. ആ പിടുത്തത്തോടെ ആളെയും കൊണ്ട് തപ്പിത്തടഞ്ഞ് കട്ടിലിനരികിലെത്തി. കിടക്കാൻ നോക്കിയിട്ടും പിടിവിടാത്തതു കൊണ്ട് ഞാനും ഒപ്പം ചാഞ്ഞു, അപ്പോഴും പുറത്തു നല്ല കാറ്റും മഴയും ഇടിവെട്ടും ആയിരുന്നു. എത്ര വെറുപ്പ് ഉണ്ടായിട്ടെന്താ ഈ ഒരവസ്ഥയിൽ കണ്ടോ കിടക്കുന്നത് ഒരു പൂച്ചക്കുട്ടി കിടക്കുന്നതുപോലെ എന്നോട് പറ്റിച്ചേർന്നു കിടക്കുകയാണ്.

ഞാനും കക്ഷിയെ കെട്ടിപ്പിടിച്ചുകിടന്നു. കുറച്ചുകഴിഞ്ഞ് അനക്കമൊന്നും കാണാത്തതുകൊണ്ട് എൻറെ കൈ കിളിയുടെ ശരീരത്തിൽനിന്ന് എടുത്ത്, എന്നെ കെട്ടിപ്പിടിച്ച് ഇരുന്ന കൈ എടുത്തു മാറ്റാൻ ശ്രമിച്ചപ്പോൾ ആൾ വീണ്ടും ശക്തിയോടെ കെട്ടിപ്പിടിച്ച് എന്നോട് ചേർന്ന് കിടന്നു. കിളിയുടെ തല എൻറെ കൈത്തണ്ടയിൽ വെച്ച് മുഖം കഴുത്തിൽ പൂഴ്ത്തി വെച്ചിരുന്നു. കക്ഷിയുടെ ചുരുളൻ തലമുടികൾ എൻറെ മുഖത്തും പാറി കിടന്നു. രണ്ടു പോർമുലകളും എൻറെ നെഞ്ചിൽ അമർന്ന് ഞരിഞ്ഞ് ഇരിക്കുകയായിരുന്നു. കക്ഷിയുടെ നേരുള്ള കാൽ എൻറെ മേലേക്ക് കയറ്റി വച്ചിരുന്നു.

രാത്രിയിൽ ഞാൻ സാധാരണയായി ഷഡ്ഡി ധരിക്കാറില്ല, ആ കിടപ്പിൽ എത്ര വലിയ സന്യാസിയുടെ ആയാലും ഒന്ന് ഉണരും, അത് തന്നെ ഇവിടെയും സംഭവിച്ചു. എൻറെ ജവാൻ പത്തി വിടർത്താൻ തുടങ്ങി, അതു പൊങ്ങി കെട്ടിപ്പിടിച്ച് ഇരിക്കുന്ന ആൾക്ക് ബുദ്ധിമുട്ട് ആ കണ്ടല്ലോ എന്ന് കരുതി എൻറെ കൈയെടുത്ത് താഴെ കൊണ്ടുപോയി അവനെ പിടിച്ച് എൻറെ കാലിനിടയിൽ തിരികുമ്പോൾ കൈ അറിയാതെ കക്ഷിയുടെ മർമ്മ സ്ഥാനത്ത് കൊണ്ടുവെന്ന് ആളുടെ പിടിച്ചിൽ കണ്ടപ്പോൾ തോന്നി,

അത്രയും ഇറുകി ആണല്ലോ പിടിച്ചിരിക്കുന്നത്. ഏതായാലും അവനെ നിയന്ത്രിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി ഞെളിപിരി കൊള്ളുകയായിരുന്നു. കിളിയുടെ ചുടുനിശ്വാസം എൻറെ കഴുത്തിൽ തട്ടുമ്പോൾ വികാരത്തെ നിയന്ത്രിച്ചത് ഒരു തരത്തിലാണ്. അങ്ങനെ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല, ഇതു പോലെ ഒരു സുന്ദരി മുറുകി പുണർന്നു കിടക്കുമ്പോൾ ഏതോരുത്തനാണ് ഉറങ്ങാൻ കഴിയുക. അന്ന് അനുഭവിച്ച സുഖം കീഴ്പ്പെടുത്തിയള്ളതായിരുന്നു,

പക്ഷേ ഇന്ന് ഒരു പൂച്ചക്കുട്ടിയെ പോലെ ഇറുകെ പുണർന്നു എന്നോട് പറ്റിച്ചേർന്നു കിടക്കുമ്പോൾ ആ സുഖം ഒന്നുമല്ല. അന്ന് എന്തൊക്കെ ചെയ്തു, അതൊന്നുമില്ലാതെ വെറുതെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഉള്ള സുഖം, പറഞ്ഞറിയിക്കാൻ പറ്റാത്ത വിധമാണ്. ഇനി നേരം വെളുക്കുമ്പോൾ ഉള്ള സ്ഥിതി എന്താണാവോ? ഇത് സ്വപ്നം തന്നെ ആണോ എന്നറിയാൻ എൻറെ മുഖത്ത് ഒന്നു കിളി നോക്കി. ഇല്ല ഇത് യാഥാർത്ഥ്യമാണ്. കൈകൾ കൊണ്ട് അജു ചുരുൾമുടിയിൽ തലോടിയപ്പോൾ ഒന്നുകൂടി എന്നിലേക്ക് ഇഴുകി ചേർന്നു.

ഇപ്പോഴും എൻറെ ജവാൻ സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിട്ട് കൊണ്ടിരുന്നു. എൻറെ കൈ തലമുടിയിൽ നിന്നും താഴേക്കു വന്നു കഴുത്തിനു പുറകിൽ തലോടിയപ്പോൾ ഒന്നു കുറുകി കൊണ്ട് മുഖം കാലത്തിനോട് കൂടുതൽ ചേർത്ത് അവിടെ ഒരു ചുംബനം നൽകിയോ എന്നൊരു സംശയം. അവിടെ നിന്നും കൈ താഴേക്ക് കൊണ്ടുവന്നു കെട്ടിപ്പിടിച്ചപ്പോൾ എന്നെ ഒന്നുകൂടി ഇറുകെ പുണർന്നു അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങി.

മലർന്നു കിടക്കുന്ന കൈത്തണ്ടയിൽ തല വച്ച് എന്നെ ഇറുകെ പുണർന്നു കിടക്കുന്ന കിളിയുടെ വലിയ മാറിടങ്ങൾ ബ്ലൗസിനുള്ളിൽ, എൻ്റെ നെഞ്ചിൽ പിതുങ്ങി കിടക്കുന്നു ഇടത്തെ കാൽ എൻറെ മേലെ ഉണ്ട്. പതിയെ കൈകൾ എടുത്തു മാറ്റി തല കൈത്തണ്ടയിൽ നിന്നും പൊക്കി തലയണയിൽ വെച്ച് എഴുന്നേറ്റിരുന്ന് കാൽ പൊക്കി മാറ്റിയപ്പോൾ ചെറുതായൊന്നു ഞരങ്ങി. നല്ല ഉറക്കത്തിലാണ്, കഴിഞ്ഞ രാത്രി വൈകി ആണല്ലോ ഉറങ്ങിയത് അതുകൊണ്ട് ഞാൻ എഴുന്നേറ്റു പോന്നത് അദ്ദേഹം അറിഞ്ഞില്ല. കറണ്ട് വന്നിട്ടുണ്ട് ദൈവാധീനം. ഹാളിൽ ചെന്ന് ക്ലോക്കിൽ നോക്കുമ്പോൾ അഞ്ചര ആകുന്നു. അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റ് ഓൺ ചെയ്തു,

ബ്രഷും പേസ്റ്റും ആയി പുറത്തേക്കിറങ്ങി തെങ്ങിൻ തടത്തിലൊക്കെ വെള്ളം കിടക്കുന്നു. മുറ്റം നിറയെ ചപ്പുചവറുകൾ, രാത്രിയിലെ കാറ്റും മഴയുടെയും ഫലം. ബ്രഷ് ചെയ്യുന്നതിനിടയിൽ ഗേറ്റ് തുറന്നു മുഖവും വായും കഴുകി തിരികെ വന്ന് മുറിയിൽ കയറി നോക്കുമ്പോൾ ആൾ ഉണർന്നു ചരിഞ്ഞു കിടക്കുന്നു. മുഖത്തു നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ല. കഴിഞ്ഞ രാത്രിയിൽ നടത്തി കൂട്ടിയതൊന്നും ഓർമ്മയില്ലാത്ത മുഖഭാവം.

തിരിച്ച് അടുക്കളയിൽ കയറി കട്ടൻചായയും ഇട്ടു, മുറിയിൽ ചെന്ന് ആളെ പിടിച്ചെഴുന്നേൽപ്പിച്ചു തലയണ ചുവരിൽ വെച്ച് ചാരി ഇരുത്തി ഒരു ഗ്ലാസ് കൊടുത്തിട്ട് കൊടുത് മുഖത്തേക്ക് ഒന്നുകൂടി നോക്കി, നിഷ്ഫലം. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെ. ഒരു ഗ്ലാസ് ചായയുമായി ഫ്രണ്ട് ഡോർ തുറന്ന് സിറ്റൗട്ടിൽ പോയിരുന്നു. പെണ്ണുങ്ങളുടെ മനസ്സ് ഒരിക്കലും പിടി കിട്ടില്ല എന്ന് പറയുന്നത് ശരിയാണ്. കിളിയേ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്തോ ആവട്ടെ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുക തന്നെ, ഇങ്ങോട്ട് സ്നേഹം കാണിച്ചില്ലെങ്കിലും അങ്ങോട്ട് സ്നേഹിക്കാമല്ലോ.

അങ്ങനെ ഇരിക്കുമ്പോൾ അമ്മു വന്നു ” എന്തൊരു ഇടിയും മഴയും ആയിരുന്നു, അതിനിടയിൽ കറണ്ടും പോയി. അവിടെ ഇപ്പോഴും കറണ്ട് വന്നിട്ടില്ല. ഇവിടെ വന്നു അല്ലേ. മോള് എന്തിയേ? അതിനു ഇടിവെട്ട് ഭയങ്കര പേടിയാണ്. ഇന്നലെ എന്ത് ചെയ്തു ആവോ” എന്നുപറഞ്ഞ് കിളിയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു. അകത്തുനിന്നും അമ്മൂമ്മയുടെ ശബ്ദം ” ഇന്നുകൂടി വല്യമ്മയ്ക്ക് പോണം മോളെ, സുബ്രഹ്മണ്യൻ ഇന്ന് തിരുവനന്തപുരം പോവുകയാണ് കാര്യം ഒക്കെ കഴിഞ്ഞു എപ്പോൾ വരും എന്ന് അറിയില്ല. ചേച്ചിക്ക് സുഖം ഇല്ലാതെ ഇരിക്കുകയല്ലേ ആരെങ്കിലും വേണ്ടേ” അമ്മൂമ്മ അടുക്കളയിലേക്ക് പോകുന്നത് കണ്ടു.

ഇന്ന് പത്രക്കാരൻ വൈകി ആണല്ലോ വരുന്നത്. മഴയായിരുന്നല്ലോ അതുകൊണ്ടാവും, പത്രം ഗേറ്റിനടുത്ത് എറിഞ്ഞിട്ട് അയാൾ തിരിച്ചു പോയി. ഞാൻ പോയി പത്രമെടുത്ത് നിവർത്തി നോക്കി തിരിഞ്ഞു നടക്കുമ്പോൾ ജനലിൽ കൂടി ഒരാൾ പുറത്തേക്ക് നോക്കുന്നതു കണ്ടു. കാര്യം മനസ്സിലായ ഞാൻ അകത്തേക്ക് ചെന്ന് കിളിയെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു അധികം ബലംകൊടുക്കാതെ നടത്തിച്ച് ബാത്റൂമിലേക്ക് ആക്കി. ഇപ്പോൾ കഴിഞ്ഞ ദിവസത്തെക്കാളും ഭേദം ആയിട്ടുണ്ട്.

ചെറിയ രീതിയിൽ കാലുകുത്തിയ നടക്കുന്നുണ്ട്, കിടക്കാനും എഴുന്നേൽക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ കഴിഞ്ഞ രാത്രിയിൽ എങ്ങനെ എൻറെ അടുത്ത് വന്നു കിടന്നു. ഏതുവിധേനയും വന്നു പോകും ആ വിധത്തിലുള്ള ഇടിവെട്ട് അല്ലേ ഇന്നലെ നടന്നത്. പേടി ആയാൽ ഏതു വേദനയും പമ്പകടക്കും. ഏതായാലും രാത്രിയിലെ സംഭവങ്ങൾ ഒന്നും മുഖഭാവത്തിൽ കാണുന്നില്ല. ഇതെന്തൊരു പെണ്ണ് ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാണോ? ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനെ. എന്നാലോചിച്ചു നിൽക്കുമ്പോൾ പക്ഷി വാതിൽതുറന്ന് തൊങ്ങി തൊങ്ങി വരുന്നു,

ഞാൻ പിടിച്ച് കട്ടിലിൽ കൊണ്ടുപോയി ഇരുത്തി കാലുകൾ തുടച്ചു മുകളിലേക്ക് വച്ചുകൊടുത്തിട്ട് “കിടക്കണോ” എന്നു ചോദിച്ചു അതിനു പതിവു ശൈലി തന്നെ മിണ്ടുന്നില്ല. പിടിച്ചു കിടത്തി രാത്രിയിൽ ബാത്റൂമിൽ നനച്ചിട്ടിരുന്ന കിളിയുടെ വസ്ത്രവും എടുത്ത് പുറത്തേക്കിറങ്ങി. തലേദിവസത്തെ വസ്ത്രവും വാഷിംഗ് മെഷീനിൽ കിടക്കുകയാണ്. എൻറെ കഴിഞ്ഞദിവസം മാറ്റിയ തുണികളും അമ്മയുടെ തുണികളും എടുത്ത് സോപ്പുപൊടി ഇട്ട് മെഷീൻ ഓൺ ചെയ്തു. അടുക്കളയിൽ വന്നിരുന്നപ്പോൾ അമ്മുമ്മ ചിറ്റയുടെ വീട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി, കുട്ടികളുടെ വികൃതിയും,

ചിറ്റക്ക് അവർ ഒരു സ്വസ്ഥതയും കൊടുക്കുന്നില്ല എന്നാണ് അമ്മുമ്മ പറയുന്നത്, ഞാൻ അതൊക്കെ കേട്ട് അങ്ങനെ ഇരുന്നു. എൻറെ മനസ്സിലപ്പോഴും കിളിയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. അമ്മയുടെ ചോദ്യം കേട്ടാണ് ഓർമ്മകളിൽനിന്നും ഉണർന്നത് ” എന്താടാ ചെക്കാ കട്ടിലിനരികിൽ ഒരു വടി ഇരിക്കുന്നത്?” ഞാൻ പറഞ്ഞു:- “ഞാനാ വാതിൽക്കൽ ആണ് കിടക്കുന്നത്, കിളിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തോണ്ടി വിളിക്കാൻ വേണ്ടി വെച്ചതാണ് ” അപ്പോഴാണ് അമ്മൂമ്മ വരുന്നതിനുമുമ്പ് ആ വടിയെടുത്തു മാറ്റണമെന്ന് മറന്നു പോയെന്നുള്ള കാര്യം ഓർമ്മിക്കുന്നത്.

അറിഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല. വാഷിംഗ് കഴിഞ്ഞു എന്നുള്ള ബസർ കേട്ടപ്പോൾ അടുത്തഘട്ടം ചെയ്യാനായി ഞാൻ എഴുന്നേറ്റു ചെന്ന് വസ്ത്രങ്ങൾ അഴുക്കുവെള്ളം കളഞ്ഞു ടാപ്പ് തുറന്ന് വെള്ളം നിറച്ച് വീണ്ടും മെഷീൻ ഓൺ ചെയ്തു. ചായകുടിയും കഴിഞ്ഞ് മുറിയിൽ കയറി പുസ്തകം വായന തുടങ്ങി. അര-മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്ന് ” എടാ തുണി ഒന്നു ഉണങ്ങാനിട്ട വന്നിരുന്നു വായിക്ക്” അപ്പോഴാണ് തുണിയുടെ കാര്യം ഓർമ്മ വരുന്നത് എഴുന്നേറ്റുപോയി പിഴിഞ്ഞ് ഡ്രയറിലേക്ക് ഇട്ടു അവിടെത്തന്നെ നിന്നു അതിൻറെ പ്രവർത്തനം നിന്നപ്പോൾ തുണിയെല്ലാം എടുത്ത് ബക്കറ്റിലിട്ട് അയയിൽ കൊണ്ടുപോയി വിരിച്ചു. എന്നിട്ട് വായനയിൽ മുഴുകി.

ഉച്ച കഴിഞ്ഞപ്പോഴേക്കും മഴക്കാർ ഉണ്ടായിരുന്നതിനാൽ തുണികൾ എല്ലാം എടുത്തു, വെയിൽ അങ്ങനെ തെളിഞ്ഞിരുന്നില്ല എന്നാലും തുണികൾ വാടിയിട്ടുണ്ട്, മടക്കി അതാത് സ്ഥലത്ത് വച്ചു. വൈകുന്നേരം 4 മണിയോടുകൂടി മഴക്കാർ വെക്കാൻ തുടങ്ങി ചെറിയ രീതിയിലുള്ള മിന്നലും പ്രകൃതിയുടെ സ്വഭാവം മാറി തുടങ്ങിയതുകൊണ്ട് അമ്മൂമ്മ അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ചിറ്റയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അഞ്ചര മണി ആയപ്പോഴേക്കും അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു, പെട്ടെന്ന് പോയി ഗേറ്റ് പൂട്ടി തിരിച്ചുവന്നു ഫ്രണ്ട് ഡോറും അടുക്കളയുടെ ഡോറും അടച്ചു കുറ്റിയിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ ശക്തിയായ മഴ പെയ്യാൻ തുടങ്ങിയതോടെ ഇടി വെട്ടും മിന്നലും. ഇന്നലെ കറണ്ട് പോയതിനാൽ ഇന്ന് രണ്ട് എമർജൻസി ലൈറ്റ് ഉണ്ടായിരുന്നത് തപ്പിയെടുത്ത് ചാർജ് ചെയ്തു വച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിയതിനാൽ ഹാളിലും അടുക്കളയിലും ലൈറ്റിട്ട്, കിളിയുടെ മുറിയിൽ ചെന്നപ്പോൾ കക്ഷി പേടിച്ചു വിറച്ച് കട്ടിലിൽ കിടക്കുന്നു. ആ മുറിയിലും ലൈറ്റിട്ടു. ജനലുകൾ ഒക്കെ അടച്ച് കർട്ടനും വലിച്ചിട്ടു. കക്ഷി ഷീറ്റുകൊണ്ട് തലവഴി മൂടി മുഖം മാത്രം വെളിയിൽ കാണുന്ന വിധത്തിൽ ചരിഞ്ഞാണ് കിടപ്പ്. ആളുടെ പേടി മനസ്സിലായതോടെ സ്റ്റൂൾ മേശയുടെ അടുത്തേക്കു വലിച്ചിട്ട് അവിടെയിരുന്നു. കക്ഷി പേടിച്ച് നിലവിളിക്കണ്ടല്ലോ എന്ന് കരുതി.

സ്റ്റൂളിൽ ഇരുന്നു കൊണ്ട് ഒരു പ്രാവശ്യം ആ മുഖത്തേക്ക് നോക്കി, എപ്പോഴും നോക്കേണ്ട മുഖമാണ് പക്ഷേ നോക്കിയാൽ ഏതു രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് വല്ലപ്പോഴും ആണ് നോക്കുന്നത്. നോക്കുമ്പോൾ പേടി തീരെ മാറിയിട്ടില്ല എങ്കിലും ഒരു ധൈര്യത്തിന് ആളുണ്ടല്ലോ എന്ന മുഖഭാവം. മിന്നൽ ശക്തി കൂടിയപ്പോൾ കറണ്ട് പോയാലോ എന്ന് കരുതി എമർജൻസി എടുത്തുകൊണ്ടുവന്ന് മേശമേൽ വെച്ചു. കുറച്ചുനേരം അങ്ങനെ ഇരുന്നു കൂടെയുള്ള ആൾ മിണ്ടാത്തത് കൂടിയായപ്പോൾ എനിക്ക് ഉറക്കം തൂങ്ങാൻ തുടങ്ങി,

ഒന്നു രണ്ടു പ്രാവശ്യം ഉറക്കം തൂങ്ങി വീഴാൻ പോയപ്പോൾ ഞാൻ പതിയെ മേശമേൽ തലവെച്ച് മയങ്ങി. ഒരു വലിയ ശബ്ദം കേട്ടാണ് ഉണർന്നത് നോക്കുമ്പോൾ മേശമേൽ ആ വടി ഇരിപ്പുണ്ട്. ആ വടി കൊണ്ട് മേശമേൽ അടിച്ച് ശബ്ദമാണ് കേട്ടത്. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ് അതുകൊണ്ട് ഉറക്കം വരുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നെങ്കിൽ ഇങ്ങനെ വരില്ല. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

കൂടെയുള്ളത് ഒരക്ഷരം പറയാൻ കൂട്ടാക്കാത്ത മുതലും. ഞാൻ വീണ്ടും കണ്ണും തുറന്നിരുന്നെങ്കിലും കൺപോളകളിൽ ഉറക്കം വന്നു തുടങ്ങി. എന്നാലും ഞാൻ കണ്ണുകൾ മിഴിച്ചു. ഒരാൾ ഇവിടെ പേടിച്ച് ഇരിക്കുമ്പോൾ എങ്ങനെ ഉറങ്ങും. ഉറക്കം വരാതിരിക്കാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നാൽ മതിയായിരുന്നു, പക്ഷേ അതിന് കഴിയില്ലല്ലോ പല നേരത്ത് പല സ്വഭാവം. മഴ കുറച്ചു നേരം മാറി നിന്നെങ്കിലും പെട്ടെന്ന് ശക്തികൂടി ഇടിവെട്ടും കൂടിക്കൂടി വന്നു. കൺപോളകളെ മിഴിച്ച് ഇരുന്ന് എട്ടുമണി ആക്കി.

അടുക്കളയിൽ പോയി കിളിക്കുള്ള വെള്ളം ചൂടാക്കാൻ കലത്തിൽ വച്ച് ഭക്ഷണവും വെള്ളവും ആയി തിരിച്ചു വന്നു. സ്റ്റൂൾ വലിച്ചു വെച്ച് കറിയും വെള്ളവും അവിടെ വച്ചു ചോറു മേശമേൽ വെച്ച് കിളിയെ എഴുന്നേൽപ്പിച്ചു പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഇരുന്നു കൊടുത്തു, കൈയ്യെത്തിച്ച് ചോറ് എടുത്തു മടിയിൽ വച്ചു കൊടുത്തു. മഴയും മിന്നലും ആരാണ് ശക്തിമാൻ എന്നുള്ള വെല്ലുവിളിയോടെ തകർക്കുകയാണ്. തുലാവർഷം ആണെന്നു തോന്നുന്നു അതുകൊണ്ടാണ് രാത്രി പെയ്യുന്നത്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് പാത്രങ്ങളും എടുത്ത് കിളിയേ തലയണ ചുവരിൽ വച്ച് ചാരി ഇരുത്തി പാത്രങ്ങൾ അടുക്കളയിൽ സിംഗിൽ ഇട്ടു.

ചൂടായ വെള്ളവും എടുത്ത് ബാത്റൂമിലെ ബക്കറ്റിൽ ഒഴിച്ച് ചൂട് പരുവത്തിലാക്കിയിട്ട് ഡ്രസ്സ് എടുത്തു വന്ന് സ്റ്റാൻഡിൽ ഇട്ടു. ഇന്ന് കുളിക്കണോ എന്ന് ചോദിച്ചില്ല, കാരണം മറുപടിയുണ്ടാവില്ല. കിളിയുടെ കാലിൽ ഓയിൽമെൻറ് പുരട്ടിക്കൊടുത്തു പയ്യെ എഴുന്നേൽപ്പിച്ചു നടത്തി കുളിക്കാനായി അകത്തു കയറ്റി വാതിൽ ചാരുന്നതിന് മുമ്പ് എമർജൻസി ലൈറ്റ് ഓൺ ചെയ്തു വെൻറിലേഷനിൽ വെച്ചു.ഇനി കറണ്ടു പോയി നിലവിളിക്കണ്ട എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.

ഞാൻ വന്ന് മേശയുടെ അടുത്തേക്ക് സ്റ്റൂൾ വലിച്ചിട്ടിരുന്നു. നല്ല തണുപ്പ് ഉള്ളതുകൊണ്ട് കണ്ണുകളിൽ ഉറക്കം തൂങ്ങി വരുന്നു. എന്നാലും ഉറങ്ങിയില്ല കാരണം ഒരാൾ കുളിക്കാൻ നിൽക്കുകയാണല്ലോ കുളികഴിഞ്ഞ് വിളിച്ചു കഴിയുമ്പോൾ കേട്ടില്ലെങ്കിൽ അതുമതി ഇന്നത്തെ പുകിലിന്. എന്തൊക്കെ സഹിക്കണം. അമ്മൂമ്മയ്ക്ക് ഇന്നും പോകേണ്ടിവന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ മൂകനായി ഇരിക്കേണ്ടി വരുമായിരുന്നില്ല. ഈ സമയത്ത് എനിക്ക് പോയി ഭക്ഷണം കഴിക്കാമായിരുന്നു എങ്ങനെ പോകും, ശക്തിയിലുള്ള ഒരു ഇടിവെട്ടിയാൽ അപ്പോൾ വിറക്കുന്ന കക്ഷിയെ ഇട്ടിട്ട് പോകാൻ പറ്റില്ലല്ലോ.

ഇനി കുളിച്ചു കഴിഞ്ഞു ഇറങ്ങിയാലും ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന നേരം ഇതുതന്നെ സംഭവിച്ചാൽ ആ വയ്യാത്ത കാലും വെച്ച് നിലവിളിച്ചുകൊണ്ട് ഓടി അങ്ങോട്ട് വരും. ഇങ്ങനെ ആലോചിച്ച് തിരിക്കുന്നതിനിടയിൽ കുളികഴിഞ്ഞ് സിഗ്നൽ തന്നു, പിടിച്ചുകൊണ്ടുവന്ന് കട്ടിലിൽ ഇരുത്തി കാലുകൾ തുടച്ച് മുകളിലേക്ക് കയറ്റി വച്ചു ആളെ പിടിച്ച് പതിയെ കിടത്തി. എമർജൻസി ലൈറ്റ് എടുത്തു കൊണ്ടുവന്നു ഓഫ് ചെയ്തു മേശമേൽ കട്ടിലിനെ അരികിലേക്ക് നീക്കിവെച്ചു. പുറത്തു നല്ല കാറ്റും മഴയും ഇടിവെട്ടും ഉണ്ട് എപ്പോഴാണാവോ കറണ്ട് പോകുന്നത് അതുകൊണ്ടാണ് എമർജൻസി കട്ടിലിനരികിലേക്ക് നീക്കിവെച്ചത്.

ഞാൻ അടുക്കളയിലേക്ക് പോയി എനിക്കുള്ള ചോറും കറികളും പ്ലേറ്റിൽ തന്നെ ഇട്ടു കിളി കിടക്കുന്ന മുറിയിൽ വന്ന് മേശമേൽ വെച്ച് സ്റ്റൂളിൽ ഇരുന്നു കഴിച്ചു. ഇടിവെട്ടിൻ്റെ ശക്തി കൂടിക്കൂടി വന്നു കൊണ്ടിരുന്നു. കഴിച്ച് പ്ലേറ്റുമായി അടുക്കളയിൽ പോയി കിളി കഴിച്ച പാത്രങ്ങളും എൻറെ പ്ലേറ്റും കഴുകി വെച്ച് പായ എടുത്ത് വാതിൽക്കൽ വിരിക്കാൻ ശ്രമിക്കുമ്പോൾ ഒരു അശരീരി “ഇന്നും പേടിച്ച്, എൻറെ വയ്യാത്ത കാലും വച്ച് ഓടിവന്ന് താഴെ കിടക്കണോ, ഇവിടെ ആവശ്യത്തിനു സ്ഥലമുണ്ടല്ലോ”

എന്നുപറഞ്ഞ് ആൾ കുറച്ചു ഒതുങ്ങി കിടന്നു. ഞാൻ പോയി അടുക്കളയിലെ ലൈറ്റും പുറത്ത് ലൈറ്റുകളും ആളിനെ ലൈറ്റും ഓഫ് ചെയ്തു വന്നു. ഇന്നലെവരെ അടുക്കളയിൽ ലൈറ്റ് ഇട്ടിരുന്നു. കാരണം എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാനുള്ള സൗകര്യത്തിനാണ് ലൈറ്റ് ഇട്ടിരുന്നത്. ഇന്നിപ്പോൾ അടുത്തുതന്നെ കിടക്കുമ്പോൾ അതിൻറെ ആവശ്യമില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. ശങ്കിച്ച് ശങ്കിച്ച് കട്ടിലിൻ അരികിൽ ചെന്ന് കിടക്കാനുള്ള സൗകര്യം ഉണ്ടോ എന്ന് നോക്കി കുഴപ്പമില്ല ചരിഞ്ഞ് ഒതുങ്ങി കിടക്കാം. ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ വന്ന് ഓരം ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു.

66090cookie-checkകിളിക്കൂട് Part 5

Leave a Reply

Your email address will not be published. Required fields are marked *